അധോലോക ഏറ്റുമുട്ടലുകളിൽ സമാധാനജീവിതം ഭീഷണിയിലായപ്പോഴാണ് ജനം നടപടിയെടുക്കണമെന്നു ഭരണകൂടങ്ങൾക്കു മുന്നിൽ മുറവിളി കൂട്ടിയത്. കാസർഗോഡ് ജില്ലയിലെ അധോലോക അഴിഞ്ഞാട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിലും നിറഞ്ഞതോടെ പോലീസ് രണ്ടും കല്പിച്ചു രംഗത്തിറങ്ങി. ആധുനിക ആയുധങ്ങളുമായി പോരടിക്കുന്ന, എന്തും ചെയ്യാൻ മടിക്കാത്ത സംഘങ്ങൾക്കു മുന്നിലേക്ക് ഇറങ്ങുന്നതു സൂക്ഷിച്ചുവേണമെന്നു പോലീസിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ വ്യക്തമായ പദ്ധതി തയാറാക്കിയതാണ് പോലീസ് കാസർഗോഡ് ഒാപ്പറേഷന് ഇറങ്ങിയത്. അതും നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പുള്ള ദിവസങ്ങളിൽ. കേരള പോലീസ് മാത്രം വിചാരിച്ചാൽ തളയ്ക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നില്ല അധോലോക സംഘങ്ങളുടെ ഇടപാടുകളും വേരുകളും. കേരളത്തിലും കർണാടകയിലുമായി പടർന്നുകിടക്കുന്ന സംഘങ്ങളെ ഒതുക്കാൻ ഒടുവിൽ കേരള- കർണാടക പോലീസ് സേന കൈകോർത്തു. കേരള -കർണാടക പോലീസിന്റെ സംയുക്ത തേരോട്ടം തീർത്തതു പുതിയ ചരിത്രമായി മാറി.
ഒടുവിൽ രണ്ടും കല്പിച്ച് എകെ 47 ഉം എസ്എൽആറും കൈയിലേന്തി അധോലോകത്തിനു നേരെ നെഞ്ചുവിരിച്ചു നീങ്ങിയ കാസർഗോഡ് ജില്ലയിലെ പോലീസ് സേനയ്ക്കു മുന്നിൽ അധോലോക സംഘം പതറി.
പുലിയുടെ മടയിൽ
വെറുതെ ചെന്നു പുലിമടയിൽ കയറാൻ പറ്റില്ലെന്നു തിരിച്ചറിഞ്ഞ പോലീസ് ആദ്യം ചെയ്തതു കാസർഗോഡ് ജില്ലയിലെ ചെറുപ്പക്കാരായ സിഐമാരെയും എസ്ഐമാരെയും വലിയൊരു ഒാപ്പറേഷനായി ഒരുമിച്ചു ചേർക്കുക എന്നതായിരുന്നു.
കാസർഗോഡ് ഡിവൈഎസ്പി പി.പി. സദാനന്ദനാണ് ഇതിനു ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിന്റെ ധീരമായ നേതൃത്വത്തിൽ സിനിമാ സ്റ്റൈലിൽ നെഞ്ചു വിരിച്ചു പുലിമടയിൽ കയറി നടത്തിയ പോരാട്ടംകണ്ട് ഉപ്പളയിലെയും മഞ്ചേശ്വരത്തെയും ജനങ്ങളും ഇളകി. അധോലോകത്തെ നേരിടാൻ തങ്ങളും തയാറാണെന്ന പ്രഖ്യാപനത്തോടെ തോക്കുകളുടെ മുന്നിലേക്കു നെഞ്ചുവിരിച്ചുനിൽക്കാൻ തയാറായി അവരും രംഗത്തിറങ്ങി. കാരണം, ഈ ക്രിമിനലുകൾ മൂലം ജനം അത്രയേറെ മടുത്തിരുന്നു.
ഏറ്റുമുട്ടാൻ ജനവും
എന്നാൽ, അധോലോക സംഘത്തിന്റെ തോക്കിനു മുന്നിലേക്കു വീറോടെ വന്ന ജനങ്ങളെ പോലീസ് പിന്തിരിപ്പിച്ചു. എന്നിട്ടു പറഞ്ഞു.."നിങ്ങൾ സുരക്ഷിതരായിരിക്കുക. ഇവരെ ഞങ്ങൾ നേരിട്ടു കൊള്ളാം. പോലീസിന്റെ മുന്നേറ്റത്തിലും ഒാപ്പറേഷനിലും വിശ്വാസം തോന്നിയ ജനങ്ങൾ ധൈര്യപൂർവം മനസു തുറക്കാൻ തയാറായി.
