ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിൽ മുൻനിരയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നു മാത്രമല്ല ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കായികതാരം കൂടിയാണ് കാൽപന്തുകളിയിലെ സൂപ്പർ സ്റ്റാർ. താരം കളിക്കളത്തിൽനിന്നു വാരുന്ന കോടികളുടെ കണക്കുകേട്ടാൽ ആരും ത്രില്ലടിക്കും. പരസ്യങ്ങളിൽനിന്നും മറ്റു മേഖലകളിൽനിന്നും ലഭിക്കുന്ന കോടികൾ വേറെ. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന കായിക താരവും റൊണാൾഡോ തന്നെ. ഈ വഴി സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽനിന്നും ഇഷ്ടം പോലെ കാശ് ഒഴുകിയെത്തുന്നു. സന്പാദിക്കുന്നതുപോലെ തന്നെ ചെലവഴിക്കുന്നതിനും ഒട്ടും മടി കാണിക്കാത്ത താരം കൂടിയാണ് റോണാൾഡോ.
45 കോടി ആളുകൾ
45 കോടിയോളം ആളുകളാണ് റൊണാൾഡോയെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. റയൽ മാഡ്രിഡുമായി ഒൻപതു വർഷം നീണ്ടുനിന്ന കരാർ അവസാനിപ്പിച്ച് 2018ൽ റൊണാൾഡോ യുവന്റസിൽ ചേർന്നു. ഫോർബ്സ് പുറത്തുവിട്ട കണക്കനുസരിച്ചു നാലു വർഷം നീളുന്ന കരാർ റൊണാൾഡോ ഒപ്പുവച്ചതു പ്രതിവർഷം 31 മില്ല്യൺ ഡോളറി (ഏകദേശം 276 കോടി രൂപ) നാണ്. ഇതിനുപുറമേ റൊണാൾഡോയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കുവരുന്നതു പരസ്യങ്ങളിലൂടെയാണ്.
കോടികളുടെ കരാർ
ക്ലിയർ ഹെയർ കെയർ, നൈക്കി, ഹെർബലൈഫ് മുതലായ വന്പൻ കന്പനികളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ പ്രതിവർഷം 44 മില്യൺ ഡോളർ (ഏകദേശം 327 കോടി രൂപ) ആണ് റൊണാൾഡോ പ്രതിഫലം കൈപ്പറ്റുന്നത്. നൈക്കിയുമായി റൊണാൾഡോ ആജീവനാന്ത കരാർ ഒപ്പിട്ടിരിക്കുന്നുവെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് ഈ പ്രശസ്തിയുടെയെല്ലാം കൊടുമുടി കയറി നിൽക്കുന്ന റൊണാൾഡോയ്ക്കും ലയണൽ മെസിയെപ്പോലെ ദാരിദ്ര്യത്തിന്റെ ചില കഥകൾ പറയാനുണ്ട്. ദാരിദ്രത്തിന്റെ മാത്രമല്ല അവഗണനയുടെയും നോവറിഞ്ഞ ഒരു കാലം റൊണാൾഡോയുടെ ജീവിതത്തിലുണ്ട്.
1985 ഫെബ്രുവരി അഞ്ചിന് പോർച്ചുഗലിലെ മദീര എന്ന ദ്വീപിൽ ഒരു ദരിദ്ര കുടുംബത്തിലെ നാലാമനായിട്ടാണ് റൊണാൾഡോയുടെ ജനനം. വളരെയേറെ ബുദ്ധിമുട്ടുകളും പട്ടിണിയും അനുഭവിക്കുന്ന കുടുംബത്തിലേക്ക് ഇനിയൊരു കുട്ടികൂടി വേണ്ടെന്ന് ആ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിലും അവർ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ക്രിസ്റ്റ്യാനോ എന്ന പേരിനൊപ്പം റൊണാൾഡോ എന്നുകൂടി അച്ഛൻ ചേർത്തുവച്ചതിനു പിന്നിലും ഒരു രഹസ്യമുണ്ട്.
(തുടരും).
45 കോടി ആളുകൾ
45 കോടിയോളം ആളുകളാണ് റൊണാൾഡോയെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. റയൽ മാഡ്രിഡുമായി ഒൻപതു വർഷം നീണ്ടുനിന്ന കരാർ അവസാനിപ്പിച്ച് 2018ൽ റൊണാൾഡോ യുവന്റസിൽ ചേർന്നു. ഫോർബ്സ് പുറത്തുവിട്ട കണക്കനുസരിച്ചു നാലു വർഷം നീളുന്ന കരാർ റൊണാൾഡോ ഒപ്പുവച്ചതു പ്രതിവർഷം 31 മില്ല്യൺ ഡോളറി (ഏകദേശം 276 കോടി രൂപ) നാണ്. ഇതിനുപുറമേ റൊണാൾഡോയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കുവരുന്നതു പരസ്യങ്ങളിലൂടെയാണ്.
കോടികളുടെ കരാർ
ക്ലിയർ ഹെയർ കെയർ, നൈക്കി, ഹെർബലൈഫ് മുതലായ വന്പൻ കന്പനികളുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ പ്രതിവർഷം 44 മില്യൺ ഡോളർ (ഏകദേശം 327 കോടി രൂപ) ആണ് റൊണാൾഡോ പ്രതിഫലം കൈപ്പറ്റുന്നത്. നൈക്കിയുമായി റൊണാൾഡോ ആജീവനാന്ത കരാർ ഒപ്പിട്ടിരിക്കുന്നുവെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് ഈ പ്രശസ്തിയുടെയെല്ലാം കൊടുമുടി കയറി നിൽക്കുന്ന റൊണാൾഡോയ്ക്കും ലയണൽ മെസിയെപ്പോലെ ദാരിദ്ര്യത്തിന്റെ ചില കഥകൾ പറയാനുണ്ട്. ദാരിദ്രത്തിന്റെ മാത്രമല്ല അവഗണനയുടെയും നോവറിഞ്ഞ ഒരു കാലം റൊണാൾഡോയുടെ ജീവിതത്തിലുണ്ട്.
1985 ഫെബ്രുവരി അഞ്ചിന് പോർച്ചുഗലിലെ മദീര എന്ന ദ്വീപിൽ ഒരു ദരിദ്ര കുടുംബത്തിലെ നാലാമനായിട്ടാണ് റൊണാൾഡോയുടെ ജനനം. വളരെയേറെ ബുദ്ധിമുട്ടുകളും പട്ടിണിയും അനുഭവിക്കുന്ന കുടുംബത്തിലേക്ക് ഇനിയൊരു കുട്ടികൂടി വേണ്ടെന്ന് ആ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിലും അവർ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ക്രിസ്റ്റ്യാനോ എന്ന പേരിനൊപ്പം റൊണാൾഡോ എന്നുകൂടി അച്ഛൻ ചേർത്തുവച്ചതിനു പിന്നിലും ഒരു രഹസ്യമുണ്ട്.
(തുടരും).