നിറഞ്ഞ ചിരിയോടെല്ലാതെ സ്കറിയാ പിള്ളയെ കാണാനാവില്ല. മണ്ണിൽ വിയപ്പൊഴുക്കി നേട്ടമുണ്ടാക്കിയ തൃപ്തി ആവോളമുണ്ട് ആ മുഖത്ത്. മണ്ണറിഞ്ഞു വിളയിറക്കുന്ന കർഷകനല്ലാതെ സാധാരണ അത്തരം സന്തോഷം കിട്ടാറില്ല. പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളിയിലാണു പൊന്നു വിളയുന്ന ഈ കൃഷിയിടം. നിറയെ കാർഷിക വിഭവങ്ങളുമായി ആറു മുതൽ 10 വരെ ഏക്കറുള്ള അഞ്ച് പ്ലോട്ടുകൾ. മൊത്തം 32 ഏക്കറിലേറെ വരും.
തെങ്ങും കവുങ്ങും ജാതിയും പേരയും വാഴയും പ്ലാവും മാവും ചേനയും കപ്പളവും തുടങ്ങി എല്ലാം ആ തോട്ടങ്ങളിൽ നിറഞ്ഞു കായിച്ചു നിൽക്കുന്നു. കണ്ടാൽ ആരും നോക്കി നിന്നു പോകും. മണ്ണിന് ഇണങ്ങിയ വിധത്തിൽ ഇനം തിരിച്ചാണു കൃഷി. സമ്മിശ്ര കൃഷിക്കു മകുടോദാഹരണം. ഒരിഞ്ചുപോലും വെറുതെയിട്ടില്ല.
നിശ്ചിത അകലത്തിൽ തഴച്ചുവളരുന്ന തെങ്ങുകൾക്കിയിൽ ഇടതൂർന്നു വളരുന്ന ഫാബ് ഇനം ജാതിമരങ്ങൾ. അതിൽ വലുപ്പമുള്ള ജാതിക്കായ്കൾ. തെങ്ങിനു താങ്ങാൻ കഴിയാത്ത വിധം നിറയെ കരിക്കിൻ കുലകൾ. ശ്രീലങ്കയിൽ നിന്നുള്ള കിംഗ് കോക്കനട്ട്, കുറ്റിയാടി, ടിഃഡി, ടിഃഡി, ഗംഗാ ബോണ്ടം, 18 പട്ട തുടങ്ങിയ ഇനം തെങ്ങുകളാണ് ഏറെയും.
കൈയെത്തും ഉയരത്തിൽ വെയിലേറ്റു തിളങ്ങുന്ന പൊന്നിൻ നിറമുള്ള ഇന്റർ മംഗള, രത്നഗിരി, മോഹിത് നഗർ അടയ്ക്കാകുലകൾ. ഇടതൂർന്നു വളരുന്ന വാഴത്തോപ്പുകൾ. ഇടവിളയായി ഒരേ പൊക്കത്തിൽ വളർന്നു നിൽക്കുന്ന ചേനകൾ. നിലംമുട്ടി കായ്ച്ചു നൽക്കുന്ന പ്ലാവുകളും മാവും പേരയും. കൃഷിയിടം നനയ്ക്കാനായി വെട്ടിയ ചാലുകളിലൂടെ നിറഞ്ഞൊഴുകുന്ന വെള്ളം. ചെടികളെ തഴുകി തലോടി സദാ കടന്നു വരുന്ന ഇളം കാറ്റ്.
താമസിക്കുന്ന വീടിനോടു ചേർന്നും അപ്പുറത്തും ശാസ്ത്രീയമായി നിർമിച്ച തൊഴുത്തിൽ അപൂർവ ഇനത്തിൽപെട്ട എഴുപതോളം പശുക്കളും എരുമകളും. എച്ച്.എഫ്, ജേഴ്സി, ഗിർ, കാസർഗോഡ് കുള്ളൻ, വെച്ചൂർ തുടങ്ങിയ പശു ഇനങ്ങൾ അതിൽപ്പെടും. കുതിരക്കുളന്പിന്റെ ആകൃതിയിലാണു വീടിനടുത്തുള്ള വലിയ തൊഴുത്ത്.
നടുക്ക് ദീർഘചതുരാകൃതിയിൽ സാമാന്യം വലിയ കുളം. അതിൽ നിറയെ വെള്ളം. കുളത്തിലെ തണുപ്പ് എപ്പോഴും തൊഴുത്തിൽ കിട്ടും. പോരാത്തതിന് നല്ല കാറ്റും വെളിച്ചവും. അതുവഴി മികച്ച ഉത്പാദനവും. വൃത്തിയാക്കാനുള്ള സൗകര്യത്തിന് പുൽത്തൊട്ടി ടൈൽ പാകിയിരിക്കുകയാണ്. നനഞ്ഞ തുണികൊണ്ട് ഒരറ്റം മുതൽ മറ്റേയറ്റം വരെ തുടച്ചാൽ പുൽത്തൊട്ടി ക്ലീൻ. പശുക്കൾക്കു ബീയർവേസ്റ്റിൽ നിന്നുണ്ടാക്കുന്ന ചെലവ് കുറഞ്ഞ കാലിത്തീറ്റയാണു കൊടുക്കുന്നത്. കറവ പശുക്കൾക്കു കുറച്ചു പുല്ലും കൊടുക്കും. ദിനംപ്രതി ശരാശരി 500 ലിറ്ററോളം പാല് അളക്കും. കറവ മാടുകൾക്ക് മുൻഗണന നൽകി പ്രത്യേക ക്രമത്തിലാണു തൊഴുത്തിൽ പശുക്കളെ കെട്ടിയിരിക്കുന്നത്. അതനുസരിച്ചാണു പരിപാലനവും.
