ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതിനു പിറ്റേന്നാണു മലപ്പുറം വളാഞ്ചേരിയിൽനിന്നു കേരളം ആ സങ്കടവാർത്ത കേട്ടത്. ഇക്കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സംഭവം. ഇരുന്പിളിയം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവിക ജീവനൊടുക്കി. ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണു ദേവിക ജീവനൊടുക്കിയതെന്നു വീട്ടുകാർ ആരോപിച്ചു. വീട്ടിലെ ടിവി തകരാറിലായതും സ്മാർട്ട് ഫോണ്‍ ഇല്ലാതിരുന്നതും മൂലം ഓണ്‍ലൈൻ ക്ലാസിൽ ദേവിക പങ്കെടുത്തിരുന്നില്ലെന്നും അതിൽ മനോവിഷമം ഉണ്ടായിരുന്നെന്നും വീട്ടുകാർ പറഞ്ഞു.
നെയ്യാറ്റിൻകര വെള്ളറടയിൽ അഞ്ചാം ക്ലാസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചതു ലോക്ക്ഡൗണ്‍ സമയത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്തയായിരുന്നു. ആറാട്ടുകുഴി തെക്കേപുത്തൻവീട്ടിൽ രാജ്കുമാറിന്റെയും ഷീബയുടെയും മകനാണു മരിച്ചത്. ജ്യേഷ്ഠനോടൊപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിടപ്പുമുറിയിൽ കയറി വാതിലടച്ചു ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ജൂണ്‍ ആഞ്ചിനാണു സംഭവം.
കൊല്ലം പ്രാക്കുളത്തു ആറാം ക്ലാസ് വിദ്യാർഥിനി, തന്റെ തന്നെ ചുരിദാറിന്റെ ഷാളിൽ തൂങ്ങി ജീവനൊടുക്കിയതു ജൂണ്‍ 12നാണ്. വീടിനുള്ളിലാണു കുട്ടി കൃത്യം നടത്തിയത്.
കഴക്കൂട്ടം സൈനിക സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി തൃശൂർ സ്വദേശി അശ്വിനും ലോക്ക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്ത കൗമാരക്കാരുടെ പട്ടികയിലുണ്ട്. പ്ലസ്ടുവിലേക്കു പ്രമോഷൻ നൽകാനാവില്ലെന്നും ടിസി വാങ്ങിപ്പോകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടതിലെ മനോവ്യഥയാണു കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണു ബന്ധുക്കളുടെ ആരോപണം. മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ, ഹോസ്റ്റൽ മുറിയിൽ നിന്നു അശ്വിൻ ഉൾപ്പടെ ആറു വിദ്യാർഥികളുടെ ഫോണുകൾ സ്കൂൾ അധികൃതർ നേരത്തെ പിടിച്ചെടുത്തിരുന്നു.
ആത്മാഹൂതിയിൽ ഉത്തരം തേടുന്നവർ
വിശാലമായ ലോകത്ത് ആഹ്ലാദത്തോടെയും സ്വാതന്ത്ര്യത്തോടെയും പാടിപ്പറന്നുല്ലസിക്കേണ്ട ബാല്യവും കൗമാരം വീട്ടകങ്ങളിൽ അടച്ചിരുപ്പിന്റെ സങ്കീർണതയിലേക്ക് ഒതുങ്ങപ്പെട്ടു. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനെ സ്നേഹിച്ചുകൊണ്ടു ജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ മാനസികാരോഗ്യം പ്രധാനമാണ്.
108 ദിവസം; 66 കുട്ടികളുടെ ആത്മഹത്യ !
