കാൽപ്പന്തുകളിയിലെ മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ കുട്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു ചെരുപ്പ് വിധിമാറ്റിയെഴുതിയ സിൻഡ്രല്ലയുടെ കഥ അറിയാത്തവരായി ആരുമുണ്ടാകില്ല. റൊണാൾഡോയുടെ ഭാര്യ ജോർജീന റോഡ്രിഗസിന്റെ കഥ കേട്ടാൽ അവരുടെ ജീവിതത്തിനും സിൻഡ്രല്ലക്കഥയുമായി എവിടെയൊക്കെ സാമ്യമുണ്ടെന്നു തോന്നും. കാര്യം എന്തു തന്നെയായാലും ഒരു മുത്തശിക്കഥ പോലെ സുന്ദരമാണ് റൊണാൾഡോ- ജോർജീന ദന്പതികളുടെ പ്രണയവും വിവാഹവും.
അരക്ഷിത കൗമാരം
സ്പെയിനിലെ ജാക്ക എന്ന നഗരത്തിൽനിന്നുള്ള മോഡലാണ് ജോർജീന റോഡ്രിഗസ്. മാഡ്രിഡിൽനിന്നു വെറും 400 കിലോമീറ്റർ മാത്രം അകലെയുള്ള നഗരമാണ് ജാക്ക. സ്പെയിൻ സ്വദേശിനിയായിരുന്നു ജോർജീനയുടെ അമ്മ അനാ മരിയ.അച്ഛൻ ജോർജ് റോഡ്രിഗസ് അർജന്റീനക്കാരനും. സമാധാനപൂർവമായ ഒരു കുടുംബാന്തരീക്ഷവുമായി മുന്നോട്ടു പോകാൻ അമ്മ ശ്രമിച്ചെങ്കിലും റോഡ്രിഗസിന്റെ ലഹരിഉപയോഗം ആ വീടിനെയും ജോർജീനയുടെ ബാല്യത്തെയും നരക തുല്ല്യമാക്കി.
അച്ഛന്റെ മരണ ശേഷം കുടുംബത്തെ പോറ്റാനായി പല ചെറിയ ചെറിയ ജോലികളിലും ജോർജീന ഏർപ്പെട്ടു. കൗമാരപ്രായത്തിൽ ഒരു ഹോട്ടലിലെ വെയ്ട്രസ് ആയിട്ടായിരുന്നു തുടക്കം. കുറച്ചുനാൾ ഈ ജോലിയിൽ തുടർന്നശേഷം കുറച്ചുകൂടി മികച്ച ജോലി കിട്ടുമോ എന്നന്വേഷിച്ച് അവൾ മാഡ്രിഡിലേക്കു പോയി. ഈ സ്ഥലംമാറ്റമായിരുന്നു ജോർജീനയുടെ ജീവിതത്തെ ആകമാനം മാറ്റിമറിച്ചത്. മാഡ്രിഡിൽ എത്തിയ ജോർജീനയ്ക്ക് അവിടുത്തെ ഗുച്ചി ഔട്ട്ലെറ്റിൽ ഷോപ്പ് അസിസ്റ്റന്റായി ജോലി കിട്ടി.
ആ കണ്ടുമുട്ടൽ
ആ ഷോപ്പിൽ വച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീനയും കണ്ടുമുട്ടുന്നത്. സ്വപ്നതുല്യമായ ഒരു കൂടിക്കാഴ്ച എന്നു വേണമെങ്കിൽ അതിനെ വിളിക്കാം. " ഗുച്ചിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഞാൻ റൊണാൾഡോയെ പ്രണയിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ പെരുമാറ്റവും വ്യക്തിത്വവും സൗന്ദര്യവും എന്ന ആകർഷിച്ചു. അതിനു ശേഷം പിന്നെയും പലതവണ സ്റ്റോറിൽ വച്ചു ഞങ്ങൾ കണ്ടു. പക്ഷേ, അപ്പോഴൊന്നും അധികം സംസാരിക്കാനോ പരിചയപ്പെടാനോ സാധിച്ചിരുന്നില്ല. കുറച്ചു നാളുകൾക്കു ശേഷം നടന്ന ഒരു ബ്രാൻഡ് ഇവന്റിൽ ഞങ്ങൾക്ക് ഏറെ നേരം സംസാരിക്കാൻ അവസരം ലഭിച്ചു. അങ്ങനെയാണ് ഞങ്ങൾ കൂടുതൽ അറിഞ്ഞതും അടുത്തതും. എങ്കിലും ഞങ്ങൾ രണ്ടുപേരുടെയും പ്രണയം ലൗ അറ്റ് ഫസ്റ്റ് സൈറ്റാണ്.
