1949 മേയ് 13 വെള്ളി... അധികം ആൾതിരക്കോ ബഹളമോ ഇല്ലാതെ ഉറക്കം തൂങ്ങുന്ന ആനന്ദ് റെയിൽവേസ്റ്റേഷൻ. ഇനി വരാനുള്ള ട്രെയിനും കാത്ത് രണ്ടുപേർ നിൽപുണ്ടവിടെ- കോദണ്ഡപാണിയും ബാരോട്ടും.
മുംബൈയിൽ നിന്നുവന്ന തീവണ്ടി ആ ചെറിയ റെയിൽവേ സ്റ്റേഷനിലേക്ക് ചൂളം മുഴക്കിയെത്തി. അതിൽ നിന്നൊരാൾ ഇറങ്ങി. സുഖസൗകര്യങ്ങളുടെ നടുവിൽ നിന്നു വിധി ആ കൊച്ചുഗ്രാമത്തിലെത്തിച്ചൊരു മനുഷ്യൻ. പിൽക്കാലത്ത് "ഇന്ത്യയുടെ പാൽക്കാരൻ’ എന്ന ഓമനപ്പേരിലൂടെ വിശ്വവിഖ്യാതി നേടിയ മലയാളിയായ ഡോ. വർഗീസ് കുര്യൻ.
കോദണ്ഡപാണിയിൽ നിന്നാണ് വർഗീസ് കുര്യനു ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. "ബാരോട്ട് കാക്ക’ എന്നു വിളിപേരുള്ള അപരൻ ആനന്ദിലെ ഗവണ്മെന്റ് ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റോർകീപ്പറായിരുന്നു. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള വെണ്ണ-ചീസ് ഫാക്ടറി ഓഫീസിലേക്കാണ് അവർ കുര്യനെ കൂട്ടിക്കൊണ്ടുപോയത്.
"ഇന്നു പതിമൂന്നാം തീയതി വെള്ളിയാഴ്ച- നല്ല ദിവസമല്ല... ഇന്നു ജോലിയിൽ പ്രവേശിക്കാതിരിക്കുകയാണു നല്ലത്. നാളെയാകാം...’ കോദണ്ഡപാണി ഓർമിപ്പിച്ചു. എന്നാൽ കുര്യന് അതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല.
"ഇല്ല.. ഇവിടെയുള്ളതൊന്നും, ഈ വരവും എനിക്കിഷ്ടമായില്ല. ഞാൻ ഇന്നുതന്നെ ജോലിയിൽ പ്രവേശിക്കുകയാണ്. മോശമായതെന്തുവേണമെങ്കിലും സംഭവിച്ചു കൊള്ളട്ടെ... എന്തായാലും ഇവിടെ ഏറെനാൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.’
കുര്യന്റെ മനംമടുപ്പിക്കുന്ന വാക്കുകൾ അവരെ അദ്ഭുത സ്തബ്ധരാക്കി. തുടക്കത്തിലേ കല്ലുകടി, പക്ഷെ വിധി കുര്യനു കാത്തുവച്ചത് മറ്റൊന്നായിരുന്നു. മനസില്ലാമനസോടെ ഒരു നിയോഗം പോലെ ആനന്ദിലെത്തിയ കുര്യൻ വാസ്തവത്തിൽ അവിടത്തെ നിർധനരായ പരശതം ക്ഷീരകർഷകരുടെ നിരാശ പടർന്ന ജീവിതത്തിലേക്കു വെളിച്ചം പകരാൻ തുടങ്ങുകയായിരുന്നു. പക്ഷെ ഈ അലിഖിതമായ വിധിവിഹിതം വർഗീസ് കുര്യന് അറിയുമായിരുന്നില്ല.
