ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹീ ബിംഗ് ജിയോവെയെ നേരിട്ടുള്ള സെറ്റുകൾക്കാണു സിന്ധു കീഴടക്കിയത്. സ്കോർ: 21-13, 21-15.
സെമിയിൽ ലോക ഒന്നാം നന്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനോടു പരാജയപ്പെട്ടിരുന്നു. ഇതോടെയാണു വെങ്കല മെഡൽ പോരാട്ടത്തിന് ഇന്ത്യൻ താരമെത്തിയത്. 2016 റിയോ ഒളിന്പിക്സിൽ വെള്ളി നേടിയതാരമാണു സിന്ധു. തുടർച്ചയായ രണ്ട് ഒളിന്പിക്സിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഇരുപത്താറുകാരിയായ സിന്ധുവിനെ തേടിയെത്തി.
ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ്. 2012 ലണ്ടൻ ഒളിന്പിക്സിൽ ഇന്ത്യക്കായി സൈന നെഹ്വാൾ വെങ്കലം നേടിയിരുന്നു. ഇന്ത്യയുടെ സൂപ്പർ ബാഡ്മിന്റണ്‍ വനിതാ താരങ്ങളായ സിന്ധുവും സൈനയുമേ ഒളിന്പിക്സ് ബാഡ്മിന്റണിൽ മെഡലണിഞ്ഞിട്ടുള്ളൂ എന്നതും ചരിത്രം. പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലാണു സിന്ധു ടോക്കിയോയിൽ എത്തിയത്.
സെമിയിൽ ലോക ഒന്നാം നന്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനോടു പരാജയപ്പെട്ടിരുന്നു. ഇതോടെയാണു വെങ്കല മെഡൽ പോരാട്ടത്തിന് ഇന്ത്യൻ താരമെത്തിയത്. 2016 റിയോ ഒളിന്പിക്സിൽ വെള്ളി നേടിയതാരമാണു സിന്ധു. തുടർച്ചയായ രണ്ട് ഒളിന്പിക്സിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഇരുപത്താറുകാരിയായ സിന്ധുവിനെ തേടിയെത്തി.
ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ്. 2012 ലണ്ടൻ ഒളിന്പിക്സിൽ ഇന്ത്യക്കായി സൈന നെഹ്വാൾ വെങ്കലം നേടിയിരുന്നു. ഇന്ത്യയുടെ സൂപ്പർ ബാഡ്മിന്റണ്‍ വനിതാ താരങ്ങളായ സിന്ധുവും സൈനയുമേ ഒളിന്പിക്സ് ബാഡ്മിന്റണിൽ മെഡലണിഞ്ഞിട്ടുള്ളൂ എന്നതും ചരിത്രം. പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലാണു സിന്ധു ടോക്കിയോയിൽ എത്തിയത്.