അതിശയകരമാണ് ആലീസിന്റെ അതിജീവനം. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന കനത്ത തിരിച്ചടികൾക്കിടയിലും പതറാതെ ഈ വീട്ടമ്മയെ പിടിച്ചു നിറുത്തുന്നതു മണ്ണും കൃഷിയുമാണ്. പാതിവഴിയിൽ ചലനശേഷി നഷ്ടപ്പെട്ട ഭർത്താവുമൊത്ത് ഒരുവിധം ജീവിതം തള്ളിനീക്കുന്പോഴാണ്, കനത്ത പ്രഹരമമേൽപ്പിച്ചു മകന്റെ മരണമെത്തിയത്.
ഈ ദുഃഖ, ദുരിതങ്ങൾക്കിടയിലും വിഷവും രാസവളവും തീണ്ടാപ്പാട് അകലെ നിറുത്തി, തികച്ചും ജൈവകൃഷിയെ ഉപാസിച്ചാണ്, മൂന്നാറിനടുത്ത് ദേവികുളം ബ്ലോക്കിലെ വിരിഞ്ഞപാറ മേക്കാട് വീട്ടിൽ ആലീസ് ജെയിംസ് നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നത്.
നാല് ഏക്കർ വരുന്ന സ്ഥലത്ത് പണ്ടു മുതലേ സമ്മിശ്രക്കൃഷിയാണ് ആലീസും കുടുംബവും നടത്തി വന്നിരുന്നത്. ഇതിനിടയിലാണ് സ്ട്രോക്കുണ്ടായി ഭർത്താവ് ജെയിംസിന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ഇതേത്തുടർന്നു കുടുംബം പോറ്റാൻ വീട്ടകം വിട്ട് ആലീസ് കൃഷിയിടത്തിലേക്കിറങ്ങുകയായിരുന്നു.
അങ്ങനെ 2003 മുതൽ ആലീസ് മുഴുസമയ കർഷകയായി. കൃഷിയിൽ നിന്നുണ്ടായ വരുമാനംകാണ്ട് ഭർത്താവിന് മികച്ച ചികിത്സ നൽകിയ ആലീസ്, അദ്ദേഹത്തെ സ്വന്തം കാര്യങ്ങളൊക്കെ ചെയ്യാനാവുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായുണ്ടായ മകന്റെ മരണം ആലീസിനെ വല്ലാതെ തളർത്തി. കോൽക്കത്തയിൽ നഴ്സായിരുന്ന മകന്റെ മരണം 2013ലായിരുന്നു.
ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിനിടയിൽ, വിളകളിൽ ചേർക്കുന്ന മാരക വിഷത്തിന്റെ ദൂഷ്യവശങ്ങളും ആലീസ് മനസിലാക്കി. എത്രലാഭം കിട്ടിയാലും ഒരിക്കലും മാരകമായ കീടനാശിനികളും രാസവളങ്ങളും കൃഷിയിടത്തിൽ പ്രവേശിപ്പിക്കില്ലന്ന് അവർ ഉറച്ച തീരുമാനമെടുത്തു. ശുദ്ധമായ കൃഷിയിടം ശുദ്ധമായ വായുവും ജലവും ആരോഗ്യവും നൽകുമെന്ന് തിരിച്ചറിഞ്ഞ ആലീസ് മറ്റുള്ളവരെയും ജൈവകൃഷിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
ജൈവകൃഷി
ജൈവകൃഷിയെക്കുറിച്ച് അറിയുന്നതിനു മുന്പു തന്നെ നാടൻ പശുക്കളെയും ആടുകളെയും കോഴികളെയും ആലീസ് വീട്ടിൽ വളർത്തിയിരുന്നു. കൃഷിയിൽ സജീവമായതോടെയാണ് ജൈവകൃഷിക്ക് പക്ഷി മൃഗപരിപാലനം ആത്യാവശ്യമാണെന്നു മനസിലാക്കിയത്. മാതാപിതാക്കൾ ചെയ്തിരുന്ന ചെലവ് കുറഞ്ഞ കൃഷിരീതി കുറച്ചു കൂടി ശാസ്ത്രീയമായി ആലീസ് നടപ്പാക്കി.
