പഴയകാല തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കമുകായിരുന്നു താരം. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു പിന്നാലെ കൊടി കെട്ടാനും പന്തലിടാനും ബാനർ വലിച്ചു കെട്ടാനുമൊക്കെ കമുകിന് ആവശ്യക്കാരേറുമായിരുന്നു.
നാട്ടിൻ പുറങ്ങളിലെ പറന്പുകളിൽ നിന്നും വൈകുന്നേരം കമുകുവെട്ടി ഒന്നിലധികം പേർ തലച്ചുമടായി മുദ്രാവാക്യംവിളിച്ച് ഘോഷയാത്രയായി കവലകളിൽ കൊണ്ടു സ്ഥാപിക്കും. അതാണ് കൊടിമരം.
കമുക് ഏറ്റവും ഉയർന്നതായിരിക്കണമെന്നതാണ് എല്ലാ പാർട്ടികളുടെയും മേൽഘടകങ്ങളിൽ നിന്നും കീഴ് ഘടകങ്ങളിലേക്ക് ലഭിക്കുന്ന നിർദ്ദേശം. കമുകിന്റെ മുകളിൽ മഞ്ഞമുളയുടെ ചില്ലുകളിൽ പ്രത്യേക ആകൃതിയിൽ കെട്ടി മുന്നണികൾ ഘടക കക്ഷികളുടെ കൊടികൾ കെട്ടും.
1990കളിലെ തെരഞ്ഞെടുപ്പു വരെ ഇത്തരത്തിൽ കമുക് സ്ഥാപിക്കുന്ന പതിവുണ്ടായിരുന്നുവെന്ന് കോയിപ്രം കുന്പനാട് കടപ്ര മുഖത്തല കോളനിയിലെ പഴയ കമ്യൂണിസ്റ്റ് നേതാവ് സി.ടി.അച്യുതൻ ഓർക്കുന്നു.
പഴയ കാല തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പറയുന്പോൾ അച്യുതന്റെ മുഖത്തിപ്പോഴും വികാരങ്ങളുടെ വേലിയേറ്റമാണ്. കേഴ്വി കുറവുണ്ടെങ്കിലും ഒന്നിലധികം മലയാള പത്രങ്ങൾ പതിവായി വായിക്കുമെന്നുള്ളതുകൊണ്ടുതന്നെ ആനുകാലിക സംഭവങ്ങൾ കൃത്യമായി അറിയാം.
ഈ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ പ്രചരണമാകുന്നതിനെപ്പറ്റിയുള്ള അഭിപ്രായം ആരാഞ്ഞപ്പോൾ പണ്ടുകാലത്ത് കള്ളവോട്ടുകൾ രേഖപ്പെടുത്തുന്നത് തീരെ കുറവായിരുന്നുവെന്നും അച്യുതൻ പറഞ്ഞു. അതിന് കാരണം വോട്ടർ പട്ടിക പാർട്ടി പ്രവർത്തകർ കൃത്യമായി പഠിക്കും. വീടുകളിൽ പ്രചരണം നടത്തുന്ന സ്ക്വാഡ് അംഗങ്ങളിൽ വോട്ടർ പട്ടിക ഉണ്ടാകും.
വീടുകൾ കയറുന്പോൾ അവിടുത്തെ അംഗങ്ങളുടെ പൂർണ വിവരങ്ങൾ ശേഖരിക്കുകയും എത്രപേർ ബൂത്തിലെത്തുമെന്ന് കൃത്യമായി പട്ടികയിൽ അടയാളപ്പെടുത്തും. ഇങ്ങനെ മാർക്കു ചെയ്യുന്ന പട്ടിക കൊണ്ടായിരിക്കും ഏജന്റുമാർ ബൂത്തുകളിലിരിക്കുന്നത്. 1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുല്ലാട് വടക്കേ കവലയിലുള്ള യുപിജി സ്കൂളിലെ ബൂത്തിൽ നിന്നും താൻ തന്നെ കള്ളവോട്ടു ചെയ്യാൻ വന്ന ആറു പേരെ കണ്ടെത്തിയിരുന്നു. അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി മാടോലിൽ പി.സി. തോമസ് വൈദ്യന്റെ ഏജന്റായിരുന്നു അച്യുതൻ.