എല്ലാ പ്ലോട്ടുകളിലും വലിയ കുളങ്ങളുണ്ട്. അതിലെല്ലാം ഗൗര, ഗ്രാസ് കാർപ്, ഹൈബ്രിഡ് തിലാപ്പിയ, നട്ടർ, ആസാം വാള, ബ്രാൽ ഫിഷ്, മുഷി തുടങ്ങിയ ഇനം മത്സ്യങ്ങൾ തത്തിക്കളിക്കുന്നു. കൃഷിയിടങ്ങൾ ഒരുക്കുന്നതിനു മുന്പ് കുളങ്ങൾ നിർമിക്കുക സ്കറിയാ പിള്ളയുടെ രീതിയാണ്. അതുകൊണ്ട് രണ്ടുണ്ട് ഗുണങ്ങൾ.
കൃഷിയിടങ്ങളിൽ എപ്പോഴും വെള്ളം കിട്ടും. മത്സ്യം വളർത്തുകയും ചെയ്യാം. ജമ്നാപ്യാരി, മലബാറി, ബീറ്റൽ ആടുകളും പല വലുപ്പത്തിലും രൂപത്തിലുമുള്ള വിവിധ ഇനങ്ങളിൽപ്പെട്ട കോഴികളും കൃഷിയിടത്തിലെ അഴകാണ്. അപൂർവ ഇനത്തിൽപ്പെട്ട നായക്കളും സ്കറിയാ പിള്ളയുടെ ഫാമിലുണ്ട്. ശിവജിയുടെ സൈന്യത്തിന്റെ ഭാഗമായിരുന്ന കാരവൻ ഹൗണ്ട്, ഡോബർമാൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയവ ബ്രീഡുകൾ അവയിൽ ചിലതു മാത്രം. ഇവയെയെല്ലാം പ്രത്യേകം പ്രത്യേകം കൂടുകളിലാണ് സംരക്ഷിക്കുന്നത്.
കൃഷിക്കൊപ്പം ടൂറിസവും
കൃഷിയിടങ്ങൾ കാണാനും കൃഷി രീതികൾ അറിയാനും പലരും എത്തിത്തുടങ്ങിയതോടെയാണു കൃഷിക്കൊപ്പം ടൂറിസത്തിന്റെ സാധ്യതയും സക്റിയാ പിള്ളയുടെ മനസിൽ തെളിഞ്ഞത്. തിരക്കിന്റെ ആധുനിക ലോകത്തിൽ, കുറച്ചു നേരമെങ്കിലും ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലെ ശാന്തതയിലേക്കും വരാൻ കൊതിക്കാത്തവരില്ല. നന്നായി പരിപാലിക്കപ്പെടുന്ന കൃഷിയിടങ്ങളിലെ കാഴ്ചകൾ കാണാനും അവിടെ സ്വസ്തമായി കുറച്ചു സമയം ചെലവഴിക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കം. ഫാം കണ്സൾട്ടന്റുമാരുമായി ആലോചിച്ച് അതിനുള്ള ഒരുക്കങ്ങളായി പിന്നെ.
തോട്ടങ്ങൾ ഒരോന്നും ഭൂപ്രകൃതിക്ക് അനുസരിച്ച് ഒന്നുകൂടി ഒരുക്കിയെടുത്തു. വിളകൾക്കിടയിലൂടെ അവയെ കണ്ടും തൊട്ടും സന്ദർശകർക്ക് സുഗമായി സഞ്ചരിക്കാനുതകും വിധം നടപ്പാതകളൊരുക്കി. കോണ്ടൂർ ലെയറിംഗിലൂടെ വെള്ളം തെല്ലും നഷ്ടപ്പെടാത്ത വിധത്തിൽ കൃഷിയിടങ്ങൾ പുനഃക്രമീകരിച്ചു. നനയ്ക്കാനായി നിർമിച്ച, സദാ വെള്ളമൊഴുകുന്ന ചാലുകൾക്കിടയിലൂടെയുള്ള നടത്തം സന്ദർശകരിൽ പുത്തൻ ഉണർവ് പകരുമെന്നു സ്കറിയാ പിള്ള കണ്ടറിഞ്ഞു. നടപ്പാതകളുടെ ഇരു വശങ്ങളിലും
അപൂർവ സസ്യങ്ങൾ വച്ചു പിടിപ്പിച്ചു. ആപ്പിൾ ചാന്പ, മുസംബി, ഓൾ സീസണ് മാംഗോ, മിറക്കിൾ ഫ്രൂട്ട്, വെൽവെറ്റ് ആപ്പിൾ, സ്ട്രോബറി, മുള്ളാത്ത, ഇരുന്പൻ പുളി, ഓറഞ്ച്, സപ്പോട്ട, ചെറുനാരകം, കെപ്പൽ, രക്തചന്ദനം, പാൽക്കായം തുടങ്ങി നിരവധി അപൂർസസ്യങ്ങളുടെ തണൽപ്പറ്റിയുള്ള നടപ്പും അവയുടെ ചുവട്ടിലിരുന്നുള്ള വിശ്രമവും സന്ദർശകർക്ക് നവ്യാനുഭവമാകും.
