ഉപജീവനമാർഗം എന്ന നിലയിൽ കഷീരോത്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധാപൂർവം തീരുമാനിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. 1. ഏതിനം പശുവിനെയാണു വളർത്തേണ്ടത് ? 2. എത്ര എണ്ണത്തെ വളർത്താം?
ഇവിടെ കൂടിയ വരുമാനം എന്നതിനേക്കൾ എത്രമാത്രം ആദായം ലഭിക്കുന്നു എന്നതിനാണു പ്രാധാന്യം. അതുകൊണ്ട് കൂടിയ പാലുത്പാദന ശേഷി എന്നതിനേക്കാൾ ലഭ്യമായ സാഹചര്യത്തിൽ അധികം ചെലവു കൂടാതെ പരിപാലിക്കാനുള്ള അനുയോജ്യ തയ്ക്കാണു മുൻതൂക്കം നൽകേണ്ടത്. ഉത്പാദനശേഷി കൂടിയ ഇനങ്ങളെ വാങ്ങിയശേഷം, അവയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഒരുക്കാമെന്ന കണക്കുകൂട്ടൽ പലപ്പോഴും നടപ്പിലാക്കാൻ പറ്റാതെയാണു പല സംരംഭങ്ങളും പൂട്ടി പോകുന്നത്.
പശുക്കളുടെ കൂടിയ ഉത്പാദന ശേഷി കൂടുതൽ വരുമാനം നൽകാമെങ്കിലും, അവയെ പരിപാലിക്കുന്നതിനു വേണ്ടി വരുന്ന അധികച്ചെലവും നിർദേശിക്കപ്പെട്ട പരിപാലനം വേണ്ട വിധം നൽകാനായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും മറ്റും ആദായത്തെ ഗണ്യമായി കുറയ്ക്കും. എന്നാൽ, അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങി സംരംഭം തുടങ്ങാനാണ് പലർക്കും ലഭിക്കുന്ന നിർദേശം.
അനുകൂല സാഹചര്യമുള്ള ചുരുക്കം ചിലർക്ക് ഇത് ഗുണകര മാകുമെങ്കിലും ബഹുഭൂരിപക്ഷം ചെറുകിടക്കാർക്കും വലിയ പ്രതിസന്ധിയാണ് ഇതുവഴിയുണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പരിപാലന സാഹചര്യം വിലയിരുത്താൻ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കണം. 1. കാലാവസ്ഥ, 2. തീറ്റസാമഗ്രികളുടെ ലഭ്യത. കേരളത്തിലെ സുദീർഘ മഴക്കാലവും ഉയർന്ന അന്തരീക്ഷ ആർദ്രതയും പാലുത് പാദനം വളരെ കൂടുതലുള്ള പശുക്ക ൾക്ക് അസഹ്യമായതിനാൽ നിരന്തരം ശാരീരികാസ്വാസ്ഥ്യങ്ങൾക്കും പലവിധ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടു മിതമായ ഉത്പാദന ശേഷി യുള്ള പശുക്കളാണ് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദം. അയവിറ ക്കുന്ന മൃഗങ്ങൾക്ക് ശരീര തൂക്ക ത്തിന്റെ പത്ത് ശതമാനം പച്ചപ്പുല്ലും ഉത്പാദനത്തോത് അനുസരിച്ച് സാന്ദ്രിത തീറ്റകളും നിത്യേന നൽ കേണ്ടതുണ്ട്. ഇതിനായി തീറ്റപ്പുല്ല് കൃഷി ചെയ്തുണ്ടാക്കുന്നതും സാന്ദ്രിത തീറ്റകൾ (കാലിത്തീറ്റ) വിപണിയിൽ നിന്നു വാങ്ങി നൽകുന്നതും പരി പാലനച്ചെലവ് ഗണ്യമായി വർധി പ്പിക്കും.
