രോഗങ്ങളും പകർച്ച വ്യാധികളുമൊക്കെ എല്ലാക്കാലവും മാനവ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് 19 ആ ചരിത്രത്തിൽ പുതിയ ഒരു അധ്യായംകൂടി എഴുതിച്ചേർത്തു, ചേർത്തുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ ജനത ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത കറുത്ത അധ്യായം. കോവിഡ് മഹാമാരി വന്നപ്പോഴാണ് രോഗങ്ങളുടെ വ്യാപനശേഷിയെക്കുറിച്ചും നശീകരണ ശേഷിയെക്കുറിച്ചുമൊക്കെയുള്ള ചർച്ച സാധാരണക്കാർക്കിടയിൽ പോലും സജീവമായത്. എന്നാൽ, കാര്യങ്ങൾ കോവിഡിൽ മാത്രം ഒതുങ്ങില്ലെന്നാണ് ഇപ്പോൾ മെഡിക്കൽ ലോകം മുന്നറിയിപ്പ് നൽകുന്നത്. കോവിഡിനൊപ്പം നിൽക്കുന്നതോ അതിനേക്കാൾ പേടിക്കേണ്ടതോ ആയ ഏതാനും രോഗങ്ങൾ ഡെമോക്ലീസിന്റെ വാൾ പോലെ ലോകജനതയുടെ തലയ്ക്കു മുകളിൽ നിൽക്കുന്നുണ്ട്.
ചിലതൊക്കെ ഇടയ്ക്കിടെ വന്നു ഒളിച്ചുകളിക്കുന്നു, ഏതു നിമിഷവും മറ്റൊരു മഹാമാരിയായി പടർന്നുപിടിക്കാൻ ശേഷിയുള്ള ഏതാനും രോഗങ്ങളുടെ ഭീഷണി നിഴലിലാണ് ലോകമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ പേടിപ്പിക്കുന്ന ഏതാനും രോഗങ്ങളെ അടുത്തറിയാം.
ഡിസീസ് എക്സ് വരുമോ?
പനിയും രക്തസ്രാവവുമായാണ് ആ സ്ത്രീയെ റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എബോളയും കോവിഡും പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഇവരെ മറ്റ് പല പരിശോധനകൾക്കും വിധേയയാക്കിയെങ്കിലും രോഗകാരണം വ്യക്തമായില്ല. ഇതോടെആ ആശുപത്രിയാകെ ഭീതി പരന്നു. രോഗിയെ ബാധിച്ചിരിക്കുന്നത് ഡിസീസ് എക്സ് എന്ന അപകടകാരിയായ രോഗമാണോ?
എന്താണ് ഡിസീസ് എക്സ്?
കോവിഡ് -19 വൈറസ് എന്ന കുഞ്ഞു ഭീകരൻ എത്രത്തോളമാണ് നമ്മെ വലച്ചതെന്നും വലച്ചുകൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാം കാണുന്നതാണ്. 2020 മുതൽ നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും കോവിഡ് ഭീതിയിലാണ് എന്നു നിസംശയം പറയാം. എന്നാൽ, ആ ഭീതി ഒഴിയും മുൻപുതന്നെ അതിലും വലിയൊരു ദുരന്തം നമ്മെ തേടിയെത്തുന്നു എന്ന മുന്നറിയിപ്പു നൽകുകയാണ് ലോകാരോഗ്യ സംഘടന. ഡിസീസ് എക്സ് എന്നു പേരു നൽകിയിരിക്കുന്ന മഹാമാരിക്കു ലോകം മുഴുവൻ വളരെ വേഗത്തിൽ പടർന്നു പിടിക്കാൻ ശേഷിയുണ്ട്.