പ്രതീക്ഷിച്ചതിൽ കൂടുതലായിരുന്നു വിളവ്. അതോടെ താൻ നടപ്പാക്കിവരുന്ന നാടൻ രീതി ഓരോ തവണയും കൂടുതൽ മെച്ചപ്പെടുത്താൻ തുടങ്ങി. വിളകളുടെ വളർച്ചയും വിളവും പഠിച്ച് കൃഷിരീതി ചിട്ടപ്പെടുത്തി. നല്ല സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തിൽ തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ വിളകൾ നട്ടു. ഇടയിൽ പഴവർഗച്ചെടികളും വാഴയും കിഴങ്ങ് വിളകളും പച്ചക്കറികളും.
കൃഷിയിടം കിളച്ചുമറിക്കുന്ന രീതി ഇപ്പോഴില്ല. കുറ്റിച്ചെടികളും കളകളും വെട്ടിയൊതുക്കും. ജൈവാവശിഷ്ടങ്ങൾ വിളകളുടെ ചുവട്ടിൽ തന്നെ നിക്ഷേപിക്കും. മണ്ണിരകളെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. മണ്ണിലെ ജൈവാംശങ്ങൾ ഭക്ഷിച്ച് മണ്ണിര വിസർജിക്കുന്പോൾ മണ്ണിന്റെ ഫലഭൂഷിഠി കൂടും. ഒപ്പം അവയുണ്ടാക്കുന്ന സുഷിരങ്ങൾ മണ്ണിന്റെ ജലാഗിരണശേഷി ഉയർത്തുകയും ചെയ്യുമെന്ന് ആലീസ് മനസിലാക്കി.
എല്ലാ വിളകൾക്കും വർഷത്തിൽ രണ്ട് തവണയാണ് വളം നൽകുന്നത്. വളർത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും കാഷ്ടവും ചാണകവുമാണ് പ്രധാനവളം. സ്വന്തമായി ഉണ്ടാക്കുന്ന കംബോസ്റ്റും ഇട്ടുകൊടുക്കും. ചാണകം ഉണക്കിപ്പൊടിച്ച് ഇട്ടാൽ ഒരു ഗുണവുമില്ലെന്ന് അറിയാവുന്നതിനാൽ പച്ചച്ചാണകം വെള്ളത്തിൽ കലക്കിയാണ് ചെടികൾക്ക് ഒഴിക്കുന്നത്. വർഷക്കാലത്ത് ചാണകം ചുവട്ടിലിട്ട് കൊടുക്കുകയും ചെയ്യും.
പഴവർഗം
വർഷം മുഴുവൻ വിളവ് ലഭിക്കുന്ന പാഷൻ ഫ്രൂട്ടാണ് പ്രധാന പഴവർഗവിള. സീസണിൽ കിലോയ്ക്ക് 50 രൂപയിൽ കുറയാതെ ലഭിക്കും. കാലാവസ്ഥയാണ് നോക്കിയാണ് പച്ചക്കറികൃഷി. വിത്തുകളും തൈ കളും ഉല്പാദിപ്പിച്ച് നൽകുന്ന ആലീസിന് ചെറിയൊരു മഴമറയും ഉണ്ട്. വിവിധതരം പച്ചക്കറികൾക്കൊപ്പം തൈകളുടെ ഉല്പാദനവും മഴമറയിലുണ്ട്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും സുഗന്ധവിളകളും കാഡ്സ് മുഖേനയാണ് വിക്കുന്നത്. തൊടുപുഴ, കൊച്ചി മേഖലകളിലേക്കാണ് ഇവ കൂടുതലായും പോകുന്നത്.
