ടോക്കിയോ: ഒളിന്പിക്സ് വനിതാ ഫുട്ബോൾ പ്രാഥമിക റൗണ്ടിൽ ഗോൾവേട്ടയോടെ തുടക്കം. ഗ്രൂപ്പ് എഫിൽ നടന്ന മത്സരങ്ങളിൽ ഹോളണ്ടും ബ്രസീലും എതിരാളികളെ ഗോളിൽ മുക്കി. രണ്ട് ഹാട്രിക് കണ്ട മത്സരത്തിൽ ഹോളണ്ട് 10-3ന് സാംബിയയെ നിലംപരിശാക്കി. ഹോളണ്ടിനായി മീഡെമ (9, 15, 29, 59) നാല് ഗോൾ നേടിയപ്പോൾ ബൻഡയുടെ (19, 82, 83) വകയായിരുന്നു സാംബിയയുടെ മൂന്ന് ഗോളും. 6-1ന്റെ ലീഡുമായാണ് ഹോളണ്ട് ആദ്യ പകുതി അവസാനിപ്പിച്ചത്.
ചൈനയെ മറുപടിയില്ലാത്ത അഞ്ച് ഗോളിനു തകർത്ത് ബ്രസീലും ഒളിന്പിക്സിനു മികച്ച തുടക്കം കുറിച്ചു. സൂപ്പർ താരം മാർത്ത (9, 74) രണ്ടു ഗോൾ നേടിയ മത്സരത്തിൽ ബിയാട്രീസ് (89), ആൻഡ്രേസ (80), ഡെബിൻഹ (22) എന്നിവരും വലകുലുക്കി. തുടർച്ചയായ അഞ്ചാം ഒളിന്പിക്സിലാണു മാർത്ത ഗോൾ നേടുന്നത്.
അതേസമയം, ലോക ചാന്പ്യന്മാരായ അമേരിക്കയെ സ്വീഡൻ അട്ടിമറിച്ചു. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ആദ്യ ഇലവണിൽ മേഗൻ റാപ്പിനോ ഇല്ലാതെയാണ് അമേരിക്ക ഇറങ്ങിയത്. 44 മത്സരങ്ങൾക്കുശേഷമാണ് അമേരിക്കൻ വനിതാ ടീം ഒരു മത്സരം പരാജയപ്പെടുന്നത്. ലോകത്തിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമാണ് അമേരിക്കയുടേത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ 2-1 ന് ന്യൂസിലൻഡിനെ കീഴടക്കി. ഇ ഗ്രൂപ്പിൽ ബ്രിട്ടൻ 2-0ന് ചിലിയെ കീഴടക്കിയപ്പോൾ ആതിഥേയരായ ജപ്പാൻ 1-1ന് കാനഡയുമായി സമനിലയിൽ പിരിഞ്ഞു.
ചൈനയെ മറുപടിയില്ലാത്ത അഞ്ച് ഗോളിനു തകർത്ത് ബ്രസീലും ഒളിന്പിക്സിനു മികച്ച തുടക്കം കുറിച്ചു. സൂപ്പർ താരം മാർത്ത (9, 74) രണ്ടു ഗോൾ നേടിയ മത്സരത്തിൽ ബിയാട്രീസ് (89), ആൻഡ്രേസ (80), ഡെബിൻഹ (22) എന്നിവരും വലകുലുക്കി. തുടർച്ചയായ അഞ്ചാം ഒളിന്പിക്സിലാണു മാർത്ത ഗോൾ നേടുന്നത്.
അതേസമയം, ലോക ചാന്പ്യന്മാരായ അമേരിക്കയെ സ്വീഡൻ അട്ടിമറിച്ചു. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ആദ്യ ഇലവണിൽ മേഗൻ റാപ്പിനോ ഇല്ലാതെയാണ് അമേരിക്ക ഇറങ്ങിയത്. 44 മത്സരങ്ങൾക്കുശേഷമാണ് അമേരിക്കൻ വനിതാ ടീം ഒരു മത്സരം പരാജയപ്പെടുന്നത്. ലോകത്തിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമാണ് അമേരിക്കയുടേത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ 2-1 ന് ന്യൂസിലൻഡിനെ കീഴടക്കി. ഇ ഗ്രൂപ്പിൽ ബ്രിട്ടൻ 2-0ന് ചിലിയെ കീഴടക്കിയപ്പോൾ ആതിഥേയരായ ജപ്പാൻ 1-1ന് കാനഡയുമായി സമനിലയിൽ പിരിഞ്ഞു.