ലോക്ക്ഡൗണ്‍ സമയത്തു കേരളത്തിൽ കുട്ടികളുടെ ആത്മഹത്യയിൽ ഞെട്ടിപ്പിക്കുന്ന വർധനവാണ് ഉണ്ടായതെന്നു സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 18 വയസിൽ താഴെയുള്ള 66 കുട്ടികളാണ് ഇക്കാലഘട്ടത്തിൽ പല കാരണങ്ങളാൽ ആത്മഹത്യ ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.മാർച്ച് 25 മുതൽ ജൂലൈ ഒന്‍പതു വരെയുള്ള കണക്കുകളാണു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
സുശാന്ത്! പിന്നാലെ മൂന്നു കുട്ടികളും
ലോക്ക്ഡൗണിൽ താരങ്ങളുടെ ആത്മഹത്യകളും വാർത്തയായി. ജൂണ്‍ 14നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ സിനിമാലോകത്തെ ഞെടിച്ചതാണ്. കന്നഡയിലെ ജനപ്രിയ ടെലിവിഷൻ സീരിയൽ, സിനിമ നടൻ സുശീൽ ഗൗഡ മാണ്ഡ്യയിൽ ജീവനൊടുക്കിയതും ലോക്ക്ഡൗണിനിടയിൽത്തന്നെ.
സുശാന്തിന്റെ മരണത്തിൽ മനം നൊന്തു മൂന്നു കുട്ടി ആരാധകർ കൂടി ആത്മഹത്യ ചെയ്ത സംഭവങ്ങൾക്കു വലിയ വാർത്താ പ്രാധാന്യം കിട്ടിയില്ല.
ഐ ആം ഗോയിംഗ്!!!
ആലപ്പുഴ കാർത്തികപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനായ 12 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിക്കും മുന്‍പു നോട്ടുബുക്കിൽ കുറിച്ചുവച്ച വാക്കുകളാണിത്. ഐ ആം ഗോയിംഗ്! 2020 ജൂണ്‍ 15നു പുലർച്ചെയാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അമ്മ വീട്ടിൽ നിരന്തരം വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നതാണു കുട്ടി ജീവനൊടുക്കാൻ കാരണമായി അയൽവാസികൾ ആരോപിച്ചത്. ഇതിനെത്തുടർന്ന് അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പുനർവിവാഹം ചെയ്തിരുന്നു.
അതിനു ശേഷം അമ്മ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണു ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു പോലീസിൽ പരാതി നൽകി.
ഓണ്‍ലൈൻ ക്ലാസിനോടു പേടി!
കോഴിക്കോട് ജില്ലയിലെ 15 വയസുള്ള ആണ്‍കുട്ടിയുടെ ഓണ്‍ലൈൻ പഠനവിശേഷം ലോക്ക്ഡൗണ്‍ കാലത്തു സ്കൂൾ കൗണ്‍സിലർമാർക്കിടയിൽ പഠനവിഷയം കൂടിയായി. പത്താം ക്ലാസുകാരനാണ്. ഓണ്‍ലൈൻ ക്ലാസുകൾ അവനു ശ്രദ്ധിക്കാനാവുന്നില്ല. മികച്ച ഫോണ്‍ അമ്മ നൽകിയിട്ടുണ്ടെങ്കിലും ഫോണ്‍ കൈയിലെടുത്താൻ വല്ലാത്ത പേടിയാണത്രെ. സൂം വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള ക്ലാസിൽ ശ്രദ്ധിക്കാൻ അവസനു സാധിക്കുന്നില്ല.
മകനെക്കുറിച്ചുള്ള ആധിയിലാണ് അമ്മ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ കൗണ്‍സിലറെ വിളിച്ചത്. നോഡൽ ഓഫീസർ കുട്ടിയെ ഫോണിൽ വിളിച്ചു സംസാരിച്ചു. നേരത്തെ ദിവസത്തിൽ ഏറെ സമയവും മൊബൈൽ ഫോണിനൊപ്പം ചെലവഴിച്ചിരുന്ന കുട്ടിയാണെന്നു മനസിലാക്കി. ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അവനെ എത്തിച്ചു.
ചില കാഴ്ചകൾ അവന്റെ മനോനിലയെ സ്വാധീനിച്ചതാണ് ഇപ്പോൾ ഫോണ്‍ കൈയിലെടുക്കുന്പോൾത്തന്നെ ഭയം ജനിക്കാൻ കാരണം. വിവിധ ഘട്ടങ്ങളിലായി നൽകിയ കൗണ്‍സലിംഗും അനുബന്ധ ചികിത്സയും പത്താം ക്ലാസുകാരനെ സാധാരണ നിലയിലേക്കു കൊണ്ടുവന്നു. അവനിപ്പോൾ മിടുക്കനായി ക്ലാസുകളിൽ പങ്കെടുക്കുന്നു.
