ടോക്കിയോ: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനു ടോക്കിയോയിൽ തിരിതെളിയാൻ മൂന്നു ദിനം മാത്രം ശേഷിക്കേ ആശങ്കയായി കൂടുതൽ കായികതാരങ്ങൾ കോവിഡ് ബാധിതരാകുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുടെ രണ്ട് ഫുട്ബോൾ താരങ്ങൾക്കു കോവിഡ് ബാധിച്ചതിനു പിന്നാലെ അമേരിക്ക, ചെക് റിപ്പബ്ലിക് കളിക്കാരും ഇന്നലെ കോവിഡ് പോസിറ്റീവ് ആയി. ഇതോടെ കോവിഡ് രോഗം ബാധിക്കുന്ന ഒളിന്പിക്സ് താരങ്ങളുടെ എണ്ണം നാല് ആയി. ഗെയിംസുമായി ബന്ധപ്പെട്ട് ആകെ 58 പേർക്ക് രോഗം ബാധിച്ചതായാണ് ഇന്നലെവരെയുള്ള ഒൗദ്യോഗിക കണക്ക്.
അമേരിക്കയുടെ വനിതാ ജിംനാസ്റ്റിക്സ് താരത്തിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒളിന്പിക്സിനു മുന്പായുള്ള പരിശീലന ക്യാന്പിനിടെയാണ്, പേര് വെളിപ്പെടുത്താത്ത ഈ കൗമാര താരത്തിനു കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചത്. ടോക്കിയോക്ക് അടുത്തുള്ള പട്ടണമായ ഇൻസായിലാണ് അമേരിക്കൻ താരങ്ങൾ പരിശീലനം നടത്തിയിരുന്നത്. താരവുമായി അടുത്തിടപഴകിയ മറ്റൊരു താരം ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്.
ഒളിന്പിക്സ് വില്ലേജിലും ഇന്നലെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെക് റിപ്പബ്ലിക്ക് ബീച്ച് വോളിബോൾ താരം ഓണ്ഡ്രെ പെരുസിച്ച് കോവിഡ് പോസിറ്റീവ് ആയതായി ചെക് ഒളിന്പിക് ടീം തലവൻ മാർട്ടിക്ക് ഡൊക്റ്റൊർ അറിയിച്ചു. താരത്തിന് രോഗ ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും നടത്തുന്ന കോവിഡ് പരിശോധനയിലാണ് പെരുസിച്ചിന് രോഗം സ്ഥിരീകരിച്ചത്. ഒളിന്പിക് വില്ലേജിൽ രോഗം ബാധിക്കുന്ന നാലാമത്തെയാളാണ് പെരുസിച്ച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യക്കും ആശങ്ക
ഒളിന്പിക്സ് വില്ലേജിൽ ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്കു കോവിഡ് ബാധിച്ചത് ഇന്ത്യയെയും ആശങ്കയിലാക്കുന്നു. ഗെയിംസ് വില്ലേജിൽ ദക്ഷിണാഫ്രിക്കൻ ടീം താമസിക്കുന്ന ടവർ നന്പർ 15ൽ ആണ് ഇന്ത്യൻ സംഘവും ഉള്ളത്. ദക്ഷിണാഫ്രിക്കൻ സംഘത്തിൽ കോവിഡ് ബാധിച്ച രണ്ട് താരങ്ങളുൾപ്പെടെ മൂന്നു പേരുമായി 21 പേർ സന്പർക്കം പുലർത്തിയതായാണ് റിപ്പോർട്ട്.
ടവർ നന്പർ 15ൽ 11, 12, 13 നിലകളിലാണ് ഇന്ത്യൻ സംഘത്തിന്റെ താമസമെന്നാണു റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയുടേത് നാലും അഞ്ചും നിലകളാണ്. ഡെന്മാർക്ക്, ബെൽജിയം, നോർവേ താരങ്ങളും ടവർ 15ൽ ആണുള്ളത്.
ഗെയിംസിലെ കോവിഡ് കരുതൽ
കായിക താരങ്ങൾ
* എല്ലാ ദിവസവും ഉമിനീർ ആന്റിജൻ പരിശോധന
* പോസിറ്റീവ് ആയാൽ ഉമിനീർ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും
* പോസിറ്റീവ് ആണെങ്കിൽ മൂക്ക്, തൊണ്ട ദ്രവങ്ങളുടെ സ്വാബ് പിസിആർ പരിശോധന
* അതിലും പോസിറ്റീവ് ആണെങ്കിൽ ഗെയിംസിൽനിന്ന് താരത്തെ ഒഴിവാക്കും
* ഐസൊലേഷനിലാകാനോ ആശുപത്രിയിൽ പ്രവേശിക്കാനോ ആവശ്യപ്പെടും
സന്പർക്കം
* കോവിഡ് ബാധിച്ച ആളുമായി മാസ്ക് ഇല്ലാതെ ചുരുങ്ങിയത് 15 മിനിറ്റ് ചെലവഴിച്ചവരെ സന്പർക്ക പട്ടികയിൽ ഉൾപ്പെടുത്തും
* റൂം മേറ്റ്, ഭക്ഷണമേശയിലെ സന്പർക്കം തുടങ്ങിയവയും സന്പർക്കത്തിൽ ഉൾപ്പെടും. എന്നാൽ, പോസിറ്റീവ് ആയ ആളുടെ ടീം അംഗം സന്പർക്ക പട്ടികയിൽ വരണമെന്ന് നിർബന്ധമില്ല
* ഓരോ കേസും പ്രത്യേകം പഠിക്കും. ആവശ്യമെങ്കിൽ റൂം ഐസൊലേഷനിലേക്ക് മാറ്റും.