ക്ഷീരകർഷകരുടെ രക്ഷകൻ
അസംഘടിതരും അർധപട്ടിണിക്കാരുമായിരുന്ന ലക്ഷോപലക്ഷം ക്ഷീരകർഷകരുടെ രക്ഷകനാകാനായിരുന്നു ആനന്ദിലെത്തിയ കുര്യന്റെ നിയോഗം. ഭൗതിക ശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിംഗും പഠിച്ച കുര്യൻ തനിക്ക് ഒരിക്കലും ഇഷ്ടമല്ലാത്ത ഡയറി എൻജിനീയറിംഗ് പഠിക്കാൻ നിർബന്ധിതനാകുകയായിരുന്നു എന്നു പറയുന്നതാവും ഏറെ ശരി.
അതും വിദേശപഠനത്തിന് സ്കോളർഷിപ്പ് കിട്ടാനുള്ള ഒരു ഉപാധി എന്ന നിലയിൽ മാത്രം. വിദേശ പഠനാർത്ഥം അമേരിക്കയിലെ മിഷിഗണ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെത്തിയ കുര്യൻ പഠിച്ചത് മെറ്റലർജിയും ന്യൂക്ലിയർ ഫിസിക്സുമായിരുന്നു. എന്നാൽ പഠനമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ കുര്യനെ കാത്തിരുന്നത് ആനന്ദ് എന്ന കുഗ്രാമത്തിലെ ജോലിയും.
പാൽസമരവും ആനന്ദും
അധികമാരും അറിയാത്ത ഗുജറാത്തിലെ ഒരു ഓണംകേറാമൂലയായിരുന്നു അന്ന് കെയ്റ ജില്ലയിലുള്ള ആനന്ദ്. ഇടനിലക്കാരുടെ കൊടും ചൂഷണത്തിൽ പെട്ട് വളരെ തുച്ഛമായ വിലയ്ക്ക് തങ്ങൾ ഉത്പാദിപ്പിക്കുന്ന പാൽ വിൽക്കാൻ നിർബന്ധിതരായിരുന്നു അന്ന് കെയ്റയിലെ പാവം ക്ഷീരകർഷകർ.
ഇക്കാലത്താണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെയും പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയുടെയുമൊക്കെ പിന്തുണയോടെ കെയ്റിൽ പ്രസിദ്ധമായ പാൽസമരം അരങ്ങേറിയത്. ഇവിടത്തെ കർഷകർ ഒരു തുള്ളി പാൽ പോലും സ്വകാര്യ ഡയറിക്ക് നൽകാതെ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന പാൽ മുഴുവൻ തെരുവുകളിലൂടെ ഒഴുക്കിക്കളയുകയായിരുന്നു കെയ്റയിലെ പ്രസിദ്ധമായ പതിനഞ്ചുദിന പാൽ സമരത്തിൽ.
കെയ്റയിലെ ത്രിമൂർത്തികൾ
ഈ നിർണായകഘട്ടത്തിലാണ് വർഗീസ് കുര്യൻ ആനന്ദിലെത്തുന്നത്. സ്വതവേ നിരാശനായിരുന്ന കുര്യന്റെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റം വരുത്തിയ ത്രിഭുവൻദാസ് പട്ടേലുമായുള്ള ബന്ധം തുടങ്ങുന്നത് ഇവിടെവച്ചാണ്.
അമുലിന്റെ സ്ഥാപക ചെയർമാൻ. കുര്യന്റെ കഴിവുകൾ തിരിച്ചറിഞ്ഞതും അദ്ദേഹത്തെ ആനന്ദിൽ തുടരാൻ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു. ഡോ. വർഗീസ് കുര്യനും ത്രിഭുവൻദാസ് പട്ടേലും കുര്യന്റെ വിദേശപഠനകാല സുഹൃത്തും ഡയറി സാങ്കേതിക വിദഗ്ധനുമായിരുന്ന ഹരിചന്ദ് ദലയായും-കെയ്റ ക്ഷീരസഹകരണ സംഘത്തെ കരുത്തോടെ നയിച്ച ത്രിമൂർത്തികളെന്നാണിവർ അറിയപ്പെട്ടിരുന്നത്.
