വെള്ളം നിറഞ്ഞ വയലിൽ ഫലപ്രദമായി വെള്ളരി കൃഷി ചെയ്തു മികച്ച ആദായമുണ്ടാക്കുകയാണു കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഈയ്യക്കാട്ട് മൈത്താണിയിൽ പരങ്ങൻ സദാനന്ദനും കുടുംബവും.
30 വർഷത്തോളം പ്രവാസിയായി കഴിഞ്ഞ അദ്ദേഹം തിരിച്ചെത്തി കാർഷിക വൃത്തിയിൽ വ്യാപൃതനാകുകയായിരുന്നു. മാർച്ച്, മെയ് മാസങ്ങൾ ഒഴികെ 10 മാസവും വെള്ളം കയറിക്കിടക്കുന്ന വയലിലാണ് സദാനന്ദൻ ആദായകരമായി വെള്ളരി വിളയിക്കുന്നത്.
അടുത്ത സുഹൃത്തിന്റെ കൃഷി കണ്ടും നിർദേശങ്ങൾ സ്വീകരിച്ചുമാണ് പുതിയ കൃഷി രീതി നടപ്പാക്കുന്നത്.
കാൽമുട്ടുവരെ വെള്ളമുള്ള വയലിൽ നിന്ന് ആദ്യവിളയായി നെല്ല് കൊയ്തശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ വെള്ളരി കൃഷി ചെയ്തു തുടങ്ങുന്നതാണു സദാനന്ദന്റെ പതിവ്.
വെള്ള നിരപ്പിൽ നിന്നു രണ്ടടി ഉയരത്തിൽ രണ്ടടി വീതിയിൽ മണ്ണ് കോരി തിട്ടയുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രാദേശികമായി അതിനു തണ്ട് മറിക്കുക എന്നു പറയും.
പിന്നീട് അതിൽ വിത്തുകൾ പാകും. നല്ല ഈർപ്പവും സൂര്യപ്രകാശവും കിട്ടുന്നതുകൊണ്ട് വിത്ത് പെട്ടെന്നു മുള പൊട്ടി തഴച്ചു വളരും. വെള്ളരിക്കൊപ്പം കക്കിരിയും വശങ്ങളിൽ പയറും നടും.
പരീക്ഷണാടിസ്ഥാനത്തിൽ 25 സെന്റിലാണ് ആദ്യം വെള്ളരി കൃഷി ചെയ്തത്. മികച്ച വിളവ് ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കുകയായിരുന്നു.
പണ്ടു മൂന്നു വിള നെൽകൃഷി ചെയ്ത നിലമായിരുന്നു അത്. തൊഴിലാളി ക്ഷാമത്തെത്തുടർന്നു ഒറ്റവിളയായി ചുരുങ്ങി. ചാണകം, കോഴിവളം, ഉണങ്ങിയ ഇലകൾ എന്നിവയാണു പ്രധാന വളം.
കൃഷി വകുപ്പിന്റെ സഹകരണവും സദാനന്ദന് ലഭിക്കുന്നുണ്ട്. ഇപ്പോൾ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഒരു വിളവെടുപ്പിന് 5 മുതൽ 10 ടണ്‍ വരെ വെള്ളരിയും ഒരു ടണ്‍ കക്കിരിയും കിട്ടും.
പയറുൾപ്പെടെയുള്ള മറ്റെല്ലാ പച്ചക്കറികളും കൂടി വേറെ ഒരു ടണ്ണും കിട്ടും. ജൈവ കൃഷിയായിതിനാൽ കൊറോണ കാലത്തുപോലും സദാനന്ദന്റെ പച്ചക്കറികൾക്ക് വൻ ഡിമാൻഡായിരുന്നു.
ഇത്തവണ കുറച്ചു സ്ഥലത്ത് കപ്പലണ്ടി (നിലക്കടല) കൃഷി ചെയ്തിരുന്നെങ്കിലും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. കീടബാധയായിരുന്നു കാരണം.
ഉറുന്പുകളായിരുന്നു പ്രധാന ശല്യം. ഭാര്യയും മക്കളും സഹായവുമായി ഒപ്പമുള്ളത് സന്തോഷകരമാണെന്നു സദാനന്തൻ പറഞ്ഞു.
