അരനൂറ്റാണ്ടു മുന്പ് ആലപ്പുഴ വഴിച്ചേരിയിൽ ഒരു ഹോട്ടലുണ്ടായിരുന്നു. കവാടത്തിൽ വിരിഞ്ഞു നിൽക്കുന്ന ബഹുവർണ റോസാപ്പൂക്കൾ സ്വാഗതം ചെയ്യുന്ന ഭക്ഷണശാല. ഉടമയുടെയും കടയുടെയും പേര് ഒന്നു തന്നെ ജിലാനി.
മദിരാശിയിൽ നിന്ന് ആലപ്പുഴ മാർക്കറ്റിലെത്തുന്ന ലോറി ഡ്രൈവർമാർ വഴി വിലയേറിയ റോജാപ്പൂച്ചെടികൾ സ്വന്തമാക്കുന്ന ജിലാനിക്ക പുഷ്പ കൃഷിയിൽ ഏറെ ശ്രദ്ധാലുവായിരുന്നു. വാസസ്ഥലമായ ജിലാനിപ്പുരയിടത്തിൽ ധാരാളം പൂച്ചെടികൾ മകൻ സുലൈമാനുമൊത്ത് ഇദ്ദേഹം നട്ടുവളർത്തി. പാരന്പര്യവഴികളുടെ സഞ്ചാരത്തിൽ മകൾ സ്വപ്നയിൽ മൂത്താപ്പയുടെ താത്പര്യങ്ങൾ സുലൈമാൻ കണ്ടെത്തി.
കുട്ടിക്കാലം മുതൽ പൂച്ചെടികളെ താലോലിക്കാനും വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കാനും സ്വപ്ന ശ്രമമാംഭിച്ചു. ഉമ്മ ഹാജിറയും സഹായത്തിനെത്തിയതോടെ ചെറു പൂന്തോട്ടം വൈവിധ്യങ്ങൾ നിറഞ്ഞതായി. വിവാഹിതയായതോടെ ഉദ്യാനകൃഷിയുടെ വിപുലമായ സാധ്യതകൾ സ്വായത്തമാക്കാൻ ഭർത്താവ് ഷാനവാസിന്റെ പങ്കാളിത്തം കരുത്തായി. അങ്ങനെയാണ് സ്വപ്ന മികച്ച ഒരു ഉദ്യാന സംരംഭകയാകുന്നത്.
ആവുന്നത്ര ചെടികൾ ചടുലമായി ശേഖരിക്കുന്ന രീതിയിൽ നിന്നു വേറിട്ട്, വ്യക്തമായി പഠിച്ചശേഷം മാത്രം ഓരോ ഇനങ്ങളും സ്വന്തമാക്കുന്ന ശൈലി സ്വപ്ന തുടക്കം മുതൽ സ്വീകരിച്ചു. അകത്തള സസ്യങ്ങളും ആയിരക്കണക്കിനു പൂച്ചെടികളും സ്വപ്നയുടെ മലർവാടിയിൽ വസന്തം വിരിയിച്ചു ശ്രദ്ധേയമായി.
ഇന്ത്യൻ മാസ്റ്റേഴ്സിൽ നിന്നു തന്നെ ഉദ്യാനകൃഷിയെപ്പറ്റി ഭേദപ്പെട്ട അറിവു നേടിയാണ് സ്വപ്ന തന്റെ പുഷ്പ സങ്കൽപ്പങ്ങൾക്ക് ഉയർന്ന മാനങ്ങൾ കണ്ടെത്തിയത്. ഗ്രാഫ്റ്റ് ചെയ്ത് പുതിയ ചെടികളുടെ തൈകളും ക്രോസ് പോളിനേഷൻ വഴി നവീന ഇനങ്ങളും സ്വപ്ന വികസിപ്പിച്ചെടുത്തു.
അഡീനിയം തന്നെ 350 നു മേൽ വർണവൈവിധ്യങ്ങൾ വിടർത്തുന്ന ഇനങ്ങളുണ്ട്. സിംഗിൾ പെറ്റിലവും റോസി അഡീനിയവുമായി കണ്ണഞ്ചും വർണക്കൂട്ടിന്റെ ചാരുതയാണ് ഈ ഉദ്യാനഗാലറി പകരുന്നത്.