ആനന്ദിൽ ഒരു ക്ഷീരവികസന മാതൃകയായാണ് ഡോ. കുര്യൻ വികസിപ്പിച്ചത്. ഈ മാതൃകയുടെ കേന്ദ്രബിന്ദു സാധാരണക്കാരനായ ക്ഷീരകർഷകനും. ഉദ്യോഗസ്ഥരാകട്ടെ കർഷകരുടെ ശന്പളം പറ്റുന്ന ജീവനക്കാർ മാത്രം. ക്ഷീരകർഷക ശാക്തീകരണത്തിന്റെ ഉത്തമ മാതൃക കൂടെയാണിത്.
"ബില്യണ് ലിറ്റർ ഐഡിയ’
ഇന്ത്യയിലെ ക്ഷീരോത്പാദന, ക്ഷീരവ്യവസായ മേഖലയെ ഒരു തുള്ളി പാലിൽ നിന്ന് ഒരു പാൽ പ്രളയത്തിലേക്ക് നയിക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഇത്. ഇന്ത്യയെ ആഗോളപാൽ ഉത്പാദനരംഗത്ത് മുൻനിരയിലെത്തിക്കാൻ സഹായിച്ചത് ഡോ. കുര്യൻ മുന്നോട്ടു വച്ച ഈ മഹത്തായ ആശയമായിരുന്നു. പിൽക്കാലത്തു ധവളവിപ്ലവത്തിനു വഴി തെളിച്ച ന്ധഓപ്പറേഷൻ ഫ്ളഡ്’ എന്ന ആശയത്തിലേക്കു വഴിതെളിച്ചതും ഇതേ ആശയം തന്നെ.
ഇന്ത്യയിലെ പ്രധാന പാലുത്പാദനമേഖലകളിൽ ആനന്ദ് മാതൃക യാഥാർഥ്യമാക്കുക എന്നതായിരുന്നു ഓപ്പറേഷൻ ഫ്ളഡിന്റെ ലക്ഷ്യം. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചത് ന്ധഓപ്പറേഷൻ ഫ്ളഡ്’ പദ്ധതിയാണ്. മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്.
17 ദശലക്ഷത്തിൽ നിന്ന് 1984 ലക്ഷം ടണ്ണിലേക്ക്
1950-51 ൽ 17 ദശലക്ഷം ടണ് പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇത് 2019-20 ആയപ്പോഴേക്കും 1984 ലക്ഷം ടണ്ണായി കുതിച്ചുയർന്നു. ഇന്ന് ആഗോള പാൽ ഉത്പാദനത്തിന്റെ 22 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്.
അമേരിക്ക, ചൈന, പാകിസ്ഥാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്കു പിന്നിൽ നിൽക്കുന്നു. പാലിന്റെ ശരാശരി ആളോഹരി ഉപഭോഗം പ്രതിദിനം 100 ഗ്രാമായിരുന്നത് ഇന്ന് 226 ഗ്രാമായി വർധിച്ചിരിക്കുന്നു. പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഇറക്കുമതി ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇങ്ങനെ, പറഞ്ഞാൽ തീരാത്തത്ര നേട്ടങ്ങളാണ് ഓപ്പറേഷൻ ഫ്ളഡ് പദ്ധതി ഇന്ത്യക്ക് സമ്മാനിച്ചത്.
വിലപേശൽ ശേഷിയോ സാന്പത്തിക സ്ഥിരതയോ അവകാശപ്പെടാനില്ലാത്ത സ്വതന്ത്രഭാരതത്തിലെ ലക്ഷോപലക്ഷം ക്ഷീരകർഷകരുടെ ദുരിതപൂർണമായ ജീവിതത്തിൽ പ്രതീക്ഷയുടെ ഭദ്രദീപം തെളിച്ചു ഡോ. വർഗീസ് കുര്യൻ. തന്റെ ജന്മദേശത്തെ ആഗോള ക്ഷീരോത്പാദന രംഗത്തെ നേതൃനിരയിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വരും തലമുറകൾക്കുപോലും പ്രചോദനമാണ്, മാതൃകയാണ്.
