നാടും നഗരവും തെരഞ്ഞെടുപ്പ് ഉത്സവത്തിനായി ഒരുങ്ങുകയാണ്. ചുവരെഴുത്തുകൾ നവമാധ്യമങ്ങളിലേക്ക് ചുവടുമാറ്റി. സ്ഥാനാർഥികളുടെ ന്യൂജൻ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ന്യൂ ജനറേഷൻ വെറൈറ്റി പോസ്റ്ററുകൾക്കും പ്രസ്താവനകൾക്കുമായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ മധ്യകേരളത്തിലെ സ്ഥാനാർഥികൾ ഓടിയെത്തുന്ന ഒരാളുണ്ട്. സുഹൃത്തുകൾ സ് നേഹത്തോടെ വാല്മീകി എന്നു വിളിക്കുന്ന മണർകാട് കരിന്പനത്തറയിൽ കുര്യൻ തോമസ്.
അഞ്ചു തലമുറയിൽപ്പെട്ട പ്രമുഖ ഇടതു വലതു സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ, പ്രസ്താവനകൾ, നോട്ടീസുകൾ എന്നിവ കഴിഞ്ഞ 40 വർഷമായി യാതൊരു കൂലിയും മേടിക്കാതെ എഴുതുകയാണ് ഇദ്ദേഹം. സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ ആദ്യമിറക്കിയത് ഇദേഹമാണ്.
പിന്നീടു നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും പോസ്റ്ററിലും നോട്ടീസിലും പുതുമകൾ നിറച്ചു. അവയെല്ലാം ഒരു നിധിപോലെ സൂക്ഷിക്കുന്നുമുണ്ട് കുര്യൻ തോമസ്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പൽ കോട്ടയത്ത് ഇടതു സ്ഥാനാർഥിയായി മത്സരിച്ച സുരേഷ് കുറുപ്പിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററാണ് കേരളത്തിലെ സ്ഥാനാർഥികളിലെ ആദ്യത്തെ പടം വച്ച പോസ്റ്റർ.
ആർട്ടിസ്റ്റ് എസ്. രാജേന്ദ്രനെ കൊണ്ടാണ് വാല്മീകിയുടെ ആശയത്തിൽ പോസ്റ്റർ തയാറാക്കിയത്. ഡിസംബറിൽ നടന്ന മറ്റൊരു തെരഞ്ഞെടുപ്പിൽ കുറുപ്പിനായി ക്രിസ്മസിന് ആശംസാകാർഡ് ഇറക്കി വാല്മീകി എല്ലാവരെയും ഞെട്ടിച്ചു. ഇന്നത്തെ വിസിറ്റിംഗ് കാർഡിനെക്കാൾ ലേശം വലുത്. ഓറഞ്ച് നിറത്തിൽ ഒറ്റക്കളർ പ്രിന്റിംഗ്. ഒരു വശത്ത് കുറുപ്പിന്റെ പടവും അഭ്യർഥനയും. മറുപുറത്ത് ക്രിസ്മസ് പുതുവത്സര ആശംസകൾ. ഇരുപുറത്തും കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ. റിവേഴ്സ് ബ്ലോക്കെടുത്ത് ട്രെഡിൽ പ്രസിൽ അച്ചടിച്ചത്. കോട്ടയത്തെ ആർച്ചന പ്രസിലായിരുന്നു അച്ചടി.
ഈ കാർഡിന്റെ മാതൃക പിൻപറ്റിയാണ് പിൽക്കാല തെരഞ്ഞെടുപ്പുകളിൽ ഓണ, ഈസ്റ്റർ, വിഷു, ഈദ് ആശംസ സന്ദേശങ്ങൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. ഓരോ തെരഞ്ഞെടുപ്പിനുമൊപ്പം അച്ചടി സാങ്കേതിക വിദ്യകളും നോട്ടീസുകളുടെ നിറവും ഉള്ളടക്കവും മാറി. ഇതോടെ പോസ്റ്ററുകൾക്കും ബ്രോഷറുകൾക്കും കൂടുതൽ പ്രഫഷണലിസം കൈവന്നു.
സുരേഷ് കുറുപ്പിനു പുറമേ, ടി.കെ. രാമകൃഷ്ണൻ, കെ.ജെ. തോമസ്, ഡോ. തോമസ് ഐസക്, വൈക്കം വിശ്വൻ, സി.കെ. ജീവൻ, ഡോ. വർഗീസ് ജോർജ്, ആന്റോ ആന്റണി, ജോസഫ് എം. പുതുശേരി, വി.എൻ. വാസവൻ, വി.ബി. ബിനു തുടങ്ങി മുൻ നിര നേതാക്കളുടെ പോസ്റ്ററുകളും പ്രസ്താവനകളും തയാറാക്കിയ വാല്മീകി ഏറ്റവും ഒടുവിൽ പുതുപ്പള്ളിയിൽ കഴിഞ്ഞ തവണ മത്സരിച്ച് ജെയ്ക് സി. തോമസിനാണ് അവസാനമായി എഴുതിയത്.