സമഗ്രവും ഭാവനാപൂർണവുമായ ഇടപെടൽ അനിവാര്യം: ഡോ. സി.ജെ. ജോണ്‍
വർധിക്കുന്ന കൗമാര ആത്മഹത്യകളുടെ കാര്യത്തിൽ, അതിന്റെ സാമൂഹിക, മാനസിക ആരോഗ്യ തലങ്ങളെ സമഗ്രമായി സമീപിക്കുന്ന ഭാവനാ പൂർണമായ ഇടപെടലുകൾ അനിവാര്യമെന്നു പ്രമുഖ മനശാസ്ത്ര വിദഗ്ധൻ ഡോ. സി.ജെ. ജോണ്‍.
ഈ കാലയളവിൽ കുട്ടികൾ പൂർണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ്. സമപ്രായക്കാരുമായി കൂട്ടുചേരുന്നില്ല, കളികൾ പരിമിതം. സഹജമായ ഉൗർജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്കാരമില്ല. അധ്യാപകരുടെ മേൽനോട്ടമില്ല. പള്ളിക്കൂടമെന്ന ഇടം നൽകുന്ന സ്വഭാവ രൂപീകരണത്തിനുള്ള അവസരവുമില്ല. ഇതൊക്കെ കോവിഡ് കാലത്തെ അനിവാര്യതയാണെന്നു സമ്മതിക്കാം. പക്ഷെ ഇത് കുട്ടികളുടെ മാനസികാവസ്ഥയിൽ സൃഷ്ടിക്കാനിടയുള്ള അസ്വസ്ഥതകളെ കുറിച്ച് മുൻകൂട്ടി കാണുവാൻ മുതിർന്നവർക്കു കഴിഞ്ഞില്ലയെന്നതിന്റെ സൂചനയാണ് ഇക്കാലത്തെ കൗമാര ആത്മഹത്യകൾ. ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങളെയും വിഷമതകളെയും മുൻകൂട്ടി കണ്ടുകൊണ്ട് അതനുസരിച്ചുള്ള കാര്യങ്ങൾ ഓണ്‍ലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാവാത്തതു പരിമിതിയാണ്.
(തുടരും)
സിജോ പൈനാടത്ത്
നെയ്യാറ്റിൻകര വെള്ളറടയിൽ അഞ്ചാം ക്ലാസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചതു ലോക്ക്ഡൗണ്‍ സമയത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്തയായിരുന്നു. ആറാട്ടുകുഴി തെക്കേപുത്തൻവീട്ടിൽ രാജ്കുമാറിന്റെയും ഷീബയുടെയും മകനാണു മരിച്ചത്. ജ്യേഷ്ഠനോടൊപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിടപ്പുമുറിയിൽ കയറി വാതിലടച്ചു ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ജൂണ്‍ ആഞ്ചിനാണു സംഭവം.
കൊല്ലം പ്രാക്കുളത്തു ആറാം ക്ലാസ് വിദ്യാർഥിനി, തന്റെ തന്നെ ചുരിദാറിന്റെ ഷാളിൽ തൂങ്ങി ജീവനൊടുക്കിയതു ജൂണ്‍ 12നാണ്. വീടിനുള്ളിലാണു കുട്ടി കൃത്യം നടത്തിയത്.
കഴക്കൂട്ടം സൈനിക സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി തൃശൂർ സ്വദേശി അശ്വിനും ലോക്ക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്ത കൗമാരക്കാരുടെ പട്ടികയിലുണ്ട്. പ്ലസ്ടുവിലേക്കു പ്രമോഷൻ നൽകാനാവില്ലെന്നും ടിസി വാങ്ങിപ്പോകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടതിലെ മനോവ്യഥയാണു കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണു ബന്ധുക്കളുടെ ആരോപണം. മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ, ഹോസ്റ്റൽ മുറിയിൽ നിന്നു അശ്വിൻ ഉൾപ്പടെ ആറു വിദ്യാർഥികളുടെ ഫോണുകൾ സ്കൂൾ അധികൃതർ നേരത്തെ പിടിച്ചെടുത്തിരുന്നു.
