കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം തികച്ചും ഒരു കാർഷിക ഗ്രാമമാണ്. കൃഷി വിട്ടു മറ്റൊന്നിനെക്കുറിച്ചും അവർക്ക് ആലോചിക്കാനാവില്ല.
ഒരു കാലത്തു റബർ മാത്രമായിരുന്നു വരുമാന മാർഗം. റബറിനു വിലയിടിഞ്ഞതോടെ, അതിജീവനത്തിനായി ബദൽ മാർഗങ്ങളെക്കുറിച്ച് അവർ ഗൗരവമായി ആലോചിച്ചു.
റബറിനെ ചേർത്തുപിടിച്ചുള്ള കൃഷിരീതികൾ, സമ്മിശ്രകൃഷി മുറകൾ, വിപണിയധിഷ്ഠിതമായ കൃഷി സമീപനങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ ചിന്തകളിൽ രൂപപ്പെട്ടുവന്നു.
ഏതു പ്രതിസന്ധിയിലും പുതുതലമുറ മണ്ണിന്റെ മണമറിഞ്ഞു വളരണമെന്ന കാഴ്ചപ്പാടുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടു വന്നതോടെ നാട്ടുകാരും ഒപ്പം കൂടി.
അതിന്റെ ഭാഗമായി ആവിഷ്കരിച്ച ന്ധന്ധസ്റ്റുഡന്റ്സ് ഗ്രീൻ ആർമി’’ യെ കുട്ടികളും പൊതുസമൂഹവും നിറഞ്ഞമനസോടെ സ്വീകരിച്ചു.
സ്കൂളുകൾ കേന്ദ്രീകരിച്ചു മാതൃകാ പച്ചക്കറിത്തോട്ട നിർമാണം, ഫലവൃക്ഷവിളകളുടെ പരിപാലനം, വ്യത്യസ്ഥ കാർഷിക പഠനപരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
രക്ഷാകർത്താക്കളും കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും ഇതിനോട് ആത്മാർഥമായി സഹകരിക്കുകയും ചെയ്തു.
കാപ്പുകയത്തെ നെൽക്കൃഷി
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽ ക്കൃഷിയുള്ള ഇടമാണ് എലിക്കുളത്തെ കാപ്പുകയം. ഒന്നര ഏക്കറിൽ മാത്ര മായിരുന്നു അതുവരെ നെൽക്കൃഷി യുണ്ടായിരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ 42 ഏക്കറിലേക്കു നെൽകൃഷി വ്യാപിച്ചു.
യുവകർഷകനായ ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പാടശേഖര സമിതി യാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചത്.
""എലിക്കുളം റൈസ്’’ എന്നപേരിൽ നാടിന്റെ സ്വന്തം ബ്രാൻഡഡ് അരി വിപണിയിലെത്തിക്കുകയും ചെയ്തു.
അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, കൃഷി അസിസ്റ്റന്റ് അനൂപ് കെ. കരുണാകരൻ, മുൻകൃഷി ഓഫീസർ നിസ ലത്തീഫ്, ഇപ്പോഴത്തെ കൃഷി ഓഫീസർ കെ.എ. ശ്രീലക്ഷ്മി എന്നിവരും പദ്ധതിയുമായി സഹകരിച്ചു.
കാർഷിക കർമസേന
പഞ്ചായത്തിന്റെ പൊതു കാർഷിക പ്രവൃത്തികളുടെ ഏകോപനം ലക്ഷ്യമിട്ടാണ് വനിതകളുടെ നേതൃത്വത്തിൽ കാർഷിക കർമസേന പ്രവർ ത്തിക്കുന്നത്.
പഞ്ചായത്തിന്റെ കാർ ഷിക പദ്ധതി നിർവഹണത്തിന് സേന നൽകുന്ന പിന്തുണ വളരെ വലു താണ്.
