ചെടികൾക്ക് എത്രമാത്രം പരിചരണം നൽകുന്നുവോ അത്രമാത്രം ആദായവും കിട്ടുമെന്നതിന്റെ നേർസാക്ഷ്യമാണു കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്തു മോനിപ്പള്ളി മറ്റത്തിൽ ജോർജ് മാത്യു എന്ന സണ്ണിയുടെ പത്തരയേക്കറോളം വരുന്ന കൃഷിഭൂമി.
നട്ടുവളർത്തുന്ന ഓരോ ചെടിയും കർഷകന്റെ സ്പർശനവും ഗന്ധവുമറിയണമെന്ന സിദ്ധാന്തക്കാരനാണു സണ്ണി. വെള്ളവും വളവും എന്നതിനൊപ്പം മതിയായ പരിചരണവും കൂടി കിട്ടിയാലേ ചെടികൾ സംതൃപ്തിയോടെ വിളവ് നൽകൂ.
സണ്ണിയുടെ പരിചരണത്തിൽ തഴച്ചു വളരുന്ന വിവിധ തരം ഫലവൃക്ഷങ്ങൾ തൊടിയിലെല്ലാമുണ്ട്. മുറ്റത്തേക്കു തല നീട്ടി പടർന്നു പന്തലിച്ചു നിറയെ കായ്കളുമായി നൽക്കുന്നു റംബൂട്ടാൻ.
ചെറുപ്രായത്തിൽ തന്നെ പാകത്തിനു ഭാരമുള്ള കല്ലുകൾ ശിഖര ങ്ങളിൽ കെട്ടിയിട്ടാണു മരങ്ങൾ പടർത്തിയെടുത്തത്. വളർച്ചയ്ക്കനുസരിച്ചു ജൈവ വളങ്ങൾ മാത്രം നൽകുന്നതാണു രീതി.
കഴിഞ്ഞ വർഷം നാലു റംബൂട്ടാൻ മരങ്ങളിൽ നിന്നായി 51,000 രൂപയ്ക്കുള്ള പഴങ്ങൾ വിറ്റു. അതിനപ്പുറത്ത് വലുപ്പമേറിയ പഴങ്ങളുണ്ടാകുന്ന സീസർ ഇനം റംബൂട്ടാൻ. 10 എണ്ണത്തിന് ഒരു കിലോ തൂക്കം കിട്ടുന്ന ഇനമാണത്.
അപൂർവയിനം കറിവേപ്പും നിറയെ ചക്കകളുമായി വിയറ്റ്നാം ഏർളി പ്ലാവുകളും കൃഷി ഭൂമിയെ മനോഹരമാക്കുന്നു. തെക്കു വശത്ത് തേൻപുളി യും കാശാവും. വാക്കത്തിക്ക് പിടിയിടാൻ ഉത്തമമാണു കാശാവ്.
ഇവയ്ക്കിടയിൽ കുലച്ചു നിൽക്കുന്ന കദളി വാഴകൾ. കദളി പഴത്തിനു കിലോ 90 രൂപയാണു വില. വീടിനോടു ചേർന്നു മീൻ വളർത്താനായി ഒരു സെന്റോളം വലുപ്പമുള്ള പടുതാക്കുളമുണ്ട്. ഗൗര ഇനം മത്സ്യങ്ങളെയാണു പ്രധാനമായും വളർത്തുന്നത്.
21 ആടുകളെ വളർത്താൻ സൗകര്യമുള്ള ആധുനിക നിലവാരത്തിലുള്ള കൂടുണ്ടെങ്കിലും സമയക്കുറവ് മൂലം ആട് വളർത്തൽ അടുത്ത നാളിൽ ഉപേക്ഷിക്കേണ്ടി വന്നു.
നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിൽ തഴച്ചു വളരുന്ന കുറിയ ഇനം തെങ്ങുകളിൽ നിറയെ കായ്കൾ. തെങ്ങിൻ തൈകൾ നടാൻ അദ്ദേഹത്തിനു തനതായ രീതിയുണ്ട്. 3*3*3 അടി കുഴിയെടുത്തു ചാണകപ്പൊടി, എല്ലുപൊടി, ആട്ടിൻ കാഷ്ഠം എന്നിവ നിരത്തി അതിനു മുകളിൽ കരിയില ഇടും.
ഇത്തരത്തിൽ നാലഞ്ചു ലെയറുകൾ നിരത്തിയ ശേഷം അതിനു മുകളിൽ തെങ്ങിൻ തൈ വയ്ക്കും. രണ്ടര വർഷം കൊണ്ടു കായ്ക്കും. ചെല്ലി ശല്യം കുറയ്ക്കാൻ മഴയ്ക്കു മുന്പു തെങ്ങോലക്കവിളുകളിൽ പാറ്റാഗുളിക നിക്ഷേപിക്കും.
കാറ്റു പിടിക്കാതിരിക്കാൻ തൈകൾക്കു ചുവട്ടിൽ കാലുകളിട്ടു കെട്ടി നിറുത്തും. നിറയെ കായ്ച്ചു കിടക്കുന്ന വിവിധ ഇനം കുറ്റിക്കുരുമുളക് ചെടികൾ അത്യാകർഷകമാണ്.
ഇതിൽ 12 മാസവും കായ്ക്കുന്ന ഓൾ സീസണ് കുറ്റിക്കുരുമുളകിൽ ആരുടെയും കണ്ണുടക്കും. വലിയ തെങ്ങിന്റെ മുകളറ്റം വരെ കയറിക്കിടക്കുന്ന കല്ലുവള്ളി ഇനം കുരുമുളക് കൊടിയിൽ നിന്ന് ഒരു സീസണിൽ 15 കിലോ ഉണക്ക മുളക് കിട്ടും.
അതിനപ്പുറത്ത് ശരം വീശി നിറയെ കായ്കളുമായി തഴച്ചു വളർന്നു നിൽക്കുന്ന ഏലം ചെടി കണ്ട് അദ്ഭുതപ്പെടാത്തവർ ചുരുക്കം. ഹൈറേഞ്ചിൽ മാത്രമല്ല, ഇടനാട്ടിലും ഏലം വളരുമെന്നതിന്റെ തെളിവ്. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകവെള്ളവുമാണ് വളം.
കുരുമുളക് കൊടിയുടെ സമീപം നിൽക്കുന്ന കാന്താരിച്ചീനിയിൽ ഇല കാണാനാവത്തവിധം മുളക്. കൊടി യുടെ സമീപം ചീനി വച്ചാൽ നന്നായി കായ്ക്കുമെന്ന ശാസ്ത്രവും സണ്ണി പങ്കുവച്ചു.
മുള്ളില്ലാത്ത ശീമക്കൈതയും ഡ്രാഗണ് ഫ്രൂട്ടും സപ്പോട്ടയും കടപ്ലാവും ഞാവലും അബിയുമൊക്കെ പുരയിടത്തിന്റെ അഴകു തന്നെ.
മുവാണ്ടൻ, അൽഫോൻസാ, നീലം, കോശേരിൽ, നാട്ടുമാവ്, ചന്ദ്രക്കാരൻ എന്നിങ്ങനെ ആറിനം മാവുകൾ സണ്ണിക്കുണ്ട്. ഇതിൽ കോശേരിൽ മാങ്ങയ്ക്കു രണ്ടു കിലോയോളം തൂക്കം വരും.
നട്ടു മൂന്നാം വർഷം ഇതു കായ്ച്ചു. ആട്ടിൻ കാഷ്ഠവും ചാണകവും ചാരവുമാണ് മാവുകൾക്കു വളം. തോട്ടമായി വളർത്തുന്ന വടുകപ്പുളി നാരകത്തിൽ നിന്നു മികച്ച വരുമാനമാണു ലഭിക്കുന്നത്.