അന്നും എന്നും തന്റെ തെരഞ്ഞെടുപ്പു പ്രസിദ്ധീകരണങ്ങൾ തയാറാക്കുന്പോൾ അതു വാല്മീകിയെ ഒന്നു കാണിച്ചിട്ടേ അച്ചടിപ്പിക്കാവൂ എന്നാണു എല്ലാവരും പറയാറുള്ളത്. തന്റെ സുഹൃത്തുക്കൾക്കുള്ള വിശ്വാസം അതു ഏറെ അഭിമാനമായും സ്വകാര്യ അഹങ്കാരമായും വാല്മീകി കരുതുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും, ഏതു സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും, അതിനു മാറ്റമില്ല. എല്ലാവർക്കും വാൽമീകിയെ വിശ്വാസമാണ്.
ജിബിൻ കുര്യൻ
അഞ്ചു തലമുറയിൽപ്പെട്ട പ്രമുഖ ഇടതു വലതു സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ, പ്രസ്താവനകൾ, നോട്ടീസുകൾ എന്നിവ കഴിഞ്ഞ 40 വർഷമായി യാതൊരു കൂലിയും മേടിക്കാതെ എഴുതുകയാണ് ഇദ്ദേഹം. സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ ആദ്യമിറക്കിയത് ഇദേഹമാണ്.
പിന്നീടു നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും പോസ്റ്ററിലും നോട്ടീസിലും പുതുമകൾ നിറച്ചു. അവയെല്ലാം ഒരു നിധിപോലെ സൂക്ഷിക്കുന്നുമുണ്ട് കുര്യൻ തോമസ്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പൽ കോട്ടയത്ത് ഇടതു സ്ഥാനാർഥിയായി മത്സരിച്ച സുരേഷ് കുറുപ്പിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററാണ് കേരളത്തിലെ സ്ഥാനാർഥികളിലെ ആദ്യത്തെ പടം വച്ച പോസ്റ്റർ.
ആർട്ടിസ്റ്റ് എസ്. രാജേന്ദ്രനെ കൊണ്ടാണ് വാല്മീകിയുടെ ആശയത്തിൽ പോസ്റ്റർ തയാറാക്കിയത്. ഡിസംബറിൽ നടന്ന മറ്റൊരു തെരഞ്ഞെടുപ്പിൽ കുറുപ്പിനായി ക്രിസ്മസിന് ആശംസാകാർഡ് ഇറക്കി വാല്മീകി എല്ലാവരെയും ഞെട്ടിച്ചു. ഇന്നത്തെ വിസിറ്റിംഗ് കാർഡിനെക്കാൾ ലേശം വലുത്. ഓറഞ്ച് നിറത്തിൽ ഒറ്റക്കളർ പ്രിന്റിംഗ്. ഒരു വശത്ത് കുറുപ്പിന്റെ പടവും അഭ്യർഥനയും. മറുപുറത്ത് ക്രിസ്മസ് പുതുവത്സര ആശംസകൾ. ഇരുപുറത്തും കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ. റിവേഴ്സ് ബ്ലോക്കെടുത്ത് ട്രെഡിൽ പ്രസിൽ അച്ചടിച്ചത്. കോട്ടയത്തെ ആർച്ചന പ്രസിലായിരുന്നു അച്ചടി.
ഈ കാർഡിന്റെ മാതൃക പിൻപറ്റിയാണ് പിൽക്കാല തെരഞ്ഞെടുപ്പുകളിൽ ഓണ, ഈസ്റ്റർ, വിഷു, ഈദ് ആശംസ സന്ദേശങ്ങൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. ഓരോ തെരഞ്ഞെടുപ്പിനുമൊപ്പം അച്ചടി സാങ്കേതിക വിദ്യകളും നോട്ടീസുകളുടെ നിറവും ഉള്ളടക്കവും മാറി. ഇതോടെ പോസ്റ്ററുകൾക്കും ബ്രോഷറുകൾക്കും കൂടുതൽ പ്രഫഷണലിസം കൈവന്നു.
സുരേഷ് കുറുപ്പിനു പുറമേ, ടി.കെ. രാമകൃഷ്ണൻ, കെ.ജെ. തോമസ്, ഡോ. തോമസ് ഐസക്, വൈക്കം വിശ്വൻ, സി.കെ. ജീവൻ, ഡോ. വർഗീസ് ജോർജ്, ആന്റോ ആന്റണി, ജോസഫ് എം. പുതുശേരി, വി.എൻ. വാസവൻ, വി.ബി. ബിനു തുടങ്ങി മുൻ നിര നേതാക്കളുടെ പോസ്റ്ററുകളും പ്രസ്താവനകളും തയാറാക്കിയ വാല്മീകി ഏറ്റവും ഒടുവിൽ പുതുപ്പള്ളിയിൽ കഴിഞ്ഞ തവണ മത്സരിച്ച് ജെയ്ക് സി. തോമസിനാണ് അവസാനമായി എഴുതിയത്.
അന്നും എന്നും തന്റെ തെരഞ്ഞെടുപ്പു പ്രസിദ്ധീകരണങ്ങൾ തയാറാക്കുന്പോൾ അതു വാല്മീകിയെ ഒന്നു കാണിച്ചിട്ടേ അച്ചടിപ്പിക്കാവൂ എന്നാണു എല്ലാവരും പറയാറുള്ളത്. തന്റെ സുഹൃത്തുക്കൾക്കുള്ള വിശ്വാസം അതു ഏറെ അഭിമാനമായും സ്വകാര്യ അഹങ്കാരമായും വാല്മീകി കരുതുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും, ഏതു സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും, അതിനു മാറ്റമില്ല. എല്ലാവർക്കും വാൽമീകിയെ വിശ്വാസമാണ്.
ജിബിൻ കുര്യൻ