പൊതുവേ വലിയ നാണക്കാരിയായ എന്നെ മുന്നോട്ടുകൊണ്ടുവന്നതും കൂടുതൽ ധൈര്യശാലിയാക്കിയതും റൊണാൾഡോയാണ്. അത്രയേറെ സ്നേഹനിധിയായ ഭർത്താവും അച്ഛനുമാണ് റൊണാൾഡോ. - ജോർജീന പറയുന്നു. നിരവധി പ്രണയങ്ങളിൽ കുടുങ്ങി ഗോസിപ്പ് കോളങ്ങളിൽ പതിവായി ഇടം നേടിയിരുന്ന റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ജോർജീനയുമായുള്ള അടുപ്പം ഒരു പുതിയ അനുഭവമായിരുന്നു. " റൊണാൾഡോ വളരെ ഗൗരവത്തോടെ കാണുന്ന ആദ്യ പ്രണയം ജോർജീനയുമായുള്ളതായിരുന്നു. റഷ്യക്കാരിയായിരുന്ന ഐറീനയുമായി റൊണാൾഡോ പ്രണയത്തിലായിരുന്നു. ആ ബന്ധം വേർപിരിഞ്ഞതു റൊണാൾഡോയെ മാനസികമായി തളർത്തിയിരുന്നു. അതിനു ശേഷം അയാൾ നിരവധി ചെറിയ ചെറിയ ബന്ധങ്ങളിൽ വീണു. അതിനെയൊക്കെ പ്രണയം എന്നു വിളിക്കാമോ എന്നെനിക്കറിയില്ല.
പക്ഷേ, ഒന്നെനിക്കറിയാം ജീവിതസഖിയായി ഒപ്പം കൂട്ടാൻ റൊണാൾഡോ ആഗ്രഹിക്കുന്നതു ജോർജീനയെ തന്നെയാണ്.” - റൊണാൾഡോയുടെ സഹോദരി പറയുന്നു.
പിടിയിലായപ്പോൾ!
ഫുട്ബോൾ പ്രേമികൾക്കു മാത്രമല്ല മാധ്യമങ്ങൾക്കടക്കം പ്രിയപ്പെട്ട താരജോഡികളാണ് ജോർജീനയും റൊണാൾഡോയും. 2016ൽ പാപ്പരാസികളുടെ പിടിവീഴുന്നതു വരെ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അധികം ആരോടും പറഞ്ഞിരുന്നില്ല. ഡിസ്നി ലാൻഡ് സന്ദർശനത്തിനിടെയാണ് ഇരുവരും പാപ്പരാസികളുടെ കണ്ണിൽപ്പെട്ടത്. വിഗും കണ്ണടയുമൊക്കെയായി വേഷം മാറിയായിരുന്നു യാത്രയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനോയുടെ ആദ്യ മകൻ ക്രിസ്റ്റ്യാനോ ജൂണിയറുമായും ജോർജീനയ്ക്കു തുടക്കം മുതൽ വളരെ നല്ല ആത്മബന്ധമുണ്ടായിരുന്നു.
പ്രണയത്തിലായിരിക്കുന്പോഴാണ് വാടക ഗർഭപാത്രത്തിലൂടെ റൊണാൾഡോയ്ക്കു വീണ്ടും കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഇക്കുറി ഇരട്ടക്കുഞ്ഞുങ്ങളാണുണ്ടായത് - മാറ്റിയോയും ഇവ മരിയയും. 2017ൽ റോണാൾഡോയുടെ കുഞ്ഞിനു ജോർജീന ജന്മംനൽകി. കുഞ്ഞിനു ഇരുവരും ചേർന്നു അലാന മാർട്ടീന എന്നു പേരും നൽകി. അലാന എന്ന പേരു തെരഞ്ഞെടുത്തതു റൊണാൾഡോയും മാർട്ടീന തെരഞ്ഞെടുത്തതു ജോർജീനയുമാണ്. ആഡംബരങ്ങളുടെ നടുവിലേക്കാണ് നാലാമത്തെ അതിഥിയായി അലാന എത്തിയത്.