കറികൾക്കും അച്ചാറിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന വടുകപ്പുളി നാരങ്ങ കിലോയ്ക്കു 80 രൂപ വരെ വിലയുണ്ട്. ഇതിൽ നിന്നു മാത്രം ആണ്ടിൽ അരലക്ഷത്തിലേറെ രൂപ കിട്ടും.
മാവുകൾ നാരകത്തോട്ടത്തിനു സമീപം നിൽക്കുന്നതുകൊണ്ടാവാം മാന്പഴങ്ങളിൽ അങ്ങനെ പുഴു പിടിക്കാറില്ലത്രേ. മുപ്പത് വർഷത്തിലേറെ പ്രായമുള്ള നാല്പതോളം ജാതി മരങ്ങളിൽ നിന്നാണു വരുമാനമേറെയും ലഭിക്കുന്നത്.
ജാതിയിൽ നിന്നു മാത്രം കുറഞ്ഞത് ആണ്ടിൽ മൂന്നു ലക്ഷത്തോളം രൂപ കിട്ടും. നട്ടു മൂന്നാം വർഷം കായ്ച്ച ജാതിക്ക് ഏറെ പ്രത്യേകതകളുണ്ട്. അതിൽ ആണും പെണ്ണും ഒരു മരത്തിലാണ്.
അധികം പൊക്കമില്ലാതെ നിറയെ കായ്കളുമായി നിൽക്കുന്ന ആ മരം കാണാൻ തന്നെ കൗതുകമാണ്. മാതൃവൃക്ഷം നോക്കിയാണ് സണ്ണി തൈകൾ ശേഖരിക്കുന്നത്. കാട്ടു ജാതിയിലാണ് ബഡ്ഡു ചെയ്യുന്നത്. ബഡ് വുഡ് വിൽക്കാറുമുണ്ട്.
മാതൃവൃക്ഷത്തിൽ നേരേ മുകളിലേക്കു പോകുന്ന കന്പുകളാണു ബഡ് വുഡായി കൊടുക്കുന്നത്. കണ്ണെണ്ണിയാണു വില്പന. ഒരു കണ്ണിന് 20 രൂപയാണു വില.
മരത്തിൽ നിർമിച്ച്, ഓടു മേഞ്ഞ പഴയ വീടിന്റെ ചുറ്റും ഇറയത്ത് മണ്കലത്തിലും മരപ്പെട്ടികളിലുമായി സ്ഥാപിച്ചിരിക്കുന്ന 90 ചെറുതേനീച്ച കോളനികളിൽ നിന്നു ചെറുതല്ലാത്ത വരുമാനമാണു സണ്ണിക്കു ലഭിക്കുന്നത്.
അടുത്ത കാലത്തു പുതിയ വീട് നിർമിച്ചെങ്കിലും, തേനീച്ചകൾക്ക് അമിത ചൂട് താങ്ങാനാവാത്തതിനാൽ, ഈച്ചപ്പെട്ടികൾ പഴയ വീട്ടിൽ നിന്നു മാറ്റേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
എല്ലാ സീസണിലും തേനീച്ചകൾക്കു തേൻ ശേഖരിക്കാൻ കഴിയുംവിധം വർഷം മുഴുവൻ പൂക്കളുള്ള ആന്റിഗണ് ചെടികൾ വിപുലമായ രീതിയിൽ തൊടിയിൽ വളർത്തുന്നുണ്ട്. ചെറുതേനീച്ചകൾക്കു ഏറെ പ്രിയപ്പെട്ടതാണ് ആന്റിഗണ് പൂക്കൾ.
കിലോയ്ക്കു 3000 രൂപയാണു ചെറു തേനിന്റെ വില. വർഷം 620 മില്ലിയുടെ അൻപതോളം കുപ്പി ചെറുതേൻ ലഭിക്കും. 20 വൻതേനീച്ച കോളനികൾ വേറെയുമുണ്ട്. വൻ തേൻ കിലോയ്ക്ക് 350 രൂപയാണ് വില.