സമ്മിശ്രകൃഷി
കാർഷിക മേഖലയിൽ ജീവിതം മെച്ചപ്പെടണമെങ്കിൽ സമ്മിശ്രക്കൃഷി വേണമെന്ന നിലപാടുകാരനാണ് ജെയിംസ്. അതനുസരിച്ചുള്ള രീതിയാണ് ആലീസും പിന്തുടരുന്നത്. റബറാണ് കൂടുതലുള്ളത്. 400 എണ്ണം. ഒന്നിട വിട്ടാണ് ടാപ്പിംഗ്. അതു ചെയ്യുന്നതും ആലീസ് തന്നെ. എല്ലാ ദിവസവും 200 മരങ്ങൾ വീതം ടാപ്പു ചെയ്യും. ദിവസേന പത്ത് ഷീറ്റ് ലഭിക്കും. ഇരുപത് ജാതി മരങ്ങൾ, ഇരുന്നൂറിലേറെ കൊക്കോച്ചെടികളുമുണ്ട്. വിളവെടുപ്പിനു ശേഷം കൊക്കോയുടെ ശിഖരങ്ങൾ വെട്ടിയൊതുക്കും. മുരിക്ക്, തെങ്ങ്, പ്ലാവ് തുടങ്ങിയ മരങ്ങളിലായി 200 ലേറെ കുരുമുളക് കൊടികൾ. ഇവയ്ക്കിടയിൽ ഞാലിപ്പൂവൻ, പാളയൻകോടൻ, കണ്ണൻ തുടങ്ങിയ വാഴയിനങ്ങളും.
എട്ട് നാടൻ പശുക്കളേയും ആലീസ് വളർത്തുന്നുണ്ട്. കൂടാതെ ആടുകളും കോഴികളും. പാൽ കൂടുതലായും പ്രാദേശികമായിട്ടാണ് വിറ്റഴിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ സഹായം ലഭി ക്കുന്ന ഈ വീട്ടമ്മ, ഇതിനോടകം വിവിധ സംഘടനകളു ടെയും പഞ്ചായത്തി ന്റെയും ആദരവ് നേടിക്കഴിഞ്ഞു. ഫോണ്: 9497236264, 8281677522
നെല്ലി ചെങ്ങമനാട്
ഈ ദുഃഖ, ദുരിതങ്ങൾക്കിടയിലും വിഷവും രാസവളവും തീണ്ടാപ്പാട് അകലെ നിറുത്തി, തികച്ചും ജൈവകൃഷിയെ ഉപാസിച്ചാണ്, മൂന്നാറിനടുത്ത് ദേവികുളം ബ്ലോക്കിലെ വിരിഞ്ഞപാറ മേക്കാട് വീട്ടിൽ ആലീസ് ജെയിംസ് നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നത്.
നാല് ഏക്കർ വരുന്ന സ്ഥലത്ത് പണ്ടു മുതലേ സമ്മിശ്രക്കൃഷിയാണ് ആലീസും കുടുംബവും നടത്തി വന്നിരുന്നത്. ഇതിനിടയിലാണ് സ്ട്രോക്കുണ്ടായി ഭർത്താവ് ജെയിംസിന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ഇതേത്തുടർന്നു കുടുംബം പോറ്റാൻ വീട്ടകം വിട്ട് ആലീസ് കൃഷിയിടത്തിലേക്കിറങ്ങുകയായിരുന്നു.
അങ്ങനെ 2003 മുതൽ ആലീസ് മുഴുസമയ കർഷകയായി. കൃഷിയിൽ നിന്നുണ്ടായ വരുമാനംകാണ്ട് ഭർത്താവിന് മികച്ച ചികിത്സ നൽകിയ ആലീസ്, അദ്ദേഹത്തെ സ്വന്തം കാര്യങ്ങളൊക്കെ ചെയ്യാനാവുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായുണ്ടായ മകന്റെ മരണം ആലീസിനെ വല്ലാതെ തളർത്തി. കോൽക്കത്തയിൽ നഴ്സായിരുന്ന മകന്റെ മരണം 2013ലായിരുന്നു.
ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിനിടയിൽ, വിളകളിൽ ചേർക്കുന്ന മാരക വിഷത്തിന്റെ ദൂഷ്യവശങ്ങളും ആലീസ് മനസിലാക്കി. എത്രലാഭം കിട്ടിയാലും ഒരിക്കലും മാരകമായ കീടനാശിനികളും രാസവളങ്ങളും കൃഷിയിടത്തിൽ പ്രവേശിപ്പിക്കില്ലന്ന് അവർ ഉറച്ച തീരുമാനമെടുത്തു. ശുദ്ധമായ കൃഷിയിടം ശുദ്ധമായ വായുവും ജലവും ആരോഗ്യവും നൽകുമെന്ന് തിരിച്ചറിഞ്ഞ ആലീസ് മറ്റുള്ളവരെയും ജൈവകൃഷിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
ജൈവകൃഷി
ജൈവകൃഷിയെക്കുറിച്ച് അറിയുന്നതിനു മുന്പു തന്നെ നാടൻ പശുക്കളെയും ആടുകളെയും കോഴികളെയും ആലീസ് വീട്ടിൽ വളർത്തിയിരുന്നു. കൃഷിയിൽ സജീവമായതോടെയാണ് ജൈവകൃഷിക്ക് പക്ഷി മൃഗപരിപാലനം ആത്യാവശ്യമാണെന്നു മനസിലാക്കിയത്. മാതാപിതാക്കൾ ചെയ്തിരുന്ന ചെലവ് കുറഞ്ഞ കൃഷിരീതി കുറച്ചു കൂടി ശാസ്ത്രീയമായി ആലീസ് നടപ്പാക്കി.
പ്രതീക്ഷിച്ചതിൽ കൂടുതലായിരുന്നു വിളവ്. അതോടെ താൻ നടപ്പാക്കിവരുന്ന നാടൻ രീതി ഓരോ തവണയും കൂടുതൽ മെച്ചപ്പെടുത്താൻ തുടങ്ങി. വിളകളുടെ വളർച്ചയും വിളവും പഠിച്ച് കൃഷിരീതി ചിട്ടപ്പെടുത്തി. നല്ല സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തിൽ തെങ്ങ്, ജാതി, കൊക്കോ, കുരുമുളക്, കാപ്പി, ഏലം തുടങ്ങിയ വിളകൾ നട്ടു. ഇടയിൽ പഴവർഗച്ചെടികളും വാഴയും കിഴങ്ങ് വിളകളും പച്ചക്കറികളും.
കൃഷിയിടം കിളച്ചുമറിക്കുന്ന രീതി ഇപ്പോഴില്ല. കുറ്റിച്ചെടികളും കളകളും വെട്ടിയൊതുക്കും. ജൈവാവശിഷ്ടങ്ങൾ വിളകളുടെ ചുവട്ടിൽ തന്നെ നിക്ഷേപിക്കും. മണ്ണിരകളെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. മണ്ണിലെ ജൈവാംശങ്ങൾ ഭക്ഷിച്ച് മണ്ണിര വിസർജിക്കുന്പോൾ മണ്ണിന്റെ ഫലഭൂഷിഠി കൂടും. ഒപ്പം അവയുണ്ടാക്കുന്ന സുഷിരങ്ങൾ മണ്ണിന്റെ ജലാഗിരണശേഷി ഉയർത്തുകയും ചെയ്യുമെന്ന് ആലീസ് മനസിലാക്കി.
എല്ലാ വിളകൾക്കും വർഷത്തിൽ രണ്ട് തവണയാണ് വളം നൽകുന്നത്. വളർത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും കാഷ്ടവും ചാണകവുമാണ് പ്രധാനവളം. സ്വന്തമായി ഉണ്ടാക്കുന്ന കംബോസ്റ്റും ഇട്ടുകൊടുക്കും. ചാണകം ഉണക്കിപ്പൊടിച്ച് ഇട്ടാൽ ഒരു ഗുണവുമില്ലെന്ന് അറിയാവുന്നതിനാൽ പച്ചച്ചാണകം വെള്ളത്തിൽ കലക്കിയാണ് ചെടികൾക്ക് ഒഴിക്കുന്നത്. വർഷക്കാലത്ത് ചാണകം ചുവട്ടിലിട്ട് കൊടുക്കുകയും ചെയ്യും.
പഴവർഗം
വർഷം മുഴുവൻ വിളവ് ലഭിക്കുന്ന പാഷൻ ഫ്രൂട്ടാണ് പ്രധാന പഴവർഗവിള. സീസണിൽ കിലോയ്ക്ക് 50 രൂപയിൽ കുറയാതെ ലഭിക്കും. കാലാവസ്ഥയാണ് നോക്കിയാണ് പച്ചക്കറികൃഷി. വിത്തുകളും തൈ കളും ഉല്പാദിപ്പിച്ച് നൽകുന്ന ആലീസിന് ചെറിയൊരു മഴമറയും ഉണ്ട്. വിവിധതരം പച്ചക്കറികൾക്കൊപ്പം തൈകളുടെ ഉല്പാദനവും മഴമറയിലുണ്ട്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും സുഗന്ധവിളകളും കാഡ്സ് മുഖേനയാണ് വിക്കുന്നത്. തൊടുപുഴ, കൊച്ചി മേഖലകളിലേക്കാണ് ഇവ കൂടുതലായും പോകുന്നത്.
സമ്മിശ്രകൃഷി
കാർഷിക മേഖലയിൽ ജീവിതം മെച്ചപ്പെടണമെങ്കിൽ സമ്മിശ്രക്കൃഷി വേണമെന്ന നിലപാടുകാരനാണ് ജെയിംസ്. അതനുസരിച്ചുള്ള രീതിയാണ് ആലീസും പിന്തുടരുന്നത്. റബറാണ് കൂടുതലുള്ളത്. 400 എണ്ണം. ഒന്നിട വിട്ടാണ് ടാപ്പിംഗ്. അതു ചെയ്യുന്നതും ആലീസ് തന്നെ. എല്ലാ ദിവസവും 200 മരങ്ങൾ വീതം ടാപ്പു ചെയ്യും. ദിവസേന പത്ത് ഷീറ്റ് ലഭിക്കും. ഇരുപത് ജാതി മരങ്ങൾ, ഇരുന്നൂറിലേറെ കൊക്കോച്ചെടികളുമുണ്ട്. വിളവെടുപ്പിനു ശേഷം കൊക്കോയുടെ ശിഖരങ്ങൾ വെട്ടിയൊതുക്കും. മുരിക്ക്, തെങ്ങ്, പ്ലാവ് തുടങ്ങിയ മരങ്ങളിലായി 200 ലേറെ കുരുമുളക് കൊടികൾ. ഇവയ്ക്കിടയിൽ ഞാലിപ്പൂവൻ, പാളയൻകോടൻ, കണ്ണൻ തുടങ്ങിയ വാഴയിനങ്ങളും.
എട്ട് നാടൻ പശുക്കളേയും ആലീസ് വളർത്തുന്നുണ്ട്. കൂടാതെ ആടുകളും കോഴികളും. പാൽ കൂടുതലായും പ്രാദേശികമായിട്ടാണ് വിറ്റഴിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ സഹായം ലഭി ക്കുന്ന ഈ വീട്ടമ്മ, ഇതിനോടകം വിവിധ സംഘടനകളു ടെയും പഞ്ചായത്തി ന്റെയും ആദരവ് നേടിക്കഴിഞ്ഞു. ഫോണ്: 9497236264, 8281677522
നെല്ലി ചെങ്ങമനാട്