നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്പിനു രാജ്യം പദ്മശ്രീ നല്കി ആദരിച്ചത് അല്പം വൈകിയാണെങ്കിലും ഏറെ പ്രശംസനീയമാണ്. തിരിഞ്ഞു നോക്കുമ്പോള്‍ നേട്ടം ഏറെയാണെങ്കിലും, ആദ്യത്തെ 6-7 വര്‍ഷങ്ങളില്‍ അവര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ ചില്ലറയല്ല.
ഡോ. ശോശാമ്മയും മൃഗസംരക്ഷണ വകുപ്പിലെ ഡോ. അനില്‍ സക്കറിയ, ജയന് കെ.സി., ജയന് ജോസഫ്, വാസുദേവന്‍ നമ്പൂതിരി, ജയദേവന് എന്നിവരുടെ നേതൃത്വത്തിലുള്ള ആറോളം വിദ്യാര്‍ഥികളും ചേര്‍ന്നാണു കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള വെച്ചൂരില്‍ പശുക്കളെ തേടിയിറങ്ങിയത്. പിന്തുണയ്ക്കാന്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ ചുരുക്കം ചില അധ്യാപകരും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും മാത്രം. കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് പദ്ധതിയോട് കടുത്ത എതിര്‍പ്പായിരുന്നു.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു കണ്ടെത്തിയ വെച്ചൂര്‍ പശുക്കളെ മണ്ണുത്തി ഫാമില്‍ എത്തിച്ചതു മുതല്‍ വിവാദങ്ങളും തുടങ്ങി. കണ്ടെത്തിയ പശുക്കള്‍ വെച്ചൂരല്ലെന്ന് അവയെ ഒരിക്കല്‍ പോലും കാണാത്ത അധ്യാപകരുടെ വാദം ശോശാമ്മയെ ഏറെ വേദനിപ്പിച്ചു. ഇതിനിടെ, വെച്ചൂരിന്റെ സംരക്ഷണച്ചെലവുമായി ബന്ധപ്പെട്ടു സര്‍വകലാശാല തുടര്‍ച്ചയായി തടസവാദങ്ങളും ഉന്നയിച്ചു. ഇതിനു പിന്നില്‍ അധ്യാപക സംഘടനകളുടെ പങ്ക് കാര്യമായുണ്ടായിരുന്നു.
അപ്രതീക്ഷിതമായി മണ്ണുത്തി ഫാമിലെ 19 ഓളം പശുക്കള്‍ വിഷബാധയേറ്റു ചത്തൊടുങ്ങിയത് എതിര്‍ക്കുന്നവരുടെ പ്രതികാരമാണെന്നും അല്ലെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനു പിന്നാലെ പോലീസ് സ്റ്റേ ഷനില്‍ പരാതിയും ഹൈക്കോ ടതിയില്‍ കേസും. എന്നിട്ടും പോരാ ഞ്ഞ് ഡോ. ശോശാമ്മ ഐപ്പിനെവെച്ചൂര് പദ്ധതി മേധാവി സ്ഥാനത്തു നിന്നു നീക്കാനും ശ്രമമുണ്ടായി. എന്നാല്‍ നിരപരാധിയായ വെച്ചൂര്‍ മേധാവിയെ മാറ്റേണ്ടതില്ലെന്നുള്ള ഹൈക്കോടതി വിധി തെല്ല് ആശ്വാസമായി.വിവാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നു സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
വെച്ചൂര്‍ പശുവിന്റെ ജനിതക സാമ്പിള്‍ സ്കോട്ലന്‍ഡിലെ എഡിന് ബറോ സര്‍വകലാശാലയിലെ റോസ് ലിന് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കടത്തി യെന്നും പേറ്റന്റ് ലഭിച്ചെന്നും ഇതിനു പിന്നില്‍ അവിടെ ഗവേഷണം നടത്തുന്ന അധ്യാപികയാണെന്നു മൊക്കെയായിരുന്നു അടുത്ത വിവാദം. ചില മാധ്യമങ്ങള്‍ അത് നന്നായി ആഘോഷിക്കുകയും ചെയ്തു.
പരിസ്ഥിതിവാദികളുടെയും വന്ദനാ ശിവയടക്കമുള്ളവരുടെയും പിന്തുണ അതിന് കിട്ടുകയും ചെയ്തു. തുടര ന്വേഷണത്തില്‍ വെച്ചൂരിനെ എതിര് ക്കുന്നവരുടെ ദുഷ്പ്രചാര ണമാണ് അതിനു പിന്നിലെന്നു തെളിഞ്ഞെ തോടെ ചെറുതല്ലാത്ത ആശ്വാസമായി.