നേരത്തെ റബർ മാത്രമായിരുന്നു പ്രധാന വരുമാന മാർഗം. ആദായകരമല്ലെന്നു കണ്ടു 15 വർഷം മുന്പ് റബർ പൂർണമായും വെട്ടി മാറ്റി.
ഇതിൽ എട്ട് ഏക്കർ കന്നാര കൃഷിക്കു പാട്ടത്തിനു കൊടുത്തു. പാട്ടത്തുകയായി ആണ്ടിൽ ഏക്കറിന് 90,000 രൂപ കിട്ടും.
കുറച്ചു ഭൂമി ഏത്തവാഴകൃഷിക്കും പച്ചക്കറി കൃഷിക്കും പാട്ടത്തിനു കൊടുത്തിട്ടുണ്ട്. ഉഴവൂർ, മരങ്ങാട്ടുപള്ളി പഞ്ചായത്തുകളിലായിട്ടാണു കൃഷിയിടത്തിന്റെ കിടപ്പ്.
ഉഴവൂർ കൃഷിഭവൻ അഞ്ചു തവണ മികച്ച കർഷകനായി സണ്ണിയെ തെരഞ്ഞെടുത്ത് ആദരിച്ചിട്ടുണ്ട്. മികച്ച സമ്മിശ്ര കർഷനുള്ള നിരവധി പുരസ്കാരങ്ങൾ വേറെയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഏക മകൻ സാജു 18 വർഷമായി അമേരിക്കൻ ആഡംബര കപ്പലിലെ സീനിയർ എക്സിക്യൂട്ടീവ് ഷെഫാണ്. എങ്കിലും നാട്ടിലെത്തുന്പോഴെല്ലാം പിതാവിനൊപ്പം കൃഷിയിടത്തിലിറങ്ങും.
ഭാര്യ ലീലാമ്മയും മരുമകൾ ബിന്ദുവും കൃഷികാര്യത്തിൽ സണ്ണിക്ക് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
ഫോണ് : 9447139282
ബിജു കൂട്ടപ്ലാക്കൽ
നട്ടുവളർത്തുന്ന ഓരോ ചെടിയും കർഷകന്റെ സ്പർശനവും ഗന്ധവുമറിയണമെന്ന സിദ്ധാന്തക്കാരനാണു സണ്ണി. വെള്ളവും വളവും എന്നതിനൊപ്പം മതിയായ പരിചരണവും കൂടി കിട്ടിയാലേ ചെടികൾ സംതൃപ്തിയോടെ വിളവ് നൽകൂ.
സണ്ണിയുടെ പരിചരണത്തിൽ തഴച്ചു വളരുന്ന വിവിധ തരം ഫലവൃക്ഷങ്ങൾ തൊടിയിലെല്ലാമുണ്ട്. മുറ്റത്തേക്കു തല നീട്ടി പടർന്നു പന്തലിച്ചു നിറയെ കായ്കളുമായി നൽക്കുന്നു റംബൂട്ടാൻ.
ചെറുപ്രായത്തിൽ തന്നെ പാകത്തിനു ഭാരമുള്ള കല്ലുകൾ ശിഖര ങ്ങളിൽ കെട്ടിയിട്ടാണു മരങ്ങൾ പടർത്തിയെടുത്തത്. വളർച്ചയ്ക്കനുസരിച്ചു ജൈവ വളങ്ങൾ മാത്രം നൽകുന്നതാണു രീതി.
കഴിഞ്ഞ വർഷം നാലു റംബൂട്ടാൻ മരങ്ങളിൽ നിന്നായി 51,000 രൂപയ്ക്കുള്ള പഴങ്ങൾ വിറ്റു. അതിനപ്പുറത്ത് വലുപ്പമേറിയ പഴങ്ങളുണ്ടാകുന്ന സീസർ ഇനം റംബൂട്ടാൻ. 10 എണ്ണത്തിന് ഒരു കിലോ തൂക്കം കിട്ടുന്ന ഇനമാണത്.