അതിനാൽ അധികം ചെല വില്ലാതെ ചുറ്റുപാടുകളിൽ നിന്നു ലഭിക്കുന്ന തീറ്റ സാമഗ്രികൾ പരമാവധി ഉപയോഗിച്ചാൽ മാത്രമേ സംരംഭത്തിൽ നിന്നുള്ള കൂടുതൽ ആദായം ലഭിക്കൂ. പരമാവധി തീറ്റപ്പുല്ല് മേച്ചിലിലൂടെ പശു സ്വന്തമായി കണ്ടെത്തുന്ന പരിപാലന രീതിയാണു നല്ലത്. വീടുകളിൽ നിന്നും, കൃഷി, ഭക്ഷ്യ സംസ്കരണം എന്നിവയിൽ നിന്നും ലഭ്യമാകുന്ന ഭക്ഷ്യയോഗ്യമായ ഉപോത് പന്നങ്ങൾ തീറ്റയായി പരമാവധി ഉപയോഗിക്കേണ്ടതും അനിവാര്യമാണ്.
കേരളത്തിലെ പരിതസ്ഥിതിയിൽ ഏറ്റവും അനുയോജ്യമായി ഉരുത്തിരി ഞ്ഞവയായിരുന്നു നമ്മുടെ നാടൻ പശുക്കൾ. എന്നാൽ ഇവയുടെ പാലുത് പാദനശേഷി കുറവായിരുന്നതിനാൽ അവയെ ഏതാണ്ട് പൂർണമായി നാം വർഗസങ്കരണം നടത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന ശരീര വലിപ്പം വളരെ കുറഞ്ഞ വെച്ചൂർ, കാസർ ഗോഡൻ പോലുള്ള കുള്ളൻ ഇനങ്ങളെ ഉപയോഗിച്ച് പാലുത് പാദനം വർധിപ്പിക്കുന്നതിന് കാര്യമായ സാധ്യത കാണുന്നുമില്ല. കാരണം, കൂടിയ പാലുത്പാദനം കൈവരിക്കാൻ വലിയ അകിടു വേണമെന്നു പറയേണ്ട തില്ലല്ലോ. അതോടൊപ്പം വലിയ അകിടിനെ താങ്ങി നിർത്താനും കൂടുതൽ ആഹാരം കഴിക്കാനും അനുയോജ്യമാം വിധം വലിയ ശരീരവും അനിവാര്യമാണ്.
നിത്യേന 50 മുതൽ 100 കിലോ വരെ പാലുത് പാദനശേഷിയുള്ള ജഴ്സി, ഹോൾ സ്റ്റീൻ ഫ്രീസ്യൻ പോലുള്ള വിദേശ ജനുസുകളെല്ലാം 500 മുതൽ 1000 കിലോയിലധികം തൂക്കം വരുന്ന വയാണ്. ഏതാണ്ട് 300 കിലോ വരെ തൂക്കം വരുന്ന നാടൻ പശുക്കൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഇന്നില്ല. അതുകൊണ്ടു തന്നെ ശരീര വലിപ്പം താരതമ്യേന കൂടുതലുള്ള സങ്കരയിനങ്ങളെയോ മറ്റു ഇന്ത്യൻ ജനുസുകളെയോ ആണ് സംരംഭം തുടങ്ങാൻ ആശ്രയി ക്കാവുന്നത്.
വിവിധ അളവിൽ ഉത്പാദനശേ ഷിയുള്ള സങ്കര ഇനങ്ങൾ നമ്മുടെ നാട്ടിലും അയൽ സംസ്ഥാനങ്ങളിലും ലഭ്യമാണ്. എന്നാൽ, ഉത്പാദന ശേഷിയോടൊപ്പം വർധിക്കുന്ന പരി പാലനച്ചെലവ്, കുറയുന്ന രോഗ പ്രതിരോധശേഷി, പരിപാലന സാഹ ചര്യത്തിലെ പ്രതികൂലതകൾ തരണം ചെയ്യാനുള്ള കഴിവിന്റെ ശോഷണം, വർധിക്കുന്ന വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയെല്ലാം വളർത്താനുദ്ദേശി ക്കുന്ന പശുവിനെ വാങ്ങുന്നതിനു മുന്പു പരിഗണിക്കുന്നതു പിന്നീടുള്ള ബുദ്ധിമുട്ടുകൾ കുറക്കാൻ ഉപകരിക്കും.