കുളക്കരയിൽ ചൂണ്ടയിട്ടും വലയിട്ടും മീൻ പിടിക്കുന്നവരുടെ സന്തോഷം അദ്ദേഹം മനസിൽ കണ്ടു. ആ മീനുകൾ തന്നെ വിഭവങ്ങളായി തീൻ മേശയിലെത്തുന്പോൾ അതിഥികൾ അദ്ഭുതപ്പെടുമെന്നും സ്കറിയാ പിള്ളയിലെ സംരംഭകൻ ദൂരെക്കണ്ടു. നീന്താനും വിശ്രമിക്കാനും 2500 ചതുരശ്ര അടി വിസ്തീർണവും 14 അടി ആഴവുമുള്ള കുളമുണ്ടാക്കി. അവയിൽ വിവിധ ഇനം മത്സ്യങ്ങളെ നിക്ഷേപിച്ചു. കുളക്കരയിലിരുന്ന് മത്സ്യങ്ങൾക്കു തീറ്റ കൊടുക്കുന്പോൾ ലഭിക്കുന്ന ആനന്ദം അദ്ദേഹം സ്വയം അനുഭവിച്ചറിഞ്ഞു.
കുളത്തിനു മീതെ സ്കൈ സൈക്കിളിംഗിനുള്ള സൗകര്യം. രാത്രിയിൽ വിശ്രമിക്കാൻ കോട്ടേജുകളും ഏറുമാടങ്ങളും. മീനുകൾ തുള്ളിക്കളിക്കുന്ന കുളത്തിനു മുകളിലെ മിനി കോണ്ഫ്രറൻസ് ഹാൾ. കൃഷിയിടങ്ങളിലൂടെ സഞ്ചരിക്കാൻ കാളവണ്ടിയും കുതിരവണ്ടിയും ഒട്ടകവും. കുട്ടികൾക്ക് കളിക്കാൻ ടർഫും മറ്റു കളിസ്ഥലങ്ങളും. സന്ദർശകർ ആഗ്രഹിക്കുന്ന കൃഷികൾ കാണാനും കൃഷി രീതികൾ മനസിലാക്കാനും അവസരം.
വീടിനോടു ചേർന്നും കുറച്ചകലെ മറ്റൊരു പുരയിടത്തിലുമായി രണ്ടു പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകളും അദ്ദേഹത്തിനുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകളാണു പ്രധാന ഉത്പന്നം. ഷിഫ്്റ്റ് അടിസ്ഥാനത്തിൽ 150 ഓളം തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നു.
കൂത്താട്ടുകുളത്തു നിന്ന് 1979 ലാണ് അല്ലക്കുഴ കുടുബത്തിൽ നിന്നു സ്കറിയാ പിള്ളയും കുടുംബവും പാലക്കാട്ട് എത്തിയത്. 42 വർഷത്തെ വിശ്രമില്ലാത്ത അധ്വാനത്തിന് ഫലം കിട്ടിയെന്ന് അദ്ദേഹം സംതൃപ്തിയോടെ സമ്മതിക്കുന്നു. ഇക്കാലമത്രയും ന്ധപ്രാർഥിക്കുക, പ്രവർത്തിക്കുക’ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് അദ്ദേഹം പ്രവ്രർത്തിച്ചത്.
ഇനിയും അങ്ങനെ തന്നെ ആയിക്കുകയും ചെയ്യും. കൃഷി കാര്യത്തിലും വീട്ടുകാര്യത്തിലും തന്റെ വലതുകൈയും ഇടതുകൈയും ഭാര്യ മിനി ആണെന്നു പറയാൻ സ്കറിയാ പിള്ളയ്ക്ക് തെല്ലും മടിയില്ല. തന്റെ കണ്ണു ചെല്ലാത്തിടത്തൊക്കെ മിനിയുടെ കണ്ണ് ചെല്ലും. ആ ഉറപ്പിലാണ് അദ്ദേഹം തന്റെ കൃഷിയിടങ്ങളും ജീവിതവും കെട്ടിപ്പെടുത്തിയത്. ചിറ്റൂർ ഗവ. കോളജ് അധ്യാപകൻ ഡോ. റിച്ചാർഡ്, ഫാർമസ്യൂട്ടിക്കൽ കന്പനി മാനേജർ റെയ്നോൾഡ്, തനിമ പ്ലാസ്റ്റിക് എംഡി ഹരോൾഡ് എന്നിവരാണു മക്കൾ. മാനേജർ: എഡിസണ് ജോർജ്.