അപൂർവയിനം കറിവേപ്പും നിറയെ ചക്കകളുമായി വിയറ്റ്നാം ഏർളി പ്ലാവുകളും കൃഷി ഭൂമിയെ മനോഹരമാക്കുന്നു. തെക്കു വശത്ത് തേൻപുളി യും കാശാവും. വാക്കത്തിക്ക് പിടിയിടാൻ ഉത്തമമാണു കാശാവ്.
ഇവയ്ക്കിടയിൽ കുലച്ചു നിൽക്കുന്ന കദളി വാഴകൾ. കദളി പഴത്തിനു കിലോ 90 രൂപയാണു വില. വീടിനോടു ചേർന്നു മീൻ വളർത്താനായി ഒരു സെന്റോളം വലുപ്പമുള്ള പടുതാക്കുളമുണ്ട്. ഗൗര ഇനം മത്സ്യങ്ങളെയാണു പ്രധാനമായും വളർത്തുന്നത്.
21 ആടുകളെ വളർത്താൻ സൗകര്യമുള്ള ആധുനിക നിലവാരത്തിലുള്ള കൂടുണ്ടെങ്കിലും സമയക്കുറവ് മൂലം ആട് വളർത്തൽ അടുത്ത നാളിൽ ഉപേക്ഷിക്കേണ്ടി വന്നു.
നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിൽ തഴച്ചു വളരുന്ന കുറിയ ഇനം തെങ്ങുകളിൽ നിറയെ കായ്കൾ. തെങ്ങിൻ തൈകൾ നടാൻ അദ്ദേഹത്തിനു തനതായ രീതിയുണ്ട്. 3*3*3 അടി കുഴിയെടുത്തു ചാണകപ്പൊടി, എല്ലുപൊടി, ആട്ടിൻ കാഷ്ഠം എന്നിവ നിരത്തി അതിനു മുകളിൽ കരിയില ഇടും.
ഇത്തരത്തിൽ നാലഞ്ചു ലെയറുകൾ നിരത്തിയ ശേഷം അതിനു മുകളിൽ തെങ്ങിൻ തൈ വയ്ക്കും. രണ്ടര വർഷം കൊണ്ടു കായ്ക്കും. ചെല്ലി ശല്യം കുറയ്ക്കാൻ മഴയ്ക്കു മുന്പു തെങ്ങോലക്കവിളുകളിൽ പാറ്റാഗുളിക നിക്ഷേപിക്കും.
കാറ്റു പിടിക്കാതിരിക്കാൻ തൈകൾക്കു ചുവട്ടിൽ കാലുകളിട്ടു കെട്ടി നിറുത്തും. നിറയെ കായ്ച്ചു കിടക്കുന്ന വിവിധ ഇനം കുറ്റിക്കുരുമുളക് ചെടികൾ അത്യാകർഷകമാണ്.
ഇതിൽ 12 മാസവും കായ്ക്കുന്ന ഓൾ സീസണ് കുറ്റിക്കുരുമുളകിൽ ആരുടെയും കണ്ണുടക്കും. വലിയ തെങ്ങിന്റെ മുകളറ്റം വരെ കയറിക്കിടക്കുന്ന കല്ലുവള്ളി ഇനം കുരുമുളക് കൊടിയിൽ നിന്ന് ഒരു സീസണിൽ 15 കിലോ ഉണക്ക മുളക് കിട്ടും.
അതിനപ്പുറത്ത് ശരം വീശി നിറയെ കായ്കളുമായി തഴച്ചു വളർന്നു നിൽക്കുന്ന ഏലം ചെടി കണ്ട് അദ്ഭുതപ്പെടാത്തവർ ചുരുക്കം. ഹൈറേഞ്ചിൽ മാത്രമല്ല, ഇടനാട്ടിലും ഏലം വളരുമെന്നതിന്റെ തെളിവ്. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകവെള്ളവുമാണ് വളം.