പത്മഭൂഷണ്, വേൾഡ് ഫുഡ് പ്രൈസ്, കൃഷിരത്ന അവാർഡ്, പത്മശ്രീ, റേമൻ മഗ്സസെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകിയാണ് ഇന്ത്യയും വിദേശ രാജ്യങ്ങളും അദ്ദേഹത്തെ ആദരിച്ചത്.
ഇന്ത്യയുടെ പാൽക്കാരൻ ഓർമയായി
ന്ധഇന്ത്യയുടെ പാൽക്കാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.’ 2012 സെപ്റ്റംബർ 9-ാം തീയതി ഞായറാഴ്ച പ്രസിദ്ധീകരിച്ച പത്രങ്ങളുടെയെല്ലാം പ്രധാനതലക്കെട്ട് ഇതായിരുന്നു. ആഗോളക്ഷീരോത്പാദന മേഖലയിൽ ഇന്ത്യയെ അജയ്യശക്തിയാക്കി മാറ്റി, അമുൽ ബ്രാൻഡിനെ പ്രതിവർഷം 13000 കോടി രൂപ വിറ്റുവരവുള്ള ഏഷ്യയിലെ ഏറ്റവും മികച്ച വ്യവസായ സംരംഭമാക്കി മാറ്റിയ ഡോ. കുര്യൻ മരിക്കുന്പോൾ 90 വയസായിരുന്നു.
ദേശീയ ക്ഷീരദിനം
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെട്ടിരുന്ന ഡോ. വർഗീസ് കുര്യന്റെ ജ·ദിനമായ നവംബർ- 26 രാഷ്ട്രം ദേശീയ ക്ഷീരദിനമായി ആചരിക്കുന്നു. ദൈനംദിന ആരോഗ്യക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്നാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2014 മുതലാണ് ദേശീയ ക്ഷീരദിനം ആചരിച്ചു വരുന്നത്. ക്ഷീരോത്പാദനരംഗത്ത് ഡോ. വർഗീസ് കുര്യൻ നൽകിയ അമൂല്യസംഭാവനകൾ ഓർമിക്കാൻ ഇതിനേക്കാൾ യോജിച്ചൊരു ദിനമില്ല തന്നെ.
സുരേഷ് മുതുകുളം944630 6909.
മുംബൈയിൽ നിന്നുവന്ന തീവണ്ടി ആ ചെറിയ റെയിൽവേ സ്റ്റേഷനിലേക്ക് ചൂളം മുഴക്കിയെത്തി. അതിൽ നിന്നൊരാൾ ഇറങ്ങി. സുഖസൗകര്യങ്ങളുടെ നടുവിൽ നിന്നു വിധി ആ കൊച്ചുഗ്രാമത്തിലെത്തിച്ചൊരു മനുഷ്യൻ. പിൽക്കാലത്ത് "ഇന്ത്യയുടെ പാൽക്കാരൻ’ എന്ന ഓമനപ്പേരിലൂടെ വിശ്വവിഖ്യാതി നേടിയ മലയാളിയായ ഡോ. വർഗീസ് കുര്യൻ.
കോദണ്ഡപാണിയിൽ നിന്നാണ് വർഗീസ് കുര്യനു ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. "ബാരോട്ട് കാക്ക’ എന്നു വിളിപേരുള്ള അപരൻ ആനന്ദിലെ ഗവണ്മെന്റ് ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റോർകീപ്പറായിരുന്നു. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള വെണ്ണ-ചീസ് ഫാക്ടറി ഓഫീസിലേക്കാണ് അവർ കുര്യനെ കൂട്ടിക്കൊണ്ടുപോയത്.
"ഇന്നു പതിമൂന്നാം തീയതി വെള്ളിയാഴ്ച- നല്ല ദിവസമല്ല... ഇന്നു ജോലിയിൽ പ്രവേശിക്കാതിരിക്കുകയാണു നല്ലത്. നാളെയാകാം...’ കോദണ്ഡപാണി ഓർമിപ്പിച്ചു. എന്നാൽ കുര്യന് അതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല.
