+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

500 ഇനം വാഴകളുമായി പാറശാലയിൽ നിന്നൊരു "വാഴച്ചേട്ടൻ'

വാഴകളുമായുള്ള ചങ്ങാത്തം വിനോദ് 12ാം വയസിൽ തുടങ്ങിയതാണ്. കൂട്ടുകാരുമൊത്ത് ഓണം അടിച്ചുപൊളി ക്കാനുള്ള പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതിനായി മാസങ്ങ
500 ഇനം വാഴകളുമായി പാറശാലയിൽ നിന്നൊരു
വാഴകളുമായുള്ള ചങ്ങാത്തം വിനോദ് 12-ാം വയസിൽ തുടങ്ങിയതാണ്. കൂട്ടുകാരുമൊത്ത് ഓണം അടിച്ചുപൊളി ക്കാനുള്ള പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

അതിനായി മാസങ്ങൾക്കു മുന്പേ പിതാവിനൊപ്പം വിനോദ് കൃഷിയിടത്തിലിറങ്ങും. ഓണവിപണി മുന്നിൽക്കണ്ട് നേന്ത്രനായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്.

നേന്ത്രക്കുലയ്ക്കു നല്ല വില ലഭിക്കുമായിരുന്നതിനാൽ വിനോദിന്‍റെ ഓണം ഒരിക്കലും മോശമാകുമായിരുന്നില്ല. ആ പ്രായവും കാലവുമൊക്കെ കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ പാറശാല കാരാളിത്തോടിനോടു ചേർന്നുള്ള കൊടി വിളാകത്തിൽ വിനോദ് ഇപ്പോൾ വാഴച്ചേട്ടനാണ്. വാഴകളോടുള്ള അടങ്ങാത്ത പ്രണയം കണ്ടു നാട്ടുകാർ ചാർത്തിക്കൊടുത്ത പേര്.

ആ പേര് അന്വർഥമാകും വിധം തന്‍റെ കൃഷിയിടത്തിൽ അദ്ദേഹം അഞ്ഞൂറിലേറെ ഇനം വാഴകളാണ് നട്ടു പരിപാലിക്കുന്നത്. ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും വിവിധ രാജ്യങ്ങളിൽ കൃഷി ചെയ്തു വരുന്നതും ഇന്ത്യയിൽ അന്യം നിന്നു പോയിട്ടുള്ളതുമായ വിവിധ ഇനങ്ങൾ ഇതിൽ ഉൾപ്പെടും.

രാജ്യത്തെ കൃഷിവിജ്ഞാന കേന്ദ്ര ങ്ങളിലോ കാർഷിക സർവകലാശാല കളിലോ വാഴച്ചേട്ടന്‍റെ കൃഷിയിടത്തിൽ ഉള്ളത്രയും ഇനം വാഴകളുടെ ശേഖരം ഉണ്ടാവില്ലെന്നുറപ്പ്.

ഓരോ പഞ്ചായ ത്തിലും ഓരോ വാഴ ഗ്രാമമെന്ന ആശയം മനസിൽ താലോലിക്കുന്ന വിനോദിനെ തേടി അവസാനം തമിഴ്നാട്ടിലെ തിരുവട്ടാർ കൃഷിഭവന്‍റെ വിളിയെത്തി. അവരുടെ കൃഷിഭവനു കീഴിലുള്ള ഗ്രാമത്തിൽ വിവിധ ഇനം വാഴകൾ വളരുന്ന ഒരു വാഴ ഗ്രാമം ഒരുക്കാനുള്ള ക്ഷണം വിനോദ് സന്തോഷപൂർവം സ്വീകരിച്ചു.

കൃഷിയോടു പ്രത്യേക ആഭിമുഖ്യം പുലർത്തിയപ്പോഴും പഠനത്തിൽ തെല്ലു വിട്ടുവീഴ്ചയ്ക്കും വിനോദ് തയാറായിരുന്നില്ല. ഫിസിക്സിൽ ബിഎസ്‌സി ബിരുദം നേടിയശേഷം ബിസിനസിൽ ചുവടുറപ്പിച്ചെങ്കിലും വാഴകൃഷിയോടുള്ള താത്പര്യം വിട്ടു പോയിരുന്നില്ല.

എല്ലാ ശനിയാഴ്ച്ചയും കാർഷിക വൃത്തിക്കായി മാറ്റിവച്ചു. എന്നാൽ, അമ്മയുടെ മരണത്തോടെ ബിസിനസ് പൂർണമായും നിർത്തി കൃഷിയിലേക്കു തിരിയുകയായിരുന്നു.

വാഴയോടുള്ള കന്പം

പൂർണമായും കൃഷിയിൽ വ്യാപൃതനായതോടെ കുഞ്ഞിൻനാളുമുതൽ മനസിൽ താലോലിച്ചുവന്നിരുന്ന വാഴകൃഷിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി.

