ആര്യയും രേഷ്മയും ഒരേ വീട്ടിൽ കഴിഞ്ഞവരാണ്. ഇരുവരും തമ്മിൽ നല്ല അടുപ്പവുമായിരുന്നു. ഇവരുടെ ബന്ധുവായ ഗ്രീഷ്മയും അവധി സമയങ്ങളിലെല്ലാം ഇവരോടൊപ്പമായിരുന്നു. രഹസ്യങ്ങളും മറ്റും പങ്കുവയ്ക്കുന്നതിനും ഇവർക്കു മടിയില്ലായിരുന്നു. അതിനാൽത്തന്നെ ഗ്രീഷ്മയ്ക്ക് ഒരു സുഹൃത്തുള്ള കാര്യവും ആര്യയ്ക്കും രേഷ്മയ്ക്കും അറിയാമായിരുന്നു. അതേപോലെ രേഷ്മയ്ക്ക് ഒരു ഫേസ്ബുക്ക് കാമുകനുണ്ടെന്ന കാര്യവും ഇരുവരോടും പറഞ്ഞിരുന്നു. ആര്യയുടെ സാമീപ്യത്തിൽ പോലും രേഷ്മ കാമുകനോടു ചാറ്റ് ചെയ്യുമായിരുന്നു.
മൂന്നു പേരും രഹസ്യങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും അതെല്ലാം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തുവരികയായിരുന്നു. അതേസമയം, രേഷ്മ ഗർഭിണിയായ വിവരം ഇവരെ അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കുന്ന മറ്റു രണ്ടു പേരും രേഷ്മയുടെ ഗർഭവിവരം അറിഞ്ഞിട്ടും മറച്ചുവച്ചതാണോ എന്ന സംശയവും ഉണ്ട്. രേഷ്മയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിന് ഉത്തരം കണ്ടെത്താനാവൂ.
അനന്തുവിന്റെ വരവ്
രേഷ്മയുടെ സോഷ്യൽ മീഡിയ ഭ്രമം കണ്ടാണ് അവളെ ഫേസ്ബുക്കിൽ കാമുകനായി അഭിനയിച്ചൊന്നു കബളിപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചതത്രേ. അതോ, ഇനി ഇവർ തമ്മിൽ എന്തെങ്കിലും വാശിയോ പിണക്കമോ ഉണ്ടായിരുന്നോയെന്നതും വ്യക്തമല്ല. ഗ്രീഷ്മ തമാശയ്ക്കു വേണ്ടി പുതിയ സിം എടുത്ത് അനന്തു എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്മയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസ് നിഗമനം. ദിവസങ്ങൾക്കുള്ളിൽ രേഷ്മയുടെ കാമുക സ്ഥാനം അനന്തു നേടിയെടുത്തു. അനന്തുവുമായുള്ള ചാറ്റിംഗ് ഹരമായി മാറിയതോടെ സംഭവം ഒന്നുകൂടി കൊഴുപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. കള്ളക്കാമുകനായി രേഷ്മയെ കബളിപ്പിക്കുന്ന വിവരം അവൾ ആര്യയോടും പറഞ്ഞു. തുടർന്നു രണ്ടു പേരും ചേർന്നായി മെസേജ് അയയ്ക്കൽ.
