ടോക്കിയോ: ടോക്കിയോ ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഒരാഴ്ച മാത്രം ബാക്കിയിരിക്കേ ജപ്പാനിൽ ഒരു അത്ലറ്റിനു കോവിഡ് 19 സ്ഥിരീകരിച്ചു. ഒളിന്പിക്സിൽ കരാറിൽ ജോലി ചെയ്യുന്ന അഞ്ചു പേർക്കും കോവിഡ് സ്ഥിരീകരിച്ചതായി സംഘാടകർ അറിയിച്ചു. ബ്രസീലിന്റെ ജൂഡോ ടീം താമസിക്കുന്ന ഹോട്ടലിലെ എട്ടു ജീവനക്കാരിലും റഷ്യയുടെ റഗ്ബി ടീമിന്റെ ഒരു ഒഫീഷലിനും കോവിഡ് ബാധിച്ചു.
ജൂലൈ ഒന്നു മുതൽ 8000ത്തിലേറെപ്പേർ ജപ്പാനിൽ എത്തിയിട്ടുണ്ട്. ഇവരിൽ വളരെ കുറച്ചുപേർക്കുമാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെന്ന കാര്യം ഒളിന്പിക് സംഘാടകർക്ക് ആശ്വാസം നൽകുന്നു.
13, 14 തീയതികളിൽ നടത്തിയ പരിശോധനയിലാണ് ഒരു അത്ലറ്റിനും ആറ് കരാർ ജീവനക്കാരിലും കോവിഡ് നിർണയിച്ചതെന്ന് സംഘാടകർ അറിയിച്ചു. ബ്രസീൽ ടീം താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർ അത്ലറ്റുകളുമായി സന്പർക്കം പുലർത്തിയിട്ടില്ല.
ജൂലൈ ഒന്നു മുതൽ 8000ത്തിലേറെപ്പേർ ജപ്പാനിൽ എത്തിയിട്ടുണ്ട്. ഇവരിൽ വളരെ കുറച്ചുപേർക്കുമാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെന്ന കാര്യം ഒളിന്പിക് സംഘാടകർക്ക് ആശ്വാസം നൽകുന്നു.
13, 14 തീയതികളിൽ നടത്തിയ പരിശോധനയിലാണ് ഒരു അത്ലറ്റിനും ആറ് കരാർ ജീവനക്കാരിലും കോവിഡ് നിർണയിച്ചതെന്ന് സംഘാടകർ അറിയിച്ചു. ബ്രസീൽ ടീം താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർ അത്ലറ്റുകളുമായി സന്പർക്കം പുലർത്തിയിട്ടില്ല.