അധോലോക സംഘങ്ങളെക്കുറിച്ച് ഇതുവരെ ലഭിക്കാത്ത വിവരങ്ങളും രഹസ്യങ്ങളും പോലീസ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. തുടർന്നു കര്‍ണാടക അതിര്‍ത്തിയില്‍ മൂന്നു ദിവസങ്ങളില്‍ നടന്നതു സിനിമയെ വെല്ലുന്ന വിധത്തിലുള്ള ഏറ്റുമുട്ടലായിരുന്നു. ഓപ്പറേഷനു മുൻപെ ഉന്നത ഉദ്യോഗസ്ഥർക്ക് നല്കിയ നിർദേശം ഇങ്ങനെയായിരുന്നു.
വിട്ടുവീഴ്ച വേണ്ട
" എകെ 47നും എസ്എൽആറും തന്നെ ഉപയോഗിക്കണം. വിട്ടുവീഴ്ച വേണ്ട. ഇതോടെ അവസാനിപ്പിക്കണം അധോലോകത്തെ.. ജനങ്ങൾക്കു സ്വസ്ഥതയുണ്ടാകണം.''-ഈ ഉത്തരവ് ശിരസാ വഹിച്ചു പോലീസ് രംഗത്തിറങ്ങിയപ്പോൾ നടന്നതു പോലീസും അധോലോക സംഘങ്ങളും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടൽ.
പലപ്പോഴും പോലീസുകാര്‍ ആക്രമണങ്ങളിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പോലീസ് ജീപ്പുകളില്‍ വെടിയുണ്ടകള്‍ തുളഞ്ഞു കയറി. ഏറ്റുമുട്ടൽ കനത്തതോടെ ഘോരവനങ്ങളിലേക്കു രക്ഷപ്പെട്ട അധോലോക സംഘാംഗങ്ങളെ വെറുതെ വിടാൻ പോലീസ് തയാറായില്ല. അവരെ പിന്തുടർന്നു, ഒടുവിൽ വനം വളഞ്ഞു പിടികൂടി.
ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള കേരള പോലീസും കര്‍ണാടക പോലീസും കൈകോര്‍ത്തപ്പോള്‍ വലയിലായത് 14 അധോലോക ഗുണ്ടാസംഘങ്ങളിലെ അംഗങ്ങൾ. പിടികൂടിയത് ജർമൻ - ഇംഗ്ലണ്ട് നിര്‍മിതമായ ഏഴ് പിസ്റ്റളുകള്‍. അധോലോക സംഘത്തിന്റെ ഏഴ് കാറുകളും പിടിച്ചെടുത്തു. കാറുകളില്‍നിന്ന് 142 കിലോ കഞ്ചാവും മാരക മയക്കുമരുന്നായ എംഡിഎംഎയും കണ്ടെടുത്തു.
അന്താരാഷ്ട്ര ബന്ധമുള്ള അധോലോക മാഫിയ സംഘത്തെയാണ് പോലീസ് തുരത്തിയത്. "ഒന്നും നോക്കരുത് അക്രമികൾ വെടി ഉതിർത്താൽ പിന്നെ നമ്മുടെ തോക്കുകൾ ഗർജിച്ചിരിക്കണം.''- ഡിവൈഎസ്പിയുടെ ഉറച്ച സന്ദേശം കേരള പോലീസിന്റെ വയർലെസ് സെറ്റിലേക്ക് ഒഴുകിയെത്തി. (തുടരും)
തയാറാക്കിയത് : നവാസ് മേത്തർ
ഒടുവിൽ രണ്ടും കല്പിച്ച് എകെ 47 ഉം എസ്എൽആറും കൈയിലേന്തി അധോലോകത്തിനു നേരെ നെഞ്ചുവിരിച്ചു നീങ്ങിയ കാസർഗോഡ് ജില്ലയിലെ പോലീസ് സേനയ്ക്കു മുന്നിൽ അധോലോക സംഘം പതറി.
പുലിയുടെ മടയിൽ
വെറുതെ ചെന്നു പുലിമടയിൽ കയറാൻ പറ്റില്ലെന്നു തിരിച്ചറിഞ്ഞ പോലീസ് ആദ്യം ചെയ്തതു കാസർഗോഡ് ജില്ലയിലെ ചെറുപ്പക്കാരായ സിഐമാരെയും എസ്ഐമാരെയും വലിയൊരു ഒാപ്പറേഷനായി ഒരുമിച്ചു ചേർക്കുക എന്നതായിരുന്നു.
