ഒളിന്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഉണർന്ന ആദ്യദിനമായ ഇന്നലെ ഇന്ത്യക്കു കാര്യമായ നേട്ടം സ്വന്തമാക്കാനായില്ല. വനിതാ 100 മീറ്ററിൽ മത്സരിച്ച ദ്യുതി ചന്ദ് ഹീറ്റ്സ് റൗണ്ടിൽ പുറത്തായി. അഞ്ചാം ഹീറ്റിൽ ഷെല്ലി ആൻ ഫ്രേസർ, ഡെൽ പോന്റെ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മത്സരിച്ച ദ്യുതിക്ക് 11.54 സെക്കൻഡുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
മലയാളി താരം അലക്സ് ആന്റണി ഇറങ്ങിയ മിക്സഡ് 4x400 മീറ്റർ റിലേയിൽ 3:19.93 സെക്കൻഡുമായി ഇന്ത്യ ഹീറ്റ് നന്പർ രണ്ടിൽ എട്ടാം സ്ഥാനത്താണ് ഓട്ടം പൂർത്തിയാക്കിയത്. പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഹീറ്റ് രണ്ടിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഏഴാം സ്ഥാനത്തായി. മലയാളി താരം എം.പി. ജാബിർ ഇറങ്ങിയ 400 മീറ്റർ പുരുഷ ഹർഡിൽസിലും ഇന്ത്യക്കു മുന്നേറാനായില്ല. 50.77 സെക്കൻഡുമായി ജാബിർ ഏഴാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.
പുരുഷ ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കർ ഇന്നു പിറ്റിൽ. ഗ്രൂപ്പ് ബിയിലാണ് ശ്രീശങ്കർ മത്സരിക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.40നാണ് മത്സരം. വനിതാ ഡിസ്കസ്ത്രോയിൽ സീമ പൂനിയയും കമൽ പ്രീത് സിംഗും ഇന്ന് കളത്തിലുണ്ട്.
മലയാളി താരം അലക്സ് ആന്റണി ഇറങ്ങിയ മിക്സഡ് 4x400 മീറ്റർ റിലേയിൽ 3:19.93 സെക്കൻഡുമായി ഇന്ത്യ ഹീറ്റ് നന്പർ രണ്ടിൽ എട്ടാം സ്ഥാനത്താണ് ഓട്ടം പൂർത്തിയാക്കിയത്. പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഹീറ്റ് രണ്ടിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഏഴാം സ്ഥാനത്തായി. മലയാളി താരം എം.പി. ജാബിർ ഇറങ്ങിയ 400 മീറ്റർ പുരുഷ ഹർഡിൽസിലും ഇന്ത്യക്കു മുന്നേറാനായില്ല. 50.77 സെക്കൻഡുമായി ജാബിർ ഏഴാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.
പുരുഷ ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കർ ഇന്നു പിറ്റിൽ. ഗ്രൂപ്പ് ബിയിലാണ് ശ്രീശങ്കർ മത്സരിക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.40നാണ് മത്സരം. വനിതാ ഡിസ്കസ്ത്രോയിൽ സീമ പൂനിയയും കമൽ പ്രീത് സിംഗും ഇന്ന് കളത്തിലുണ്ട്.