ആത്മാഹൂതിയിൽ ഉത്തരം തേടുന്നവർ
വിശാലമായ ലോകത്ത് ആഹ്ലാദത്തോടെയും സ്വാതന്ത്ര്യത്തോടെയും പാടിപ്പറന്നുല്ലസിക്കേണ്ട ബാല്യവും കൗമാരം വീട്ടകങ്ങളിൽ അടച്ചിരുപ്പിന്റെ സങ്കീർണതയിലേക്ക് ഒതുങ്ങപ്പെട്ടു. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനെ സ്നേഹിച്ചുകൊണ്ടു ജീവിതത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ മാനസികാരോഗ്യം പ്രധാനമാണ്.
108 ദിവസം; 66 കുട്ടികളുടെ ആത്മഹത്യ !
ലോക്ക്ഡൗണ്‍ സമയത്തു കേരളത്തിൽ കുട്ടികളുടെ ആത്മഹത്യയിൽ ഞെട്ടിപ്പിക്കുന്ന വർധനവാണ് ഉണ്ടായതെന്നു സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 18 വയസിൽ താഴെയുള്ള 66 കുട്ടികളാണ് ഇക്കാലഘട്ടത്തിൽ പല കാരണങ്ങളാൽ ആത്മഹത്യ ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.മാർച്ച് 25 മുതൽ ജൂലൈ ഒന്‍പതു വരെയുള്ള കണക്കുകളാണു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
സുശാന്ത്! പിന്നാലെ മൂന്നു കുട്ടികളും
ലോക്ക്ഡൗണിൽ താരങ്ങളുടെ ആത്മഹത്യകളും വാർത്തയായി. ജൂണ്‍ 14നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ സിനിമാലോകത്തെ ഞെടിച്ചതാണ്. കന്നഡയിലെ ജനപ്രിയ ടെലിവിഷൻ സീരിയൽ, സിനിമ നടൻ സുശീൽ ഗൗഡ മാണ്ഡ്യയിൽ ജീവനൊടുക്കിയതും ലോക്ക്ഡൗണിനിടയിൽത്തന്നെ.
സുശാന്തിന്റെ മരണത്തിൽ മനം നൊന്തു മൂന്നു കുട്ടി ആരാധകർ കൂടി ആത്മഹത്യ ചെയ്ത സംഭവങ്ങൾക്കു വലിയ വാർത്താ പ്രാധാന്യം കിട്ടിയില്ല.
ഐ ആം ഗോയിംഗ്!!!
ആലപ്പുഴ കാർത്തികപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനായ 12 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിക്കും മുന്‍പു നോട്ടുബുക്കിൽ കുറിച്ചുവച്ച വാക്കുകളാണിത്. ഐ ആം ഗോയിംഗ്! 2020 ജൂണ്‍ 15നു പുലർച്ചെയാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അമ്മ വീട്ടിൽ നിരന്തരം വഴക്കുപറയുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നതാണു കുട്ടി ജീവനൊടുക്കാൻ കാരണമായി അയൽവാസികൾ ആരോപിച്ചത്. ഇതിനെത്തുടർന്ന് അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പുനർവിവാഹം ചെയ്തിരുന്നു.
അതിനു ശേഷം അമ്മ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണു ബന്ധുക്കളുടെ ആരോപണം. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു പോലീസിൽ പരാതി നൽകി.
ഓണ്‍ലൈൻ ക്ലാസിനോടു പേടി!