വർഗ സങ്കരണം ആരംഭിച്ചതു മുതൽ ബ്രൗണ് സ്വിസ്, ജഴ്സി, ഹോൾസ്റ്റീൻ ഫ്രീസ്യൻ എന്നീ വിദേശ ജനുസുകളെ നാടൻ പശുക്കളുമായി ഇണ ചേർത്തുണ്ടായ സങ്കരയിനം പശുക്കളെ സുനന്ധിനി എന്ന ഓമന പ്പേരിൽ വിളിക്കാറുണ്ടെങ്കിലും, സുനന്ധിനി എന്നത് ഒരു ജനുസ് അല്ല എന്നു മാത്രമല്ല ഏതെല്ലാം ജനുസുക്കൾ എത്രയെല്ലാം അനുപാത ത്തിൽ ഓരോ സങ്കരയിനം പശുക്ക ളിലും ഉൾപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ലാത്തതിനാൽ ഒരു പൊതു സ്വഭാവം ഇവയ്ക്ക് പ്രതീക്ഷിക്കാനും വകയില്ല.
പ്രകടമായ സ്വഭാവ സവി ശേഷതകൾ കൂടിയ ശരീര വലിപ്പവും നാടൻ ഇനങ്ങളിൽ നിന്ന് വിഭിന്നമായ ശാരീരിക ഘടനയും, ഉത്പാദനം കൂടുന്നതിനനുസരിച്ചു വർധിക്കുന്ന രോഗാതുരത, പ്രതികൂല സാഹചര്യ ങ്ങൾ തരണം ചെയ്യാനുള്ള ശേഷി ക്കുറവ്, കൂടി വരുന്ന വന്ധ്യതാ അനു പാതം തുടങ്ങിയവയാണ്.
എന്നാൽ, അനുകൂല കാലാവസ്ഥ ലഭ്യമായ ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങളിലും, കൃത്രിമമായി കാലാ വസ്ഥാനുകൂലനം സാധ്യമായ സ്ഥല ങ്ങളിലും ശുദ്ധ വിദേശ ജനുസുക്കളെ വളർത്തുതിൽ കുഴപ്പമില്ല. പ്രതികൂല സംഗതികൾ ഏറെയുള്ള മരുഭൂമി സാഹചര്യത്തിൽ മധ്യേഷ്യൻ രാജ്യ ങ്ങളിൽ നിലനിൽക്കുന്ന വാണിജ്യാ ടിസ്ഥാന ത്തിലുള്ള വൻകിട ഡയറി ഫാമുകളി ലെല്ലാം വളർത്തുന്നത് തനി ഹോൾ സ്റ്റീൻ ഫ്രീസിയൻ ജനുസിൽ പെട്ട പശുക്കളെയാണ്. ഇവിടെ വർഗ സങ്കരണം നടത്തുന്നതേയില്ല.
സൗദി അറേബ്യയിലെ ഇത്തരമൊരു സ്വകാര്യ ഡയറി ഫാമിൽ ഏറെ നാൾ ഗൈന ക്കോളജിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്തതിൽ നിന്ന് ലേഖകൻ മനസി ലാക്കിയ ചില കാര്യങ്ങളുണ്ട്. 8000 പശുക്കളുള്ള ഫാമിൽ വന്ധ്യതയും മറ്റു രോഗങ്ങളും നമ്മുടെ സങ്കരയിനം പശുക്കളിലേക്കാൾ വളരെ കുറവാണെ ന്നതാണ് അതിൽ ഒന്നാമത്തേത്. പാലുത്പാദനം വർധിപ്പിക്കൻ വിവിധ ജനുസുക്കളെ ആവർത്തിച്ചാവർത്തിച്ച് സമ്മിശ്രണം ചെയ്തതിലൂടെ പാലുത് പാദനം പ്രതീക്ഷിച്ച തോതിൽ കൂടിയില്ല എന്നു മാത്രമല്ല വർഗസങ്കര ണത്തിൽ ഉൾപെട്ട എല്ലാ ജനുസു ക്കളുടെയും പ്രതികൂല ഘടകങ്ങൾ സങ്കരയിനങ്ങളിൽ കുന്നുകൂടുകയും ചെയ്തു എന്നതാണ് നാം ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
ഫോണ്: 9562497320
ഡോ. സി. ഇബ്രാഹീം കുട്ടി
ഇവിടെ കൂടിയ വരുമാനം എന്നതിനേക്കൾ എത്രമാത്രം ആദായം ലഭിക്കുന്നു എന്നതിനാണു പ്രാധാന്യം. അതുകൊണ്ട് കൂടിയ പാലുത്പാദന ശേഷി എന്നതിനേക്കാൾ ലഭ്യമായ സാഹചര്യത്തിൽ അധികം ചെലവു കൂടാതെ പരിപാലിക്കാനുള്ള അനുയോജ്യ തയ്ക്കാണു മുൻതൂക്കം നൽകേണ്ടത്. ഉത്പാദനശേഷി കൂടിയ ഇനങ്ങളെ വാങ്ങിയശേഷം, അവയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഒരുക്കാമെന്ന കണക്കുകൂട്ടൽ പലപ്പോഴും നടപ്പിലാക്കാൻ പറ്റാതെയാണു പല സംരംഭങ്ങളും പൂട്ടി പോകുന്നത്.
