കൊടിയിലാണ് എന്റെ പേരും വിലാസവും, കൊടി തുന്നലാണ് എന്റെ രാഷ്ട്രീയവും. കോട്ടയം വേളൂർ കല്ലുപുരയ്ക്കൽ കളപ്പുരയിൽ കെ.കെ. തങ്കൻ എന്ന തങ്കൻ ചേട്ടൻ കൊടികൾ തുന്നാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടു കഴിഞ്ഞു.
കോട്ടയം നഗരത്തിൽ മാത്രമല്ല ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാറിപ്പറക്കുന്ന കൊടികളിൽ തങ്കൻ ചേട്ടന്റെ വിരൽപ്പാടുകളുണ്ട്. തുന്നൽ ജോലി തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടു പിന്നിടുന്പോഴും പ്രായത്തിന്റെ നരാജരകൾ തളർത്താത്ത തങ്കൻ ചേട്ടൻ ഈ തെരഞ്ഞെടുപ്പു കാലത്തും കൊടി തുന്നൽ അനസ്യൂതമായി തുടരുകയാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ചേട്ടൻ കുട്ടപ്പനൊപ്പം ചേർന്നാണ് തങ്കൻ ചേട്ടൻ തയ്യൽ പഠിച്ചത്. പിന്നീട് പഠന ശേഷം കല്ലുപുരയ്ക്കൽ ജംഗ്ഷനിൽ തയ്യൽക്കട തുടങ്ങി. ഷർട്ടും പാന്റ്സിനുമൊപ്പം കൊടികളും തുന്നാൻ തുടങ്ങി. പണ്ട് തെരഞ്ഞെടുപ്പുകാലത്ത് അധികം കൊടികളുടെ ആവശ്യമില്ലായിരുന്നു. പര്യടനത്തിനുള്ള വാഹനത്തിലും സമ്മേളന സ്ഥലത്തും ഒന്നോ രണ്ടോ കൊടി മതിയായിരുന്നു.
അന്നു വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ സമ്മേളനത്തിനും മറ്റുമായിട്ടാണ് കൊടി തുന്നാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ റാലിക്കും സമ്മേളനത്തിനും എല്ലാവരുടെയും കൈയിൽ കൊടിയുണ്ട്. തെരഞ്ഞെടുപ്പ് ഓഫീസ് അലങ്കരിക്കുന്നതിനും സ്ഥാനാർഥി പര്യടന സ്വീകരണ കേന്ദ്രങ്ങളിലും കൊടി വേണം.
പാർട്ടി സമ്മേളനങ്ങളും യോഗങ്ങളും വരുന്പോൾ ദിവസവും 200 കൊടി വരെ തുന്നാറുണ്ട്. ആദ്യകാലത്ത് ചിഹ്നം തുണിയിൽ തുന്നിച്ചേർക്കുകയായിരുന്നു. ഇപ്പോൾ അച്ചിൽ പതിപ്പിക്കുകയാണ്.
പുലർച്ചെ ആറിന് കടയിലെത്തുന്ന തങ്കൻ ചേട്ടൻ രാത്രി 12 വരെ തയ്യൽ ജോലിയിൽ മുഴുകും. ഈ തെരഞ്ഞെടുപ്പ് കാലത്തും കൊടികൾ തുന്നാനായി ഓർഡർ ലഭിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകൾ അലട്ടുന്പോഴും തങ്കൻ ചേട്ടൻ കത്രിക ഉപയോഗിച്ചു തുണി നീളത്തിലും കുറുകയും മുറിച്ച് കൊടികൾ തുന്നുകയാണ്, കോട്ടയത്തിന്റെ വീഥികളിൽ പാറിപ്പറക്കാൻ.
കോട്ടയം നഗരത്തിൽ മാത്രമല്ല ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാറിപ്പറക്കുന്ന കൊടികളിൽ തങ്കൻ ചേട്ടന്റെ വിരൽപ്പാടുകളുണ്ട്. തുന്നൽ ജോലി തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടു പിന്നിടുന്പോഴും പ്രായത്തിന്റെ നരാജരകൾ തളർത്താത്ത തങ്കൻ ചേട്ടൻ ഈ തെരഞ്ഞെടുപ്പു കാലത്തും കൊടി തുന്നൽ അനസ്യൂതമായി തുടരുകയാണ്.
അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ചേട്ടൻ കുട്ടപ്പനൊപ്പം ചേർന്നാണ് തങ്കൻ ചേട്ടൻ തയ്യൽ പഠിച്ചത്. പിന്നീട് പഠന ശേഷം കല്ലുപുരയ്ക്കൽ ജംഗ്ഷനിൽ തയ്യൽക്കട തുടങ്ങി. ഷർട്ടും പാന്റ്സിനുമൊപ്പം കൊടികളും തുന്നാൻ തുടങ്ങി. പണ്ട് തെരഞ്ഞെടുപ്പുകാലത്ത് അധികം കൊടികളുടെ ആവശ്യമില്ലായിരുന്നു. പര്യടനത്തിനുള്ള വാഹനത്തിലും സമ്മേളന സ്ഥലത്തും ഒന്നോ രണ്ടോ കൊടി മതിയായിരുന്നു.
അന്നു വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ സമ്മേളനത്തിനും മറ്റുമായിട്ടാണ് കൊടി തുന്നാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ റാലിക്കും സമ്മേളനത്തിനും എല്ലാവരുടെയും കൈയിൽ കൊടിയുണ്ട്. തെരഞ്ഞെടുപ്പ് ഓഫീസ് അലങ്കരിക്കുന്നതിനും സ്ഥാനാർഥി പര്യടന സ്വീകരണ കേന്ദ്രങ്ങളിലും കൊടി വേണം.
പാർട്ടി സമ്മേളനങ്ങളും യോഗങ്ങളും വരുന്പോൾ ദിവസവും 200 കൊടി വരെ തുന്നാറുണ്ട്. ആദ്യകാലത്ത് ചിഹ്നം തുണിയിൽ തുന്നിച്ചേർക്കുകയായിരുന്നു. ഇപ്പോൾ അച്ചിൽ പതിപ്പിക്കുകയാണ്.
പുലർച്ചെ ആറിന് കടയിലെത്തുന്ന തങ്കൻ ചേട്ടൻ രാത്രി 12 വരെ തയ്യൽ ജോലിയിൽ മുഴുകും. ഈ തെരഞ്ഞെടുപ്പ് കാലത്തും കൊടികൾ തുന്നാനായി ഓർഡർ ലഭിച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകൾ അലട്ടുന്പോഴും തങ്കൻ ചേട്ടൻ കത്രിക ഉപയോഗിച്ചു തുണി നീളത്തിലും കുറുകയും മുറിച്ച് കൊടികൾ തുന്നുകയാണ്, കോട്ടയത്തിന്റെ വീഥികളിൽ പാറിപ്പറക്കാൻ.