"ഇല്ല.. ഇവിടെയുള്ളതൊന്നും, ഈ വരവും എനിക്കിഷ്ടമായില്ല. ഞാൻ ഇന്നുതന്നെ ജോലിയിൽ പ്രവേശിക്കുകയാണ്. മോശമായതെന്തുവേണമെങ്കിലും സംഭവിച്ചു കൊള്ളട്ടെ... എന്തായാലും ഇവിടെ ഏറെനാൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.’
കുര്യന്റെ മനംമടുപ്പിക്കുന്ന വാക്കുകൾ അവരെ അദ്ഭുത സ്തബ്ധരാക്കി. തുടക്കത്തിലേ കല്ലുകടി, പക്ഷെ വിധി കുര്യനു കാത്തുവച്ചത് മറ്റൊന്നായിരുന്നു. മനസില്ലാമനസോടെ ഒരു നിയോഗം പോലെ ആനന്ദിലെത്തിയ കുര്യൻ വാസ്തവത്തിൽ അവിടത്തെ നിർധനരായ പരശതം ക്ഷീരകർഷകരുടെ നിരാശ പടർന്ന ജീവിതത്തിലേക്കു വെളിച്ചം പകരാൻ തുടങ്ങുകയായിരുന്നു. പക്ഷെ ഈ അലിഖിതമായ വിധിവിഹിതം വർഗീസ് കുര്യന് അറിയുമായിരുന്നില്ല.
ക്ഷീരകർഷകരുടെ രക്ഷകൻ
അസംഘടിതരും അർധപട്ടിണിക്കാരുമായിരുന്ന ലക്ഷോപലക്ഷം ക്ഷീരകർഷകരുടെ രക്ഷകനാകാനായിരുന്നു ആനന്ദിലെത്തിയ കുര്യന്റെ നിയോഗം. ഭൗതിക ശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിംഗും പഠിച്ച കുര്യൻ തനിക്ക് ഒരിക്കലും ഇഷ്ടമല്ലാത്ത ഡയറി എൻജിനീയറിംഗ് പഠിക്കാൻ നിർബന്ധിതനാകുകയായിരുന്നു എന്നു പറയുന്നതാവും ഏറെ ശരി.
അതും വിദേശപഠനത്തിന് സ്കോളർഷിപ്പ് കിട്ടാനുള്ള ഒരു ഉപാധി എന്ന നിലയിൽ മാത്രം. വിദേശ പഠനാർത്ഥം അമേരിക്കയിലെ മിഷിഗണ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെത്തിയ കുര്യൻ പഠിച്ചത് മെറ്റലർജിയും ന്യൂക്ലിയർ ഫിസിക്സുമായിരുന്നു. എന്നാൽ പഠനമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ കുര്യനെ കാത്തിരുന്നത് ആനന്ദ് എന്ന കുഗ്രാമത്തിലെ ജോലിയും.
പാൽസമരവും ആനന്ദും
അധികമാരും അറിയാത്ത ഗുജറാത്തിലെ ഒരു ഓണംകേറാമൂലയായിരുന്നു അന്ന് കെയ്റ ജില്ലയിലുള്ള ആനന്ദ്. ഇടനിലക്കാരുടെ കൊടും ചൂഷണത്തിൽ പെട്ട് വളരെ തുച്ഛമായ വിലയ്ക്ക് തങ്ങൾ ഉത്പാദിപ്പിക്കുന്ന പാൽ വിൽക്കാൻ നിർബന്ധിതരായിരുന്നു അന്ന് കെയ്റയിലെ പാവം ക്ഷീരകർഷകർ.
ഇക്കാലത്താണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെയും പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയുടെയുമൊക്കെ പിന്തുണയോടെ കെയ്റിൽ പ്രസിദ്ധമായ പാൽസമരം അരങ്ങേറിയത്. ഇവിടത്തെ കർഷകർ ഒരു തുള്ളി പാൽ പോലും സ്വകാര്യ ഡയറിക്ക് നൽകാതെ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്ന പാൽ മുഴുവൻ തെരുവുകളിലൂടെ ഒഴുക്കിക്കളയുകയായിരുന്നു കെയ്റയിലെ പ്രസിദ്ധമായ പതിനഞ്ചുദിന പാൽ സമരത്തിൽ.