കള്ളവോട്ട് തടഞ്ഞതുകൊണ്ടുതന്നെയാണ് 44 വോട്ടിന് വൈദ്യൻ ജയിച്ചതെന്നും അച്യുതൻ പറഞ്ഞു. എല്ലാ വോട്ടർമാർക്കും കൃത്യമായി സ്ലിപ്പുകൾ വിതരണം ചെയ്യുമായിരുന്നു. ബൂത്തിലെത്തുന്ന വോട്ടറുടെ വീട്ടുനന്പരും ക്രമ നന്പരും ഉദ്യോഗസ്ഥർ പറയുന്പോൾ തന്നെ ഏജന്റുമാർ വോട്ടർപട്ടികയിൽ ഇവരുടെ ഇടം കൃത്യമായി കണ്ടെത്തുമായിരുന്നു.
എന്നാൽ ഇന്ന് അത്തരത്തിലുള്ള ഒരു പ്രവർത്തനവും നടത്തുന്നില്ല. പഴയകാലത്തെ തെഞ്ഞെടുപ്പ് പ്രവർത്തനം എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ഒരു തപസുപോലെയായിരുന്നു. ഉച്ചഭാഷിണിയിലൂടെ വാഹനത്തിൽ അനൗണ്സ്മെന്റ് നടത്തുന്നതും പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നു. ഓരോ ബൂത്തിൽ നിന്നും സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം വരെ വോട്ടെടുപ്പ് നടക്കുന്ന ദിവസം രാത്രി മേൽഘടകങ്ങൾക്ക് നൽകും. ഇങ്ങനെ നൽകുന്ന കണക്കുകളിൽ വളരെ അപൂർവ്വമായി മാത്രമേ തെറ്റുകളുണ്ടാകാറുള്ളൂ.
എന്നാൽ ഇന്ന് അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അച്യുതൻ കുറ്റപ്പെടുത്തി. ഇപ്പോഴെല്ലാം ഫോണിൽ കൂടിയുള്ള ഏർപ്പാട് മാത്രമാണ്. 1960ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടു രേഖപ്പെടുത്തിയത്.
65 ൽ സിപിഎം മെംബറായി. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇടക്കാലത്ത് കോയിപ്രം ഗ്രാമപഞ്ചായത്ത് മെംബറായും പ്രവർത്തിച്ചിരുന്നു.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് 18 പ്രാവശ്യം ജയിലിൽ വാസം അനുഭവിച്ചിട്ടുണ്ട്. 78-ാം വയസിലും സിപിഎമ്മിന്റെ കുന്പനാട് ലോക്കൽ കമ്മിറ്റി അംഗവും കോയിപ്രം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗവുമാണ്.
സതീഷ് കുമാർ
നാട്ടിൻ പുറങ്ങളിലെ പറന്പുകളിൽ നിന്നും വൈകുന്നേരം കമുകുവെട്ടി ഒന്നിലധികം പേർ തലച്ചുമടായി മുദ്രാവാക്യംവിളിച്ച് ഘോഷയാത്രയായി കവലകളിൽ കൊണ്ടു സ്ഥാപിക്കും. അതാണ് കൊടിമരം.
കമുക് ഏറ്റവും ഉയർന്നതായിരിക്കണമെന്നതാണ് എല്ലാ പാർട്ടികളുടെയും മേൽഘടകങ്ങളിൽ നിന്നും കീഴ് ഘടകങ്ങളിലേക്ക് ലഭിക്കുന്ന നിർദ്ദേശം. കമുകിന്റെ മുകളിൽ മഞ്ഞമുളയുടെ ചില്ലുകളിൽ പ്രത്യേക ആകൃതിയിൽ കെട്ടി മുന്നണികൾ ഘടക കക്ഷികളുടെ കൊടികൾ കെട്ടും.
1990കളിലെ തെരഞ്ഞെടുപ്പു വരെ ഇത്തരത്തിൽ കമുക് സ്ഥാപിക്കുന്ന പതിവുണ്ടായിരുന്നുവെന്ന് കോയിപ്രം കുന്പനാട് കടപ്ര മുഖത്തല കോളനിയിലെ പഴയ കമ്യൂണിസ്റ്റ് നേതാവ് സി.ടി.അച്യുതൻ ഓർക്കുന്നു.
പഴയ കാല തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പറയുന്പോൾ അച്യുതന്റെ മുഖത്തിപ്പോഴും വികാരങ്ങളുടെ വേലിയേറ്റമാണ്. കേഴ്വി കുറവുണ്ടെങ്കിലും ഒന്നിലധികം മലയാള പത്രങ്ങൾ പതിവായി വായിക്കുമെന്നുള്ളതുകൊണ്ടുതന്നെ ആനുകാലിക സംഭവങ്ങൾ കൃത്യമായി അറിയാം.