പശുക്കളുടെ കൂടിയ ഉത്പാദന ശേഷി കൂടുതൽ വരുമാനം നൽകാമെങ്കിലും, അവയെ പരിപാലിക്കുന്നതിനു വേണ്ടി വരുന്ന അധികച്ചെലവും നിർദേശിക്കപ്പെട്ട പരിപാലനം വേണ്ട വിധം നൽകാനായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും മറ്റും ആദായത്തെ ഗണ്യമായി കുറയ്ക്കും. എന്നാൽ, അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങി സംരംഭം തുടങ്ങാനാണ് പലർക്കും ലഭിക്കുന്ന നിർദേശം.
അനുകൂല സാഹചര്യമുള്ള ചുരുക്കം ചിലർക്ക് ഇത് ഗുണകര മാകുമെങ്കിലും ബഹുഭൂരിപക്ഷം ചെറുകിടക്കാർക്കും വലിയ പ്രതിസന്ധിയാണ് ഇതുവഴിയുണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പരിപാലന സാഹചര്യം വിലയിരുത്താൻ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കണം. 1. കാലാവസ്ഥ, 2. തീറ്റസാമഗ്രികളുടെ ലഭ്യത. കേരളത്തിലെ സുദീർഘ മഴക്കാലവും ഉയർന്ന അന്തരീക്ഷ ആർദ്രതയും പാലുത് പാദനം വളരെ കൂടുതലുള്ള പശുക്ക ൾക്ക് അസഹ്യമായതിനാൽ നിരന്തരം ശാരീരികാസ്വാസ്ഥ്യങ്ങൾക്കും പലവിധ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടു മിതമായ ഉത്പാദന ശേഷി യുള്ള പശുക്കളാണ് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദം. അയവിറ ക്കുന്ന മൃഗങ്ങൾക്ക് ശരീര തൂക്ക ത്തിന്റെ പത്ത് ശതമാനം പച്ചപ്പുല്ലും ഉത്പാദനത്തോത് അനുസരിച്ച് സാന്ദ്രിത തീറ്റകളും നിത്യേന നൽ കേണ്ടതുണ്ട്. ഇതിനായി തീറ്റപ്പുല്ല് കൃഷി ചെയ്തുണ്ടാക്കുന്നതും സാന്ദ്രിത തീറ്റകൾ (കാലിത്തീറ്റ) വിപണിയിൽ നിന്നു വാങ്ങി നൽകുന്നതും പരി പാലനച്ചെലവ് ഗണ്യമായി വർധി പ്പിക്കും.