കോഴിക്കോട് ജില്ലയിലെ 15 വയസുള്ള ആണ്‍കുട്ടിയുടെ ഓണ്‍ലൈൻ പഠനവിശേഷം ലോക്ക്ഡൗണ്‍ കാലത്തു സ്കൂൾ കൗണ്‍സിലർമാർക്കിടയിൽ പഠനവിഷയം കൂടിയായി. പത്താം ക്ലാസുകാരനാണ്. ഓണ്‍ലൈൻ ക്ലാസുകൾ അവനു ശ്രദ്ധിക്കാനാവുന്നില്ല. മികച്ച ഫോണ്‍ അമ്മ നൽകിയിട്ടുണ്ടെങ്കിലും ഫോണ്‍ കൈയിലെടുത്താൻ വല്ലാത്ത പേടിയാണത്രെ. സൂം വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള ക്ലാസിൽ ശ്രദ്ധിക്കാൻ അവസനു സാധിക്കുന്നില്ല.
മകനെക്കുറിച്ചുള്ള ആധിയിലാണ് അമ്മ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ കൗണ്‍സിലറെ വിളിച്ചത്. നോഡൽ ഓഫീസർ കുട്ടിയെ ഫോണിൽ വിളിച്ചു സംസാരിച്ചു. നേരത്തെ ദിവസത്തിൽ ഏറെ സമയവും മൊബൈൽ ഫോണിനൊപ്പം ചെലവഴിച്ചിരുന്ന കുട്ടിയാണെന്നു മനസിലാക്കി. ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അവനെ എത്തിച്ചു.
ചില കാഴ്ചകൾ അവന്റെ മനോനിലയെ സ്വാധീനിച്ചതാണ് ഇപ്പോൾ ഫോണ്‍ കൈയിലെടുക്കുന്പോൾത്തന്നെ ഭയം ജനിക്കാൻ കാരണം. വിവിധ ഘട്ടങ്ങളിലായി നൽകിയ കൗണ്‍സലിംഗും അനുബന്ധ ചികിത്സയും പത്താം ക്ലാസുകാരനെ സാധാരണ നിലയിലേക്കു കൊണ്ടുവന്നു. അവനിപ്പോൾ മിടുക്കനായി ക്ലാസുകളിൽ പങ്കെടുക്കുന്നു.
സമഗ്രവും ഭാവനാപൂർണവുമായ ഇടപെടൽ അനിവാര്യം: ഡോ. സി.ജെ. ജോണ്‍
വർധിക്കുന്ന കൗമാര ആത്മഹത്യകളുടെ കാര്യത്തിൽ, അതിന്റെ സാമൂഹിക, മാനസിക ആരോഗ്യ തലങ്ങളെ സമഗ്രമായി സമീപിക്കുന്ന ഭാവനാ പൂർണമായ ഇടപെടലുകൾ അനിവാര്യമെന്നു പ്രമുഖ മനശാസ്ത്ര വിദഗ്ധൻ ഡോ. സി.ജെ. ജോണ്‍.
ഈ കാലയളവിൽ കുട്ടികൾ പൂർണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ്. സമപ്രായക്കാരുമായി കൂട്ടുചേരുന്നില്ല, കളികൾ പരിമിതം. സഹജമായ ഉൗർജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്കാരമില്ല. അധ്യാപകരുടെ മേൽനോട്ടമില്ല. പള്ളിക്കൂടമെന്ന ഇടം നൽകുന്ന സ്വഭാവ രൂപീകരണത്തിനുള്ള അവസരവുമില്ല. ഇതൊക്കെ കോവിഡ് കാലത്തെ അനിവാര്യതയാണെന്നു സമ്മതിക്കാം. പക്ഷെ ഇത് കുട്ടികളുടെ മാനസികാവസ്ഥയിൽ സൃഷ്ടിക്കാനിടയുള്ള അസ്വസ്ഥതകളെ കുറിച്ച് മുൻകൂട്ടി കാണുവാൻ മുതിർന്നവർക്കു കഴിഞ്ഞില്ലയെന്നതിന്റെ സൂചനയാണ് ഇക്കാലത്തെ കൗമാര ആത്മഹത്യകൾ. ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളുടെ മാനസിക സംഘർഷങ്ങളെയും വിഷമതകളെയും മുൻകൂട്ടി കണ്ടുകൊണ്ട് അതനുസരിച്ചുള്ള കാര്യങ്ങൾ ഓണ്‍ലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാവാത്തതു പരിമിതിയാണ്.
(തുടരും)
സിജോ പൈനാടത്ത്