ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ സമ്മിശ്രദിനം. വനിതാ ടേബിൾ ടെന്നീസിൽ മണിക ബത്ര ടോക്കിയോയിൽ ഇന്നലെ ഇന്ത്യയുടെ മാനം കാത്തു.
രണ്ടാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരിയായ മാർഗരെറ്റ പെസോറ്റ്സ്കയെ അട്ടിമറിച്ച് മണിക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-0നു പിന്നിൽനിന്നശേഷമായിരുന്നു ഉജ്വല തിരിച്ചുവരവിലൂടെ 4-3ന്റെ ജയവുമായി മണിക സൂപ്പർ വുമണ് ആയത്.
ഒളിന്പിക് ചരിത്രത്തിൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും മണിക സ്വന്തമാക്കി. സ്കോർ: 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. ലോക റാങ്കിംഗിൽ ബത്ര 62-ാം സ്ഥാനത്താണ്.
ആദ്യ രണ്ട് സെറ്റുകളിലും നിരാശപ്പെടുത്തിയ ബത്ര എതിരാളിയുടെ ബലഹീനത മനസിലാക്കിയാണു പിന്നീട് കളിച്ചത്. ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടശേഷം ആക്രമിച്ചു കളിക്കാനാണ് ഇന്ത്യൻ താരം മുതിർന്നത്. ഇതോടെ മത്സരത്തിൽ നീണ്ട റാലികൾ പിറന്നു. അഞ്ചാം സെറ്റ് പെസോറ്റ്സ്ക നേടി.
ആറാം സെറ്റിൽ 2-5ന് ബത്ര പിന്നിലായിരു്ന്നു. ടൈം ഔട്ടിനുശേഷം തുടർച്ചയായി ഒന്പത് പോയിന്റ് നേടി ഇന്ത്യൻ താരം മത്സരം സ്വന്തമാക്കി 3-3ന് ഒപ്പമെത്തി. നിർണായകമായ ഏഴാം സെറ്റിൽ ബത്ര നിയന്ത്രണം പുലർത്തി. ഇന്നു നടക്കുന്ന മൂന്നാം റൗണ്ടിൽ ബത്ര ഓസ്ട്രിയയുടെ സോഫിയ പോൾകാനോവയെ നേരിടും.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ പുറത്ത്. രണ്ടാം റൗണ്ടിൽ ഹോങ്കോംഗിന്റെ സിയു ഹാംഗ്ലാമാണു സത്യനെ കീഴടക്കിയത്. ലോക റാങ്കിംഗിൽ 26-ാം സ്ഥാനത്തുള്ള സത്യനെ 97-ാം റാങ്കിലുള്ള ലാം അട്ടിമറിക്കുകയായിരുന്നു. 4-3നാണ് ഹോങ്കോംഗ് താരത്തിന്റെ ജയം.
വനിതാ ബോക്സിംഗിൽ മേരി കോമും ബാഡ്മിന്റണിൽ പി.വി. സിന്ധുവും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ജയം നേടി. ശക്തമായ പോരാട്ടത്തിനൊടുവിലാണു മേരി കോം ഡൊമിനിക്കൻ താരത്തെ കീഴടക്കി പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്. ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്കു ലക്ഷ്യം പിഴച്ചു.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ, യ ശസ്വിനി ദേശ്വാൾ എന്നിവർക്ക് ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാൻ സാധിച്ചില്ല. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ലോക രണ്ടാം റാങ്കുകാരനായ ദിവ്യാൻഷ് പൻവാറും ദീപക് കുമാറും ഫൈനലിനു യോഗ്യത നേടാതെ പുറത്തായി.
47 ഷൂട്ടർമാർ അണിനിരന്ന പോരാട്ടത്തിൽ 32-ാം സ്ഥാനത്തുമാത്രമാണ് ദിവ്യാൻഷ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. ഇന്ത്യക്ക് ഇന്നലെ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ഹോക്കിയിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 1-7ന് നാണം കെട്ടു.
തുഴയെറിഞ്ഞ് സെമിയിൽ
ഇന്ത്യൻ തുഴച്ചിൽ താരങ്ങളായ അർജുൻ ലാൽ ജാടും അരവിന്ദ് സിംഗും പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിൾ സ്കൾ സെമി ഫൈനലിൽ. റെപ്പഹാഷിലൂടെയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. റെപ്പഹാഷ് രണ്ടാം ഹീറ്റ്സിൽ 6:51.36 സമയം കൊണ്ടാണ് ഇന്ത്യൻ ടീം മൂന്നാമതെത്തിയത്. ഒളിന്പിക് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ റോവർമാർ സെമിയിലെത്തുന്നത്.