ഒരു സിംഗിൾ റൂട്ട് സ്റ്റോക്കിൽ നിന്ന് മനോധർമമനുസരിച്ച് പത്തിലേറെ വ്യത്യസ്ത നിറങ്ങൾ വിരിയിക്കുന്ന മൾട്ടി ഗ്രാഫ്റ്റഡ് അഡീനിയങ്ങൾ ക്ഷമയോടെ സ്വപ്ന വളർത്തിയെടുത്തിട്ടുണ്ട്. ദീർഘനാളത്തെ നിരീക്ഷണവും ശ്രദ്ധയും ഇതിനാവശ്യമാണ്. ഒരു മദർപ്ലാന്റിനെ ബഹുവർണ പൂച്ചെടിയായി രൂപഭേദം വരുത്തുന്നത് ഒരു തപസ്യ തന്നെയാണ്.
പോട്ടിംഗ് മിശ്രിതം തയാറാക്കുന്നതിനൊപ്പം വേസ്റ്റ് ഡീ കന്പോസ്റ്റർ വഴി വീട്ടുപരിസരങ്ങളിലെ എല്ലായിനം ഇലത്തരങ്ങളും വളമാക്കുന്നു. അടുക്കള അവശിഷ്ടങ്ങളെ കൾച്ചർ ചെയ്തെടുക്കുന്നതും സ്വപ്ന തന്നെ. പോട്ടുകളും കവറുകളും നിറയ്ക്കുന്നതിനും നിത്യേനയുള്ള പരിപാലനത്തിനും മക്കളായ ആദിഹും ആകി സും അയാനും ഒപ്പം കൂടും.
മൂല്യമേറെയുള്ള പൂച്ചെടികളുടെ വിപണി ഭർത്താവ് എം.എസ്. ഷാനവാസിന്റെ ചുമതലയിലാണ്. തികച്ചും പ്രകൃതി സൗഹൃദ കാർഷികചിട്ടകൾ പാലിക്കുന്ന ഈ പൂകൃഷി സംരംഭകയ്ക്ക് 2019-ലെ മികച്ച ഉദ്യാന കർഷകയ്ക്കുള്ള സംസ്ഥാന ഉദ്യാനശ്രേഷ്ട പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വാട്ടർ പ്ലാന്റുകളായ താമരയും ആന്പലും നൂറിലേറെ ഇനങ്ങളുടെ കൗതുകശേഖരമായി വീട്ടുപരിസരങ്ങളിലെ കൃത്രിമ പൊയ്കകളിൽ വളരുന്നു. പത്തു മണിച്ചെടികളുടെയും ഹോയാപ്ലാന്റുകളുടേയും നിര അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നു. ഓർക്കിഡുകളുടെ വ്യത്യസ്തത സ്വപ്നയുടെ പുഷ്പ ഗാലറിയെ വേറിട്ടതാക്കുന്നു.
ആലപ്പുഴ സക്കറിയാബസാറിലെ യാഫിമസ്ജിദിനടുത്തുള്ള ഹാജിറാസിൽ ആയിരക്കണക്ക് പൂച്ചെടികൾ വിൽപ്പനയ്ക്കും കൗതുകകാഴ്ചകൾക്കുമായി സ്വപ്ന ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികളിൽ വീട്ടിൽ അടച്ചിടപ്പെടുന്നവർക്ക് വർണ പുഷ്പങ്ങൾ ഒരുക്കുന്ന ചാരുതയും സുഗന്ധവും സാന്ത്വനം പകരുമെന്നു തന്നെയാണു സ്വപ്നയുടെ പ്രതീക്ഷ.
സൗഹൃദഗ്രൂപ്പുകൾ വഴിയും ഓണ് ലൈൻ പ്രചാരത്തിലൂടെയും ഉഞഋഅങദ എന്ന സ്വപ്നയുടെ സ്വപ്ന സംരംഭത്തിനും സാക്ഷാത്കാരമാകുകയാണ്.