അതിനാൽ അധികം ചെല വില്ലാതെ ചുറ്റുപാടുകളിൽ നിന്നു ലഭിക്കുന്ന തീറ്റ സാമഗ്രികൾ പരമാവധി ഉപയോഗിച്ചാൽ മാത്രമേ സംരംഭത്തിൽ നിന്നുള്ള കൂടുതൽ ആദായം ലഭിക്കൂ. പരമാവധി തീറ്റപ്പുല്ല് മേച്ചിലിലൂടെ പശു സ്വന്തമായി കണ്ടെത്തുന്ന പരിപാലന രീതിയാണു നല്ലത്. വീടുകളിൽ നിന്നും, കൃഷി, ഭക്ഷ്യ സംസ്കരണം എന്നിവയിൽ നിന്നും ലഭ്യമാകുന്ന ഭക്ഷ്യയോഗ്യമായ ഉപോത് പന്നങ്ങൾ തീറ്റയായി പരമാവധി ഉപയോഗിക്കേണ്ടതും അനിവാര്യമാണ്.
കേരളത്തിലെ പരിതസ്ഥിതിയിൽ ഏറ്റവും അനുയോജ്യമായി ഉരുത്തിരി ഞ്ഞവയായിരുന്നു നമ്മുടെ നാടൻ പശുക്കൾ. എന്നാൽ ഇവയുടെ പാലുത് പാദനശേഷി കുറവായിരുന്നതിനാൽ അവയെ ഏതാണ്ട് പൂർണമായി നാം വർഗസങ്കരണം നടത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന ശരീര വലിപ്പം വളരെ കുറഞ്ഞ വെച്ചൂർ, കാസർ ഗോഡൻ പോലുള്ള കുള്ളൻ ഇനങ്ങളെ ഉപയോഗിച്ച് പാലുത് പാദനം വർധിപ്പിക്കുന്നതിന് കാര്യമായ സാധ്യത കാണുന്നുമില്ല. കാരണം, കൂടിയ പാലുത്പാദനം കൈവരിക്കാൻ വലിയ അകിടു വേണമെന്നു പറയേണ്ട തില്ലല്ലോ. അതോടൊപ്പം വലിയ അകിടിനെ താങ്ങി നിർത്താനും കൂടുതൽ ആഹാരം കഴിക്കാനും അനുയോജ്യമാം വിധം വലിയ ശരീരവും അനിവാര്യമാണ്.
നിത്യേന 50 മുതൽ 100 കിലോ വരെ പാലുത് പാദനശേഷിയുള്ള ജഴ്സി, ഹോൾ സ്റ്റീൻ ഫ്രീസ്യൻ പോലുള്ള വിദേശ ജനുസുകളെല്ലാം 500 മുതൽ 1000 കിലോയിലധികം തൂക്കം വരുന്ന വയാണ്. ഏതാണ്ട് 300 കിലോ വരെ തൂക്കം വരുന്ന നാടൻ പശുക്കൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഇന്നില്ല. അതുകൊണ്ടു തന്നെ ശരീര വലിപ്പം താരതമ്യേന കൂടുതലുള്ള സങ്കരയിനങ്ങളെയോ മറ്റു ഇന്ത്യൻ ജനുസുകളെയോ ആണ് സംരംഭം തുടങ്ങാൻ ആശ്രയി ക്കാവുന്നത്.
വിവിധ അളവിൽ ഉത്പാദനശേ ഷിയുള്ള സങ്കര ഇനങ്ങൾ നമ്മുടെ നാട്ടിലും അയൽ സംസ്ഥാനങ്ങളിലും ലഭ്യമാണ്. എന്നാൽ, ഉത്പാദന ശേഷിയോടൊപ്പം വർധിക്കുന്ന പരി പാലനച്ചെലവ്, കുറയുന്ന രോഗ പ്രതിരോധശേഷി, പരിപാലന സാഹ ചര്യത്തിലെ പ്രതികൂലതകൾ തരണം ചെയ്യാനുള്ള കഴിവിന്റെ ശോഷണം, വർധിക്കുന്ന വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയെല്ലാം വളർത്താനുദ്ദേശി ക്കുന്ന പശുവിനെ വാങ്ങുന്നതിനു മുന്പു പരിഗണിക്കുന്നതു പിന്നീടുള്ള ബുദ്ധിമുട്ടുകൾ കുറക്കാൻ ഉപകരിക്കും.