ഈ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ പ്രചരണമാകുന്നതിനെപ്പറ്റിയുള്ള അഭിപ്രായം ആരാഞ്ഞപ്പോൾ പണ്ടുകാലത്ത് കള്ളവോട്ടുകൾ രേഖപ്പെടുത്തുന്നത് തീരെ കുറവായിരുന്നുവെന്നും അച്യുതൻ പറഞ്ഞു. അതിന് കാരണം വോട്ടർ പട്ടിക പാർട്ടി പ്രവർത്തകർ കൃത്യമായി പഠിക്കും. വീടുകളിൽ പ്രചരണം നടത്തുന്ന സ്ക്വാഡ് അംഗങ്ങളിൽ വോട്ടർ പട്ടിക ഉണ്ടാകും.
വീടുകൾ കയറുന്പോൾ അവിടുത്തെ അംഗങ്ങളുടെ പൂർണ വിവരങ്ങൾ ശേഖരിക്കുകയും എത്രപേർ ബൂത്തിലെത്തുമെന്ന് കൃത്യമായി പട്ടികയിൽ അടയാളപ്പെടുത്തും. ഇങ്ങനെ മാർക്കു ചെയ്യുന്ന പട്ടിക കൊണ്ടായിരിക്കും ഏജന്റുമാർ ബൂത്തുകളിലിരിക്കുന്നത്. 1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുല്ലാട് വടക്കേ കവലയിലുള്ള യുപിജി സ്കൂളിലെ ബൂത്തിൽ നിന്നും താൻ തന്നെ കള്ളവോട്ടു ചെയ്യാൻ വന്ന ആറു പേരെ കണ്ടെത്തിയിരുന്നു. അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി മാടോലിൽ പി.സി. തോമസ് വൈദ്യന്റെ ഏജന്റായിരുന്നു അച്യുതൻ.
കള്ളവോട്ട് തടഞ്ഞതുകൊണ്ടുതന്നെയാണ് 44 വോട്ടിന് വൈദ്യൻ ജയിച്ചതെന്നും അച്യുതൻ പറഞ്ഞു. എല്ലാ വോട്ടർമാർക്കും കൃത്യമായി സ്ലിപ്പുകൾ വിതരണം ചെയ്യുമായിരുന്നു. ബൂത്തിലെത്തുന്ന വോട്ടറുടെ വീട്ടുനന്പരും ക്രമ നന്പരും ഉദ്യോഗസ്ഥർ പറയുന്പോൾ തന്നെ ഏജന്റുമാർ വോട്ടർപട്ടികയിൽ ഇവരുടെ ഇടം കൃത്യമായി കണ്ടെത്തുമായിരുന്നു.
എന്നാൽ ഇന്ന് അത്തരത്തിലുള്ള ഒരു പ്രവർത്തനവും നടത്തുന്നില്ല. പഴയകാലത്തെ തെഞ്ഞെടുപ്പ് പ്രവർത്തനം എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ഒരു തപസുപോലെയായിരുന്നു. ഉച്ചഭാഷിണിയിലൂടെ വാഹനത്തിൽ അനൗണ്സ്മെന്റ് നടത്തുന്നതും പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നു. ഓരോ ബൂത്തിൽ നിന്നും സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം വരെ വോട്ടെടുപ്പ് നടക്കുന്ന ദിവസം രാത്രി മേൽഘടകങ്ങൾക്ക് നൽകും. ഇങ്ങനെ നൽകുന്ന കണക്കുകളിൽ വളരെ അപൂർവ്വമായി മാത്രമേ തെറ്റുകളുണ്ടാകാറുള്ളൂ.
എന്നാൽ ഇന്ന് അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അച്യുതൻ കുറ്റപ്പെടുത്തി. ഇപ്പോഴെല്ലാം ഫോണിൽ കൂടിയുള്ള ഏർപ്പാട് മാത്രമാണ്. 1960ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ടു രേഖപ്പെടുത്തിയത്.
65 ൽ സിപിഎം മെംബറായി. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇടക്കാലത്ത് കോയിപ്രം ഗ്രാമപഞ്ചായത്ത് മെംബറായും പ്രവർത്തിച്ചിരുന്നു.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് 18 പ്രാവശ്യം ജയിലിൽ വാസം അനുഭവിച്ചിട്ടുണ്ട്. 78-ാം വയസിലും സിപിഎമ്മിന്റെ കുന്പനാട് ലോക്കൽ കമ്മിറ്റി അംഗവും കോയിപ്രം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗവുമാണ്.
സതീഷ് കുമാർ