ഫോണ്‍: 9400593234.
എ. വി. നാരായണൻ
30 വർഷത്തോളം പ്രവാസിയായി കഴിഞ്ഞ അദ്ദേഹം തിരിച്ചെത്തി കാർഷിക വൃത്തിയിൽ വ്യാപൃതനാകുകയായിരുന്നു. മാർച്ച്, മെയ് മാസങ്ങൾ ഒഴികെ 10 മാസവും വെള്ളം കയറിക്കിടക്കുന്ന വയലിലാണ് സദാനന്ദൻ ആദായകരമായി വെള്ളരി വിളയിക്കുന്നത്.
അടുത്ത സുഹൃത്തിന്റെ കൃഷി കണ്ടും നിർദേശങ്ങൾ സ്വീകരിച്ചുമാണ് പുതിയ കൃഷി രീതി നടപ്പാക്കുന്നത്.
കാൽമുട്ടുവരെ വെള്ളമുള്ള വയലിൽ നിന്ന് ആദ്യവിളയായി നെല്ല് കൊയ്തശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ വെള്ളരി കൃഷി ചെയ്തു തുടങ്ങുന്നതാണു സദാനന്ദന്റെ പതിവ്.
വെള്ള നിരപ്പിൽ നിന്നു രണ്ടടി ഉയരത്തിൽ രണ്ടടി വീതിയിൽ മണ്ണ് കോരി തിട്ടയുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രാദേശികമായി അതിനു തണ്ട് മറിക്കുക എന്നു പറയും.
പിന്നീട് അതിൽ വിത്തുകൾ പാകും. നല്ല ഈർപ്പവും സൂര്യപ്രകാശവും കിട്ടുന്നതുകൊണ്ട് വിത്ത് പെട്ടെന്നു മുള പൊട്ടി തഴച്ചു വളരും. വെള്ളരിക്കൊപ്പം കക്കിരിയും വശങ്ങളിൽ പയറും നടും.
പരീക്ഷണാടിസ്ഥാനത്തിൽ 25 സെന്റിലാണ് ആദ്യം വെള്ളരി കൃഷി ചെയ്തത്. മികച്ച വിളവ് ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കുകയായിരുന്നു.
പണ്ടു മൂന്നു വിള നെൽകൃഷി ചെയ്ത നിലമായിരുന്നു അത്. തൊഴിലാളി ക്ഷാമത്തെത്തുടർന്നു ഒറ്റവിളയായി ചുരുങ്ങി. ചാണകം, കോഴിവളം, ഉണങ്ങിയ ഇലകൾ എന്നിവയാണു പ്രധാന വളം.
കൃഷി വകുപ്പിന്റെ സഹകരണവും സദാനന്ദന് ലഭിക്കുന്നുണ്ട്. ഇപ്പോൾ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഒരു വിളവെടുപ്പിന് 5 മുതൽ 10 ടണ്‍ വരെ വെള്ളരിയും ഒരു ടണ്‍ കക്കിരിയും കിട്ടും.
പയറുൾപ്പെടെയുള്ള മറ്റെല്ലാ പച്ചക്കറികളും കൂടി വേറെ ഒരു ടണ്ണും കിട്ടും. ജൈവ കൃഷിയായിതിനാൽ കൊറോണ കാലത്തുപോലും സദാനന്ദന്റെ പച്ചക്കറികൾക്ക് വൻ ഡിമാൻഡായിരുന്നു.
ഇത്തവണ കുറച്ചു സ്ഥലത്ത് കപ്പലണ്ടി (നിലക്കടല) കൃഷി ചെയ്തിരുന്നെങ്കിലും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. കീടബാധയായിരുന്നു കാരണം.
ഉറുന്പുകളായിരുന്നു പ്രധാന ശല്യം. ഭാര്യയും മക്കളും സഹായവുമായി ഒപ്പമുള്ളത് സന്തോഷകരമാണെന്നു സദാനന്തൻ പറഞ്ഞു.
ഫോണ്‍: 9400593234.
എ. വി. നാരായണൻ