എന്നാൽ, വൈവിധ്യങ്ങളായ വാഴ ഇനങ്ങൾ കണ്ടെത്തുകയെന്ന ആഗ്രഹം കൂടുതലായുണ്ടായത് ഒൻപതു വർഷം മുന്പു മാത്രം. ഇതിന്‍റെ ഭാഗമായി അദ്ദേഹം തൃശൂരിൽ കാർഷിക സർവകലാശാലയെ സമീപിച്ചു.

അപൂർവ ഇനം വാഴകളുടെ കന്നുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അതൊരു വാശിയായി. പിന്നീട് അലച്ചിലായി.

ഇന്ത്യയിലെ വ്യത്യസ്ഥ വാഴകളെ ക്കുറിച്ച് ഇന്‍റർനെറ്റിൽ പരതി. അറിവുള്ളവരുമായി സംസാരിച്ചു. അങ്ങനെ ലഭിച്ച അറിവുകളൊക്കെ വിനോദിന് മുതൽക്കൂട്ടായി.

തീരങ്ങളോടു ചേർന്ന മേഖല കളിലാണു വാഴ കൃഷി കൂടുതലായി കാണുന്നതെന്നു മനസിലാക്കിയ വിനോദ്, ഇന്ത്യയുടെ തീരദേശ മേഖലകളിലൂടെ നിരവധി യാത്രകൾ നടത്തി.

ബംഗാൾ, ആസാം, ഗുജ റാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, അരുണാചൽ പ്രദേശ്, മണിപ്പൂർ തുടങ്ങി ഒട്ടു മിക്ക സംസ്ഥാനങ്ങളി ലൂടെയും സഞ്ചരിച്ചു.

എല്ലാം വാഴ വിത്തുകൾക്കു വേണ്ടിയായിരുന്നു. സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള ഗവേഷണ സ്ഥാപനങ്ങൾ, ഫാമുകൾ തുടങ്ങി കിട്ടാവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം വാഴ വിത്തുകൾ ശേഖരിച്ചു.

തമിഴ്നാട്ടിലെ ട്രിച്ചി ദേശീയ വാഴ ഗവേഷണ കേന്ദ്രം ഏറെ സഹായങ്ങൾ നൽകിയ തായി വിനോദ് വ്യക്തമാക്കി. കർണാടകയിലെ ചെറ്റ്ലി ഹോർട്ടി ക്കൾച്ചറൽ സ്റ്റേഷനിൽ നിന്നു നല്ല സഹകരണം ലഭിച്ചു.

നട്ടു നാലാം മാസം കുലയ്ക്കുന്ന ഫിലീപ്പീൻസിന്‍റെ സി.ബി റോസ് എന്ന ഇനം മുതൽ കേരളത്തിന്‍റെ നാടൻ ഇനങ്ങൾ വരെ വിനോദിന്‍റെ തോട്ടത്തിൽ വളരുന്നു.



ഒരു കാലത്ത് തെക്കൻ ജില്ലകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന തിരുവനന്തപുരം വാഴ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇനം അന്യംനിന്നു പോയിരുന്നു. ഇതു തേടി ഏറെ അലയേണ്ടി വന്നു. ഒടുവിൽ കർണാടകത്തിലെ ചെറ്റ്ലി എന്ന ഫാമിലാണ് അതു കണ്ടെത്തിയത്.

അവിടെ നിന്നു ശേഖരിച്ച ഒരു വാഴക്കന്ന് വിനോദ് നട്ടുവളർത്തി. നല്ല രുചിയും ഗുണമേ·യുള്ള വാഴപ്പഴ മാണ് ഇതിന്‍റേത്.

അഗസ്ത്യകൂടം കയറി അവിടെ നിന്നു ശേഖരിച്ച ചെങ്കദളിയും കിളിച്ചുണ്ടനുമെല്ലാം വിനോദിന്‍റെ തോട്ടത്തിലെ അഴകാണ്.

കരിങ്കദളി, ഒറ്റമുങ്ങലി, സൂര്യകദളി തുടങ്ങിയ വാഴകളും തോട്ടത്തിന്‍റെ മാറ്റു കൂട്ടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ഇനമായ ആസാമിൽ നിന്നുള്ള പിങ്കോളും ഏറ്റവും ഉയരം കുറഞ്ഞ ജഹാജിയും അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്.

മറ്റൊരു ശ്രദ്ധേയമായ ഇനമാണ് ആയിരംകാ പൂവൻ. ചില അവസരങ്ങളിൽ ഈ വാഴക്കുലയ്ക്ക് 3000 രൂപ വരെ കിട്ടും. ലേഡീസ് ഫിംഗർ അഥവാ ഷുഗർബനാന എന്നറിയപ്പെടുന്ന ഇനം പ്രമേഹ രോഗികൾക്ക് നല്ലതാണ്.