കെയ്റയിലെ ത്രിമൂർത്തികൾ
ഈ നിർണായകഘട്ടത്തിലാണ് വർഗീസ് കുര്യൻ ആനന്ദിലെത്തുന്നത്. സ്വതവേ നിരാശനായിരുന്ന കുര്യന്റെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റം വരുത്തിയ ത്രിഭുവൻദാസ് പട്ടേലുമായുള്ള ബന്ധം തുടങ്ങുന്നത് ഇവിടെവച്ചാണ്.
അമുലിന്റെ സ്ഥാപക ചെയർമാൻ. കുര്യന്റെ കഴിവുകൾ തിരിച്ചറിഞ്ഞതും അദ്ദേഹത്തെ ആനന്ദിൽ തുടരാൻ പ്രേരിപ്പിച്ചതും പട്ടേലായിരുന്നു. ഡോ. വർഗീസ് കുര്യനും ത്രിഭുവൻദാസ് പട്ടേലും കുര്യന്റെ വിദേശപഠനകാല സുഹൃത്തും ഡയറി സാങ്കേതിക വിദഗ്ധനുമായിരുന്ന ഹരിചന്ദ് ദലയായും-കെയ്റ ക്ഷീരസഹകരണ സംഘത്തെ കരുത്തോടെ നയിച്ച ത്രിമൂർത്തികളെന്നാണിവർ അറിയപ്പെട്ടിരുന്നത്.
ആനന്ദിൽ ഒരു ക്ഷീരവികസന മാതൃകയായാണ് ഡോ. കുര്യൻ വികസിപ്പിച്ചത്. ഈ മാതൃകയുടെ കേന്ദ്രബിന്ദു സാധാരണക്കാരനായ ക്ഷീരകർഷകനും. ഉദ്യോഗസ്ഥരാകട്ടെ കർഷകരുടെ ശന്പളം പറ്റുന്ന ജീവനക്കാർ മാത്രം. ക്ഷീരകർഷക ശാക്തീകരണത്തിന്റെ ഉത്തമ മാതൃക കൂടെയാണിത്.
"ബില്യണ് ലിറ്റർ ഐഡിയ’
ഇന്ത്യയിലെ ക്ഷീരോത്പാദന, ക്ഷീരവ്യവസായ മേഖലയെ ഒരു തുള്ളി പാലിൽ നിന്ന് ഒരു പാൽ പ്രളയത്തിലേക്ക് നയിക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഇത്. ഇന്ത്യയെ ആഗോളപാൽ ഉത്പാദനരംഗത്ത് മുൻനിരയിലെത്തിക്കാൻ സഹായിച്ചത് ഡോ. കുര്യൻ മുന്നോട്ടു വച്ച ഈ മഹത്തായ ആശയമായിരുന്നു. പിൽക്കാലത്തു ധവളവിപ്ലവത്തിനു വഴി തെളിച്ച ന്ധഓപ്പറേഷൻ ഫ്ളഡ്’ എന്ന ആശയത്തിലേക്കു വഴിതെളിച്ചതും ഇതേ ആശയം തന്നെ.
ഇന്ത്യയിലെ പ്രധാന പാലുത്പാദനമേഖലകളിൽ ആനന്ദ് മാതൃക യാഥാർഥ്യമാക്കുക എന്നതായിരുന്നു ഓപ്പറേഷൻ ഫ്ളഡിന്റെ ലക്ഷ്യം. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചത് ന്ധഓപ്പറേഷൻ ഫ്ളഡ്’ പദ്ധതിയാണ്. മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്.