കോവിഡിൽ ഉരുത്തിരിഞ്ഞ വളക്കൂട്ടുകൾ
കോവിഡ് ലോക്ഡൗണിൽ വളക്കടകൾ അടഞ്ഞപ്പോഴാണ് സ്വന്തമായി വളക്കൂട്ടൊരുക്കാനാരംഭിച്ചത്. ഒരു സ്വയം സംരംഭക പ്രതിസന്ധികളെ അതിജീവിച്ചതിന്റെ കഥയുണ്ടിതിനു പിന്നിൽ. മുറ്റത്തും പറന്പിലും നിന്നു ലഭിക്കുന്ന ഇലകൾ ശേഖരിച്ച്, ലഭ്യമായ ബക്കറ്റുകളിലും വീപ്പകളിലും ഇവ നിറച്ചു. ശേഷം ഇതിലേക്കു വേസ്റ്റ് ഡീ കന്പോസ്റ്റർ, ശർക്കരലായനി എന്നിവ തളിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ കൾച്ചർ ചെയ്തു വളമാക്കി.
പച്ചക്കറി, പഴവർഗ വേസ്റ്റുകൾ അഴുകിച്ചെടുത്ത സ്ളറി, വെള്ളം ചേർത്തു നേർപ്പിച്ചതും ചെടികൾക്ക് ഇഷ്ടാഹാരമാക്കി. മണ്ണിരകന്പോസ്റ്റു നിർമാണവും മുടക്കിയില്ല.
വീട്ടിൽ ലഭ്യമായ പൊതിമടലിൽ നിന്ന് ചകിരിച്ചോർ ശേഖരിച്ച്, ഇതിൽ എല്ലുപൊടിയും ഗ്രാവലും ചേർത്ത മിശ്രിതം ചെടിനടാൻ ഉപയോഗിച്ചു. ആറ്റുമണലിനു പകരക്കാരനായി എം സാന്റിനേയും ഉൾപ്പെടുത്തി.
പച്ചച്ചാണകവും ശീമകൊന്നയിലയും ഉണക്കിപ്പൊടിച്ച വളക്കൂട്ട് പൂച്ചെടികളുടെ വളർച്ചക്കു പുഷ്ടി പകർന്നു. ഡെൻഡ്രോബിയവും ടർട്ടിൽവൈനും ബിഗോണിയയും അകത്തള സസ്യമായ അഗ്ളോണിമയും വാട്ടർലില്ലി ശ്രേണിയും തളിരണിഞ്ഞു പൂക്കാലമൊരുക്കുന്പോൾ വർണാഭമായ സ്വപ്നങ്ങൾക്ക് നിറംപകരുകയാണ് സ്വപ്നയും.
ഫോണ്: സ്വപ്ന സുലൈമാൻ 98090 49808
മദിരാശിയിൽ നിന്ന് ആലപ്പുഴ മാർക്കറ്റിലെത്തുന്ന ലോറി ഡ്രൈവർമാർ വഴി വിലയേറിയ റോജാപ്പൂച്ചെടികൾ സ്വന്തമാക്കുന്ന ജിലാനിക്ക പുഷ്പ കൃഷിയിൽ ഏറെ ശ്രദ്ധാലുവായിരുന്നു. വാസസ്ഥലമായ ജിലാനിപ്പുരയിടത്തിൽ ധാരാളം പൂച്ചെടികൾ മകൻ സുലൈമാനുമൊത്ത് ഇദ്ദേഹം നട്ടുവളർത്തി. പാരന്പര്യവഴികളുടെ സഞ്ചാരത്തിൽ മകൾ സ്വപ്നയിൽ മൂത്താപ്പയുടെ താത്പര്യങ്ങൾ സുലൈമാൻ കണ്ടെത്തി.
കുട്ടിക്കാലം മുതൽ പൂച്ചെടികളെ താലോലിക്കാനും വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കാനും സ്വപ്ന ശ്രമമാംഭിച്ചു. ഉമ്മ ഹാജിറയും സഹായത്തിനെത്തിയതോടെ ചെറു പൂന്തോട്ടം വൈവിധ്യങ്ങൾ നിറഞ്ഞതായി. വിവാഹിതയായതോടെ ഉദ്യാനകൃഷിയുടെ വിപുലമായ സാധ്യതകൾ സ്വായത്തമാക്കാൻ ഭർത്താവ് ഷാനവാസിന്റെ പങ്കാളിത്തം കരുത്തായി. അങ്ങനെയാണ് സ്വപ്ന മികച്ച ഒരു ഉദ്യാന സംരംഭകയാകുന്നത്.