കാർഷിക യുവത
കാർഷിക മേഖലയിൽ യുവജനങ്ങൾ നിലയുറപ്പിച്ചതോടെ എലിക്കുള ത്തിന്റെ കൃഷിയിടങ്ങളിൽ പുത്തൻ ഉണർവ് പ്രകടമായിത്തുടങ്ങി.
സ്വന്തം കൃഷിയിടങ്ങളിൽ കൃഷിയിറക്കിയും വാടകയ്ക്ക് ഭൂമിയെടുത്തും അവർ കൃഷി വ്യാപിപ്പിച്ചു. രജിസ്ട്രേഷനുകൾ, ഇൻഷുറൻസ്, വിളപരിപാലന മുറകൾ, വിപണിയ റിഞ്ഞുള്ള വിളയിറക്കൽ എന്നിവയിൽ യുവത പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.
ശാസ്ത്രീയ കൃഷിമുറകൾക്കൊപ്പം പരന്പരാഗത കൃഷിയറിവുകളിലെ നല്ലതിനെ മുറുകെപ്പിടിക്കുന്നതിനും യുവാക്കൾ മടികാണിച്ചില്ല. മൂല്യവർധിത ഉത്പന്നങ്ങൾക്കുവേണ്ടിയും അവർ കൈകോർത്തു.
ബദൽ കാർഷിക ചിന്തകൾ
റബറിനൊപ്പം സമ്മിശ്ര കൃഷിരീതി കൾക്കു മുൻഗണന നൽകിക്കൊ ണ്ടുള്ള ബദൽ സമീപനങ്ങളാണ് എലിക്കുളം സ്വീകരിച്ചത്.
റബർ തോട്ടങ്ങളെ നിലനിർത്തിക്കൊണ്ട്, ഇറച്ചിക്കോഴി വളർത്തൽ, പടുതാക്കുളത്തിലെ മത്സ്യ കൃഷി, തേനീച്ച പരിപാലനം, മുയൽ- ആട് വളർത്തൽ, ഔഷധ സസ്യ കൃഷി, കിഴങ്ങുവിളകൃഷി, പശുപരി പാലനം തുടങ്ങിയവയും സജീവമാക്കി.
വിവിധ കർഷക കൂട്ടായ്മകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ""പോത്തുവളർത്തൽ’’ കാർഷിക മേഖലയ്ക്ക് പകർന്ന ഊർജം അത്ര ചെറുതല്ല.
എക്കോ ഷോപ്പും വിപണനകേന്ദ്രവും
കൂരാലി കേന്ദ്രമാക്കി ""ഫെയ്സ്’’ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന എക്കോ ഷോപ്പും വിപണനകേന്ദ്രവും കർഷകന്റെ അതിജീവനത്തിലൂന്നിയ സംഘാടക മികവിന് പര്യായമാണ്.
മടുക്കക്കുന്ന് കേന്ദ്രമാക്കി പ്ലാൻകോസ് കാർഷിക വിപണി, കുടുംബശ്രീ അയൽക്കൂട്ട ങ്ങൾ, റസിഡന്റ്സ് അസോസിയേഷ നുകൾ വിവിധ കർഷക കൂട്ടായ്മകൾ തുടങ്ങിയവ വിപണി ഇടപെടലുകൾ ഉറപ്പാക്കുന്നു.
നാട്ടു ചന്ത
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ തളിർ പച്ചക്കറി ഉത്പാദകസംഘം നടത്തിവരുന്ന എലിക്കുളം നാട്ടുചന്ത കാർഷിക വിപണി ഇടപെടീലിന്റെ വ്യത്യസ്തമായൊരു ഹരിത മാതൃക യാണ്. വ്യാഴാഴ്ചകളിലാണ് ചന്ത.
പരസ്യലേല രീതിയാണിവിടെ. ബുധനാഴ്ച വൈകുന്നേരം കാർഷി കോത്പന്നങ്ങൾ സ്വീകരിച്ചു തുടങ്ങും. കാന്താരി മുതൽ കറവപ്പശു വരെ ചന്തയിൽ കൈമാറ്റം ചെയ്യപ്പെടും.
വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ പ്രസിഡന്റായും കെ.ജി. ചന്ദ്രശേഖരൻ നായർ സെക്രട്ടറി യുമായുള്ള കർഷകരുടെ ഭരണസമിതി വിപണിക്ക് ചുക്കാൻ പിടിക്കുന്നു.
ടൂറിസത്തിനൊപ്പം കൃഷി
ന്ധപൊന്നൊഴുകും തോട്’ അടിസ്ഥാന മാക്കി കാപ്പുകയം കേന്ദ്രമാക്കിയുള്ള നെൽക്കൃഷി, മാതൃകാ കൃഷിത്തോട്ടങ്ങൾ, പാറമടകളിൽ പുളയുന്ന മത്സ്യസന്പത്ത്, മൂല്യവർധിത യൂണിറ്റു കൾ എന്നിവയ്ക്കൊപ്പം എലിക്കുളത്തിന്റെ പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യത വർധിപ്പിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനം
കാർഷിക രംഗത്തെ പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കുന്നതിനായി പതിനഞ്ച് ലക്ഷത്തോളം രൂപ ഇതിനോ ടകം പഞ്ചായത്ത് ചെലവഴിച്ചു കഴിഞ്ഞു.
കർഷക ക്ഷേമത്തിനായി ഗ്രാമ പഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി ’’ഫാർമർ ഫെസിലിറ്റേഷൻ സെന്റർ’ തുടങ്ങി.
അംഗീകാരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ കാർഷിക രംഗത്തെ ഇടപെടലുകളെ മുൻ നിറുത്തി മികച്ച ജൈവ കാർഷിക പ്രവൃത്തികളുടെ ജില്ലാതല പുരസ്കാരവും ജില്ലാതല സ്വരാജ് പുരസ്കാരവും എലിക്കുളത്തിന് നേടാനായി.
ഗ്രാമപഞ്ചായത്ത് കാർഷിക മേഖല യിൽ നടത്തിയ ഗുണപരമായ ഇടപെട ലുകളെ കൂട്ടിച്ചേർത്ത് ഹരിതോത്സവ് 2023 എന്ന പേരിൽ നടത്തിയ ആഘോഷം ശ്രദ്ധേയമായി.
കൃഷിഭവൻ മന്ദിരം ഉദ്ഘാടനം, എലിക്കുളം സ്റ്റുഡന്റ്സ് ഗ്രീൻ ആർമി സമർപ്പണം, നെൽകർഷകർക്ക് ആദരം, എലിക്കുളം റൈസ് സമർപ്പണം, ഫാർമർ പ്രൊഡ്യൂസർ കന്പനി ഉദ്ഘാടനം, കൃഷിവകുപ്പ് സഹായത്തോടെ തയാറാക്കിയ കുരുമുളക് നഴ്സറിയുടെ ഉദ്ഘാടനം,
ഗ്രാമപഞ്ചായത്ത് ഓഫീസിനോടു ചേർന്ന് ഫാർമർ ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം ചടങ്ങിനോട് അനുബന്ധിച്ച് നിർവഹിക്കപ്പെട്ടു.
ഇതോടൊപ്പം തെരുവുകൾ, സർക്കാർ മന്ദിര വളപ്പുകൾ, സ്കൂൾ മുറ്റങ്ങൾ എന്നിവിട ങ്ങളിൽ ഫലവൃക്ഷത്തൈകൾ, പൂച്ചെടി കൾ തുടങ്ങിയവ വച്ചുപിടിപ്പിക്കുന്ന ""എന്റെ ഗ്രാമം സുന്ദരഗ്രാമം’’ എന്ന പദ്ധതിക്കും തുടക്കമിട്ടു.