ഉറ്റബന്ധുക്കൾ
തന്റെ ഉറ്റബന്ധുക്കളും കൂട്ടുകാരികളുമായവർ തന്നെയാണ് അനന്തു എന്ന ഫേസ്ബുക്ക് പ്രൊഫൈലിനു പിന്നിൽ ഒളിച്ചിരിക്കുന്നതെന്ന് രേഷ്മ അറിഞ്ഞതേയില്ല. അനന്തുവിന്റെ വിവരങ്ങളും വിശേഷങ്ങളും അവൾ പലപ്പോഴും ഇരുവരോടും പറയുമായിരുന്നു. ഒരു ഗൂഢസ്മിതത്തോടെയാണ് ഇരുവരും അവളുടെ കാമുകന്റെ കഥകൾ കേട്ടിരുന്നത്. ഇടയ്ക്കു അനന്തുവിനെ കാണാനെന്ന പേരിൽ രേഷ്മ പലേടത്തും പോയി കാത്തുനിന്നിട്ടു നിരാശയോടെ മടങ്ങിയെത്തുന്ന കാഴ്ചയും അവരെ രസിപ്പിച്ചിരുന്നു. ഇന്ന സ്ഥലത്തു വന്നാൽ കാണാമെന്ന് മെസേജ് അയച്ചിട്ട് അവർ രേഷ്മയെ നിരീക്ഷിക്കും. കാമുകനെ കാണാനുള്ള അവളുടെ താത്പര്യവും തിരക്കുകൂട്ടലുമൊക്കെ അവർ വലിയ തമാശയായി ആസ്വദിച്ചിരുന്നു. ഇതിനിടെ, രേഷ്മയെ ഇങ്ങനെ കാമുകനായി ചമഞ്ഞു പറ്റിക്കുന്ന വിവരം ഗ്രീഷ്മ ഒരു താമാശപോലെ തന്റെ സുഹൃത്തുമായും പങ്കുവച്ചിരുന്നു. ഈ പറച്ചിലാണ് കേസ് തെളിയിക്കുന്നതിനു പോലീസിനു നിർണായക മൊഴിയായി പിന്നീട് മാറിയത്.
കീഴ്മേൽ മറിഞ്ഞു
ഇതിനിടെ, കാമുകബന്ധം രേഷ്മ വളരെ ഗൗരവമായിയെടുത്തു. കാമുകനോടൊപ്പം പോകാൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചു. പിന്നീട് അറസ്റ്റിലായി. ഇതോടെ പോലീസ് ആര്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഇത്രയുമായതോടെ കളി കാര്യമായെന്നു ആര്യയ്ക്കും ഗ്രീഷ്മയ്ക്കും മനസിലായി. ചോദ്യംചെയ്യലിൽ പിടിച്ചു നിൽക്കാനാവില്ലെന്നും കേസിൽ പ്രതികളാകുമെന്നും ഇരുവരും തിരിച്ചറിഞ്ഞു. കളി തമാശയ്ക്കു വേണ്ടിയാണെങ്കിലും ഇങ്ങനെയൊരു ചതി ചെയ്തെന്നറിഞ്ഞാൽ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തുമെന്നും ഇരുവരും ഭയന്നു. പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾത്തന്നെ ഇരുവരും വല്ലാതെ വിഷമത്തിലായി.
ജൂൺ 23ന് രാത്രി സംസാരിച്ചിരിക്കുമ്പോൾ ആര്യ ഭർത്തൃമാതാവ് ഗിരിജയോട് അക്കാര്യം തുറന്നു പറഞ്ഞു. - രേഷ്മയെ പറ്റിച്ചത് ഞങ്ങളാണ്'. പക്ഷേ, ആ തുറന്നുപറച്ചിൽ അവർ അത്ര കാര്യമായി എടുത്തില്ല. പിറ്റേ ദിവസം മരുമകളെയും കൊച്ചുമകളെയും കാണാതാവുകയും ഇത്തിക്കരയാറ്റിൽനിന്നു മൃതദേഹങ്ങൾ കിട്ടുകയും ചെയ്തപ്പോളാണ് ആ തുറന്നുപറച്ചിലിന്റെ ഗൗരവം അവരും തിരിച്ചറിയുന്നത്. പാരിപ്പള്ളി സിഐ.ടി.സതികുമാർ ചോദ്യം ചെയ്തപ്പോഴാണ് ഗിരിജ ഇക്കാര്യം പറഞ്ഞത്. രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ അങ്ങനെ വെളിച്ചത്തായി - ജീവിച്ചിരിപ്പില്ലാത്ത കാമുകൻ.