(അവസാനിച്ചു)
അരക്ഷിത കൗമാരം
സ്പെയിനിലെ ജാക്ക എന്ന നഗരത്തിൽനിന്നുള്ള മോഡലാണ് ജോർജീന റോഡ്രിഗസ്. മാഡ്രിഡിൽനിന്നു വെറും 400 കിലോമീറ്റർ മാത്രം അകലെയുള്ള നഗരമാണ് ജാക്ക. സ്പെയിൻ സ്വദേശിനിയായിരുന്നു ജോർജീനയുടെ അമ്മ അനാ മരിയ.അച്ഛൻ ജോർജ് റോഡ്രിഗസ് അർജന്റീനക്കാരനും. സമാധാനപൂർവമായ ഒരു കുടുംബാന്തരീക്ഷവുമായി മുന്നോട്ടു പോകാൻ അമ്മ ശ്രമിച്ചെങ്കിലും റോഡ്രിഗസിന്റെ ലഹരിഉപയോഗം ആ വീടിനെയും ജോർജീനയുടെ ബാല്യത്തെയും നരക തുല്ല്യമാക്കി.
അച്ഛന്റെ മരണ ശേഷം കുടുംബത്തെ പോറ്റാനായി പല ചെറിയ ചെറിയ ജോലികളിലും ജോർജീന ഏർപ്പെട്ടു. കൗമാരപ്രായത്തിൽ ഒരു ഹോട്ടലിലെ വെയ്ട്രസ് ആയിട്ടായിരുന്നു തുടക്കം. കുറച്ചുനാൾ ഈ ജോലിയിൽ തുടർന്നശേഷം കുറച്ചുകൂടി മികച്ച ജോലി കിട്ടുമോ എന്നന്വേഷിച്ച് അവൾ മാഡ്രിഡിലേക്കു പോയി. ഈ സ്ഥലംമാറ്റമായിരുന്നു ജോർജീനയുടെ ജീവിതത്തെ ആകമാനം മാറ്റിമറിച്ചത്. മാഡ്രിഡിൽ എത്തിയ ജോർജീനയ്ക്ക് അവിടുത്തെ ഗുച്ചി ഔട്ട്ലെറ്റിൽ ഷോപ്പ് അസിസ്റ്റന്റായി ജോലി കിട്ടി.
ആ കണ്ടുമുട്ടൽ
ആ ഷോപ്പിൽ വച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീനയും കണ്ടുമുട്ടുന്നത്. സ്വപ്നതുല്യമായ ഒരു കൂടിക്കാഴ്ച എന്നു വേണമെങ്കിൽ അതിനെ വിളിക്കാം. " ഗുച്ചിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ഞാൻ റൊണാൾഡോയെ പ്രണയിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ പെരുമാറ്റവും വ്യക്തിത്വവും സൗന്ദര്യവും എന്ന ആകർഷിച്ചു. അതിനു ശേഷം പിന്നെയും പലതവണ സ്റ്റോറിൽ വച്ചു ഞങ്ങൾ കണ്ടു. പക്ഷേ, അപ്പോഴൊന്നും അധികം സംസാരിക്കാനോ പരിചയപ്പെടാനോ സാധിച്ചിരുന്നില്ല. കുറച്ചു നാളുകൾക്കു ശേഷം നടന്ന ഒരു ബ്രാൻഡ് ഇവന്റിൽ ഞങ്ങൾക്ക് ഏറെ നേരം സംസാരിക്കാൻ അവസരം ലഭിച്ചു. അങ്ങനെയാണ് ഞങ്ങൾ കൂടുതൽ അറിഞ്ഞതും അടുത്തതും. എങ്കിലും ഞങ്ങൾ രണ്ടുപേരുടെയും പ്രണയം ലൗ അറ്റ് ഫസ്റ്റ് സൈറ്റാണ്.