എന്നാല്‍, ലക്ഷ്യം വ്യക്തമായിരുന്നതിനാല്‍ ഇത്തരം ആരോപണങ്ങളില്‍ ശോശാമ്മയും സംഘവും തെല്ലും കുലുങ്ങിയില്ല. ആ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലമായാണു വെച്ചൂര്‍ പശുക്കളുടെ എണ്ണം ഇന്ന് ആറായിരത്തിലെത്തി നില്ക്കാന് ഇടയാക്കിയത്. അനിമല്‍ ബ്രീഡിംഗ് & ജനറ്റിക്സ് വിഭാഗം മേധാവിയായിരുന്ന ഡോ. ശോശാമ്മ ഐപ്പിന് സ്വന്തം ഡിപ്പാ ര്‍ട്ട്മെന്റില്‍ നിന്നു പോലും എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. നിസ്വാര്‍ഥരായ ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കര്‍ഷകരുടെയും പിന്തുണയാണ് അതൊക്കെ മറികടക്കാന്‍ അവരെ പ്രാപ്തയാക്കിയത്.
പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ് സിലിന്റെ സാമ്പത്തിക സഹായം ഏറെ സഹായിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ 14 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഭര്‍ത്താവ് പരേതനായ ഡോ. ഏബ്രഹാം വര്‍ക്കിയുടെ അകമ ഴിഞ്ഞ പിന്തുണയും അവര്‍ക്ക് കരുത്തായിരുന്നു. ഈ കാലയളവില്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന, യുണൈറ്റഡ് നേഷന്‍സ് എന്നിവയുടെ അംഗീകാരം നേടാന്‍ പദ്ധതിക്ക് കഴിഞ്ഞതും നേട്ടമായി.
വെച്ചൂരുമായി ബന്ധപ്പെട്ടു കേരളത്തിലങ്ങോളം നടന്ന വിജ്ഞാന വ്യാപന പ്രവര്‍ത്തന ങ്ങളില്‍ ഡോ. ശോശാമ്മയും ഡോ. ഏബ്രഹാം വര്‍ക്കിയും നിരന്തരം പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെ ന്നോണം കാസര്‍ഗോഡ് കുള്ളന്‍, വടകര, ഹൈറേഞ്ച് കുറിയ ഇനം പശുക്കളുടെ പരിരക്ഷയിലും ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങിയിരുന്നു.
വെച്ചൂര്‍ പശുക്കളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള നിരവധി ഗവേഷണ ങ്ങളുടെ ഫലങ്ങള്‍ ദേശീയ അന്തര്‍ദേ ശീയ ജേര്‍ണലുകളില്‍ പ്രസദ്ധീകരി ച്ചിട്ടുണ്ട്. അടുത്തയിടെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഡോ. ശോശാമ്മ ഐപ്പിന്റെ 'വെച്ചൂര്‍ പശു പുനര്ജന്മം' എന്ന പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ ഏറെയുണ്ട്.
ഡോ.ടി.പി.സേതുമാധവന്
(ബെംഗളൂരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി ഹെല്ത്ത്യൂണി വേഴ്സിറ്റി പ്രഫസറും കേരള വെറ്ററി നറി സര്‍വകലാശാല മുന്‍ ഡയറക്ടറുമാണ്)
ഡോ. ശോശാമ്മയും മൃഗസംരക്ഷണ വകുപ്പിലെ ഡോ. അനില്‍ സക്കറിയ, ജയന് കെ.സി., ജയന് ജോസഫ്, വാസുദേവന്‍ നമ്പൂതിരി, ജയദേവന് എന്നിവരുടെ നേതൃത്വത്തിലുള്ള ആറോളം വിദ്യാര്‍ഥികളും ചേര്‍ന്നാണു കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള വെച്ചൂരില്‍ പശുക്കളെ തേടിയിറങ്ങിയത്. പിന്തുണയ്ക്കാന്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ ചുരുക്കം ചില അധ്യാപകരും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും മാത്രം. കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് പദ്ധതിയോട് കടുത്ത എതിര്‍പ്പായിരുന്നു.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു കണ്ടെത്തിയ വെച്ചൂര്‍ പശുക്കളെ മണ്ണുത്തി ഫാമില്‍ എത്തിച്ചതു മുതല്‍ വിവാദങ്ങളും തുടങ്ങി. കണ്ടെത്തിയ പശുക്കള്‍ വെച്ചൂരല്ലെന്ന് അവയെ ഒരിക്കല്‍ പോലും കാണാത്ത അധ്യാപകരുടെ വാദം ശോശാമ്മയെ ഏറെ വേദനിപ്പിച്ചു. ഇതിനിടെ, വെച്ചൂരിന്റെ സംരക്ഷണച്ചെലവുമായി ബന്ധപ്പെട്ടു സര്‍വകലാശാല തുടര്‍ച്ചയായി തടസവാദങ്ങളും ഉന്നയിച്ചു. ഇതിനു പിന്നില്‍ അധ്യാപക സംഘടനകളുടെ പങ്ക് കാര്യമായുണ്ടായിരുന്നു.