രണ്ടാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരിയായ മാർഗരെറ്റ പെസോറ്റ്സ്കയെ അട്ടിമറിച്ച് മണിക പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-0നു പിന്നിൽനിന്നശേഷമായിരുന്നു ഉജ്വല തിരിച്ചുവരവിലൂടെ 4-3ന്റെ ജയവുമായി മണിക സൂപ്പർ വുമണ് ആയത്.
ഒളിന്പിക് ചരിത്രത്തിൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും മണിക സ്വന്തമാക്കി. സ്കോർ: 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. ലോക റാങ്കിംഗിൽ ബത്ര 62-ാം സ്ഥാനത്താണ്.
ആദ്യ രണ്ട് സെറ്റുകളിലും നിരാശപ്പെടുത്തിയ ബത്ര എതിരാളിയുടെ ബലഹീനത മനസിലാക്കിയാണു പിന്നീട് കളിച്ചത്. ആദ്യ രണ്ടു സെറ്റും നഷ്ടപ്പെട്ടശേഷം ആക്രമിച്ചു കളിക്കാനാണ് ഇന്ത്യൻ താരം മുതിർന്നത്. ഇതോടെ മത്സരത്തിൽ നീണ്ട റാലികൾ പിറന്നു. അഞ്ചാം സെറ്റ് പെസോറ്റ്സ്ക നേടി.
ആറാം സെറ്റിൽ 2-5ന് ബത്ര പിന്നിലായിരു്ന്നു. ടൈം ഔട്ടിനുശേഷം തുടർച്ചയായി ഒന്പത് പോയിന്റ് നേടി ഇന്ത്യൻ താരം മത്സരം സ്വന്തമാക്കി 3-3ന് ഒപ്പമെത്തി. നിർണായകമായ ഏഴാം സെറ്റിൽ ബത്ര നിയന്ത്രണം പുലർത്തി. ഇന്നു നടക്കുന്ന മൂന്നാം റൗണ്ടിൽ ബത്ര ഓസ്ട്രിയയുടെ സോഫിയ പോൾകാനോവയെ നേരിടും.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനശേഖരൻ പുറത്ത്. രണ്ടാം റൗണ്ടിൽ ഹോങ്കോംഗിന്റെ സിയു ഹാംഗ്ലാമാണു സത്യനെ കീഴടക്കിയത്. ലോക റാങ്കിംഗിൽ 26-ാം സ്ഥാനത്തുള്ള സത്യനെ 97-ാം റാങ്കിലുള്ള ലാം അട്ടിമറിക്കുകയായിരുന്നു. 4-3നാണ് ഹോങ്കോംഗ് താരത്തിന്റെ ജയം.
വനിതാ ബോക്സിംഗിൽ മേരി കോമും ബാഡ്മിന്റണിൽ പി.വി. സിന്ധുവും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ജയം നേടി. ശക്തമായ പോരാട്ടത്തിനൊടുവിലാണു മേരി കോം ഡൊമിനിക്കൻ താരത്തെ കീഴടക്കി പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്. ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്കു ലക്ഷ്യം പിഴച്ചു.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ, യ ശസ്വിനി ദേശ്വാൾ എന്നിവർക്ക് ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാൻ സാധിച്ചില്ല. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ലോക രണ്ടാം റാങ്കുകാരനായ ദിവ്യാൻഷ് പൻവാറും ദീപക് കുമാറും ഫൈനലിനു യോഗ്യത നേടാതെ പുറത്തായി.
47 ഷൂട്ടർമാർ അണിനിരന്ന പോരാട്ടത്തിൽ 32-ാം സ്ഥാനത്തുമാത്രമാണ് ദിവ്യാൻഷ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത. ഇന്ത്യക്ക് ഇന്നലെ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ഹോക്കിയിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 1-7ന് നാണം കെട്ടു.
തുഴയെറിഞ്ഞ് സെമിയിൽ
ഇന്ത്യൻ തുഴച്ചിൽ താരങ്ങളായ അർജുൻ ലാൽ ജാടും അരവിന്ദ് സിംഗും പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിൾ സ്കൾ സെമി ഫൈനലിൽ. റെപ്പഹാഷിലൂടെയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. റെപ്പഹാഷ് രണ്ടാം ഹീറ്റ്സിൽ 6:51.36 സമയം കൊണ്ടാണ് ഇന്ത്യൻ ടീം മൂന്നാമതെത്തിയത്. ഒളിന്പിക് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ റോവർമാർ സെമിയിലെത്തുന്നത്.