ആവുന്നത്ര ചെടികൾ ചടുലമായി ശേഖരിക്കുന്ന രീതിയിൽ നിന്നു വേറിട്ട്, വ്യക്തമായി പഠിച്ചശേഷം മാത്രം ഓരോ ഇനങ്ങളും സ്വന്തമാക്കുന്ന ശൈലി സ്വപ്ന തുടക്കം മുതൽ സ്വീകരിച്ചു. അകത്തള സസ്യങ്ങളും ആയിരക്കണക്കിനു പൂച്ചെടികളും സ്വപ്നയുടെ മലർവാടിയിൽ വസന്തം വിരിയിച്ചു ശ്രദ്ധേയമായി.
ഇന്ത്യൻ മാസ്റ്റേഴ്സിൽ നിന്നു തന്നെ ഉദ്യാനകൃഷിയെപ്പറ്റി ഭേദപ്പെട്ട അറിവു നേടിയാണ് സ്വപ്ന തന്റെ പുഷ്പ സങ്കൽപ്പങ്ങൾക്ക് ഉയർന്ന മാനങ്ങൾ കണ്ടെത്തിയത്. ഗ്രാഫ്റ്റ് ചെയ്ത് പുതിയ ചെടികളുടെ തൈകളും ക്രോസ് പോളിനേഷൻ വഴി നവീന ഇനങ്ങളും സ്വപ്ന വികസിപ്പിച്ചെടുത്തു.
അഡീനിയം തന്നെ 350 നു മേൽ വർണവൈവിധ്യങ്ങൾ വിടർത്തുന്ന ഇനങ്ങളുണ്ട്. സിംഗിൾ പെറ്റിലവും റോസി അഡീനിയവുമായി കണ്ണഞ്ചും വർണക്കൂട്ടിന്റെ ചാരുതയാണ് ഈ ഉദ്യാനഗാലറി പകരുന്നത്.
ഒരു സിംഗിൾ റൂട്ട് സ്റ്റോക്കിൽ നിന്ന് മനോധർമമനുസരിച്ച് പത്തിലേറെ വ്യത്യസ്ത നിറങ്ങൾ വിരിയിക്കുന്ന മൾട്ടി ഗ്രാഫ്റ്റഡ് അഡീനിയങ്ങൾ ക്ഷമയോടെ സ്വപ്ന വളർത്തിയെടുത്തിട്ടുണ്ട്. ദീർഘനാളത്തെ നിരീക്ഷണവും ശ്രദ്ധയും ഇതിനാവശ്യമാണ്. ഒരു മദർപ്ലാന്റിനെ ബഹുവർണ പൂച്ചെടിയായി രൂപഭേദം വരുത്തുന്നത് ഒരു തപസ്യ തന്നെയാണ്.
പോട്ടിംഗ് മിശ്രിതം തയാറാക്കുന്നതിനൊപ്പം വേസ്റ്റ് ഡീ കന്പോസ്റ്റർ വഴി വീട്ടുപരിസരങ്ങളിലെ എല്ലായിനം ഇലത്തരങ്ങളും വളമാക്കുന്നു. അടുക്കള അവശിഷ്ടങ്ങളെ കൾച്ചർ ചെയ്തെടുക്കുന്നതും സ്വപ്ന തന്നെ. പോട്ടുകളും കവറുകളും നിറയ്ക്കുന്നതിനും നിത്യേനയുള്ള പരിപാലനത്തിനും മക്കളായ ആദിഹും ആകി സും അയാനും ഒപ്പം കൂടും.
മൂല്യമേറെയുള്ള പൂച്ചെടികളുടെ വിപണി ഭർത്താവ് എം.എസ്. ഷാനവാസിന്റെ ചുമതലയിലാണ്. തികച്ചും പ്രകൃതി സൗഹൃദ കാർഷികചിട്ടകൾ പാലിക്കുന്ന ഈ പൂകൃഷി സംരംഭകയ്ക്ക് 2019-ലെ മികച്ച ഉദ്യാന കർഷകയ്ക്കുള്ള സംസ്ഥാന ഉദ്യാനശ്രേഷ്ട പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വാട്ടർ പ്ലാന്റുകളായ താമരയും ആന്പലും നൂറിലേറെ ഇനങ്ങളുടെ കൗതുകശേഖരമായി വീട്ടുപരിസരങ്ങളിലെ കൃത്രിമ പൊയ്കകളിൽ വളരുന്നു. പത്തു മണിച്ചെടികളുടെയും ഹോയാപ്ലാന്റുകളുടേയും നിര അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നു. ഓർക്കിഡുകളുടെ വ്യത്യസ്തത സ്വപ്നയുടെ പുഷ്പ ഗാലറിയെ വേറിട്ടതാക്കുന്നു.