കുരുമുളക് കൊടിയുടെ സമീപം നിൽക്കുന്ന കാന്താരിച്ചീനിയിൽ ഇല കാണാനാവത്തവിധം മുളക്. കൊടി യുടെ സമീപം ചീനി വച്ചാൽ നന്നായി കായ്ക്കുമെന്ന ശാസ്ത്രവും സണ്ണി പങ്കുവച്ചു.
മുള്ളില്ലാത്ത ശീമക്കൈതയും ഡ്രാഗണ് ഫ്രൂട്ടും സപ്പോട്ടയും കടപ്ലാവും ഞാവലും അബിയുമൊക്കെ പുരയിടത്തിന്റെ അഴകു തന്നെ.
മുവാണ്ടൻ, അൽഫോൻസാ, നീലം, കോശേരിൽ, നാട്ടുമാവ്, ചന്ദ്രക്കാരൻ എന്നിങ്ങനെ ആറിനം മാവുകൾ സണ്ണിക്കുണ്ട്. ഇതിൽ കോശേരിൽ മാങ്ങയ്ക്കു രണ്ടു കിലോയോളം തൂക്കം വരും.
നട്ടു മൂന്നാം വർഷം ഇതു കായ്ച്ചു. ആട്ടിൻ കാഷ്ഠവും ചാണകവും ചാരവുമാണ് മാവുകൾക്കു വളം. തോട്ടമായി വളർത്തുന്ന വടുകപ്പുളി നാരകത്തിൽ നിന്നു മികച്ച വരുമാനമാണു ലഭിക്കുന്നത്.
കറികൾക്കും അച്ചാറിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന വടുകപ്പുളി നാരങ്ങ കിലോയ്ക്കു 80 രൂപ വരെ വിലയുണ്ട്. ഇതിൽ നിന്നു മാത്രം ആണ്ടിൽ അരലക്ഷത്തിലേറെ രൂപ കിട്ടും.
മാവുകൾ നാരകത്തോട്ടത്തിനു സമീപം നിൽക്കുന്നതുകൊണ്ടാവാം മാന്പഴങ്ങളിൽ അങ്ങനെ പുഴു പിടിക്കാറില്ലത്രേ. മുപ്പത് വർഷത്തിലേറെ പ്രായമുള്ള നാല്പതോളം ജാതി മരങ്ങളിൽ നിന്നാണു വരുമാനമേറെയും ലഭിക്കുന്നത്.
ജാതിയിൽ നിന്നു മാത്രം കുറഞ്ഞത് ആണ്ടിൽ മൂന്നു ലക്ഷത്തോളം രൂപ കിട്ടും. നട്ടു മൂന്നാം വർഷം കായ്ച്ച ജാതിക്ക് ഏറെ പ്രത്യേകതകളുണ്ട്. അതിൽ ആണും പെണ്ണും ഒരു മരത്തിലാണ്.
അധികം പൊക്കമില്ലാതെ നിറയെ കായ്കളുമായി നിൽക്കുന്ന ആ മരം കാണാൻ തന്നെ കൗതുകമാണ്. മാതൃവൃക്ഷം നോക്കിയാണ് സണ്ണി തൈകൾ ശേഖരിക്കുന്നത്. കാട്ടു ജാതിയിലാണ് ബഡ്ഡു ചെയ്യുന്നത്. ബഡ് വുഡ് വിൽക്കാറുമുണ്ട്.
മാതൃവൃക്ഷത്തിൽ നേരേ മുകളിലേക്കു പോകുന്ന കന്പുകളാണു ബഡ് വുഡായി കൊടുക്കുന്നത്. കണ്ണെണ്ണിയാണു വില്പന. ഒരു കണ്ണിന് 20 രൂപയാണു വില.