ആഫ്രിക്കൻ യംഗാബി എന്നതാണു മറ്റൊരിനം. ഇതു കൊട്ടാരക്കര, കൊല്ലം മേഖലകളിൽ തേൻ കദളി എന്ന പേരിലും അറിയപ്പെടുന്നു. വാഴകളിലെ വിസ്മയമായ ഗോത്തിയ എന്നത് ദിബ്രുഗഡിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഒരു ആശ്രമത്തിൽ നിന്നു കൊണ്ടുവന്നതാണ്.

ഇതിന് ഒരു പടല മാത്രമേയുള്ളൂ. ആഫ്രിക്കക്കാ രുടെ ഏത്തവാഴ ബിഗ്ഗേ ബാംഗോയു മുണ്ടിവിടെ. ദേശീ കങ്കാളി എന്നതാണ് മറ്റൊരു ഇനം. കൂന്പില്ലാത്ത ഏത്തവാഴ യുമുണ്ട്. ആനക്കൊന്പൻ എന്നത് അന്യം നിന്നുപോയ ഇനമാണ്. ഇതിന്‍റെ പഴം നല്ല നീളമുള്ളതും രുചികരവുമാണ്.

നാടൻ നേന്ത്രൻ, ചങ്ങാലിക്കോടൻ, ചങ്ങനാശേരി നേന്ത്രൻ ഇവയുടെ എല്ലാം ശേഖരമുണ്ട്. ഉത്തര കർണാടക യിലെ രാജാപുരി എന്ന ഇനവുമുണ്ട്. ഇത് കുള്ളൻ എന്നപേരിലും അറിയ പ്പെടുന്നു.

ബാരാ എന്ന പേരിലുള്ള ബംഗാളി കറിക്കായയും ഇവിടെയുണ്ട്. നമ്മുടെ നാട്ടിൽ ഇതിനെ പൊന്തൻ വാഴ എന്നാണു പറയുന്നത്. ബ്ലു ജാവ, റെഡ് ബനാന തുടങ്ങിയ വിദേശ ഇനം വാഴകളുമുണ്ട്.

കന്യാകുമാരിയിലെ മനോരജ്ഞിതവും പഴനി ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന വിരു പാക്ഷിയുമുണ്ട്.

കന്നുകൾ ശേഖരിക്കുന്നത് ബാർട്ടർ സന്പ്രദായത്തിലൂടെ

എവിടെയെങ്കിലും തന്‍റെ തോട്ട ത്തിൽ ഇല്ലാത്ത തരത്തിലുള്ള വാഴക്കന്ന് ഉണ്ടെന്നറിഞ്ഞാൽ വിനോദ് അവിടേക്ക് വണ്ടി കയറും. തന്‍റെ കൈവശമുള്ള വാഴക്കന്ന് അവർക്ക് നല്കിയശേഷം പകരം അവർക്കു ള്ളതു ശേഖരിക്കും.

ഇതുവഴി അപൂർ വങ്ങളായ വാഴ ഇനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ശ്രീലങ്കക്കാരുടെ സ്വന്തം പാളേ ന്തൊടൻ, കൊന്പില്ലാക്കണ്ണൻ തുടങ്ങിയ വയും ഇവിടെ സമൃദ്ധമായി വിളയുന്നു. പഴത്തിന് നീല നിറമുള്ള ഐസ്ക്രീം ബനാന ഏറെ ശ്രദ്ധേയമാണ്. ഇതു കറിക്കും ഉപയോഗിക്കാം.

വംശനാശ ഭീഷണിനേരിടുന്ന മൊന്ത നും റൂബി ഏത്തനും വിനോദിന്‍റെ പരിചരണത്തിൽ സുരക്ഷിതം. ത്രിപുര ക്കാരുടെ പൂവൻ പഴയമായ സബ്രായി, തായ്ലൻഡുകാരുടെ പിസാൻ കവാ ക്ക, കൃഷ്ണവാഴ, കണ്ണൻ തുടങ്ങിയവയെല്ലാം കൃഷിയിടത്തിൽ വളർന്നു നില്ക്കുന്നു.

നീലനിറമുള്ള പഴം തരുന്ന സാന്പാൽ നെയ് വർണൻ, ബംഗാളികളുടെ ഒ.ജി മനോഹർ. രണ്ടരവർഷം കൊണ്ട് കുലയ്ക്കുന്ന നമ്മറോയ്, ആസാംകാരുടെ ബോർ ചെമ്മ എന്നിവയും കരിങ്കദളി, അഥവാ ഇറച്ചി വാഴ എന്നിവയും കൃഷിഭൂമി യുടെ മാറ്റ് കൂട്ടുന്നു.

