ഒരു ഒളിന്പിക്സിൽ ഏഴു മെഡലുകൾ നേടുന്ന ആദ്യ വനിതാ നീന്തൽതാരമെന്ന റിക്കാർഡ് ഇനി ഓസ്ട്രേലിയയുടെ എമ്മ മക്വിയോണിനു സ്വന്തം. ഇന്നലെ വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലും 4x100 മീറ്റർ മെഡ്ലെ റിലേയിലും സ്വർണം നേടിയതോടെയാണ് എമ്മയുടെ ടോക്കിയോയിലെ മെഡൽ നേട്ടം ഏഴായി ഉയർന്നത്. നാലു സ്വർണവും മൂന്നു വെങ്കലവുമാണ് എമ്മ ടോക്കിയോയിൽ സ്വന്തമാക്കിയത്.
50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിലാണ് എമ്മ സ്വർണം നേടിയത്. 100 മീറ്റർ ബട്ടർഫ്ളൈ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിൽ വെങ്കലവും. ഇതോടെ ഒരു ഒളിന്പിക്സിൽ ഏഴു മെഡലുകൾ നേടിയ നീന്തൽ താരങ്ങളുടെ പട്ടികയിൽ മൈക്കൽ ഫെൽപ്സ്, മാർക്ക് സ്പിറ്റ്സ്, മാറ്റ് ബിയോണ്ഡി എന്നിവർക്കൊപ്പം ഇടംപിടിക്കാനും ഇരുപത്തേഴുകാരിയായ ഈ ബ്രിസ്ബെയ്ൻ താരത്തിനായി.
ഒളിന്പിക്സിൽ ഇതോടെ അഞ്ചു സ്വർണവും രണ്ടു വെള്ളിയും നാല് വെങ്കലവുമടക്കം എമ്മയ്ക്ക് ആകെ 11 മെഡലുകളായി. വനിതകളുടെ നീന്തലിൽ ആറു മെഡലുകൾ വീതം നേടിയിട്ടുള്ള ജർമനിയുടെ ക്രിസ്റ്റിൻ ഓട്ടോ (1988 സീയൂൾ), അമേരിക്കയുടെ നതാലി കഫ്ലിൻ (2008 ബെയ്ജിംഗ്) എന്നിവരെയാണ് എമ്മ പിന്തള്ളിയത്.
50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിലാണ് എമ്മ സ്വർണം നേടിയത്. 100 മീറ്റർ ബട്ടർഫ്ളൈ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിൽ വെങ്കലവും. ഇതോടെ ഒരു ഒളിന്പിക്സിൽ ഏഴു മെഡലുകൾ നേടിയ നീന്തൽ താരങ്ങളുടെ പട്ടികയിൽ മൈക്കൽ ഫെൽപ്സ്, മാർക്ക് സ്പിറ്റ്സ്, മാറ്റ് ബിയോണ്ഡി എന്നിവർക്കൊപ്പം ഇടംപിടിക്കാനും ഇരുപത്തേഴുകാരിയായ ഈ ബ്രിസ്ബെയ്ൻ താരത്തിനായി.
ഒളിന്പിക്സിൽ ഇതോടെ അഞ്ചു സ്വർണവും രണ്ടു വെള്ളിയും നാല് വെങ്കലവുമടക്കം എമ്മയ്ക്ക് ആകെ 11 മെഡലുകളായി. വനിതകളുടെ നീന്തലിൽ ആറു മെഡലുകൾ വീതം നേടിയിട്ടുള്ള ജർമനിയുടെ ക്രിസ്റ്റിൻ ഓട്ടോ (1988 സീയൂൾ), അമേരിക്കയുടെ നതാലി കഫ്ലിൻ (2008 ബെയ്ജിംഗ്) എന്നിവരെയാണ് എമ്മ പിന്തള്ളിയത്.