എന്നാൽ, രോഗകാരണം എന്താണെന്നോ രോഗകാരിയാരെന്നോ അറിയില്ല എന്നതു ശാസ്ത്രലോകം നേരിടുന്ന വെല്ലുവിളിതന്നെയാണ്. ആകസ്മികമായി എന്നതിനെയാണ് എക്സ് എന്ന അക്ഷരംകൊണ്ട് സൂചിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
അടുത്തുണ്ട്, ആളെയറിയില്ല
രോഗകാരി ആരെന്നു കണ്ടെത്താൻ സാധിക്കാത്തതിനാലാണ് രോഗത്തിന് ഡിസീസ് എക്സ് എന്നു പേരു നൽകാൻ കാരണം. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ പടർന്നു പിടിച്ചേക്കാവുന്ന ഈ രോഗത്തിന്റെ മരണനിരക്ക് 50- 90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
കാണാമറയത്തിരുന്ന് നമ്മെ കീഴ്പ്പെടുത്താനൊരുങ്ങുന്ന ആ ശത്രുവിനെ നേരിടുന്നതിനുള്ള ആയുധം ഒരുക്കാനുള്ള തിരക്കിലാണ് ആരോഗ്യപ്രവർത്തകും ഗവേഷകരും ഇപ്പോൾ. ഡിസീസ് എക്സിനെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം എന്ന മുന്നറിയിപ്പു കൂടിയാണ് രോഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്.
2015 -2018 കാലഘട്ടത്തിൽ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയെക്കുറിച്ചു നമുക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എഴുപതുശതമാനം വരെ മരണനിരക്കുള്ള രോഗമാകും എന്നായിരുന്നു പറഞ്ഞിരുന്നത്.1.7 മില്ല്യൺ വൈറസുകൾ ഉള്ളതിൽ നമുക്കറിവുള്ളത് മുന്നൂറോളം വൈറസുകളെക്കുറിച്ചു മാത്രമാണ്. വന്യജീവി വ്യാപാരവും അവയെ ഭക്ഷിക്കുന്നതു വർധിച്ചതും വനനശീകരണവുമെല്ലാം പ്രകൃതിയെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല വന്യജീവികളെ ഭക്ഷിക്കുന്നതും അവയുമായി ഇടപഴകുന്നതും വൈറസുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത വർധിപ്പിക്കും.
സംഭവിക്കുമോ?
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ചോദിച്ചാൽ, സംഭവിക്കാം എന്നതാണ് ഉത്തരം. കാരണം ഇന്നു മനുഷ്യരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന എച്ചഐവി ആദ്യം സ്ഥിരീകരിച്ചതു ചിന്പാൻസിയിലായിരുന്നു. അതുകൊണ്ടുതന്നെ മൃഗങ്ങൾ, പ്രത്യേകിച്ച് വന്യമൃഗങ്ങളുമായി അടുത്തിടപഴകുകയാണെങ്കിൽ ഉറപ്പായും കൈ വൃത്തിയായി കഴുകണം. അവയെ ഭക്ഷിക്കുകയാണെങ്കിൽ നന്നായി വേവിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് പ്രഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്തുക്കളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക.ഡീസിസ് എക്സ് മാത്രമല്ല കൂടുതൽ ജന്തുജന്യമായ രോഗങ്ങൾ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1976ൽ എബോള വൈറസ് കണ്ടുപിടിച്ചതും പ്രഫ. തുംഫെയാണ്.
മുന്നോട്ടു പോകുന്തോറും ഇത്തരം അസുഖങ്ങൾ ഇനിയും വരാമെന്നു ഡോക്ടർമാർ പറയുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡിസീസ് എക്സ് മാത്രമല്ല ഒരു തരത്തിലുള്ള രോഗവും നമ്മെ അത്ര പെട്ടെന്നു കീഴ്പ്പെടുത്തില്ല.
ഡിസീസ് എക്സ് വരാതിരിക്കാൻ
* സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകണം.
* മാസ്ക് ധരിക്കാതെ യാത്ര ചെയ്യരുത്.
* അടഞ്ഞ മുറിയിൽ, ആൾക്കൂട്ടത്തിനൊപ്പം നിൽക്കുന്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്.
* കഴിക്കുന്ന ഭക്ഷണം നന്നായി വേവിച്ചതാണെന്നും തിളപ്പിച്ച വെള്ളമാണ് കുടിക്കുന്നതെന്നും ഉറപ്പുവരുത്തുക.
* അൾട്രാ പ്രൊസസ്ഡ് (ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനായി കെമിക്കലുകൾ ഉപയോഗിച്ച) ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
* കൊതുകുകളുടെയും പ്രാണികളുടെയും കടിയേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കാം.
* പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം.
ഇപ്പോഴത്തെ ജനത ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത കറുത്ത അധ്യായം. കോവിഡ് മഹാമാരി വന്നപ്പോഴാണ് രോഗങ്ങളുടെ വ്യാപനശേഷിയെക്കുറിച്ചും നശീകരണ ശേഷിയെക്കുറിച്ചുമൊക്കെയുള്ള ചർച്ച സാധാരണക്കാർക്കിടയിൽ പോലും സജീവമായത്. എന്നാൽ, കാര്യങ്ങൾ കോവിഡിൽ മാത്രം ഒതുങ്ങില്ലെന്നാണ് ഇപ്പോൾ മെഡിക്കൽ ലോകം മുന്നറിയിപ്പ് നൽകുന്നത്. കോവിഡിനൊപ്പം നിൽക്കുന്നതോ അതിനേക്കാൾ പേടിക്കേണ്ടതോ ആയ ഏതാനും രോഗങ്ങൾ ഡെമോക്ലീസിന്റെ വാൾ പോലെ ലോകജനതയുടെ തലയ്ക്കു മുകളിൽ നിൽക്കുന്നുണ്ട്.
ചിലതൊക്കെ ഇടയ്ക്കിടെ വന്നു ഒളിച്ചുകളിക്കുന്നു, ഏതു നിമിഷവും മറ്റൊരു മഹാമാരിയായി പടർന്നുപിടിക്കാൻ ശേഷിയുള്ള ഏതാനും രോഗങ്ങളുടെ ഭീഷണി നിഴലിലാണ് ലോകമെന്നു ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ പേടിപ്പിക്കുന്ന ഏതാനും രോഗങ്ങളെ അടുത്തറിയാം.
ഡിസീസ് എക്സ് വരുമോ?
പനിയും രക്തസ്രാവവുമായാണ് ആ സ്ത്രീയെ റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എബോളയും കോവിഡും പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഇവരെ മറ്റ് പല പരിശോധനകൾക്കും വിധേയയാക്കിയെങ്കിലും രോഗകാരണം വ്യക്തമായില്ല. ഇതോടെആ ആശുപത്രിയാകെ ഭീതി പരന്നു. രോഗിയെ ബാധിച്ചിരിക്കുന്നത് ഡിസീസ് എക്സ് എന്ന അപകടകാരിയായ രോഗമാണോ?
എന്താണ് ഡിസീസ് എക്സ്?
കോവിഡ് -19 വൈറസ് എന്ന കുഞ്ഞു ഭീകരൻ എത്രത്തോളമാണ് നമ്മെ വലച്ചതെന്നും വലച്ചുകൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാം കാണുന്നതാണ്. 2020 മുതൽ നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും കോവിഡ് ഭീതിയിലാണ് എന്നു നിസംശയം പറയാം. എന്നാൽ, ആ ഭീതി ഒഴിയും മുൻപുതന്നെ അതിലും വലിയൊരു ദുരന്തം നമ്മെ തേടിയെത്തുന്നു എന്ന മുന്നറിയിപ്പു നൽകുകയാണ് ലോകാരോഗ്യ സംഘടന. ഡിസീസ് എക്സ് എന്നു പേരു നൽകിയിരിക്കുന്ന മഹാമാരിക്കു ലോകം മുഴുവൻ വളരെ വേഗത്തിൽ പടർന്നു പിടിക്കാൻ ശേഷിയുണ്ട്.