ശ്രദ്ധാകേന്ദ്രം നീലാണ്ടൻ
പഞ്ചാബിൽ നിന്നു കൊണ്ടുവന്ന നീലിരവി ഇനത്തിൽപ്പെട്ട നീലാണ്ടൻ എന്ന പേത്തുകുട്ടനാണ് ഫാമിലെ ശ്രദ്ധാകേന്ദ്രം. തികച്ചും ശാന്തനായ ഇവനെ കൊച്ചു കുട്ടികൾക്കു പോലും കൊണ്ടു നടക്കാം. നാലു വയസുള്ള നീലാണ്ടന് 1500 കിലോ തൂക്കമുണ്ട്. 22 കൊല്ലത്തോളം ആയുസുള്ള ഈ ഇനം പോത്ത് 2000 കിലോ വരെ തൂക്കം വയ്ക്കും. തീറ്റപ്പുല്ലും വെള്ളവുമാണ് ഇഷ്ട ഭക്ഷണം. പഞ്ച്കല്യാണി എന്ന പേരിലും അറിയപ്പെടുന്ന ഇവ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിലും കാണപ്പെടുന്നു. മോഹവില കൊടുത്തു വാങ്ങിയ ഇവൻ സ്കറിയാ പിള്ളയുടെ ഫാമിൽ എത്തിയിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ.
സമ്മിശ്ര വളപ്രയോഗം
രാസവളവും ജൈവവളവും സമ്മിശ്രമായി പ്രയോഗിച്ചാണു സ്കറിയാ പിള്ള മികച്ച വിളവ് ഉത്പാദിപ്പിക്കുന്നത്. അടിസ്ഥാന വളപ്രയോഗത്തിനുശേഷം കൃഷി ഓഫീസർമാരുടെ നിർദേശാനുസരണം രാസവളവും പ്രയോഗിക്കും. ഫാമിൽ നിന്നുകിട്ടുന്നതിനു പുറമേ മാസംതോറും 10 ലോഡ് കോഴി വളവും അഞ്ച് ലോഡ് ആട്ടിൻ കാഷ്ഠവും വാങ്ങും. കൃഷിയിടങ്ങൾ കൃത്യമായി നനയ്ക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ആവശ്യത്തിനു തൊഴിലാളികൾ ഉള്ളത് വലിയ അനുഗ്രഹമായി അദ്ദേഹം കാണുന്നു.
പേരിലുമുണ്ട് പുതുമ
സ്കറിയാ പിള്ളയുടെ പേരിലുമുണ്ടു പുതുമ. അതുകിട്ടിയതു വീട്ടിൽ നിന്നാണ്. കൂത്താട്ടുകുളം ഭാഗത്ത് അക്കാലത്ത് ഇളയ മക്കളെ പുള്ളെ എന്നു വളിക്കുമായിരുന്നു. എട്ടുമക്കളിൽ ഇളയ ആളായ സ്കറിയ, അങ്ങനെ മൂത്ത സഹോദരങ്ങൾക്ക് പുള്ളെ ആയി. സ്കൂളിൽ ചേർത്തപ്പോൾ ജ്യേഷ്ഠൻ അദ്ദേഹത്തിന് സ്കറിയാ പിള്ള എന്നു പേരുമിട്ടു.
290 രൂപയ്ക്ക് കാലിത്തീറ്റ!
കാലിത്തീറ്റ വിലയാണു ക്ഷീരകർഷകരുടെ വരുമാന വർധനവിൽ വില്ലനാകുന്നത്. അതിന്റെ വില പലപ്പോഴും സാധാരണക്കാർക്കു താങ്ങാൻ കഴിയില്ല. സമാന സാഹചര്യം സ്കറിയാ പിള്ളയ്ക്കുമുണ്ടായിരുന്നു. അതിനൊരു പരിഹാരം പക്ഷേ, അദ്ദേഹം കണ്ടെത്തി. വിദഗ്ധ ഡോക്്ടർമാരുടെ മേൽനോട്ടത്തിൽ പുതിയൊരു കാലിത്തീറ്റ തന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. പ്രധാനമായും ബീയർ വേയ്സ്റ്റിൽ നിന്നാണ് അതുണ്ടാക്കിയത്.
ബീയർ ഉദ്പാദിപ്പിച്ച ശേഷമുള്ള വേയ്സ്റ്റ്, മരച്ചീനിയിൽ നിന്നുള്ള സ്റ്റാർച്ച് വേയ്സ്റ്റ്, ചോള വേയ്സ്റ്റ്, ചോളത്തിന്റെ ഉമി, കുർക്കുമിൻ വേർതിരിച്ചെടുത്ത മഞ്ഞപ്പൊടി, ഉപ്പ് എന്നിവ കൃത്യമായ അളവിൽ ചേർത്ത മിശ്രിതമാണത്. അതു മിക്സ് ചെയ്യുന്നതിനുള്ള യൂണിറ്റ് വീടിനു സമീപം പ്രവർത്തിക്കുന്നുണ്ട്. തന്റെ ആവശ്യത്തിനു ശേഷം ബാക്കിവരുന്നത് അദ്ദേഹം വിൽക്കുന്നു. 45 കിലോ ചാക്കിന് വില 290 രൂപ.