അമേരിക്കയുടെ വനിതാ ജിംനാസ്റ്റിക്സ് താരത്തിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒളിന്പിക്സിനു മുന്പായുള്ള പരിശീലന ക്യാന്പിനിടെയാണ്, പേര് വെളിപ്പെടുത്താത്ത ഈ കൗമാര താരത്തിനു കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചത്. ടോക്കിയോക്ക് അടുത്തുള്ള പട്ടണമായ ഇൻസായിലാണ് അമേരിക്കൻ താരങ്ങൾ പരിശീലനം നടത്തിയിരുന്നത്. താരവുമായി അടുത്തിടപഴകിയ മറ്റൊരു താരം ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്.
ഒളിന്പിക്സ് വില്ലേജിലും ഇന്നലെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെക് റിപ്പബ്ലിക്ക് ബീച്ച് വോളിബോൾ താരം ഓണ്ഡ്രെ പെരുസിച്ച് കോവിഡ് പോസിറ്റീവ് ആയതായി ചെക് ഒളിന്പിക് ടീം തലവൻ മാർട്ടിക്ക് ഡൊക്റ്റൊർ അറിയിച്ചു. താരത്തിന് രോഗ ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും നടത്തുന്ന കോവിഡ് പരിശോധനയിലാണ് പെരുസിച്ചിന് രോഗം സ്ഥിരീകരിച്ചത്. ഒളിന്പിക് വില്ലേജിൽ രോഗം ബാധിക്കുന്ന നാലാമത്തെയാളാണ് പെരുസിച്ച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യക്കും ആശങ്ക
ഒളിന്പിക്സ് വില്ലേജിൽ ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങൾക്കു കോവിഡ് ബാധിച്ചത് ഇന്ത്യയെയും ആശങ്കയിലാക്കുന്നു. ഗെയിംസ് വില്ലേജിൽ ദക്ഷിണാഫ്രിക്കൻ ടീം താമസിക്കുന്ന ടവർ നന്പർ 15ൽ ആണ് ഇന്ത്യൻ സംഘവും ഉള്ളത്. ദക്ഷിണാഫ്രിക്കൻ സംഘത്തിൽ കോവിഡ് ബാധിച്ച രണ്ട് താരങ്ങളുൾപ്പെടെ മൂന്നു പേരുമായി 21 പേർ സന്പർക്കം പുലർത്തിയതായാണ് റിപ്പോർട്ട്.
ടവർ നന്പർ 15ൽ 11, 12, 13 നിലകളിലാണ് ഇന്ത്യൻ സംഘത്തിന്റെ താമസമെന്നാണു റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയുടേത് നാലും അഞ്ചും നിലകളാണ്. ഡെന്മാർക്ക്, ബെൽജിയം, നോർവേ താരങ്ങളും ടവർ 15ൽ ആണുള്ളത്.
ഗെയിംസിലെ കോവിഡ് കരുതൽ
കായിക താരങ്ങൾ
* എല്ലാ ദിവസവും ഉമിനീർ ആന്റിജൻ പരിശോധന
* പോസിറ്റീവ് ആയാൽ ഉമിനീർ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും
* പോസിറ്റീവ് ആണെങ്കിൽ മൂക്ക്, തൊണ്ട ദ്രവങ്ങളുടെ സ്വാബ് പിസിആർ പരിശോധന
* അതിലും പോസിറ്റീവ് ആണെങ്കിൽ ഗെയിംസിൽനിന്ന് താരത്തെ ഒഴിവാക്കും
* ഐസൊലേഷനിലാകാനോ ആശുപത്രിയിൽ പ്രവേശിക്കാനോ ആവശ്യപ്പെടും
സന്പർക്കം
* കോവിഡ് ബാധിച്ച ആളുമായി മാസ്ക് ഇല്ലാതെ ചുരുങ്ങിയത് 15 മിനിറ്റ് ചെലവഴിച്ചവരെ സന്പർക്ക പട്ടികയിൽ ഉൾപ്പെടുത്തും
* റൂം മേറ്റ്, ഭക്ഷണമേശയിലെ സന്പർക്കം തുടങ്ങിയവയും സന്പർക്കത്തിൽ ഉൾപ്പെടും. എന്നാൽ, പോസിറ്റീവ് ആയ ആളുടെ ടീം അംഗം സന്പർക്ക പട്ടികയിൽ വരണമെന്ന് നിർബന്ധമില്ല
* ഓരോ കേസും പ്രത്യേകം പഠിക്കും. ആവശ്യമെങ്കിൽ റൂം ഐസൊലേഷനിലേക്ക് മാറ്റും.