അപ്രതീക്ഷിതമായി മണ്ണുത്തി ഫാമിലെ 19 ഓളം പശുക്കള്‍ വിഷബാധയേറ്റു ചത്തൊടുങ്ങിയത് എതിര്‍ക്കുന്നവരുടെ പ്രതികാരമാണെന്നും അല്ലെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനു പിന്നാലെ പോലീസ് സ്റ്റേ ഷനില്‍ പരാതിയും ഹൈക്കോ ടതിയില്‍ കേസും. എന്നിട്ടും പോരാ ഞ്ഞ് ഡോ. ശോശാമ്മ ഐപ്പിനെവെച്ചൂര് പദ്ധതി മേധാവി സ്ഥാനത്തു നിന്നു നീക്കാനും ശ്രമമുണ്ടായി. എന്നാല്‍ നിരപരാധിയായ വെച്ചൂര്‍ മേധാവിയെ മാറ്റേണ്ടതില്ലെന്നുള്ള ഹൈക്കോടതി വിധി തെല്ല് ആശ്വാസമായി.വിവാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നു സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.
വെച്ചൂര്‍ പശുവിന്റെ ജനിതക സാമ്പിള്‍ സ്കോട്ലന്‍ഡിലെ എഡിന് ബറോ സര്‍വകലാശാലയിലെ റോസ് ലിന് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കടത്തി യെന്നും പേറ്റന്റ് ലഭിച്ചെന്നും ഇതിനു പിന്നില്‍ അവിടെ ഗവേഷണം നടത്തുന്ന അധ്യാപികയാണെന്നു മൊക്കെയായിരുന്നു അടുത്ത വിവാദം. ചില മാധ്യമങ്ങള്‍ അത് നന്നായി ആഘോഷിക്കുകയും ചെയ്തു.
പരിസ്ഥിതിവാദികളുടെയും വന്ദനാ ശിവയടക്കമുള്ളവരുടെയും പിന്തുണ അതിന് കിട്ടുകയും ചെയ്തു. തുടര ന്വേഷണത്തില്‍ വെച്ചൂരിനെ എതിര് ക്കുന്നവരുടെ ദുഷ്പ്രചാര ണമാണ് അതിനു പിന്നിലെന്നു തെളിഞ്ഞെ തോടെ ചെറുതല്ലാത്ത ആശ്വാസമായി.
എന്നാല്‍, ലക്ഷ്യം വ്യക്തമായിരുന്നതിനാല്‍ ഇത്തരം ആരോപണങ്ങളില്‍ ശോശാമ്മയും സംഘവും തെല്ലും കുലുങ്ങിയില്ല. ആ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലമായാണു വെച്ചൂര്‍ പശുക്കളുടെ എണ്ണം ഇന്ന് ആറായിരത്തിലെത്തി നില്ക്കാന് ഇടയാക്കിയത്. അനിമല്‍ ബ്രീഡിംഗ് & ജനറ്റിക്സ് വിഭാഗം മേധാവിയായിരുന്ന ഡോ. ശോശാമ്മ ഐപ്പിന് സ്വന്തം ഡിപ്പാ ര്‍ട്ട്മെന്റില്‍ നിന്നു പോലും എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. നിസ്വാര്‍ഥരായ ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കര്‍ഷകരുടെയും പിന്തുണയാണ് അതൊക്കെ മറികടക്കാന്‍ അവരെ പ്രാപ്തയാക്കിയത്.
പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ് സിലിന്റെ സാമ്പത്തിക സഹായം ഏറെ സഹായിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ 14 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഭര്‍ത്താവ് പരേതനായ ഡോ. ഏബ്രഹാം വര്‍ക്കിയുടെ അകമ ഴിഞ്ഞ പിന്തുണയും അവര്‍ക്ക് കരുത്തായിരുന്നു. ഈ കാലയളവില്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന, യുണൈറ്റഡ് നേഷന്‍സ് എന്നിവയുടെ അംഗീകാരം നേടാന്‍ പദ്ധതിക്ക് കഴിഞ്ഞതും നേട്ടമായി.
വെച്ചൂരുമായി ബന്ധപ്പെട്ടു കേരളത്തിലങ്ങോളം നടന്ന വിജ്ഞാന വ്യാപന പ്രവര്‍ത്തന ങ്ങളില്‍ ഡോ. ശോശാമ്മയും ഡോ. ഏബ്രഹാം വര്‍ക്കിയും നിരന്തരം പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെ ന്നോണം കാസര്‍ഗോഡ് കുള്ളന്‍, വടകര, ഹൈറേഞ്ച് കുറിയ ഇനം പശുക്കളുടെ പരിരക്ഷയിലും ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങിയിരുന്നു.
വെച്ചൂര്‍ പശുക്കളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള നിരവധി ഗവേഷണ ങ്ങളുടെ ഫലങ്ങള്‍ ദേശീയ അന്തര്‍ദേ ശീയ ജേര്‍ണലുകളില്‍ പ്രസദ്ധീകരി ച്ചിട്ടുണ്ട്. അടുത്തയിടെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഡോ. ശോശാമ്മ ഐപ്പിന്റെ 'വെച്ചൂര്‍ പശു പുനര്ജന്മം' എന്ന പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ ഏറെയുണ്ട്.
ഡോ.ടി.പി.സേതുമാധവന്
(ബെംഗളൂരുവിലെ ട്രാന്‍സ്ഡിസ്സിപ്ലിനറി ഹെല്ത്ത്യൂണി വേഴ്സിറ്റി പ്രഫസറും കേരള വെറ്ററി നറി സര്‍വകലാശാല മുന്‍ ഡയറക്ടറുമാണ്)