കാസർഗോഡ് ഡിവൈഎസ്പി പി.പി. സദാനന്ദനാണ് ഇതിനു ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിന്റെ ധീരമായ നേതൃത്വത്തിൽ സിനിമാ സ്റ്റൈലിൽ നെഞ്ചു വിരിച്ചു പുലിമടയിൽ കയറി നടത്തിയ പോരാട്ടംകണ്ട് ഉപ്പളയിലെയും മഞ്ചേശ്വരത്തെയും ജനങ്ങളും ഇളകി. അധോലോകത്തെ നേരിടാൻ തങ്ങളും തയാറാണെന്ന പ്രഖ്യാപനത്തോടെ തോക്കുകളുടെ മുന്നിലേക്കു നെഞ്ചുവിരിച്ചുനിൽക്കാൻ തയാറായി അവരും രംഗത്തിറങ്ങി. കാരണം, ഈ ക്രിമിനലുകൾ മൂലം ജനം അത്രയേറെ മടുത്തിരുന്നു.
ഏറ്റുമുട്ടാൻ ജനവും
എന്നാൽ, അധോലോക സംഘത്തിന്റെ തോക്കിനു മുന്നിലേക്കു വീറോടെ വന്ന ജനങ്ങളെ പോലീസ് പിന്തിരിപ്പിച്ചു. എന്നിട്ടു പറഞ്ഞു.."നിങ്ങൾ സുരക്ഷിതരായിരിക്കുക. ഇവരെ ഞങ്ങൾ നേരിട്ടു കൊള്ളാം. പോലീസിന്റെ മുന്നേറ്റത്തിലും ഒാപ്പറേഷനിലും വിശ്വാസം തോന്നിയ ജനങ്ങൾ ധൈര്യപൂർവം മനസു തുറക്കാൻ തയാറായി.
അധോലോക സംഘങ്ങളെക്കുറിച്ച് ഇതുവരെ ലഭിക്കാത്ത വിവരങ്ങളും രഹസ്യങ്ങളും പോലീസ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തി. തുടർന്നു കര്‍ണാടക അതിര്‍ത്തിയില്‍ മൂന്നു ദിവസങ്ങളില്‍ നടന്നതു സിനിമയെ വെല്ലുന്ന വിധത്തിലുള്ള ഏറ്റുമുട്ടലായിരുന്നു. ഓപ്പറേഷനു മുൻപെ ഉന്നത ഉദ്യോഗസ്ഥർക്ക് നല്കിയ നിർദേശം ഇങ്ങനെയായിരുന്നു.
വിട്ടുവീഴ്ച വേണ്ട
" എകെ 47നും എസ്എൽആറും തന്നെ ഉപയോഗിക്കണം. വിട്ടുവീഴ്ച വേണ്ട. ഇതോടെ അവസാനിപ്പിക്കണം അധോലോകത്തെ.. ജനങ്ങൾക്കു സ്വസ്ഥതയുണ്ടാകണം.''-ഈ ഉത്തരവ് ശിരസാ വഹിച്ചു പോലീസ് രംഗത്തിറങ്ങിയപ്പോൾ നടന്നതു പോലീസും അധോലോക സംഘങ്ങളും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടൽ.
പലപ്പോഴും പോലീസുകാര്‍ ആക്രമണങ്ങളിൽനിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പോലീസ് ജീപ്പുകളില്‍ വെടിയുണ്ടകള്‍ തുളഞ്ഞു കയറി. ഏറ്റുമുട്ടൽ കനത്തതോടെ ഘോരവനങ്ങളിലേക്കു രക്ഷപ്പെട്ട അധോലോക സംഘാംഗങ്ങളെ വെറുതെ വിടാൻ പോലീസ് തയാറായില്ല. അവരെ പിന്തുടർന്നു, ഒടുവിൽ വനം വളഞ്ഞു പിടികൂടി.
ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള കേരള പോലീസും കര്‍ണാടക പോലീസും കൈകോര്‍ത്തപ്പോള്‍ വലയിലായത് 14 അധോലോക ഗുണ്ടാസംഘങ്ങളിലെ അംഗങ്ങൾ. പിടികൂടിയത് ജർമൻ - ഇംഗ്ലണ്ട് നിര്‍മിതമായ ഏഴ് പിസ്റ്റളുകള്‍. അധോലോക സംഘത്തിന്റെ ഏഴ് കാറുകളും പിടിച്ചെടുത്തു. കാറുകളില്‍നിന്ന് 142 കിലോ കഞ്ചാവും മാരക മയക്കുമരുന്നായ എംഡിഎംഎയും കണ്ടെടുത്തു.
അന്താരാഷ്ട്ര ബന്ധമുള്ള അധോലോക മാഫിയ സംഘത്തെയാണ് പോലീസ് തുരത്തിയത്. "ഒന്നും നോക്കരുത് അക്രമികൾ വെടി ഉതിർത്താൽ പിന്നെ നമ്മുടെ തോക്കുകൾ ഗർജിച്ചിരിക്കണം.''- ഡിവൈഎസ്പിയുടെ ഉറച്ച സന്ദേശം കേരള പോലീസിന്റെ വയർലെസ് സെറ്റിലേക്ക് ഒഴുകിയെത്തി. (തുടരും)
തയാറാക്കിയത് : നവാസ് മേത്തർ