17 ദശലക്ഷത്തിൽ നിന്ന് 1984 ലക്ഷം ടണ്ണിലേക്ക്
1950-51 ൽ 17 ദശലക്ഷം ടണ് പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇത് 2019-20 ആയപ്പോഴേക്കും 1984 ലക്ഷം ടണ്ണായി കുതിച്ചുയർന്നു. ഇന്ന് ആഗോള പാൽ ഉത്പാദനത്തിന്റെ 22 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്.
അമേരിക്ക, ചൈന, പാകിസ്ഥാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്കു പിന്നിൽ നിൽക്കുന്നു. പാലിന്റെ ശരാശരി ആളോഹരി ഉപഭോഗം പ്രതിദിനം 100 ഗ്രാമായിരുന്നത് ഇന്ന് 226 ഗ്രാമായി വർധിച്ചിരിക്കുന്നു. പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഇറക്കുമതി ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇങ്ങനെ, പറഞ്ഞാൽ തീരാത്തത്ര നേട്ടങ്ങളാണ് ഓപ്പറേഷൻ ഫ്ളഡ് പദ്ധതി ഇന്ത്യക്ക് സമ്മാനിച്ചത്.
വിലപേശൽ ശേഷിയോ സാന്പത്തിക സ്ഥിരതയോ അവകാശപ്പെടാനില്ലാത്ത സ്വതന്ത്രഭാരതത്തിലെ ലക്ഷോപലക്ഷം ക്ഷീരകർഷകരുടെ ദുരിതപൂർണമായ ജീവിതത്തിൽ പ്രതീക്ഷയുടെ ഭദ്രദീപം തെളിച്ചു ഡോ. വർഗീസ് കുര്യൻ. തന്റെ ജന്മദേശത്തെ ആഗോള ക്ഷീരോത്പാദന രംഗത്തെ നേതൃനിരയിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ വരും തലമുറകൾക്കുപോലും പ്രചോദനമാണ്, മാതൃകയാണ്.
പത്മഭൂഷണ്, വേൾഡ് ഫുഡ് പ്രൈസ്, കൃഷിരത്ന അവാർഡ്, പത്മശ്രീ, റേമൻ മഗ്സസെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകിയാണ് ഇന്ത്യയും വിദേശ രാജ്യങ്ങളും അദ്ദേഹത്തെ ആദരിച്ചത്.
ഇന്ത്യയുടെ പാൽക്കാരൻ ഓർമയായി
ന്ധഇന്ത്യയുടെ പാൽക്കാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.’ 2012 സെപ്റ്റംബർ 9-ാം തീയതി ഞായറാഴ്ച പ്രസിദ്ധീകരിച്ച പത്രങ്ങളുടെയെല്ലാം പ്രധാനതലക്കെട്ട് ഇതായിരുന്നു. ആഗോളക്ഷീരോത്പാദന മേഖലയിൽ ഇന്ത്യയെ അജയ്യശക്തിയാക്കി മാറ്റി, അമുൽ ബ്രാൻഡിനെ പ്രതിവർഷം 13000 കോടി രൂപ വിറ്റുവരവുള്ള ഏഷ്യയിലെ ഏറ്റവും മികച്ച വ്യവസായ സംരംഭമാക്കി മാറ്റിയ ഡോ. കുര്യൻ മരിക്കുന്പോൾ 90 വയസായിരുന്നു.
ദേശീയ ക്ഷീരദിനം
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെട്ടിരുന്ന ഡോ. വർഗീസ് കുര്യന്റെ ജ·ദിനമായ നവംബർ- 26 രാഷ്ട്രം ദേശീയ ക്ഷീരദിനമായി ആചരിക്കുന്നു. ദൈനംദിന ആരോഗ്യക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്നാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2014 മുതലാണ് ദേശീയ ക്ഷീരദിനം ആചരിച്ചു വരുന്നത്. ക്ഷീരോത്പാദനരംഗത്ത് ഡോ. വർഗീസ് കുര്യൻ നൽകിയ അമൂല്യസംഭാവനകൾ ഓർമിക്കാൻ ഇതിനേക്കാൾ യോജിച്ചൊരു ദിനമില്ല തന്നെ.
സുരേഷ് മുതുകുളം944630 6909.