എത്തേണ്ട വഴി
പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ പാറ വഴി ഇരട്ടക്കുളം. അവിടെ നിന്ന് നല്ലേപ്പിള്ളി. ഫോണ്: 9388191592, 9895706543, 8943317828
ജിമ്മി ഫിലിപ്പ്
തെങ്ങും കവുങ്ങും ജാതിയും പേരയും വാഴയും പ്ലാവും മാവും ചേനയും കപ്പളവും തുടങ്ങി എല്ലാം ആ തോട്ടങ്ങളിൽ നിറഞ്ഞു കായിച്ചു നിൽക്കുന്നു. കണ്ടാൽ ആരും നോക്കി നിന്നു പോകും. മണ്ണിന് ഇണങ്ങിയ വിധത്തിൽ ഇനം തിരിച്ചാണു കൃഷി. സമ്മിശ്ര കൃഷിക്കു മകുടോദാഹരണം. ഒരിഞ്ചുപോലും വെറുതെയിട്ടില്ല.
നിശ്ചിത അകലത്തിൽ തഴച്ചുവളരുന്ന തെങ്ങുകൾക്കിയിൽ ഇടതൂർന്നു വളരുന്ന ഫാബ് ഇനം ജാതിമരങ്ങൾ. അതിൽ വലുപ്പമുള്ള ജാതിക്കായ്കൾ. തെങ്ങിനു താങ്ങാൻ കഴിയാത്ത വിധം നിറയെ കരിക്കിൻ കുലകൾ. ശ്രീലങ്കയിൽ നിന്നുള്ള കിംഗ് കോക്കനട്ട്, കുറ്റിയാടി, ടിഃഡി, ടിഃഡി, ഗംഗാ ബോണ്ടം, 18 പട്ട തുടങ്ങിയ ഇനം തെങ്ങുകളാണ് ഏറെയും.
കൈയെത്തും ഉയരത്തിൽ വെയിലേറ്റു തിളങ്ങുന്ന പൊന്നിൻ നിറമുള്ള ഇന്റർ മംഗള, രത്നഗിരി, മോഹിത് നഗർ അടയ്ക്കാകുലകൾ. ഇടതൂർന്നു വളരുന്ന വാഴത്തോപ്പുകൾ. ഇടവിളയായി ഒരേ പൊക്കത്തിൽ വളർന്നു നിൽക്കുന്ന ചേനകൾ. നിലംമുട്ടി കായ്ച്ചു നൽക്കുന്ന പ്ലാവുകളും മാവും പേരയും. കൃഷിയിടം നനയ്ക്കാനായി വെട്ടിയ ചാലുകളിലൂടെ നിറഞ്ഞൊഴുകുന്ന വെള്ളം. ചെടികളെ തഴുകി തലോടി സദാ കടന്നു വരുന്ന ഇളം കാറ്റ്.
താമസിക്കുന്ന വീടിനോടു ചേർന്നും അപ്പുറത്തും ശാസ്ത്രീയമായി നിർമിച്ച തൊഴുത്തിൽ അപൂർവ ഇനത്തിൽപെട്ട എഴുപതോളം പശുക്കളും എരുമകളും. എച്ച്.എഫ്, ജേഴ്സി, ഗിർ, കാസർഗോഡ് കുള്ളൻ, വെച്ചൂർ തുടങ്ങിയ പശു ഇനങ്ങൾ അതിൽപ്പെടും. കുതിരക്കുളന്പിന്റെ ആകൃതിയിലാണു വീടിനടുത്തുള്ള വലിയ തൊഴുത്ത്.
നടുക്ക് ദീർഘചതുരാകൃതിയിൽ സാമാന്യം വലിയ കുളം. അതിൽ നിറയെ വെള്ളം. കുളത്തിലെ തണുപ്പ് എപ്പോഴും തൊഴുത്തിൽ കിട്ടും. പോരാത്തതിന് നല്ല കാറ്റും വെളിച്ചവും. അതുവഴി മികച്ച ഉത്പാദനവും. വൃത്തിയാക്കാനുള്ള സൗകര്യത്തിന് പുൽത്തൊട്ടി ടൈൽ പാകിയിരിക്കുകയാണ്. നനഞ്ഞ തുണികൊണ്ട് ഒരറ്റം മുതൽ മറ്റേയറ്റം വരെ തുടച്ചാൽ പുൽത്തൊട്ടി ക്ലീൻ. പശുക്കൾക്കു ബീയർവേസ്റ്റിൽ നിന്നുണ്ടാക്കുന്ന ചെലവ് കുറഞ്ഞ കാലിത്തീറ്റയാണു കൊടുക്കുന്നത്. കറവ പശുക്കൾക്കു കുറച്ചു പുല്ലും കൊടുക്കും. ദിനംപ്രതി ശരാശരി 500 ലിറ്ററോളം പാല് അളക്കും. കറവ മാടുകൾക്ക് മുൻഗണന നൽകി പ്രത്യേക ക്രമത്തിലാണു തൊഴുത്തിൽ പശുക്കളെ കെട്ടിയിരിക്കുന്നത്. അതനുസരിച്ചാണു പരിപാലനവും.
എല്ലാ പ്ലോട്ടുകളിലും വലിയ കുളങ്ങളുണ്ട്. അതിലെല്ലാം ഗൗര, ഗ്രാസ് കാർപ്, ഹൈബ്രിഡ് തിലാപ്പിയ, നട്ടർ, ആസാം വാള, ബ്രാൽ ഫിഷ്, മുഷി തുടങ്ങിയ ഇനം മത്സ്യങ്ങൾ തത്തിക്കളിക്കുന്നു. കൃഷിയിടങ്ങൾ ഒരുക്കുന്നതിനു മുന്പ് കുളങ്ങൾ നിർമിക്കുക സ്കറിയാ പിള്ളയുടെ രീതിയാണ്. അതുകൊണ്ട് രണ്ടുണ്ട് ഗുണങ്ങൾ.
കൃഷിയിടങ്ങളിൽ എപ്പോഴും വെള്ളം കിട്ടും. മത്സ്യം വളർത്തുകയും ചെയ്യാം. ജമ്നാപ്യാരി, മലബാറി, ബീറ്റൽ ആടുകളും പല വലുപ്പത്തിലും രൂപത്തിലുമുള്ള വിവിധ ഇനങ്ങളിൽപ്പെട്ട കോഴികളും കൃഷിയിടത്തിലെ അഴകാണ്. അപൂർവ ഇനത്തിൽപ്പെട്ട നായക്കളും സ്കറിയാ പിള്ളയുടെ ഫാമിലുണ്ട്. ശിവജിയുടെ സൈന്യത്തിന്റെ ഭാഗമായിരുന്ന കാരവൻ ഹൗണ്ട്, ഡോബർമാൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയവ ബ്രീഡുകൾ അവയിൽ ചിലതു മാത്രം. ഇവയെയെല്ലാം പ്രത്യേകം പ്രത്യേകം കൂടുകളിലാണ് സംരക്ഷിക്കുന്നത്.
കൃഷിക്കൊപ്പം ടൂറിസവും
കൃഷിയിടങ്ങൾ കാണാനും കൃഷി രീതികൾ അറിയാനും പലരും എത്തിത്തുടങ്ങിയതോടെയാണു കൃഷിക്കൊപ്പം ടൂറിസത്തിന്റെ സാധ്യതയും സക്റിയാ പിള്ളയുടെ മനസിൽ തെളിഞ്ഞത്. തിരക്കിന്റെ ആധുനിക ലോകത്തിൽ, കുറച്ചു നേരമെങ്കിലും ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലെ ശാന്തതയിലേക്കും വരാൻ കൊതിക്കാത്തവരില്ല. നന്നായി പരിപാലിക്കപ്പെടുന്ന കൃഷിയിടങ്ങളിലെ കാഴ്ചകൾ കാണാനും അവിടെ സ്വസ്തമായി കുറച്ചു സമയം ചെലവഴിക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കം. ഫാം കണ്സൾട്ടന്റുമാരുമായി ആലോചിച്ച് അതിനുള്ള ഒരുക്കങ്ങളായി പിന്നെ.
തോട്ടങ്ങൾ ഒരോന്നും ഭൂപ്രകൃതിക്ക് അനുസരിച്ച് ഒന്നുകൂടി ഒരുക്കിയെടുത്തു. വിളകൾക്കിടയിലൂടെ അവയെ കണ്ടും തൊട്ടും സന്ദർശകർക്ക് സുഗമായി സഞ്ചരിക്കാനുതകും വിധം നടപ്പാതകളൊരുക്കി. കോണ്ടൂർ ലെയറിംഗിലൂടെ വെള്ളം തെല്ലും നഷ്ടപ്പെടാത്ത വിധത്തിൽ കൃഷിയിടങ്ങൾ പുനഃക്രമീകരിച്ചു. നനയ്ക്കാനായി നിർമിച്ച, സദാ വെള്ളമൊഴുകുന്ന ചാലുകൾക്കിടയിലൂടെയുള്ള നടത്തം സന്ദർശകരിൽ പുത്തൻ ഉണർവ് പകരുമെന്നു സ്കറിയാ പിള്ള കണ്ടറിഞ്ഞു. നടപ്പാതകളുടെ ഇരു വശങ്ങളിലും
അപൂർവ സസ്യങ്ങൾ വച്ചു പിടിപ്പിച്ചു. ആപ്പിൾ ചാന്പ, മുസംബി, ഓൾ സീസണ് മാംഗോ, മിറക്കിൾ ഫ്രൂട്ട്, വെൽവെറ്റ് ആപ്പിൾ, സ്ട്രോബറി, മുള്ളാത്ത, ഇരുന്പൻ പുളി, ഓറഞ്ച്, സപ്പോട്ട, ചെറുനാരകം, കെപ്പൽ, രക്തചന്ദനം, പാൽക്കായം തുടങ്ങി നിരവധി അപൂർസസ്യങ്ങളുടെ തണൽപ്പറ്റിയുള്ള നടപ്പും അവയുടെ ചുവട്ടിലിരുന്നുള്ള വിശ്രമവും സന്ദർശകർക്ക് നവ്യാനുഭവമാകും.
കുളക്കരയിൽ ചൂണ്ടയിട്ടും വലയിട്ടും മീൻ പിടിക്കുന്നവരുടെ സന്തോഷം അദ്ദേഹം മനസിൽ കണ്ടു. ആ മീനുകൾ തന്നെ വിഭവങ്ങളായി തീൻ മേശയിലെത്തുന്പോൾ അതിഥികൾ അദ്ഭുതപ്പെടുമെന്നും സ്കറിയാ പിള്ളയിലെ സംരംഭകൻ ദൂരെക്കണ്ടു. നീന്താനും വിശ്രമിക്കാനും 2500 ചതുരശ്ര അടി വിസ്തീർണവും 14 അടി ആഴവുമുള്ള കുളമുണ്ടാക്കി. അവയിൽ വിവിധ ഇനം മത്സ്യങ്ങളെ നിക്ഷേപിച്ചു. കുളക്കരയിലിരുന്ന് മത്സ്യങ്ങൾക്കു തീറ്റ കൊടുക്കുന്പോൾ ലഭിക്കുന്ന ആനന്ദം അദ്ദേഹം സ്വയം അനുഭവിച്ചറിഞ്ഞു.
കുളത്തിനു മീതെ സ്കൈ സൈക്കിളിംഗിനുള്ള സൗകര്യം. രാത്രിയിൽ വിശ്രമിക്കാൻ കോട്ടേജുകളും ഏറുമാടങ്ങളും. മീനുകൾ തുള്ളിക്കളിക്കുന്ന കുളത്തിനു മുകളിലെ മിനി കോണ്ഫ്രറൻസ് ഹാൾ. കൃഷിയിടങ്ങളിലൂടെ സഞ്ചരിക്കാൻ കാളവണ്ടിയും കുതിരവണ്ടിയും ഒട്ടകവും. കുട്ടികൾക്ക് കളിക്കാൻ ടർഫും മറ്റു കളിസ്ഥലങ്ങളും. സന്ദർശകർ ആഗ്രഹിക്കുന്ന കൃഷികൾ കാണാനും കൃഷി രീതികൾ മനസിലാക്കാനും അവസരം.
വീടിനോടു ചേർന്നും കുറച്ചകലെ മറ്റൊരു പുരയിടത്തിലുമായി രണ്ടു പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകളും അദ്ദേഹത്തിനുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകളാണു പ്രധാന ഉത്പന്നം. ഷിഫ്്റ്റ് അടിസ്ഥാനത്തിൽ 150 ഓളം തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നു.
കൂത്താട്ടുകുളത്തു നിന്ന് 1979 ലാണ് അല്ലക്കുഴ കുടുബത്തിൽ നിന്നു സ്കറിയാ പിള്ളയും കുടുംബവും പാലക്കാട്ട് എത്തിയത്. 42 വർഷത്തെ വിശ്രമില്ലാത്ത അധ്വാനത്തിന് ഫലം കിട്ടിയെന്ന് അദ്ദേഹം സംതൃപ്തിയോടെ സമ്മതിക്കുന്നു. ഇക്കാലമത്രയും ന്ധപ്രാർഥിക്കുക, പ്രവർത്തിക്കുക’ എന്ന മുദ്രാവാക്യത്തിലൂന്നിയാണ് അദ്ദേഹം പ്രവ്രർത്തിച്ചത്.
ഇനിയും അങ്ങനെ തന്നെ ആയിക്കുകയും ചെയ്യും. കൃഷി കാര്യത്തിലും വീട്ടുകാര്യത്തിലും തന്റെ വലതുകൈയും ഇടതുകൈയും ഭാര്യ മിനി ആണെന്നു പറയാൻ സ്കറിയാ പിള്ളയ്ക്ക് തെല്ലും മടിയില്ല. തന്റെ കണ്ണു ചെല്ലാത്തിടത്തൊക്കെ മിനിയുടെ കണ്ണ് ചെല്ലും. ആ ഉറപ്പിലാണ് അദ്ദേഹം തന്റെ കൃഷിയിടങ്ങളും ജീവിതവും കെട്ടിപ്പെടുത്തിയത്. ചിറ്റൂർ ഗവ. കോളജ് അധ്യാപകൻ ഡോ. റിച്ചാർഡ്, ഫാർമസ്യൂട്ടിക്കൽ കന്പനി മാനേജർ റെയ്നോൾഡ്, തനിമ പ്ലാസ്റ്റിക് എംഡി ഹരോൾഡ് എന്നിവരാണു മക്കൾ. മാനേജർ: എഡിസണ് ജോർജ്.
ശ്രദ്ധാകേന്ദ്രം നീലാണ്ടൻ
പഞ്ചാബിൽ നിന്നു കൊണ്ടുവന്ന നീലിരവി ഇനത്തിൽപ്പെട്ട നീലാണ്ടൻ എന്ന പേത്തുകുട്ടനാണ് ഫാമിലെ ശ്രദ്ധാകേന്ദ്രം. തികച്ചും ശാന്തനായ ഇവനെ കൊച്ചു കുട്ടികൾക്കു പോലും കൊണ്ടു നടക്കാം. നാലു വയസുള്ള നീലാണ്ടന് 1500 കിലോ തൂക്കമുണ്ട്. 22 കൊല്ലത്തോളം ആയുസുള്ള ഈ ഇനം പോത്ത് 2000 കിലോ വരെ തൂക്കം വയ്ക്കും. തീറ്റപ്പുല്ലും വെള്ളവുമാണ് ഇഷ്ട ഭക്ഷണം. പഞ്ച്കല്യാണി എന്ന പേരിലും അറിയപ്പെടുന്ന ഇവ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിലും കാണപ്പെടുന്നു. മോഹവില കൊടുത്തു വാങ്ങിയ ഇവൻ സ്കറിയാ പിള്ളയുടെ ഫാമിൽ എത്തിയിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുള്ളൂ.
സമ്മിശ്ര വളപ്രയോഗം
രാസവളവും ജൈവവളവും സമ്മിശ്രമായി പ്രയോഗിച്ചാണു സ്കറിയാ പിള്ള മികച്ച വിളവ് ഉത്പാദിപ്പിക്കുന്നത്. അടിസ്ഥാന വളപ്രയോഗത്തിനുശേഷം കൃഷി ഓഫീസർമാരുടെ നിർദേശാനുസരണം രാസവളവും പ്രയോഗിക്കും. ഫാമിൽ നിന്നുകിട്ടുന്നതിനു പുറമേ മാസംതോറും 10 ലോഡ് കോഴി വളവും അഞ്ച് ലോഡ് ആട്ടിൻ കാഷ്ഠവും വാങ്ങും. കൃഷിയിടങ്ങൾ കൃത്യമായി നനയ്ക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ആവശ്യത്തിനു തൊഴിലാളികൾ ഉള്ളത് വലിയ അനുഗ്രഹമായി അദ്ദേഹം കാണുന്നു.
പേരിലുമുണ്ട് പുതുമ
സ്കറിയാ പിള്ളയുടെ പേരിലുമുണ്ടു പുതുമ. അതുകിട്ടിയതു വീട്ടിൽ നിന്നാണ്. കൂത്താട്ടുകുളം ഭാഗത്ത് അക്കാലത്ത് ഇളയ മക്കളെ പുള്ളെ എന്നു വളിക്കുമായിരുന്നു. എട്ടുമക്കളിൽ ഇളയ ആളായ സ്കറിയ, അങ്ങനെ മൂത്ത സഹോദരങ്ങൾക്ക് പുള്ളെ ആയി. സ്കൂളിൽ ചേർത്തപ്പോൾ ജ്യേഷ്ഠൻ അദ്ദേഹത്തിന് സ്കറിയാ പിള്ള എന്നു പേരുമിട്ടു.
290 രൂപയ്ക്ക് കാലിത്തീറ്റ!
കാലിത്തീറ്റ വിലയാണു ക്ഷീരകർഷകരുടെ വരുമാന വർധനവിൽ വില്ലനാകുന്നത്. അതിന്റെ വില പലപ്പോഴും സാധാരണക്കാർക്കു താങ്ങാൻ കഴിയില്ല. സമാന സാഹചര്യം സ്കറിയാ പിള്ളയ്ക്കുമുണ്ടായിരുന്നു. അതിനൊരു പരിഹാരം പക്ഷേ, അദ്ദേഹം കണ്ടെത്തി. വിദഗ്ധ ഡോക്്ടർമാരുടെ മേൽനോട്ടത്തിൽ പുതിയൊരു കാലിത്തീറ്റ തന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. പ്രധാനമായും ബീയർ വേയ്സ്റ്റിൽ നിന്നാണ് അതുണ്ടാക്കിയത്.
ബീയർ ഉദ്പാദിപ്പിച്ച ശേഷമുള്ള വേയ്സ്റ്റ്, മരച്ചീനിയിൽ നിന്നുള്ള സ്റ്റാർച്ച് വേയ്സ്റ്റ്, ചോള വേയ്സ്റ്റ്, ചോളത്തിന്റെ ഉമി, കുർക്കുമിൻ വേർതിരിച്ചെടുത്ത മഞ്ഞപ്പൊടി, ഉപ്പ് എന്നിവ കൃത്യമായ അളവിൽ ചേർത്ത മിശ്രിതമാണത്. അതു മിക്സ് ചെയ്യുന്നതിനുള്ള യൂണിറ്റ് വീടിനു സമീപം പ്രവർത്തിക്കുന്നുണ്ട്. തന്റെ ആവശ്യത്തിനു ശേഷം ബാക്കിവരുന്നത് അദ്ദേഹം വിൽക്കുന്നു. 45 കിലോ ചാക്കിന് വില 290 രൂപ.
എത്തേണ്ട വഴി
പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ പാറ വഴി ഇരട്ടക്കുളം. അവിടെ നിന്ന് നല്ലേപ്പിള്ളി. ഫോണ്: 9388191592, 9895706543, 8943317828
ജിമ്മി ഫിലിപ്പ്