മട്ടിപ്പഴമാണ് മറ്റൊരിനം. ഈ പഴം തിരുവതാംകൂർ രാജകുടുംബത്തിന്‍റെ ഔദ്യോഗിക പഴമായിരുന്നു എന്നു പറയപ്പെടുന്നു. വാഴകൃഷിയുടെ പ്രശസ്തി വിനോദിനെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ വരെ എത്തിച്ചു.

കേട്ടുകേൾവി പോലു മില്ലാത്ത പല വിദേശ ഇനങ്ങളും വിനോദ് നട്ടു പരിപാലിക്കുന്നുണ്ട്. തായ്ലൻഡിലെ പിസാൻ നവാക്ക, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി, ബംഗാളിലെ ബോജി മനോഹർ തുടങ്ങിയവ അവയിൽ ചിലതു മാത്രം.

കൃഷി മൂന്നുതരം

മൂന്നു രീതിയിലുളള കൃഷിയാണു വിനോദ് ചെയ്യുന്നത്. കൃഷിയിലൂടെ വരുമാനം ലക്ഷ്യമിട്ടുള്ള പ്രഫഷണൽ കൃഷി രീതിയാണ് ആദ്യത്തേത്.

വിപണിയിൽ ഏറ്റവുമധികം ആവശ്യ മുള്ള കുല ഉത്പാദിപ്പിച്ചു നൽകുന്ന രീതിയാണത്. ഓണം വിപണി ലക്ഷ്യ മാക്കി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഏത്തവാഴ കൃഷിയിറക്കുന്നതാണ് അതിൽ പ്രധാനം.

ചിങ്ങമാസത്തിൽ മികച്ച വില ലക്ഷ്യമിട്ടുള്ളതാണ് ഈ കൃഷി. ഇതിന് രാസവളങ്ങൾ ഉപയോഗിക്കുമെങ്കിലും കീടനാശിനി തീരെയില്ല.

പാളയംകോടൻ, ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയവയുടെ കൃഷിയാണു രണ്ടാമത്തേത്. അവ വെറുതെ നടും. ചുവട്ടിലെ ചപ്പു ചവറുകൾ ഒന്നും നീക്കില്ല.

ഇതുമൂലം മണ്ണിലെ ഈർപ്പം നിലനിൽക്കും. മഴക്കാലത്ത് വളം ഇട്ടുകൊടുക്കും. പരിചരണം കൂടുതൽ വേണ്ടാത്തതിനാൽ ചെലവ് കുറവാണ്.

വിനോദിനെ ശ്രദ്ധേയനാക്കിയ കൃഷിരീതിയാണു മൂന്നാമത്തേത്. അപൂർവ ഇനം വാഴകളുടെ കൃഷിയും സംരക്ഷണവുമാണിവിടെ. ഇതി നായുള്ള വാഴക്കന്ന് ശേഖരിക്ക ലിനും പരിചരണത്തിനുമായി നല്ല ചെലവ് വരും.

പ്രദർശനമേളകളിലൂടെയും വാഴക്കന്ന് വില്പനയിലൂടെയുമാണ് ഇത്തരം വാഴ കൃഷിയിൽ നിന്നും വരുമാനമുണ്ടാക്കുന്നത്.

പിന്തുണയുമായി മകൻ അവനീഷും

എം.ടെക് ബിരുദധാരിയായ മകൻ അവനീഷും വാഴകൃഷിയിൽ വിനോദിനു പിന്തുണയുമായി മുഴുവൻ സമയവും രംഗത്തുണ്ട്. അഞ്ഞൂറിലധികം വരുന്ന ഇനം വാഴകളെ സംബന്ധിച്ചുള്ള ഡേറ്റാകൾ അവനീ ഷിന്‍റെ വിരൽ തുന്പിലുണ്ട്.

ഏതൊക്കെ വാഴകൾ പുരയിടത്തിന്‍റെ ഏതൊക്കെ സ്ഥലങ്ങളിലുണ്ടെന്നതുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും അവനീഷിൽ നിന്നു ലഭിക്കും.

വാഴകൾ സംബന്ധിച്ച ഡേറ്റാ ശേഖരണം ദേശീയ തലത്തിൽ നടത്തുകയാണ് അവനീഷിന്‍റെ ലക്ഷ്യം. അന്യം നിന്നുകൊണ്ടിരിക്കുന്ന വാഴക ളെക്കുറിച്ചുള്ള വിശദമായ ഡേറ്റാ ബാങ്കും തയാറാക്കിയിട്ടുണ്ട്.

ഫോണ്‍ : 9446400615

തോമസ് അണക്കര