വർഗ സങ്കരണം ആരംഭിച്ചതു മുതൽ ബ്രൗണ് സ്വിസ്, ജഴ്സി, ഹോൾസ്റ്റീൻ ഫ്രീസ്യൻ എന്നീ വിദേശ ജനുസുകളെ നാടൻ പശുക്കളുമായി ഇണ ചേർത്തുണ്ടായ സങ്കരയിനം പശുക്കളെ സുനന്ധിനി എന്ന ഓമന പ്പേരിൽ വിളിക്കാറുണ്ടെങ്കിലും, സുനന്ധിനി എന്നത് ഒരു ജനുസ് അല്ല എന്നു മാത്രമല്ല ഏതെല്ലാം ജനുസുക്കൾ എത്രയെല്ലാം അനുപാത ത്തിൽ ഓരോ സങ്കരയിനം പശുക്ക ളിലും ഉൾപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ലാത്തതിനാൽ ഒരു പൊതു സ്വഭാവം ഇവയ്ക്ക് പ്രതീക്ഷിക്കാനും വകയില്ല.
പ്രകടമായ സ്വഭാവ സവി ശേഷതകൾ കൂടിയ ശരീര വലിപ്പവും നാടൻ ഇനങ്ങളിൽ നിന്ന് വിഭിന്നമായ ശാരീരിക ഘടനയും, ഉത്പാദനം കൂടുന്നതിനനുസരിച്ചു വർധിക്കുന്ന രോഗാതുരത, പ്രതികൂല സാഹചര്യ ങ്ങൾ തരണം ചെയ്യാനുള്ള ശേഷി ക്കുറവ്, കൂടി വരുന്ന വന്ധ്യതാ അനു പാതം തുടങ്ങിയവയാണ്.
എന്നാൽ, അനുകൂല കാലാവസ്ഥ ലഭ്യമായ ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങളിലും, കൃത്രിമമായി കാലാ വസ്ഥാനുകൂലനം സാധ്യമായ സ്ഥല ങ്ങളിലും ശുദ്ധ വിദേശ ജനുസുക്കളെ വളർത്തുതിൽ കുഴപ്പമില്ല. പ്രതികൂല സംഗതികൾ ഏറെയുള്ള മരുഭൂമി സാഹചര്യത്തിൽ മധ്യേഷ്യൻ രാജ്യ ങ്ങളിൽ നിലനിൽക്കുന്ന വാണിജ്യാ ടിസ്ഥാന ത്തിലുള്ള വൻകിട ഡയറി ഫാമുകളി ലെല്ലാം വളർത്തുന്നത് തനി ഹോൾ സ്റ്റീൻ ഫ്രീസിയൻ ജനുസിൽ പെട്ട പശുക്കളെയാണ്. ഇവിടെ വർഗ സങ്കരണം നടത്തുന്നതേയില്ല.
സൗദി അറേബ്യയിലെ ഇത്തരമൊരു സ്വകാര്യ ഡയറി ഫാമിൽ ഏറെ നാൾ ഗൈന ക്കോളജിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്തതിൽ നിന്ന് ലേഖകൻ മനസി ലാക്കിയ ചില കാര്യങ്ങളുണ്ട്. 8000 പശുക്കളുള്ള ഫാമിൽ വന്ധ്യതയും മറ്റു രോഗങ്ങളും നമ്മുടെ സങ്കരയിനം പശുക്കളിലേക്കാൾ വളരെ കുറവാണെ ന്നതാണ് അതിൽ ഒന്നാമത്തേത്. പാലുത്പാദനം വർധിപ്പിക്കൻ വിവിധ ജനുസുക്കളെ ആവർത്തിച്ചാവർത്തിച്ച് സമ്മിശ്രണം ചെയ്തതിലൂടെ പാലുത് പാദനം പ്രതീക്ഷിച്ച തോതിൽ കൂടിയില്ല എന്നു മാത്രമല്ല വർഗസങ്കര ണത്തിൽ ഉൾപെട്ട എല്ലാ ജനുസു ക്കളുടെയും പ്രതികൂല ഘടകങ്ങൾ സങ്കരയിനങ്ങളിൽ കുന്നുകൂടുകയും ചെയ്തു എന്നതാണ് നാം ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
ഫോണ്: 9562497320
ഡോ. സി. ഇബ്രാഹീം കുട്ടി