2016ലെ റിയോ ഒളിന്പിക്സിന്റെ കാലത്താണ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ആ വാർത്ത പരന്നത്. ലോകമാകെ സിക്ക വൈറസ് പടർന്നു പിടിക്കുന്നു. ലോകത്തിന്റെ പല കോണുകളിൽനിന്നു കായികതാരങ്ങൾ എത്തുന്നതിനാൽ അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കുമോ എന്ന ഭയത്താൽ ഒളിന്പിക്സ് ബ്രസീലിൽനിന്നു മാറ്റുന്നതിനെക്കുറിച്ചു പോലും ആലോചനകൾ നടന്നു.
പിന്നീട് ഒളിംപിക്സ് വേദി മാറ്റേണ്ടതില്ലെന്നു തീരുമാനിച്ചെങ്കിലും കർശന പ്രതിരോധ നടപടികൾ സ്വീകരിച്ച ശേഷമാണ് മത്സരങ്ങൾ നടന്നത്. ബ്രസീലിനു ശേഷം ചില ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടർന്നതായി റിപ്പോർട്ടുകൾ വന്നു. ഏറെക്കാലം മുന്‍പ് കണ്ടെത്തിയ വൈറസും രോഗവുമാണെങ്കിലും അടുത്ത കാലത്തായി ഇവ പലേടങ്ങളിലും വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നതാണ് ആശങ്കാജനകം. എട്ടു മുതൽ10 ശതമാനം വരെയാണ് രോഗം ബാധിച്ചവരിലെ മരണനിരക്ക്. അതിനാൽ ഈ രോഗത്തിനെതിരേ കണ്ണടയ്ക്കാൻ ലോകത്തിനു കഴിയില്ല.
എന്താണ് സിക്ക വൈറസ് ?
നാഡീവ്യൂഹത്തെ ഗുരുതരമായി കടന്നാക്രമിക്കുന്ന വൈറസ് ആണിത്. വൈറസ് ഫ്ളാവി വിറിഡേ എന്ന വൈറസ് കുടുംബത്തിലെ അംഗമാണ്. ഈഡിസ് വിഭാഗത്തിൽപ്പെട്ട ഈഡിസ് ഈജിപ്തെ, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് സിക്ക വൈറസിന്റെ വാഹകർ. ഉഗാണ്ടയിലെ സിക്ക കാടുകളിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. വൈറസിന് ഈ പേരു കിട്ടിയതെങ്ങനെയെന്ന് ഇപ്പോൾ മനസിലായില്ലേ?
1947ൽ ഉഗാണ്ടയിലാണ് സിക്ക വൈറസിനെ കണ്ടെത്തുന്നത്. കൊതുകിലൂടെ കുരങ്ങന്മാർക്കാണ് ആദ്യം സിക്ക രോഗം ബാധിച്ചത്. പിന്നീട് ഇതു മനുഷ്യരിലേക്കും പടർന്നു. 1950 കളിൽ അപൂർവം ചില ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വലിയ തോതിൽ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.
രോഗലക്ഷണങ്ങൾ
സാധാരണയായി കാണപ്പെടുന്ന വൈറസ് രോഗങ്ങളായ ഡെങ്കിപ്പനി, മഞ്ഞപ്പനി, വെസ്റ്റ് നൈൽ തുടങ്ങിയവയുടെ ലക്ഷണങ്ങളുമായി സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾക്കു സാമ്യമുണ്ട്. പനി, തലവേദന, പേശിവേദന, കണ്ണിലെ ചുവപ്പും വീക്കവും തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രക്ത, കഫ, മൂത്ര പരിശോധനയിലൂടെ സിക്ക വൈറസ്ബാധയുണ്ടോയെന്നു തിരിച്ചറിയാം.
പകരുന്നത്
പ്രധാന വൈറസ് വാഹകർ കൊതുകുകളാണെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം ഒരാളിൽനിന്നു മറ്റൊരാളിലേക്കു പടരാം. ബ്രസീലില്‍ രക്തദാനത്തിലൂടെ രണ്ടു പേരിലേക്കു രോഗം പകര്‍ന്നതായി കണ്ടെത്തി.
സ്വയംനിയന്ത്രിത വൈറസ് രോഗമാണെങ്കിലും ശ്രദ്ധിക്കാത്ത പക്ഷം ഇതു ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകും. ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും രോഗം വലിയ ഭീഷണിയാണ്. എന്തെന്നാൽ ഗർഭിണിയായ സ്ത്രീയെ രോഗം ബാധിച്ചാൽ ഗർഭസ്ഥശിശുക്കളിൽ ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കിയേക്കാം. ശിശുവിന്റെ തല ശരീരത്തേക്കാൾ ചുരുങ്ങുക, സംസാരിക്കാനുള്ള വൈകല്യങ്ങൾ, നാഡീവ്യൂഹത്തിനു തകരാറ് തുടങ്ങി വലിയ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനുണ്ടാകാം എന്നതു സിക്ക വൈറസിനെ കൂടുതൽ ഭീകരനാക്കുന്നു. സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെയും സിക്ക പകരാം. മാത്രമല്ല രക്തദാന വേളയിൽ ദാതാവിന്റെ ശരീരത്തിൽ വൈറസ് പ്രവേശിച്ചിട്ടുണ്ടെങ്കിൽ ഇതു സ്വീകർത്താവിലേക്കും പകരും.
സിക്ക വൈറസിനെതിരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മുൻകരുതലാണ് വേണ്ടതെന്നു വിദഗ്ധർ പറയുന്നു. പ്രധാനമായും കൊതുകു കടിയേൽക്കാതെ സൂക്ഷിക്കണം. സിക്കയെ നേരിടാനായി മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രലോകത്തു തുടരുകയാണ്. തത്കാലം കൊതുകുകളെ തുരത്തി സിക്ക വരാതെ നോക്കുകയാണ് നമുക്കു മുന്നിലുള്ള ഏക പോംവഴി.
