ടോക്കിയോ 2020 ഒളിന്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ടിൽ ആദ്യ മെഡൽ കിലുക്കമെത്തിച്ച മീരാബായ് ചാനുവിന് 136 കോടി ജനങ്ങളുടെ സലാം... ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ടോക്കിയോയിലെ വിലാസമായി സായ്കോം മീരാബായ് ചാനു എന്ന മീരാബായ് ചാനു.
മണിപ്പുരിലെ ഇംഫാൽ ഈസ്റ്റിൽനിന്നുള്ള ഈ ഇരുപത്താറുകാരി 202 കിലോഗ്രാം ഉയർത്തിയാണ് 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡലിൽ ചുംബിച്ചത്. ലോക ചാന്പ്യൻഷിപ്, ഏഷ്യൻ ചാന്പ്യൻഷിപ്, കോമണ്വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ മീരാബായ്യുടെ ആദ്യ ഒളിന്പിക് മെഡൽ. സ്നാച്ചിൽ 87ഉം ക്ലീൻ ആൻഡ് ജെർക്കിൽ 115ഉം കിലോഗ്രാം ഉയർത്തിയാണ് ഇന്ത്യൻ താരം ഒളിന്പിക് മഹത്വത്തിൽ എത്തിയത്.
ചൈനയുടെ ഹൂ സ്ഹിഹുയിക്കാണ് സ്വർണം. 210 കിലോഗ്രാം ഉയർത്തി ഒളിന്പിക് റിക്കാർഡ് കുറിച്ചാണ് ചൈനീസ് താരത്തിന്റെ സ്വർണത്തിളക്കം. ഇന്തോനേഷ്യയുടെ വിൻഡി കാന്റിക ഐഷക്കാണ് (194 കിലോഗ്രാം) വെങ്കലം.
നീണ്ട 21 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ ഒളിന്പിക് മെഡൽ ലഭിക്കുന്നത്. 2000 സിഡ്നി ഒളിന്പിക്സിൽ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയാണ് ഇതിനു മുന്പ് ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്.
റിയോയിലെ ദുഃഖമകറ്റി
2016 റിയോയിലൂടെയാണ് മീരാബായ് ഒളിന്പിക്സ് വേദിയിലെത്തിയത്. അന്ന് 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരത്തിന് ക്ലീൻ ആൻഡ് ജെർക്കിലെ മൂന്ന് ശ്രമത്തിലും ഭാരം ഉയർത്താനായില്ല. 103, 106, 106 എന്നിങ്ങനെയായിരുന്നു അന്ന് ക്ലീൻ ആൻഡ് ജെർക്കിൽ മീരാബായ് ഉയർത്താൻ ശ്രമിച്ചത്. സ്നാച്ചിൽ രണ്ടാം ശ്രമത്തിൽ 82 കിലോഗ്രാം ഉയർത്താനായത് മാത്രമായിരുന്നു ഇന്ത്യൻ താരത്തിന്റെ അന്നത്തെ പ്രകടനം.
നാല് വർഷത്തിനിപ്പുറം ക്ലീൻ ആൻഡ് ജെർക്കിൽ ലോക റിക്കാർഡുകാരിയായാണ് മീരാബായ് ഒളിന്പിക്സിനെത്തിയത്. ഈ വർഷം ഏപ്രിലിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോഗ്രാം ഉയർത്തി മീരാബായ് ലോക റിക്കാർഡ് കുറിച്ചിരുന്നു.
49 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ചൈനയുടെ ഹൂ സ്ഹിഹുയി അന്ന് സ്നാച്ചിൽ 96 കിലോഗ്രാമോടെ ലോക റിക്കാർഡിട്ടിരുന്നു എന്നതും ശ്രദ്ധേയം. രണ്ട് വിഭാഗത്തിലെയും ലോക റിക്കാർഡുകാരാണ് ഒളിന്പിക്സിൽ സ്വർണവും വെള്ളിയും നേടിയത്.
ഒരേയൊരു മീര
ഇന്ത്യയുടെ 127 അംഗ ഒളിന്പിക്സ് സംഘത്തിൽ ഭാരോദ്വഹനത്തിൽ മത്സരിക്കാനുള്ളത് മീരാബായ് ചാനു മാത്രം. പുരുഷ-വനിതാ വിഭാഗങ്ങളിലെ മറ്റ് ഭാരോദ്വഹന ഇനങ്ങളിൽ മത്സരിക്കാൻ വേറെ ഇന്ത്യക്കാരില്ല.
ഏപ്രിലിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കിയശേഷമാണ് മീരാബായ് ടോക്കിയോ ഒളിന്പിക്സിനെത്തിയത്. കർണം മല്ലേശ്വരിക്കുശേഷം ഭാരോദ്വഹനത്തിൽ ഇന്ത്യക്കായി ഒളിന്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടവും മീരാബായ് സ്വന്തമാക്കി.