മൂന്നു കുടുംബങ്ങളെ തകർത്ത, മൂന്നു മരണങ്ങൾക്കിടയാക്കിയ രണ്ട് കുഞ്ഞുങ്ങളെ അനാഥത്വ ബോധത്തിലേക്കു തള്ളിയിട്ട ഒരു ക്രൂരമായ സംഭവം. കല്ലുവാതുക്കൽ ദുരന്തം ഒരു പാഠമായിരുന്നെങ്കിൽ...
(അവസാനിച്ചു).
പ്രദീപ് ചാത്തന്നൂർ
മൂന്നു പേരും രഹസ്യങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും അതെല്ലാം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തുവരികയായിരുന്നു. അതേസമയം, രേഷ്മ ഗർഭിണിയായ വിവരം ഇവരെ അറിയിച്ചിരുന്നോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കുന്ന മറ്റു രണ്ടു പേരും രേഷ്മയുടെ ഗർഭവിവരം അറിഞ്ഞിട്ടും മറച്ചുവച്ചതാണോ എന്ന സംശയവും ഉണ്ട്. രേഷ്മയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിന് ഉത്തരം കണ്ടെത്താനാവൂ.
അനന്തുവിന്റെ വരവ്
രേഷ്മയുടെ സോഷ്യൽ മീഡിയ ഭ്രമം കണ്ടാണ് അവളെ ഫേസ്ബുക്കിൽ കാമുകനായി അഭിനയിച്ചൊന്നു കബളിപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചതത്രേ. അതോ, ഇനി ഇവർ തമ്മിൽ എന്തെങ്കിലും വാശിയോ പിണക്കമോ ഉണ്ടായിരുന്നോയെന്നതും വ്യക്തമല്ല. ഗ്രീഷ്മ തമാശയ്ക്കു വേണ്ടി പുതിയ സിം എടുത്ത് അനന്തു എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്മയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പോലീസ് നിഗമനം. ദിവസങ്ങൾക്കുള്ളിൽ രേഷ്മയുടെ കാമുക സ്ഥാനം അനന്തു നേടിയെടുത്തു. അനന്തുവുമായുള്ള ചാറ്റിംഗ് ഹരമായി മാറിയതോടെ സംഭവം ഒന്നുകൂടി കൊഴുപ്പിക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. കള്ളക്കാമുകനായി രേഷ്മയെ കബളിപ്പിക്കുന്ന വിവരം അവൾ ആര്യയോടും പറഞ്ഞു. തുടർന്നു രണ്ടു പേരും ചേർന്നായി മെസേജ് അയയ്ക്കൽ.
ഉറ്റബന്ധുക്കൾ
തന്റെ ഉറ്റബന്ധുക്കളും കൂട്ടുകാരികളുമായവർ തന്നെയാണ് അനന്തു എന്ന ഫേസ്ബുക്ക് പ്രൊഫൈലിനു പിന്നിൽ ഒളിച്ചിരിക്കുന്നതെന്ന് രേഷ്മ അറിഞ്ഞതേയില്ല. അനന്തുവിന്റെ വിവരങ്ങളും വിശേഷങ്ങളും അവൾ പലപ്പോഴും ഇരുവരോടും പറയുമായിരുന്നു. ഒരു ഗൂഢസ്മിതത്തോടെയാണ് ഇരുവരും അവളുടെ കാമുകന്റെ കഥകൾ കേട്ടിരുന്നത്. ഇടയ്ക്കു അനന്തുവിനെ കാണാനെന്ന പേരിൽ രേഷ്മ പലേടത്തും പോയി കാത്തുനിന്നിട്ടു നിരാശയോടെ മടങ്ങിയെത്തുന്ന കാഴ്ചയും അവരെ രസിപ്പിച്ചിരുന്നു. ഇന്ന സ്ഥലത്തു വന്നാൽ കാണാമെന്ന് മെസേജ് അയച്ചിട്ട് അവർ രേഷ്മയെ നിരീക്ഷിക്കും. കാമുകനെ കാണാനുള്ള അവളുടെ താത്പര്യവും തിരക്കുകൂട്ടലുമൊക്കെ അവർ വലിയ തമാശയായി ആസ്വദിച്ചിരുന്നു. ഇതിനിടെ, രേഷ്മയെ ഇങ്ങനെ കാമുകനായി ചമഞ്ഞു പറ്റിക്കുന്ന വിവരം ഗ്രീഷ്മ ഒരു താമാശപോലെ തന്റെ സുഹൃത്തുമായും പങ്കുവച്ചിരുന്നു. ഈ പറച്ചിലാണ് കേസ് തെളിയിക്കുന്നതിനു പോലീസിനു നിർണായക മൊഴിയായി പിന്നീട് മാറിയത്.