മരത്തിൽ നിർമിച്ച്, ഓടു മേഞ്ഞ പഴയ വീടിന്റെ ചുറ്റും ഇറയത്ത് മണ്കലത്തിലും മരപ്പെട്ടികളിലുമായി സ്ഥാപിച്ചിരിക്കുന്ന 90 ചെറുതേനീച്ച കോളനികളിൽ നിന്നു ചെറുതല്ലാത്ത വരുമാനമാണു സണ്ണിക്കു ലഭിക്കുന്നത്.
അടുത്ത കാലത്തു പുതിയ വീട് നിർമിച്ചെങ്കിലും, തേനീച്ചകൾക്ക് അമിത ചൂട് താങ്ങാനാവാത്തതിനാൽ, ഈച്ചപ്പെട്ടികൾ പഴയ വീട്ടിൽ നിന്നു മാറ്റേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
എല്ലാ സീസണിലും തേനീച്ചകൾക്കു തേൻ ശേഖരിക്കാൻ കഴിയുംവിധം വർഷം മുഴുവൻ പൂക്കളുള്ള ആന്റിഗണ് ചെടികൾ വിപുലമായ രീതിയിൽ തൊടിയിൽ വളർത്തുന്നുണ്ട്. ചെറുതേനീച്ചകൾക്കു ഏറെ പ്രിയപ്പെട്ടതാണ് ആന്റിഗണ് പൂക്കൾ.
കിലോയ്ക്കു 3000 രൂപയാണു ചെറു തേനിന്റെ വില. വർഷം 620 മില്ലിയുടെ അൻപതോളം കുപ്പി ചെറുതേൻ ലഭിക്കും. 20 വൻതേനീച്ച കോളനികൾ വേറെയുമുണ്ട്. വൻ തേൻ കിലോയ്ക്ക് 350 രൂപയാണ് വില.
നേരത്തെ റബർ മാത്രമായിരുന്നു പ്രധാന വരുമാന മാർഗം. ആദായകരമല്ലെന്നു കണ്ടു 15 വർഷം മുന്പ് റബർ പൂർണമായും വെട്ടി മാറ്റി.
ഇതിൽ എട്ട് ഏക്കർ കന്നാര കൃഷിക്കു പാട്ടത്തിനു കൊടുത്തു. പാട്ടത്തുകയായി ആണ്ടിൽ ഏക്കറിന് 90,000 രൂപ കിട്ടും.
കുറച്ചു ഭൂമി ഏത്തവാഴകൃഷിക്കും പച്ചക്കറി കൃഷിക്കും പാട്ടത്തിനു കൊടുത്തിട്ടുണ്ട്. ഉഴവൂർ, മരങ്ങാട്ടുപള്ളി പഞ്ചായത്തുകളിലായിട്ടാണു കൃഷിയിടത്തിന്റെ കിടപ്പ്.
ഉഴവൂർ കൃഷിഭവൻ അഞ്ചു തവണ മികച്ച കർഷകനായി സണ്ണിയെ തെരഞ്ഞെടുത്ത് ആദരിച്ചിട്ടുണ്ട്. മികച്ച സമ്മിശ്ര കർഷനുള്ള നിരവധി പുരസ്കാരങ്ങൾ വേറെയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഏക മകൻ സാജു 18 വർഷമായി അമേരിക്കൻ ആഡംബര കപ്പലിലെ സീനിയർ എക്സിക്യൂട്ടീവ് ഷെഫാണ്. എങ്കിലും നാട്ടിലെത്തുന്പോഴെല്ലാം പിതാവിനൊപ്പം കൃഷിയിടത്തിലിറങ്ങും.
ഭാര്യ ലീലാമ്മയും മരുമകൾ ബിന്ദുവും കൃഷികാര്യത്തിൽ സണ്ണിക്ക് കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
ഫോണ് : 9447139282
ബിജു കൂട്ടപ്ലാക്കൽ