അവസാന മിനിറ്റുകളിൽ ഗോൾവലയ്ക്കു മുന്നിൽ വൻമതിലായി മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് കോട്ടകെട്ടിയപ്പോൾ ഒളിന്പിക് ഹോക്കിയിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പുരുഷ ഹോക്കി പൂൾ എയിലെ ആദ്യ മത്സരത്തിൽ ഹർമൻപ്രീത് സിംഗിന്റെ ഇരട്ട ഗോൾ കരുത്തിൽ ഇന്ത്യ 3-2ന് ന്യൂസിലൻഡിനെ തോൽപ്പിച്ചു. 26, 33 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. രുപീന്ദർപാൽ സിംഗ് (10-ാം മിനിറ്റ്) ആണ് ഇന്ത്യയുടെ മറ്റൊരു ഗോൾ സ്കോറർ.
ആറാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് കെയ്ൻ റസൽ ന്യൂസിലൻഡിനെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റിൽ സ്റ്റീഫൻ ജെനേസിന്റെ ഗോളിലൂടെ ന്യൂസിലൻഡ് തോൽവിയുടെ ഭാരം കുറച്ചു.
ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരായ ഇന്ത്യയെ ആറാം മിനിറ്റിൽ ഞെട്ടിക്കാൻ എട്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിനായി. ആറാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ശക്തമായൊരു ഫ്ളിക്കിലൂടെ റസൽ ശ്രീജേഷിനെ മറികടന്നു.
സ്ട്രൈക്കർ മൻപ്രീത് സിംഗിന്റെ മുന്നേറ്റത്തിൽ നടത്തിയ നീക്കങ്ങൾ ന്യൂസിലൻഡിനെ വിറപ്പിച്ചു. 10-ാം മിനിറ്റിൽ മൻപ്രീത് പെനൽറ്റി കോർണർ നേടി. ഇതിനെ തുടർന്നു ലഭിച്ച പെനൽറ്റി സ്ട്രോക്കിലൂടെ രുപീന്ദർ ഇന്ത്യക്കു സമനില നൽകി. ഇടവേളയ്ക്കു പിരിയുംമുന്പ് ഹർമൻപ്രീത് ഇന്ത്യക്കു ലീഡ് നൽകി. ഇടവേളയ്ക്കുശേഷം കളി ആരംഭിച്ചു മൂന്നു മിനിറ്റായപ്പോൾ ഹർമൻപ്രീത് അടുത്ത ഗോളും നേടി. ജയം പ്രതീക്ഷിച്ച് കളിച്ച ഇന്ത്യയെ ഞെട്ടിച്ച് ന്യൂസിലൻഡ് 43-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി.
കളി അവസാന മിനിറ്റുകളിലെത്തിയപ്പോൾ സമനിലയ്ക്കായി ന്യൂസിലൻഡ് ശ്രമം ശക്തമാക്കി. മൂന്നു പെനൽറ്റി കോർണറുകൾ നേടിയെടുത്ത ന്യൂസിലൻഡിന്റെ ശ്രമങ്ങൾ മികച്ച രക്ഷപ്പെടുത്തലുകളിലൂടെ ശ്രീജേഷ് തടഞ്ഞിട്ട് ഇന്ത്യക്ക് മൂന്നു പോയിന്റ് നൽകി.
പൂൾ എയിലെ ആദ്യ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയ 5-3ന് ജപ്പാനെ തോൽപ്പിച്ചു. അതേസമയം, വനിതകളുടെ പൂൾ എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഹോളണ്ട് 5-1ന് ഇന്ത്യയെ തകർത്തു. റാണി രാംപാലാണ് ഇന്ത്യയുടെ ഗോൾ നേടിയത്.
ആറാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് കെയ്ൻ റസൽ ന്യൂസിലൻഡിനെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റിൽ സ്റ്റീഫൻ ജെനേസിന്റെ ഗോളിലൂടെ ന്യൂസിലൻഡ് തോൽവിയുടെ ഭാരം കുറച്ചു.
ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരായ ഇന്ത്യയെ ആറാം മിനിറ്റിൽ ഞെട്ടിക്കാൻ എട്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിനായി. ആറാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ശക്തമായൊരു ഫ്ളിക്കിലൂടെ റസൽ ശ്രീജേഷിനെ മറികടന്നു.
സ്ട്രൈക്കർ മൻപ്രീത് സിംഗിന്റെ മുന്നേറ്റത്തിൽ നടത്തിയ നീക്കങ്ങൾ ന്യൂസിലൻഡിനെ വിറപ്പിച്ചു. 10-ാം മിനിറ്റിൽ മൻപ്രീത് പെനൽറ്റി കോർണർ നേടി. ഇതിനെ തുടർന്നു ലഭിച്ച പെനൽറ്റി സ്ട്രോക്കിലൂടെ രുപീന്ദർ ഇന്ത്യക്കു സമനില നൽകി. ഇടവേളയ്ക്കു പിരിയുംമുന്പ് ഹർമൻപ്രീത് ഇന്ത്യക്കു ലീഡ് നൽകി. ഇടവേളയ്ക്കുശേഷം കളി ആരംഭിച്ചു മൂന്നു മിനിറ്റായപ്പോൾ ഹർമൻപ്രീത് അടുത്ത ഗോളും നേടി. ജയം പ്രതീക്ഷിച്ച് കളിച്ച ഇന്ത്യയെ ഞെട്ടിച്ച് ന്യൂസിലൻഡ് 43-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി.
കളി അവസാന മിനിറ്റുകളിലെത്തിയപ്പോൾ സമനിലയ്ക്കായി ന്യൂസിലൻഡ് ശ്രമം ശക്തമാക്കി. മൂന്നു പെനൽറ്റി കോർണറുകൾ നേടിയെടുത്ത ന്യൂസിലൻഡിന്റെ ശ്രമങ്ങൾ മികച്ച രക്ഷപ്പെടുത്തലുകളിലൂടെ ശ്രീജേഷ് തടഞ്ഞിട്ട് ഇന്ത്യക്ക് മൂന്നു പോയിന്റ് നൽകി.
പൂൾ എയിലെ ആദ്യ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയ 5-3ന് ജപ്പാനെ തോൽപ്പിച്ചു. അതേസമയം, വനിതകളുടെ പൂൾ എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഹോളണ്ട് 5-1ന് ഇന്ത്യയെ തകർത്തു. റാണി രാംപാലാണ് ഇന്ത്യയുടെ ഗോൾ നേടിയത്.