മണിപ്പുരിലെ ഇംഫാൽ ഈസ്റ്റിൽനിന്നുള്ള ഈ ഇരുപത്താറുകാരി 202 കിലോഗ്രാം ഉയർത്തിയാണ് 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡലിൽ ചുംബിച്ചത്. ലോക ചാന്പ്യൻഷിപ്, ഏഷ്യൻ ചാന്പ്യൻഷിപ്, കോമണ്വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ മീരാബായ്യുടെ ആദ്യ ഒളിന്പിക് മെഡൽ. സ്നാച്ചിൽ 87ഉം ക്ലീൻ ആൻഡ് ജെർക്കിൽ 115ഉം കിലോഗ്രാം ഉയർത്തിയാണ് ഇന്ത്യൻ താരം ഒളിന്പിക് മഹത്വത്തിൽ എത്തിയത്.
ചൈനയുടെ ഹൂ സ്ഹിഹുയിക്കാണ് സ്വർണം. 210 കിലോഗ്രാം ഉയർത്തി ഒളിന്പിക് റിക്കാർഡ് കുറിച്ചാണ് ചൈനീസ് താരത്തിന്റെ സ്വർണത്തിളക്കം. ഇന്തോനേഷ്യയുടെ വിൻഡി കാന്റിക ഐഷക്കാണ് (194 കിലോഗ്രാം) വെങ്കലം.
നീണ്ട 21 വർഷത്തിനുശേഷമാണ് ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ ഒളിന്പിക് മെഡൽ ലഭിക്കുന്നത്. 2000 സിഡ്നി ഒളിന്പിക്സിൽ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയാണ് ഇതിനു മുന്പ് ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്.
റിയോയിലെ ദുഃഖമകറ്റി
2016 റിയോയിലൂടെയാണ് മീരാബായ് ഒളിന്പിക്സ് വേദിയിലെത്തിയത്. അന്ന് 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരത്തിന് ക്ലീൻ ആൻഡ് ജെർക്കിലെ മൂന്ന് ശ്രമത്തിലും ഭാരം ഉയർത്താനായില്ല. 103, 106, 106 എന്നിങ്ങനെയായിരുന്നു അന്ന് ക്ലീൻ ആൻഡ് ജെർക്കിൽ മീരാബായ് ഉയർത്താൻ ശ്രമിച്ചത്. സ്നാച്ചിൽ രണ്ടാം ശ്രമത്തിൽ 82 കിലോഗ്രാം ഉയർത്താനായത് മാത്രമായിരുന്നു ഇന്ത്യൻ താരത്തിന്റെ അന്നത്തെ പ്രകടനം.
നാല് വർഷത്തിനിപ്പുറം ക്ലീൻ ആൻഡ് ജെർക്കിൽ ലോക റിക്കാർഡുകാരിയായാണ് മീരാബായ് ഒളിന്പിക്സിനെത്തിയത്. ഈ വർഷം ഏപ്രിലിൽ ഉസ്ബക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോഗ്രാം ഉയർത്തി മീരാബായ് ലോക റിക്കാർഡ് കുറിച്ചിരുന്നു.
49 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ചൈനയുടെ ഹൂ സ്ഹിഹുയി അന്ന് സ്നാച്ചിൽ 96 കിലോഗ്രാമോടെ ലോക റിക്കാർഡിട്ടിരുന്നു എന്നതും ശ്രദ്ധേയം. രണ്ട് വിഭാഗത്തിലെയും ലോക റിക്കാർഡുകാരാണ് ഒളിന്പിക്സിൽ സ്വർണവും വെള്ളിയും നേടിയത്.
ഒരേയൊരു മീര
ഇന്ത്യയുടെ 127 അംഗ ഒളിന്പിക്സ് സംഘത്തിൽ ഭാരോദ്വഹനത്തിൽ മത്സരിക്കാനുള്ളത് മീരാബായ് ചാനു മാത്രം. പുരുഷ-വനിതാ വിഭാഗങ്ങളിലെ മറ്റ് ഭാരോദ്വഹന ഇനങ്ങളിൽ മത്സരിക്കാൻ വേറെ ഇന്ത്യക്കാരില്ല.
ഏപ്രിലിൽ നടന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കിയശേഷമാണ് മീരാബായ് ടോക്കിയോ ഒളിന്പിക്സിനെത്തിയത്. കർണം മല്ലേശ്വരിക്കുശേഷം ഭാരോദ്വഹനത്തിൽ ഇന്ത്യക്കായി ഒളിന്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടവും മീരാബായ് സ്വന്തമാക്കി.