പൊതുവേ വലിയ നാണക്കാരിയായ എന്നെ മുന്നോട്ടുകൊണ്ടുവന്നതും കൂടുതൽ ധൈര്യശാലിയാക്കിയതും റൊണാൾഡോയാണ്. അത്രയേറെ സ്നേഹനിധിയായ ഭർത്താവും അച്ഛനുമാണ് റൊണാൾഡോ. - ജോർജീന പറയുന്നു. നിരവധി പ്രണയങ്ങളിൽ കുടുങ്ങി ഗോസിപ്പ് കോളങ്ങളിൽ പതിവായി ഇടം നേടിയിരുന്ന റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ജോർജീനയുമായുള്ള അടുപ്പം ഒരു പുതിയ അനുഭവമായിരുന്നു. " റൊണാൾഡോ വളരെ ഗൗരവത്തോടെ കാണുന്ന ആദ്യ പ്രണയം ജോർജീനയുമായുള്ളതായിരുന്നു. റഷ്യക്കാരിയായിരുന്ന ഐറീനയുമായി റൊണാൾഡോ പ്രണയത്തിലായിരുന്നു. ആ ബന്ധം വേർപിരിഞ്ഞതു റൊണാൾഡോയെ മാനസികമായി തളർത്തിയിരുന്നു. അതിനു ശേഷം അയാൾ നിരവധി ചെറിയ ചെറിയ ബന്ധങ്ങളിൽ വീണു. അതിനെയൊക്കെ പ്രണയം എന്നു വിളിക്കാമോ എന്നെനിക്കറിയില്ല.
പക്ഷേ, ഒന്നെനിക്കറിയാം ജീവിതസഖിയായി ഒപ്പം കൂട്ടാൻ റൊണാൾഡോ ആഗ്രഹിക്കുന്നതു ജോർജീനയെ തന്നെയാണ്.” - റൊണാൾഡോയുടെ സഹോദരി പറയുന്നു.
പിടിയിലായപ്പോൾ!
ഫുട്ബോൾ പ്രേമികൾക്കു മാത്രമല്ല മാധ്യമങ്ങൾക്കടക്കം പ്രിയപ്പെട്ട താരജോഡികളാണ് ജോർജീനയും റൊണാൾഡോയും. 2016ൽ പാപ്പരാസികളുടെ പിടിവീഴുന്നതു വരെ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അധികം ആരോടും പറഞ്ഞിരുന്നില്ല. ഡിസ്നി ലാൻഡ് സന്ദർശനത്തിനിടെയാണ് ഇരുവരും പാപ്പരാസികളുടെ കണ്ണിൽപ്പെട്ടത്. വിഗും കണ്ണടയുമൊക്കെയായി വേഷം മാറിയായിരുന്നു യാത്രയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനോയുടെ ആദ്യ മകൻ ക്രിസ്റ്റ്യാനോ ജൂണിയറുമായും ജോർജീനയ്ക്കു തുടക്കം മുതൽ വളരെ നല്ല ആത്മബന്ധമുണ്ടായിരുന്നു.
പ്രണയത്തിലായിരിക്കുന്പോഴാണ് വാടക ഗർഭപാത്രത്തിലൂടെ റൊണാൾഡോയ്ക്കു വീണ്ടും കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഇക്കുറി ഇരട്ടക്കുഞ്ഞുങ്ങളാണുണ്ടായത് - മാറ്റിയോയും ഇവ മരിയയും. 2017ൽ റോണാൾഡോയുടെ കുഞ്ഞിനു ജോർജീന ജന്മംനൽകി. കുഞ്ഞിനു ഇരുവരും ചേർന്നു അലാന മാർട്ടീന എന്നു പേരും നൽകി. അലാന എന്ന പേരു തെരഞ്ഞെടുത്തതു റൊണാൾഡോയും മാർട്ടീന തെരഞ്ഞെടുത്തതു ജോർജീനയുമാണ്. ആഡംബരങ്ങളുടെ നടുവിലേക്കാണ് നാലാമത്തെ അതിഥിയായി അലാന എത്തിയത്.
(അവസാനിച്ചു)