ചേർത്തല പോവിഡൻസ് ജംഗ്ഷനിൽ നിന്ന് അൽപം മാറി ലെവൽക്രോസ് കഴിഞ്ഞിറങ്ങിയാൽ ഉടനെ ഒരു ബോർഡുകാണാം. റോഡിനിടതുവശത്തെ "മരിയ ഗാർഡൻസ്’ എന്ന ഈ ബോർഡ് ഒരുപക്ഷെ അധികമാരും ശ്രദ്ധിക്കാറില്ല.
ഇവിടെ പൂച്ചെടികളുടെ ശേഖരമന്വേഷിച്ചാൽ പെട്ടന്നു കണ്ടെത്താനുമാകില്ല. എന്നാൽ പുതുതായി പണിയുന്ന വീടിനു പിറകിലോട്ടു ചെന്നാൽ ഇൻഡോർ, ഒൗട്ട്ഡോർ ചെടികളുടെ വലിയശേഖരമാണ് നമ്മെ കാത്തിരിക്കുന്നത്.
മൂന്നു വർഷമായി ആന്റണി ഇങ്ങനെ ഒരു നഴ്സറി തുടങ്ങിയിട്ട്. സ്ഥിരം ഉപഭോക്താക്കൾക്കും ഗാർഡനിംഗ് നടത്തുന്നവർക്കും ഇവിടം നന്നായറിയാം. ഓണ്‍ലൈൻ വഴി അലങ്കാര സസ്യങ്ങൾ വിൽക്കുന്ന പലരും ആന്റണിയുടെ ശേഖരം തേടിയെത്താറുണ്ട്.
അലങ്കാര സസ്യപ്രേമികളായ കുറച്ചുപേരും ഇവിടെ നിത്യസന്ദർശകരാണ്. വലിയ വിലയുള്ള ഇൻഡോർ പ്ലാൻഡുകൾ ഉൾപ്പെടെയുള്ളവ താങ്ങാനാകുന്ന വിലയ്ക്കു നൽകുന്നു എന്നതാണ് ആന്റണിയുടെ പ്രത്യേകത.
തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നൊക്കെയാണ് ആന്റണി അലങ്കാരച്ചെടികൾ ചേർത്തലയിലെത്തിക്കുന്നത്. 30-40 ഇനം ഇൻഡോർ പ്ലാന്റുകൾ ഇവിടുണ്ട്. 100 രൂപമുതൽ 900 രൂപവരെ സൈസ് അനുസരിച്ച് വിലവരുന്നവയാണ് ഇവ.
ഇൻഡോർ പ്ലാന്റുകളുടെ പറുദീസ
അരേസിയേ കുടുബത്തിൽപെടുന്ന ഇൻഡോർ പ്ലാന്റായ അഗ്ളോണിമകളുടെ നല്ല ശേഖരം ഇവിടുണ്ട്. വീടിനോടു ചേർന്ന് ഇറച്ചിക്കോഴി വിൽപനയും നടത്തുന്നുണ്ട് ആന്റണി. ഇവിടെ നിന്നുള്ള കോഴിയുടെ രക്തം ചേർന്ന വെള്ളം പത്തിരട്ടി വെള്ളത്തിൽ ലയിപ്പിച്ച് കുറേശേ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതാണു പ്രധാന വളം.
50 മുതൽ 125 വരെ രൂപ വിലയ്ക്കാണ് ബിഗോണിയച്ചെടികൾ വിൽക്കുന്നത്. ഇവയുടെ ഇല നുള്ളി മണ്ണിൽ വെറുതേ വച്ചാൽ മതി വേരുപിടിച്ച് പുതിയചെടികൾ ഉണ്ടായിക്കൊള്ളും. 150 രൂപയ്ക്കാണ് എപ്പീസിയ എന്നയിനത്തിന്റെ വിൽപന നടക്കുന്നത്.
ചകിരിച്ചോറും ചാണകവും മണ്ണും ചേർത്ത മിശ്രിതത്തിലാണ് ചെടികൾ നടുന്നത്. ഇൻഡോർ പ്ലാന്റുകൾക്ക് വെള്ളം കുറച്ചുമതി. എന്നാൽ ചുവട് തീരെ ഉണങ്ങാനും പാടില്ല. അധിക ശ്രദ്ധയില്ലാതെ തന്നെ വീട്ടകങ്ങളും പൂന്തോട്ടങ്ങളും നിറശോഭയാൽ നിറയും.
പൂവിടർത്തുന്ന ആദാമിന്റെ വാരിയെല്ല് എന്ന ചെടിക്കും ആവശ്യക്കാർ അനവധിയാണ്. ഡിഷീഡിയ വാട്ടർമെലണ്‍ എന്ന ചെടി തണ്ണിമത്തന്റെ രൂപഭംഗി പേറുന്നവയാണ്. ലാൻഡ് സ്കേ പ്പിംഗ് നടത്തുന്നവർ ഹോൾസെയിലായി ചെടികളെടുക്കും. ഇതാണ് ലാഭം കൂടുതൽ നൽകുന്നത്.
ഓണ്‍ലൈനായി ചെടികൾ വിൽക്കുന്ന പലരും ഇവിടെയെത്തുന്ന ഇനങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ്. പ്രായത്തെ അവഗണിച്ച് ജീവിതത്തിൽ മുന്നേറാനുള്ള ഉൗർജവും ആന്റണി ആർജിക്കുന്നത് ഈ ചെടികളിൽ നിന്നാണ്.