ആലപ്പുഴ സക്കറിയാബസാറിലെ യാഫിമസ്ജിദിനടുത്തുള്ള ഹാജിറാസിൽ ആയിരക്കണക്ക് പൂച്ചെടികൾ വിൽപ്പനയ്ക്കും കൗതുകകാഴ്ചകൾക്കുമായി സ്വപ്ന ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികളിൽ വീട്ടിൽ അടച്ചിടപ്പെടുന്നവർക്ക് വർണ പുഷ്പങ്ങൾ ഒരുക്കുന്ന ചാരുതയും സുഗന്ധവും സാന്ത്വനം പകരുമെന്നു തന്നെയാണു സ്വപ്നയുടെ പ്രതീക്ഷ.
സൗഹൃദഗ്രൂപ്പുകൾ വഴിയും ഓണ് ലൈൻ പ്രചാരത്തിലൂടെയും ഉഞഋഅങദ എന്ന സ്വപ്നയുടെ സ്വപ്ന സംരംഭത്തിനും സാക്ഷാത്കാരമാകുകയാണ്.
കോവിഡിൽ ഉരുത്തിരിഞ്ഞ വളക്കൂട്ടുകൾ
കോവിഡ് ലോക്ഡൗണിൽ വളക്കടകൾ അടഞ്ഞപ്പോഴാണ് സ്വന്തമായി വളക്കൂട്ടൊരുക്കാനാരംഭിച്ചത്. ഒരു സ്വയം സംരംഭക പ്രതിസന്ധികളെ അതിജീവിച്ചതിന്റെ കഥയുണ്ടിതിനു പിന്നിൽ. മുറ്റത്തും പറന്പിലും നിന്നു ലഭിക്കുന്ന ഇലകൾ ശേഖരിച്ച്, ലഭ്യമായ ബക്കറ്റുകളിലും വീപ്പകളിലും ഇവ നിറച്ചു. ശേഷം ഇതിലേക്കു വേസ്റ്റ് ഡീ കന്പോസ്റ്റർ, ശർക്കരലായനി എന്നിവ തളിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ കൾച്ചർ ചെയ്തു വളമാക്കി.
പച്ചക്കറി, പഴവർഗ വേസ്റ്റുകൾ അഴുകിച്ചെടുത്ത സ്ളറി, വെള്ളം ചേർത്തു നേർപ്പിച്ചതും ചെടികൾക്ക് ഇഷ്ടാഹാരമാക്കി. മണ്ണിരകന്പോസ്റ്റു നിർമാണവും മുടക്കിയില്ല.
വീട്ടിൽ ലഭ്യമായ പൊതിമടലിൽ നിന്ന് ചകിരിച്ചോർ ശേഖരിച്ച്, ഇതിൽ എല്ലുപൊടിയും ഗ്രാവലും ചേർത്ത മിശ്രിതം ചെടിനടാൻ ഉപയോഗിച്ചു. ആറ്റുമണലിനു പകരക്കാരനായി എം സാന്റിനേയും ഉൾപ്പെടുത്തി.
പച്ചച്ചാണകവും ശീമകൊന്നയിലയും ഉണക്കിപ്പൊടിച്ച വളക്കൂട്ട് പൂച്ചെടികളുടെ വളർച്ചക്കു പുഷ്ടി പകർന്നു. ഡെൻഡ്രോബിയവും ടർട്ടിൽവൈനും ബിഗോണിയയും അകത്തള സസ്യമായ അഗ്ളോണിമയും വാട്ടർലില്ലി ശ്രേണിയും തളിരണിഞ്ഞു പൂക്കാലമൊരുക്കുന്പോൾ വർണാഭമായ സ്വപ്നങ്ങൾക്ക് നിറംപകരുകയാണ് സ്വപ്നയും.
ഫോണ്: സ്വപ്ന സുലൈമാൻ 98090 49808