പിന്നീട് ഒളിംപിക്സ് വേദി മാറ്റേണ്ടതില്ലെന്നു തീരുമാനിച്ചെങ്കിലും കർശന പ്രതിരോധ നടപടികൾ സ്വീകരിച്ച ശേഷമാണ് മത്സരങ്ങൾ നടന്നത്. ബ്രസീലിനു ശേഷം ചില ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടർന്നതായി റിപ്പോർട്ടുകൾ വന്നു. ഏറെക്കാലം മുന്‍പ് കണ്ടെത്തിയ വൈറസും രോഗവുമാണെങ്കിലും അടുത്ത കാലത്തായി ഇവ പലേടങ്ങളിലും വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നതാണ് ആശങ്കാജനകം. എട്ടു മുതൽ10 ശതമാനം വരെയാണ് രോഗം ബാധിച്ചവരിലെ മരണനിരക്ക്. അതിനാൽ ഈ രോഗത്തിനെതിരേ കണ്ണടയ്ക്കാൻ ലോകത്തിനു കഴിയില്ല.
എന്താണ് സിക്ക വൈറസ് ?
നാഡീവ്യൂഹത്തെ ഗുരുതരമായി കടന്നാക്രമിക്കുന്ന വൈറസ് ആണിത്. വൈറസ് ഫ്ളാവി വിറിഡേ എന്ന വൈറസ് കുടുംബത്തിലെ അംഗമാണ്. ഈഡിസ് വിഭാഗത്തിൽപ്പെട്ട ഈഡിസ് ഈജിപ്തെ, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് സിക്ക വൈറസിന്റെ വാഹകർ. ഉഗാണ്ടയിലെ സിക്ക കാടുകളിലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. വൈറസിന് ഈ പേരു കിട്ടിയതെങ്ങനെയെന്ന് ഇപ്പോൾ മനസിലായില്ലേ?
1947ൽ ഉഗാണ്ടയിലാണ് സിക്ക വൈറസിനെ കണ്ടെത്തുന്നത്. കൊതുകിലൂടെ കുരങ്ങന്മാർക്കാണ് ആദ്യം സിക്ക രോഗം ബാധിച്ചത്. പിന്നീട് ഇതു മനുഷ്യരിലേക്കും പടർന്നു. 1950 കളിൽ അപൂർവം ചില ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബ്രസീൽ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വലിയ തോതിൽ രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.
രോഗലക്ഷണങ്ങൾ
സാധാരണയായി കാണപ്പെടുന്ന വൈറസ് രോഗങ്ങളായ ഡെങ്കിപ്പനി, മഞ്ഞപ്പനി, വെസ്റ്റ് നൈൽ തുടങ്ങിയവയുടെ ലക്ഷണങ്ങളുമായി സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾക്കു സാമ്യമുണ്ട്. പനി, തലവേദന, പേശിവേദന, കണ്ണിലെ ചുവപ്പും വീക്കവും തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രക്ത, കഫ, മൂത്ര പരിശോധനയിലൂടെ സിക്ക വൈറസ്ബാധയുണ്ടോയെന്നു തിരിച്ചറിയാം.
പകരുന്നത്
പ്രധാന വൈറസ് വാഹകർ കൊതുകുകളാണെങ്കിലും രക്തദാനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം ഒരാളിൽനിന്നു മറ്റൊരാളിലേക്കു പടരാം. ബ്രസീലില്‍ രക്തദാനത്തിലൂടെ രണ്ടു പേരിലേക്കു രോഗം പകര്‍ന്നതായി കണ്ടെത്തി.
സ്വയംനിയന്ത്രിത വൈറസ് രോഗമാണെങ്കിലും ശ്രദ്ധിക്കാത്ത പക്ഷം ഇതു ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകും. ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും രോഗം വലിയ ഭീഷണിയാണ്. എന്തെന്നാൽ ഗർഭിണിയായ സ്ത്രീയെ രോഗം ബാധിച്ചാൽ ഗർഭസ്ഥശിശുക്കളിൽ ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കിയേക്കാം. ശിശുവിന്റെ തല ശരീരത്തേക്കാൾ ചുരുങ്ങുക, സംസാരിക്കാനുള്ള വൈകല്യങ്ങൾ, നാഡീവ്യൂഹത്തിനു തകരാറ് തുടങ്ങി വലിയ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനുണ്ടാകാം എന്നതു സിക്ക വൈറസിനെ കൂടുതൽ ഭീകരനാക്കുന്നു. സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെയും സിക്ക പകരാം. മാത്രമല്ല രക്തദാന വേളയിൽ ദാതാവിന്റെ ശരീരത്തിൽ വൈറസ് പ്രവേശിച്ചിട്ടുണ്ടെങ്കിൽ ഇതു സ്വീകർത്താവിലേക്കും പകരും.
സിക്ക വൈറസിനെതിരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മുൻകരുതലാണ് വേണ്ടതെന്നു വിദഗ്ധർ പറയുന്നു. പ്രധാനമായും കൊതുകു കടിയേൽക്കാതെ സൂക്ഷിക്കണം. സിക്കയെ നേരിടാനായി മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ശാസ്ത്രലോകത്തു തുടരുകയാണ്. തത്കാലം കൊതുകുകളെ തുരത്തി സിക്ക വരാതെ നോക്കുകയാണ് നമുക്കു മുന്നിലുള്ള ഏക പോംവഴി.