ആന്റണി
ഫോണ്‍: 77366 46549, 80 89 11 58 70.
ഇവിടെ പൂച്ചെടികളുടെ ശേഖരമന്വേഷിച്ചാൽ പെട്ടന്നു കണ്ടെത്താനുമാകില്ല. എന്നാൽ പുതുതായി പണിയുന്ന വീടിനു പിറകിലോട്ടു ചെന്നാൽ ഇൻഡോർ, ഒൗട്ട്ഡോർ ചെടികളുടെ വലിയശേഖരമാണ് നമ്മെ കാത്തിരിക്കുന്നത്.
മൂന്നു വർഷമായി ആന്റണി ഇങ്ങനെ ഒരു നഴ്സറി തുടങ്ങിയിട്ട്. സ്ഥിരം ഉപഭോക്താക്കൾക്കും ഗാർഡനിംഗ് നടത്തുന്നവർക്കും ഇവിടം നന്നായറിയാം. ഓണ്‍ലൈൻ വഴി അലങ്കാര സസ്യങ്ങൾ വിൽക്കുന്ന പലരും ആന്റണിയുടെ ശേഖരം തേടിയെത്താറുണ്ട്.
അലങ്കാര സസ്യപ്രേമികളായ കുറച്ചുപേരും ഇവിടെ നിത്യസന്ദർശകരാണ്. വലിയ വിലയുള്ള ഇൻഡോർ പ്ലാൻഡുകൾ ഉൾപ്പെടെയുള്ളവ താങ്ങാനാകുന്ന വിലയ്ക്കു നൽകുന്നു എന്നതാണ് ആന്റണിയുടെ പ്രത്യേകത.
തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നൊക്കെയാണ് ആന്റണി അലങ്കാരച്ചെടികൾ ചേർത്തലയിലെത്തിക്കുന്നത്. 30-40 ഇനം ഇൻഡോർ പ്ലാന്റുകൾ ഇവിടുണ്ട്. 100 രൂപമുതൽ 900 രൂപവരെ സൈസ് അനുസരിച്ച് വിലവരുന്നവയാണ് ഇവ.
ഇൻഡോർ പ്ലാന്റുകളുടെ പറുദീസ
അരേസിയേ കുടുബത്തിൽപെടുന്ന ഇൻഡോർ പ്ലാന്റായ അഗ്ളോണിമകളുടെ നല്ല ശേഖരം ഇവിടുണ്ട്. വീടിനോടു ചേർന്ന് ഇറച്ചിക്കോഴി വിൽപനയും നടത്തുന്നുണ്ട് ആന്റണി. ഇവിടെ നിന്നുള്ള കോഴിയുടെ രക്തം ചേർന്ന വെള്ളം പത്തിരട്ടി വെള്ളത്തിൽ ലയിപ്പിച്ച് കുറേശേ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതാണു പ്രധാന വളം.
50 മുതൽ 125 വരെ രൂപ വിലയ്ക്കാണ് ബിഗോണിയച്ചെടികൾ വിൽക്കുന്നത്. ഇവയുടെ ഇല നുള്ളി മണ്ണിൽ വെറുതേ വച്ചാൽ മതി വേരുപിടിച്ച് പുതിയചെടികൾ ഉണ്ടായിക്കൊള്ളും. 150 രൂപയ്ക്കാണ് എപ്പീസിയ എന്നയിനത്തിന്റെ വിൽപന നടക്കുന്നത്.
ചകിരിച്ചോറും ചാണകവും മണ്ണും ചേർത്ത മിശ്രിതത്തിലാണ് ചെടികൾ നടുന്നത്. ഇൻഡോർ പ്ലാന്റുകൾക്ക് വെള്ളം കുറച്ചുമതി. എന്നാൽ ചുവട് തീരെ ഉണങ്ങാനും പാടില്ല. അധിക ശ്രദ്ധയില്ലാതെ തന്നെ വീട്ടകങ്ങളും പൂന്തോട്ടങ്ങളും നിറശോഭയാൽ നിറയും.
പൂവിടർത്തുന്ന ആദാമിന്റെ വാരിയെല്ല് എന്ന ചെടിക്കും ആവശ്യക്കാർ അനവധിയാണ്. ഡിഷീഡിയ വാട്ടർമെലണ്‍ എന്ന ചെടി തണ്ണിമത്തന്റെ രൂപഭംഗി പേറുന്നവയാണ്. ലാൻഡ് സ്കേ പ്പിംഗ് നടത്തുന്നവർ ഹോൾസെയിലായി ചെടികളെടുക്കും. ഇതാണ് ലാഭം കൂടുതൽ നൽകുന്നത്.
ഓണ്‍ലൈനായി ചെടികൾ വിൽക്കുന്ന പലരും ഇവിടെയെത്തുന്ന ഇനങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ്. പ്രായത്തെ അവഗണിച്ച് ജീവിതത്തിൽ മുന്നേറാനുള്ള ഉൗർജവും ആന്റണി ആർജിക്കുന്നത് ഈ ചെടികളിൽ നിന്നാണ്.
ആന്റണി
ഫോണ്‍: 77366 46549, 80 89 11 58 70.