ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്കു കനത്ത തോൽവി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയ 7-1ന് ഇന്ത്യയെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യയും ഓസ്ട്രേലിയയും ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്.
തുടക്കം മുതൽ ഓസ്ട്രേലിയയുടെ ആക്രമണമായിരുന്നു. 10-ാം മിനിറ്റിൽ ഡാനിയൽ ബെയ്ൽ പെനൽറ്റി കോർണറിലൂടെ ഓസ്ട്രേലിയയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റിൽ ഓസ്ട്രേലിയ ലീഡ് ഉയർത്തി. ഇതും പെനൽറ്റി കോർണറിൽനിന്നായിരുന്നു. ജെർമി ഹെവാർഡാണു ഗോൾ നേടിയത്. രണ്ടു മിനിറ്റുകഴിഞ്ഞ് ഇന്ത്യയുടെ വല മൂന്നാമതും കുലുങ്ങി. ഫ്ളൈൻ ഒഗിൽവിയാണു ഗോൾ നേടിയത്. 26-ാം മിനിറ്റിൽ ജോഷ്വ ബെൽറ്റ്സ് ഓസ്ട്രേലിയയുടെ നാലാം ഗോളും നേടി.
രണ്ടും പകുതി തുടങ്ങി നാലു മിനിറ്റായപ്പോൾ ഇന്ത്യ ഒരു ഗോൾ മടക്കി. ദിൽപ്രീത് സിംഗിന്റെ വകയായിരുന്നു ഗോൾ. പിന്നീട് മൂന്ന് തവണകൂടി ഇന്ത്യൻ വല കുലുങ്ങി.
ഹാ, കഷ്ടം! ഹോക്കിയിൽ നാണംകെട്ട് ഇന്ത്യ
11:21 AM Jul 26, 2021 | Deepika.com