കീഴ്മേൽ മറിഞ്ഞു
ഇതിനിടെ, കാമുകബന്ധം രേഷ്മ വളരെ ഗൗരവമായിയെടുത്തു. കാമുകനോടൊപ്പം പോകാൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചു. പിന്നീട് അറസ്റ്റിലായി. ഇതോടെ പോലീസ് ആര്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഇത്രയുമായതോടെ കളി കാര്യമായെന്നു ആര്യയ്ക്കും ഗ്രീഷ്മയ്ക്കും മനസിലായി. ചോദ്യംചെയ്യലിൽ പിടിച്ചു നിൽക്കാനാവില്ലെന്നും കേസിൽ പ്രതികളാകുമെന്നും ഇരുവരും തിരിച്ചറിഞ്ഞു. കളി തമാശയ്ക്കു വേണ്ടിയാണെങ്കിലും ഇങ്ങനെയൊരു ചതി ചെയ്തെന്നറിഞ്ഞാൽ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തുമെന്നും ഇരുവരും ഭയന്നു. പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾത്തന്നെ ഇരുവരും വല്ലാതെ വിഷമത്തിലായി.
ജൂൺ 23ന് രാത്രി സംസാരിച്ചിരിക്കുമ്പോൾ ആര്യ ഭർത്തൃമാതാവ് ഗിരിജയോട് അക്കാര്യം തുറന്നു പറഞ്ഞു. - രേഷ്മയെ പറ്റിച്ചത് ഞങ്ങളാണ്'. പക്ഷേ, ആ തുറന്നുപറച്ചിൽ അവർ അത്ര കാര്യമായി എടുത്തില്ല. പിറ്റേ ദിവസം മരുമകളെയും കൊച്ചുമകളെയും കാണാതാവുകയും ഇത്തിക്കരയാറ്റിൽനിന്നു മൃതദേഹങ്ങൾ കിട്ടുകയും ചെയ്തപ്പോളാണ് ആ തുറന്നുപറച്ചിലിന്റെ ഗൗരവം അവരും തിരിച്ചറിയുന്നത്. പാരിപ്പള്ളി സിഐ.ടി.സതികുമാർ ചോദ്യം ചെയ്തപ്പോഴാണ് ഗിരിജ ഇക്കാര്യം പറഞ്ഞത്. രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ അങ്ങനെ വെളിച്ചത്തായി - ജീവിച്ചിരിപ്പില്ലാത്ത കാമുകൻ.
മൂന്നു കുടുംബങ്ങളെ തകർത്ത, മൂന്നു മരണങ്ങൾക്കിടയാക്കിയ രണ്ട് കുഞ്ഞുങ്ങളെ അനാഥത്വ ബോധത്തിലേക്കു തള്ളിയിട്ട ഒരു ക്രൂരമായ സംഭവം. കല്ലുവാതുക്കൽ ദുരന്തം ഒരു പാഠമായിരുന്നെങ്കിൽ...
(അവസാനിച്ചു).
പ്രദീപ് ചാത്തന്നൂർ