ഫോണ്: 9446275112
എ.ജെ.അലക്സ്റോയ്
ഒരു കാലത്തു റബർ മാത്രമായിരുന്നു വരുമാന മാർഗം. റബറിനു വിലയിടിഞ്ഞതോടെ, അതിജീവനത്തിനായി ബദൽ മാർഗങ്ങളെക്കുറിച്ച് അവർ ഗൗരവമായി ആലോചിച്ചു.
റബറിനെ ചേർത്തുപിടിച്ചുള്ള കൃഷിരീതികൾ, സമ്മിശ്രകൃഷി മുറകൾ, വിപണിയധിഷ്ഠിതമായ കൃഷി സമീപനങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ ചിന്തകളിൽ രൂപപ്പെട്ടുവന്നു.
ഏതു പ്രതിസന്ധിയിലും പുതുതലമുറ മണ്ണിന്റെ മണമറിഞ്ഞു വളരണമെന്ന കാഴ്ചപ്പാടുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടു വന്നതോടെ നാട്ടുകാരും ഒപ്പം കൂടി.
അതിന്റെ ഭാഗമായി ആവിഷ്കരിച്ച ന്ധന്ധസ്റ്റുഡന്റ്സ് ഗ്രീൻ ആർമി’’ യെ കുട്ടികളും പൊതുസമൂഹവും നിറഞ്ഞമനസോടെ സ്വീകരിച്ചു.
സ്കൂളുകൾ കേന്ദ്രീകരിച്ചു മാതൃകാ പച്ചക്കറിത്തോട്ട നിർമാണം, ഫലവൃക്ഷവിളകളുടെ പരിപാലനം, വ്യത്യസ്ഥ കാർഷിക പഠനപരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
രക്ഷാകർത്താക്കളും കൃഷി വകുപ്പും ത്രിതല പഞ്ചായത്തുകളും ഇതിനോട് ആത്മാർഥമായി സഹകരിക്കുകയും ചെയ്തു.
കാപ്പുകയത്തെ നെൽക്കൃഷി
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽ ക്കൃഷിയുള്ള ഇടമാണ് എലിക്കുളത്തെ കാപ്പുകയം. ഒന്നര ഏക്കറിൽ മാത്ര മായിരുന്നു അതുവരെ നെൽക്കൃഷി യുണ്ടായിരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ 42 ഏക്കറിലേക്കു നെൽകൃഷി വ്യാപിച്ചു.
യുവകർഷകനായ ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പാടശേഖര സമിതി യാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചത്.
""എലിക്കുളം റൈസ്’’ എന്നപേരിൽ നാടിന്റെ സ്വന്തം ബ്രാൻഡഡ് അരി വിപണിയിലെത്തിക്കുകയും ചെയ്തു.
അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, കൃഷി അസിസ്റ്റന്റ് അനൂപ് കെ. കരുണാകരൻ, മുൻകൃഷി ഓഫീസർ നിസ ലത്തീഫ്, ഇപ്പോഴത്തെ കൃഷി ഓഫീസർ കെ.എ. ശ്രീലക്ഷ്മി എന്നിവരും പദ്ധതിയുമായി സഹകരിച്ചു.
കാർഷിക കർമസേന
പഞ്ചായത്തിന്റെ പൊതു കാർഷിക പ്രവൃത്തികളുടെ ഏകോപനം ലക്ഷ്യമിട്ടാണ് വനിതകളുടെ നേതൃത്വത്തിൽ കാർഷിക കർമസേന പ്രവർ ത്തിക്കുന്നത്.
പഞ്ചായത്തിന്റെ കാർ ഷിക പദ്ധതി നിർവഹണത്തിന് സേന നൽകുന്ന പിന്തുണ വളരെ വലു താണ്.
കാർഷിക യുവത
കാർഷിക മേഖലയിൽ യുവജനങ്ങൾ നിലയുറപ്പിച്ചതോടെ എലിക്കുള ത്തിന്റെ കൃഷിയിടങ്ങളിൽ പുത്തൻ ഉണർവ് പ്രകടമായിത്തുടങ്ങി.