എന്നാൽ, രോഗകാരണം എന്താണെന്നോ രോഗകാരിയാരെന്നോ അറിയില്ല എന്നതു ശാസ്ത്രലോകം നേരിടുന്ന വെല്ലുവിളിതന്നെയാണ്. ആകസ്മികമായി എന്നതിനെയാണ് എക്സ് എന്ന അക്ഷരംകൊണ്ട് സൂചിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
അടുത്തുണ്ട്, ആളെയറിയില്ല
രോഗകാരി ആരെന്നു കണ്ടെത്താൻ സാധിക്കാത്തതിനാലാണ് രോഗത്തിന് ഡിസീസ് എക്സ് എന്നു പേരു നൽകാൻ കാരണം. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ പടർന്നു പിടിച്ചേക്കാവുന്ന ഈ രോഗത്തിന്റെ മരണനിരക്ക് 50- 90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
കാണാമറയത്തിരുന്ന് നമ്മെ കീഴ്പ്പെടുത്താനൊരുങ്ങുന്ന ആ ശത്രുവിനെ നേരിടുന്നതിനുള്ള ആയുധം ഒരുക്കാനുള്ള തിരക്കിലാണ് ആരോഗ്യപ്രവർത്തകും ഗവേഷകരും ഇപ്പോൾ. ഡിസീസ് എക്സിനെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം എന്ന മുന്നറിയിപ്പു കൂടിയാണ് രോഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്.
2015 -2018 കാലഘട്ടത്തിൽ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയെക്കുറിച്ചു നമുക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എഴുപതുശതമാനം വരെ മരണനിരക്കുള്ള രോഗമാകും എന്നായിരുന്നു പറഞ്ഞിരുന്നത്.1.7 മില്ല്യൺ വൈറസുകൾ ഉള്ളതിൽ നമുക്കറിവുള്ളത് മുന്നൂറോളം വൈറസുകളെക്കുറിച്ചു മാത്രമാണ്. വന്യജീവി വ്യാപാരവും അവയെ ഭക്ഷിക്കുന്നതു വർധിച്ചതും വനനശീകരണവുമെല്ലാം പ്രകൃതിയെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല വന്യജീവികളെ ഭക്ഷിക്കുന്നതും അവയുമായി ഇടപഴകുന്നതും വൈറസുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത വർധിപ്പിക്കും.
സംഭവിക്കുമോ?
ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ചോദിച്ചാൽ, സംഭവിക്കാം എന്നതാണ് ഉത്തരം. കാരണം ഇന്നു മനുഷ്യരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന എച്ചഐവി ആദ്യം സ്ഥിരീകരിച്ചതു ചിന്പാൻസിയിലായിരുന്നു. അതുകൊണ്ടുതന്നെ മൃഗങ്ങൾ, പ്രത്യേകിച്ച് വന്യമൃഗങ്ങളുമായി അടുത്തിടപഴകുകയാണെങ്കിൽ ഉറപ്പായും കൈ വൃത്തിയായി കഴുകണം. അവയെ ഭക്ഷിക്കുകയാണെങ്കിൽ നന്നായി വേവിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് പ്രഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്കി. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്തുക്കളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക.ഡീസിസ് എക്സ് മാത്രമല്ല കൂടുതൽ ജന്തുജന്യമായ രോഗങ്ങൾ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1976ൽ എബോള വൈറസ് കണ്ടുപിടിച്ചതും പ്രഫ. തുംഫെയാണ്.
മുന്നോട്ടു പോകുന്തോറും ഇത്തരം അസുഖങ്ങൾ ഇനിയും വരാമെന്നു ഡോക്ടർമാർ പറയുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡിസീസ് എക്സ് മാത്രമല്ല ഒരു തരത്തിലുള്ള രോഗവും നമ്മെ അത്ര പെട്ടെന്നു കീഴ്പ്പെടുത്തില്ല.
ഡിസീസ് എക്സ് വരാതിരിക്കാൻ
* സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകണം.
* മാസ്ക് ധരിക്കാതെ യാത്ര ചെയ്യരുത്.
* അടഞ്ഞ മുറിയിൽ, ആൾക്കൂട്ടത്തിനൊപ്പം നിൽക്കുന്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്.
* കഴിക്കുന്ന ഭക്ഷണം നന്നായി വേവിച്ചതാണെന്നും തിളപ്പിച്ച വെള്ളമാണ് കുടിക്കുന്നതെന്നും ഉറപ്പുവരുത്തുക.
* അൾട്രാ പ്രൊസസ്ഡ് (ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനായി കെമിക്കലുകൾ ഉപയോഗിച്ച) ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
* കൊതുകുകളുടെയും പ്രാണികളുടെയും കടിയേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കാം.
* പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം.