പച്ചപുതച്ച പാലക്കാടൻ വയലേലകളുടെ നടുവിലൂടെ ഇഴയുന്ന പാന്പുകണക്കേ നീളുന്ന റോഡുകൾ. പാലക്കാട് നഗരത്തിൽ നിന്ന് ഈ വഴികളിലൂടെ എട്ടു കിലോമീറ്റർ താണ്ടിയാൽ പള്ളത്തേരിയിലെത്താം. ഇവിടത്തെ മാരുതി ഗാർഡൻ എന്ന വീടും പരിസരവും നമ്മെ നയിക്കുന്നത് ജൈവകൃഷി കാഴ്ചകളിലേക്കാണ്. പ്രകൃതിയിലേക്കൊരു തിരിച്ചുപോക്ക് ഇഷ്ടപ്പെടുന്നവരെ സ്വാഗതം ചെയ്ത് ഇവിടെ ഭുവനേശ്വരിയുണ്ടാകും.
ആശ്രമപ്രതീതിയുണർത്തുന്ന വീടും പരിസരവും സമ്മാനിക്കുന്നത് പ്രശാന്തതയാണ്. 24 ഏക്കറിലെ ഈ വീട്ടുപരിസരവും തൊടികളും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടാൽ മതിവരാത്ത ദൃശ്യങ്ങളിലേക്കും. കാർഷികകാഴ്ചകൾ കണ്ട് ഇവിടെ രാപാർക്കാം. തൊടിയിലെ വിഭവങ്ങൾ കൊണ്ടൊരുക്കുന്ന ഭക്ഷണത്തിലെ നന്മനുകരാം. വീടിനു സമീപത്തുതന്നെയുണ്ട് ഇതിനുള്ള ചെറു ഭവനങ്ങൾ.
പ്രധാന ഗേറ്റിനിരുവശവും അതിഥികളെ സ്വാഗതം ചെയ്യുന്നത് നല്ല ചുവപ്പു മാങ്ങയുമായി മല്ലിക മാവുകളാണ്. അതിസാന്ദ്രത രീതിയിലാണ് ഇവിടത്തെ മാവ്, പ്ലാവ് കൃഷികൾ. സാധാരണ നൽകുന്നതിലും ഇടയകലം കുറച്ച് കൃഷിചെയ്യുന്ന രീതിയാണ് അതിസാന്ദ്രത(ഹൈ ഡെൻസിറ്റി)കൃഷി. ബംഗനപ്പള്ളി, സിന്ദൂരം, മല്ലിക, അൽഫോണ്സാ, കാലപ്പാടി, പ്രീയൂർ തുടങ്ങിയ മാവുകളുടെ സമൃദ്ധിയാണിവിടെ. പാലക്കാട് പൊതുവേ നല്ല ചൂടാണെങ്കിലും ഇവിടത്തെ മരങ്ങളൊരുക്കുന്ന തണലും തണുപ്പും ഒന്നനുഭവിക്കേണ്ടതാണ്.
ഒരേക്കറിൽ വീടിനു സമീപത്തു തന്നെയാണ് മാവുകളുടെ അതിസാന്ദ്രത കൃഷി. കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ചെറുചില്ലകൾ വിടർത്തിയാണ് മാവുകളുടെ നിൽപ്. മാന്തോപ്പു നൽകുന്ന സുഖശീതളിമയിലൂടെയുള്ള നടത്തം ഒന്നനുഭവിക്കേണ്ടതു തന്നെ. ഇതിനടുത്തു തന്നെയായി തലയുയർത്തി കായ്ച്ചു നിൽക്കുകയാണ് 42 വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ.
ഇതിനിടയിലായി ചക്കയിൽ പശ കുറവുള്ള ഗംലസ് എന്നയിനവുമുണ്ട്. എട്ടടി അകലത്തിൽ നട്ടിരിക്കുന്ന പ്ലാവിൻ തടങ്ങളിൽ ഇടവിളയായി മഞ്ഞളുമുണ്ട്. കന്നി മാസത്തിൽ ഇടിച്ചക്ക കഴിച്ചാൽ ആവർഷം പനിയുണ്ടാകില്ലെന്നാണ് വിശ്വാസമെന്ന് ഭുവനേശ്വരി പറയുന്നു. ഡ്രിപ്പ് ഇറിഗേഷൻ (തുള്ളി നന) സംവിധാനത്തിലൂടെയാണ് ജലസേചനം. ഇവയുടെ ചുവട്ടിലെ മണ്ണിരയുടെ സാന്നിധ്യം മണ്ണിലെ കുരുപ്പൻ കണ്ടാലറിയാം.
പഴങ്ങളുടെ പറുദീസ
വീടിനു സമീപത്തായി പഴങ്ങളുടെ പറുദീസയാണ്. റംബൂട്ടാൻ, അവക്കാഡോ, ബറാബ, ഞാവൽ, പിസ, മിറക്കിൾ ഫ്രൂട്ട്, സപ്പോർട്ട, ഓറഞ്ച്, പേര എന്നിവയൊക്കെ കണ്ടും, ഇവയുടെ പഴങ്ങൾ പറിച്ചു തിന്നുകൊണ്ടുമുള്ള നടത്തം നൽകുന്ന ആനന്ദം ഒന്നു വേറെ തന്നെ.
പച്ചപുതച്ച നെൽപ്പാടങ്ങൾ
വീടുനിൽക്കുന്ന പൊക്കപ്രദേശത്തു നിന്ന് അൽപമിറങ്ങിയാൽപിന്നെ വയലേലകളൊരുക്കുന്ന ഹരിതാഭയാണ്. ഇങ്ങോട്ടുള്ള യാത്രക്കിടയിൽ കോഴി, മണിത്താറാവ്, പ്രാവ് തുടങ്ങിയവയൊക്കെ നമ്മെ നോക്കിനിൽപുണ്ടാകും. നെൽവയലുകൾക്കു നടുവിലെ പാതകളിലൂടെ നടക്കുന്പോൾ മനസ് അറിയാതെ നാട്ടു ന·യിലേക്ക് വഴുതി വീഴുന്ന അനുഭവം.
നടന്നു വിഷമിച്ചവർക്ക് ഇരിക്കാൻ പാടവരന്പിലെ ആൽച്ചുവട്ടിൽ ഓലകൊണ്ടൊരുക്കിയ ചെറിയകുടിൽ. ഇനി ഒന്ന് ഉൗഞ്ഞാലാടണമെന്നാണെങ്കിൽ ആലിൽ ഉൗഞ്ഞാൽ റെഡി. പാടങ്ങളിൽ പണിക്കെത്തുന്നവർ വിശ്രമിക്കുന്നതും ഉൗണു കഴിക്കുന്നതുമൊക്കെ പാടവരന്പിലെ ഈ കുടിലിലാണ്.
ഭാഗ്യമുണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ ഇവിടെ മയിലുകളുടെ വിളയാട്ടവും കാണാം. ശ്രേയസ്, എഎസ്റ്റി ഇനം നെല്ലുകളാണ് കൃഷിചെയ്യുന്നത്. 110 ദിവസം മൂപ്പുള്ള നെല്ലിനങ്ങളാണിവ. ഇഡലിക്കൊക്കെ അരയ്ക്കാൻ നല്ലതാണ് എഎസ്റ്റി എന്നയിനം. പത്തേക്കറിലാണ് ഇവ രണ്ടും കൃഷി ചെയ്യുന്നത്. പാടവരന്പിലും തൊടിയിലുമായി 250 തെങ്ങുകൾ തലവിരിച്ചു നിൽക്കുന്നു. കവുങ്ങുകളും ഇവയ്ക്ക് കൂട്ടായുണ്ട്. പച്ചക്കറി നഴ്സറിയിലൂടെ നല്ല തൈകളും വാങ്ങാം.
ഗീർ, വെച്ചൂർ തുടങ്ങി അഞ്ചു നാടൻ പശുക്കളുടെ ചാണകവും മൂത്രവുമൊക്കെ ഉപയോഗിച്ചു നിർമിക്കുന്ന പഞ്ചഗവ്യമാണ് പ്രധാന വളം. ഇതിലുമുണ്ടൊരു ഭുവനേശ്വരി സ്പർശം. പഴവും ശീമക്കൊന്നയിലയുമൊക്കെചേർത്ത് പന്ത്രണ്ടു ദിവസം വച്ചു തയാറാക്കുന്നതാണിത്. ജൈവരീതിയിൽ വിളയിച്ച ഉത്പന്നങ്ങൾക്ക് വില കൂടുതലായതിനാൽ ആവശ്യക്കാരുണ്ടാകുമോ എന്നചോദ്യത്തിന് ഇവിടെ ഉണ്ടാകുന്നത് വാങ്ങിക്കാൻ ക്യൂ ആണെന്നായിരുന്നു ഭൂവനേശ്വരിയുടെ മറുപടി.
ഇങ്ങനെ വിപണിയുണ്ടായതിനു പിന്നിൽ മൃഗസംരക്ഷണ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ശുദ്ധോധനന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. കാർസർ രോഗവിദഗ്ധനായ ഡോ. പി.വി. ഗംഗാധരനോട് ഭുവനേശ്വരിയുടെ ജൈവകൃഷിയെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിനു വലിയ താത്പര്യമായി. കൃഷിയിടം സന്ദർശിച്ച ഡോ. ഗംഗാധരൻ വഴി എറണാകുളത്തെ പ്രമുഖ കാൻസർ ചികിത്സകരും ഇവിടെത്തി. മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത കാർസർ ബാധിതരും മറ്റു മാരകരോഗങ്ങളുള്ളവരും ഇവർവഴി ഭുവനേശ്വരിയുടെ ജൈവ ഉത്പന്നങ്ങൾ തേടിയെത്തി.
കളച്ചെടികളുപയോഗിച്ചുണ്ടാക്കുന്ന കീടനാശിനി
പറന്പിൽ ധാരാളമുള്ള നാറ്റപ്പൂച്ചെടി, ഒടിച്ചുകുത്തി, നിത്യകല്യാണി, മല്ലിക തുടങ്ങി 13 ഇനം ചെടികൾ ഉരലിൽ ചതച്ച് കലത്തിലാക്കി മണ്ണിൽ കുഴിച്ചിട്ട ശേഷം അരിച്ചെടുക്കുന്ന ലായനിയാണ് പ്രധാന കീടനാശിനിയായി ഉപയോഗിക്കുന്നത്. രണ്ടു ബോർവെല്ലുകളൊരുക്കുന്ന ജലസമൃദ്ധിയാണ് പറന്പിലെ ഹരിതാഭയ്ക്കു പിന്നിൽ. ന്ധമാനവ് പ്ലാന്റേഷൻ’ എന്ന ഇവരുടെ പുരയിടത്തിലെ പാടങ്ങളിൽ കട്ല, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നു.
ഇതിനു സമീപമുള്ള മരങ്ങളിലെ ഏറുമാടങ്ങളിലിരുന്ന് പ്ലാന്റേഷനിലെ കാഴ്ചകൾ ആസ്വദിക്കുകയുമാകാം. രണ്ടു നെല്ലും ഒരു എള്ളും എന്ന രീതിയിലാണ് ഇവിടത്തെ കൃഷി ക്രമീകരണം. എള്ളിൽ നിന്ന് എള്ളെണ്ണ, എള്ളുണ്ട, ഹൽവ എന്നിവയുമൊക്കെ ഉണ്ടാക്കുന്നു. ഉത്പന്നങ്ങൾ എല്ലാം മൂല്യവർധന വരുത്തിയാണ് വിൽക്കുന്നത്. കൃഷിയെക്കുറിച്ചും മൂല്യവർധനയെക്കുറിച്ചുമൊക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് ഇവിടെത്താം. കൃഷിയിടത്തിൽ അവധിക്കാലം ചെലവഴിക്കാനാഗ്രഹിക്കുന്നവരെയും ഭുവനേശ്വരിയുടെ കൃഷിയിടം നിരാശപ്പെടുത്തില്ല. ഫോണ്: ഭുവനേശ്വരി- 9946718866.
ടോം ജോർജ്
ആശ്രമപ്രതീതിയുണർത്തുന്ന വീടും പരിസരവും സമ്മാനിക്കുന്നത് പ്രശാന്തതയാണ്. 24 ഏക്കറിലെ ഈ വീട്ടുപരിസരവും തൊടികളും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടാൽ മതിവരാത്ത ദൃശ്യങ്ങളിലേക്കും. കാർഷികകാഴ്ചകൾ കണ്ട് ഇവിടെ രാപാർക്കാം. തൊടിയിലെ വിഭവങ്ങൾ കൊണ്ടൊരുക്കുന്ന ഭക്ഷണത്തിലെ നന്മനുകരാം. വീടിനു സമീപത്തുതന്നെയുണ്ട് ഇതിനുള്ള ചെറു ഭവനങ്ങൾ.
പ്രധാന ഗേറ്റിനിരുവശവും അതിഥികളെ സ്വാഗതം ചെയ്യുന്നത് നല്ല ചുവപ്പു മാങ്ങയുമായി മല്ലിക മാവുകളാണ്. അതിസാന്ദ്രത രീതിയിലാണ് ഇവിടത്തെ മാവ്, പ്ലാവ് കൃഷികൾ. സാധാരണ നൽകുന്നതിലും ഇടയകലം കുറച്ച് കൃഷിചെയ്യുന്ന രീതിയാണ് അതിസാന്ദ്രത(ഹൈ ഡെൻസിറ്റി)കൃഷി. ബംഗനപ്പള്ളി, സിന്ദൂരം, മല്ലിക, അൽഫോണ്സാ, കാലപ്പാടി, പ്രീയൂർ തുടങ്ങിയ മാവുകളുടെ സമൃദ്ധിയാണിവിടെ. പാലക്കാട് പൊതുവേ നല്ല ചൂടാണെങ്കിലും ഇവിടത്തെ മരങ്ങളൊരുക്കുന്ന തണലും തണുപ്പും ഒന്നനുഭവിക്കേണ്ടതാണ്.
ഒരേക്കറിൽ വീടിനു സമീപത്തു തന്നെയാണ് മാവുകളുടെ അതിസാന്ദ്രത കൃഷി. കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ചെറുചില്ലകൾ വിടർത്തിയാണ് മാവുകളുടെ നിൽപ്. മാന്തോപ്പു നൽകുന്ന സുഖശീതളിമയിലൂടെയുള്ള നടത്തം ഒന്നനുഭവിക്കേണ്ടതു തന്നെ. ഇതിനടുത്തു തന്നെയായി തലയുയർത്തി കായ്ച്ചു നിൽക്കുകയാണ് 42 വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ.
ഇതിനിടയിലായി ചക്കയിൽ പശ കുറവുള്ള ഗംലസ് എന്നയിനവുമുണ്ട്. എട്ടടി അകലത്തിൽ നട്ടിരിക്കുന്ന പ്ലാവിൻ തടങ്ങളിൽ ഇടവിളയായി മഞ്ഞളുമുണ്ട്. കന്നി മാസത്തിൽ ഇടിച്ചക്ക കഴിച്ചാൽ ആവർഷം പനിയുണ്ടാകില്ലെന്നാണ് വിശ്വാസമെന്ന് ഭുവനേശ്വരി പറയുന്നു. ഡ്രിപ്പ് ഇറിഗേഷൻ (തുള്ളി നന) സംവിധാനത്തിലൂടെയാണ് ജലസേചനം. ഇവയുടെ ചുവട്ടിലെ മണ്ണിരയുടെ സാന്നിധ്യം മണ്ണിലെ കുരുപ്പൻ കണ്ടാലറിയാം.
പഴങ്ങളുടെ പറുദീസ
വീടിനു സമീപത്തായി പഴങ്ങളുടെ പറുദീസയാണ്. റംബൂട്ടാൻ, അവക്കാഡോ, ബറാബ, ഞാവൽ, പിസ, മിറക്കിൾ ഫ്രൂട്ട്, സപ്പോർട്ട, ഓറഞ്ച്, പേര എന്നിവയൊക്കെ കണ്ടും, ഇവയുടെ പഴങ്ങൾ പറിച്ചു തിന്നുകൊണ്ടുമുള്ള നടത്തം നൽകുന്ന ആനന്ദം ഒന്നു വേറെ തന്നെ.
പച്ചപുതച്ച നെൽപ്പാടങ്ങൾ
വീടുനിൽക്കുന്ന പൊക്കപ്രദേശത്തു നിന്ന് അൽപമിറങ്ങിയാൽപിന്നെ വയലേലകളൊരുക്കുന്ന ഹരിതാഭയാണ്. ഇങ്ങോട്ടുള്ള യാത്രക്കിടയിൽ കോഴി, മണിത്താറാവ്, പ്രാവ് തുടങ്ങിയവയൊക്കെ നമ്മെ നോക്കിനിൽപുണ്ടാകും. നെൽവയലുകൾക്കു നടുവിലെ പാതകളിലൂടെ നടക്കുന്പോൾ മനസ് അറിയാതെ നാട്ടു ന·യിലേക്ക് വഴുതി വീഴുന്ന അനുഭവം.
നടന്നു വിഷമിച്ചവർക്ക് ഇരിക്കാൻ പാടവരന്പിലെ ആൽച്ചുവട്ടിൽ ഓലകൊണ്ടൊരുക്കിയ ചെറിയകുടിൽ. ഇനി ഒന്ന് ഉൗഞ്ഞാലാടണമെന്നാണെങ്കിൽ ആലിൽ ഉൗഞ്ഞാൽ റെഡി. പാടങ്ങളിൽ പണിക്കെത്തുന്നവർ വിശ്രമിക്കുന്നതും ഉൗണു കഴിക്കുന്നതുമൊക്കെ പാടവരന്പിലെ ഈ കുടിലിലാണ്.
ഭാഗ്യമുണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ ഇവിടെ മയിലുകളുടെ വിളയാട്ടവും കാണാം. ശ്രേയസ്, എഎസ്റ്റി ഇനം നെല്ലുകളാണ് കൃഷിചെയ്യുന്നത്. 110 ദിവസം മൂപ്പുള്ള നെല്ലിനങ്ങളാണിവ. ഇഡലിക്കൊക്കെ അരയ്ക്കാൻ നല്ലതാണ് എഎസ്റ്റി എന്നയിനം. പത്തേക്കറിലാണ് ഇവ രണ്ടും കൃഷി ചെയ്യുന്നത്. പാടവരന്പിലും തൊടിയിലുമായി 250 തെങ്ങുകൾ തലവിരിച്ചു നിൽക്കുന്നു. കവുങ്ങുകളും ഇവയ്ക്ക് കൂട്ടായുണ്ട്. പച്ചക്കറി നഴ്സറിയിലൂടെ നല്ല തൈകളും വാങ്ങാം.
ഗീർ, വെച്ചൂർ തുടങ്ങി അഞ്ചു നാടൻ പശുക്കളുടെ ചാണകവും മൂത്രവുമൊക്കെ ഉപയോഗിച്ചു നിർമിക്കുന്ന പഞ്ചഗവ്യമാണ് പ്രധാന വളം. ഇതിലുമുണ്ടൊരു ഭുവനേശ്വരി സ്പർശം. പഴവും ശീമക്കൊന്നയിലയുമൊക്കെചേർത്ത് പന്ത്രണ്ടു ദിവസം വച്ചു തയാറാക്കുന്നതാണിത്. ജൈവരീതിയിൽ വിളയിച്ച ഉത്പന്നങ്ങൾക്ക് വില കൂടുതലായതിനാൽ ആവശ്യക്കാരുണ്ടാകുമോ എന്നചോദ്യത്തിന് ഇവിടെ ഉണ്ടാകുന്നത് വാങ്ങിക്കാൻ ക്യൂ ആണെന്നായിരുന്നു ഭൂവനേശ്വരിയുടെ മറുപടി.
ഇങ്ങനെ വിപണിയുണ്ടായതിനു പിന്നിൽ മൃഗസംരക്ഷണ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ശുദ്ധോധനന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. കാർസർ രോഗവിദഗ്ധനായ ഡോ. പി.വി. ഗംഗാധരനോട് ഭുവനേശ്വരിയുടെ ജൈവകൃഷിയെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിനു വലിയ താത്പര്യമായി. കൃഷിയിടം സന്ദർശിച്ച ഡോ. ഗംഗാധരൻ വഴി എറണാകുളത്തെ പ്രമുഖ കാൻസർ ചികിത്സകരും ഇവിടെത്തി. മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത കാർസർ ബാധിതരും മറ്റു മാരകരോഗങ്ങളുള്ളവരും ഇവർവഴി ഭുവനേശ്വരിയുടെ ജൈവ ഉത്പന്നങ്ങൾ തേടിയെത്തി.
കളച്ചെടികളുപയോഗിച്ചുണ്ടാക്കുന്ന കീടനാശിനി
പറന്പിൽ ധാരാളമുള്ള നാറ്റപ്പൂച്ചെടി, ഒടിച്ചുകുത്തി, നിത്യകല്യാണി, മല്ലിക തുടങ്ങി 13 ഇനം ചെടികൾ ഉരലിൽ ചതച്ച് കലത്തിലാക്കി മണ്ണിൽ കുഴിച്ചിട്ട ശേഷം അരിച്ചെടുക്കുന്ന ലായനിയാണ് പ്രധാന കീടനാശിനിയായി ഉപയോഗിക്കുന്നത്. രണ്ടു ബോർവെല്ലുകളൊരുക്കുന്ന ജലസമൃദ്ധിയാണ് പറന്പിലെ ഹരിതാഭയ്ക്കു പിന്നിൽ. ന്ധമാനവ് പ്ലാന്റേഷൻ’ എന്ന ഇവരുടെ പുരയിടത്തിലെ പാടങ്ങളിൽ കട്ല, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നു.
ഇതിനു സമീപമുള്ള മരങ്ങളിലെ ഏറുമാടങ്ങളിലിരുന്ന് പ്ലാന്റേഷനിലെ കാഴ്ചകൾ ആസ്വദിക്കുകയുമാകാം. രണ്ടു നെല്ലും ഒരു എള്ളും എന്ന രീതിയിലാണ് ഇവിടത്തെ കൃഷി ക്രമീകരണം. എള്ളിൽ നിന്ന് എള്ളെണ്ണ, എള്ളുണ്ട, ഹൽവ എന്നിവയുമൊക്കെ ഉണ്ടാക്കുന്നു. ഉത്പന്നങ്ങൾ എല്ലാം മൂല്യവർധന വരുത്തിയാണ് വിൽക്കുന്നത്. കൃഷിയെക്കുറിച്ചും മൂല്യവർധനയെക്കുറിച്ചുമൊക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് ഇവിടെത്താം. കൃഷിയിടത്തിൽ അവധിക്കാലം ചെലവഴിക്കാനാഗ്രഹിക്കുന്നവരെയും ഭുവനേശ്വരിയുടെ കൃഷിയിടം നിരാശപ്പെടുത്തില്ല. ഫോണ്: ഭുവനേശ്വരി- 9946718866.
ടോം ജോർജ്