സ്വന്തം കൃഷിയിടങ്ങളിൽ കൃഷിയിറക്കിയും വാടകയ്ക്ക് ഭൂമിയെടുത്തും അവർ കൃഷി വ്യാപിപ്പിച്ചു. രജിസ്ട്രേഷനുകൾ, ഇൻഷുറൻസ്, വിളപരിപാലന മുറകൾ, വിപണിയ റിഞ്ഞുള്ള വിളയിറക്കൽ എന്നിവയിൽ യുവത പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.
ശാസ്ത്രീയ കൃഷിമുറകൾക്കൊപ്പം പരന്പരാഗത കൃഷിയറിവുകളിലെ നല്ലതിനെ മുറുകെപ്പിടിക്കുന്നതിനും യുവാക്കൾ മടികാണിച്ചില്ല. മൂല്യവർധിത ഉത്പന്നങ്ങൾക്കുവേണ്ടിയും അവർ കൈകോർത്തു.
ബദൽ കാർഷിക ചിന്തകൾ
റബറിനൊപ്പം സമ്മിശ്ര കൃഷിരീതി കൾക്കു മുൻഗണന നൽകിക്കൊ ണ്ടുള്ള ബദൽ സമീപനങ്ങളാണ് എലിക്കുളം സ്വീകരിച്ചത്.
റബർ തോട്ടങ്ങളെ നിലനിർത്തിക്കൊണ്ട്, ഇറച്ചിക്കോഴി വളർത്തൽ, പടുതാക്കുളത്തിലെ മത്സ്യ കൃഷി, തേനീച്ച പരിപാലനം, മുയൽ- ആട് വളർത്തൽ, ഔഷധ സസ്യ കൃഷി, കിഴങ്ങുവിളകൃഷി, പശുപരി പാലനം തുടങ്ങിയവയും സജീവമാക്കി.
വിവിധ കർഷക കൂട്ടായ്മകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ""പോത്തുവളർത്തൽ’’ കാർഷിക മേഖലയ്ക്ക് പകർന്ന ഊർജം അത്ര ചെറുതല്ല.
എക്കോ ഷോപ്പും വിപണനകേന്ദ്രവും
കൂരാലി കേന്ദ്രമാക്കി ""ഫെയ്സ്’’ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന എക്കോ ഷോപ്പും വിപണനകേന്ദ്രവും കർഷകന്റെ അതിജീവനത്തിലൂന്നിയ സംഘാടക മികവിന് പര്യായമാണ്.
മടുക്കക്കുന്ന് കേന്ദ്രമാക്കി പ്ലാൻകോസ് കാർഷിക വിപണി, കുടുംബശ്രീ അയൽക്കൂട്ട ങ്ങൾ, റസിഡന്റ്സ് അസോസിയേഷ നുകൾ വിവിധ കർഷക കൂട്ടായ്മകൾ തുടങ്ങിയവ വിപണി ഇടപെടലുകൾ ഉറപ്പാക്കുന്നു.
നാട്ടു ചന്ത
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ തളിർ പച്ചക്കറി ഉത്പാദകസംഘം നടത്തിവരുന്ന എലിക്കുളം നാട്ടുചന്ത കാർഷിക വിപണി ഇടപെടീലിന്റെ വ്യത്യസ്തമായൊരു ഹരിത മാതൃക യാണ്. വ്യാഴാഴ്ചകളിലാണ് ചന്ത.
പരസ്യലേല രീതിയാണിവിടെ. ബുധനാഴ്ച വൈകുന്നേരം കാർഷി കോത്പന്നങ്ങൾ സ്വീകരിച്ചു തുടങ്ങും. കാന്താരി മുതൽ കറവപ്പശു വരെ ചന്തയിൽ കൈമാറ്റം ചെയ്യപ്പെടും.
വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ പ്രസിഡന്റായും കെ.ജി. ചന്ദ്രശേഖരൻ നായർ സെക്രട്ടറി യുമായുള്ള കർഷകരുടെ ഭരണസമിതി വിപണിക്ക് ചുക്കാൻ പിടിക്കുന്നു.
ടൂറിസത്തിനൊപ്പം കൃഷി
ന്ധപൊന്നൊഴുകും തോട്’ അടിസ്ഥാന മാക്കി കാപ്പുകയം കേന്ദ്രമാക്കിയുള്ള നെൽക്കൃഷി, മാതൃകാ കൃഷിത്തോട്ടങ്ങൾ, പാറമടകളിൽ പുളയുന്ന മത്സ്യസന്പത്ത്, മൂല്യവർധിത യൂണിറ്റു കൾ എന്നിവയ്ക്കൊപ്പം എലിക്കുളത്തിന്റെ പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യത വർധിപ്പിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനം
കാർഷിക രംഗത്തെ പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കുന്നതിനായി പതിനഞ്ച് ലക്ഷത്തോളം രൂപ ഇതിനോ ടകം പഞ്ചായത്ത് ചെലവഴിച്ചു കഴിഞ്ഞു.
കർഷക ക്ഷേമത്തിനായി ഗ്രാമ പഞ്ചായത്ത് ഓഫീസ് കേന്ദ്രമാക്കി ’’ഫാർമർ ഫെസിലിറ്റേഷൻ സെന്റർ’ തുടങ്ങി.
അംഗീകാരങ്ങൾ
ഗ്രാമപഞ്ചായത്തിന്റെ കാർഷിക രംഗത്തെ ഇടപെടലുകളെ മുൻ നിറുത്തി മികച്ച ജൈവ കാർഷിക പ്രവൃത്തികളുടെ ജില്ലാതല പുരസ്കാരവും ജില്ലാതല സ്വരാജ് പുരസ്കാരവും എലിക്കുളത്തിന് നേടാനായി.
ഗ്രാമപഞ്ചായത്ത് കാർഷിക മേഖല യിൽ നടത്തിയ ഗുണപരമായ ഇടപെട ലുകളെ കൂട്ടിച്ചേർത്ത് ഹരിതോത്സവ് 2023 എന്ന പേരിൽ നടത്തിയ ആഘോഷം ശ്രദ്ധേയമായി.
കൃഷിഭവൻ മന്ദിരം ഉദ്ഘാടനം, എലിക്കുളം സ്റ്റുഡന്റ്സ് ഗ്രീൻ ആർമി സമർപ്പണം, നെൽകർഷകർക്ക് ആദരം, എലിക്കുളം റൈസ് സമർപ്പണം, ഫാർമർ പ്രൊഡ്യൂസർ കന്പനി ഉദ്ഘാടനം, കൃഷിവകുപ്പ് സഹായത്തോടെ തയാറാക്കിയ കുരുമുളക് നഴ്സറിയുടെ ഉദ്ഘാടനം,
ഗ്രാമപഞ്ചായത്ത് ഓഫീസിനോടു ചേർന്ന് ഫാർമർ ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം ചടങ്ങിനോട് അനുബന്ധിച്ച് നിർവഹിക്കപ്പെട്ടു.
ഇതോടൊപ്പം തെരുവുകൾ, സർക്കാർ മന്ദിര വളപ്പുകൾ, സ്കൂൾ മുറ്റങ്ങൾ എന്നിവിട ങ്ങളിൽ ഫലവൃക്ഷത്തൈകൾ, പൂച്ചെടി കൾ തുടങ്ങിയവ വച്ചുപിടിപ്പിക്കുന്ന ""എന്റെ ഗ്രാമം സുന്ദരഗ്രാമം’’ എന്ന പദ്ധതിക്കും തുടക്കമിട്ടു.
ഫോണ്: 9446275112
എ.ജെ.അലക്സ്റോയ്