വനിതാസംരംഭകർക്ക് ഒരു മാതൃകയാണ് ചേർത്തല നഗരസഭ 34-ാം വാർഡ് പൊള്ളയിൽ ഷൈലാ സാബുവിന്റെ കൂണ് സംരംഭം.
രണ്ടുവർഷം മുന്‍പു തുടങ്ങിയ സംരംഭം ദിവസം ശരാശരി 2000-3000 രൂപയുടെ വരുമാനവും കൊണ്ടുവരുന്നു. നിലവിൽ 450 ബെഡ്ഡുകളാണുള്ളത്. എണ്ണം വ്യത്യാസപ്പെടാം. 600-650 ബെഡ്ഡുകളൊക്കെയുണ്ടാകും ചിലപ്പോൾ. എഫ്എസ്എസ്എഐ രജിസ്ട്രേഷനോടെ റോയൽ മഷ്റൂം എന്ന ബ്രാൻഡിൽ 150 ഗ്രാമിന്റെ പാക്കുകളിലാക്കി 10 കടകളിൽ കൂണ് നേരിട്ടു വിൽക്കുന്നു.
ആവശ്യപ്രകാരം 250, 500 ഗ്രാം പായ്ക്കറ്റുകളിലും കൂണ് നൽകാറുണ്ട്. കൂണ് വാങ്ങുന്നവർ കവറിൽ കൊടുത്തിരിക്കുന്ന ഫോണ്‍ നന്പരിൽ ബന്ധപ്പെട്ടാൽ പാചകം ചെയ്യുന്നതിനുള്ള കുറിപ്പുകൾ വാട്സാപ്പ് വഴി നൽകുന്ന പതിവുമുണ്ട്. ഒരു കിലോ കൂണിന് 400 രൂപ നിരക്കിലാണു വിൽപ്പന. കൂണ് അച്ചാറാക്കി 200 ഗ്രാമിന്റെ ഒരു ബോട്ടിലിന് 150 രൂപ നിരക്കിൽ സൂപ്പർ മാർക്കറ്റിലും മറ്റും നൽകുന്നു. കൂണിൽ നിന്നു ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നുണ്ടെങ്കിലും അതു വിൽക്കുന്നില്ല.
വൃത്തിയും കരുതലും ആവശ്യമുള്ള കൂണ്‍കൃഷി
അതീവ വൃത്തിയും കരുതലും ആവശ്യമുള്ള കൃഷിയാണ് കൂണ് വളർത്തൽ. അല്ലെങ്കിൽ ഫംഗസ് രോഗം ബാധിച്ചു കൃഷി നശിക്കുമെന്നു ഷൈലയും ഭർത്താവു സാബുവും പറയുന്നു. വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കിയാണ് ഇവർ കൂണ്‍കൃഷി ചെയ്യുന്നതെങ്കിലും കൂടുതലും അറക്കപ്പൊടിയിലാണ്(മരം അറക്കുന്നതിന്റെ പൊടി) കൃഷി.
എല്ലാ മരങ്ങളുടെയും അറക്കപ്പൊടി കൃഷിക്കുപയോഗിക്കാനാകില്ല. റബർ, തീപ്പെട്ടി ഉണ്ടാക്കാനുപയോഗിക്കുന്ന പരശുമരം തുടങ്ങിയ മൃദുലമായ വൃക്ഷങ്ങളുടെ തടി അറക്കുന്ന പൊടിയാണെടുക്കുന്നത്. നേരത്തേ അറക്കപൊടിക്ക് പണമൊന്നും നൽകേണ്ടിയിരുന്നില്ല. ഇപ്പോൾ കൂണ്‍കൃഷിക്കും കോഴിവളർത്തലിനുമൊക്കെ അറക്കപ്പൊടി ഉപയോഗിക്കുന്നതിനാൽ കിലോയ്ക്ക് ഒന്നര രൂപയോളം വിലവരുന്നുണ്ട്. ഏറ്റുമാനൂരിലെ മില്ലിൽ നിന്നാണ് ഇവർ അറക്കപ്പൊടി ശേഖരിക്കുന്നത്. ഒരു പെട്ടിഓട്ടോറിക്ഷയിൽ 1000 കിലോ വരെ എടുക്കും. ഇത് വീടിന്റെ ടെറസിൽ പൂപ്പലടിക്കാതെ സൂക്ഷിച്ചാണു കൃഷിക്കെടുക്കുന്നത്. അറുത്ത ഉടനേയുള്ള പൊടിയാണ് കൂടുതൽ വിളവുണ്ടാകാൻ നല്ലത്.
ആറു ബെഡ്ഡിൽ വീടിനകത്തായിരുന്നു കൃഷിയുടെ തുടക്കം. പിന്നീട് ബെഡ്ഡുകളുടെ എണ്ണം വർധിപ്പിച്ച് വീടിനു സമീപമുള്ള രണ്ടു ഷെഡ്ഡുകളിലേക്കു കൃഷി വ്യാപിപ്പിച്ചു. അങ്ങനെ ബെഡ്ഡുകളുടെ എണ്ണം ആറിൽ നിന്ന് അറുനൂറിലെത്തി.
കൃഷിരീതി
പുട്ടിനു പൊടി നനയ്ക്കുന്ന രീതിയിൽ അറക്കപ്പൊടി കുഴയ്ക്കുകയാണ് കൃഷിയുടെ ആദ്യപടി. പെട്രോൾ പന്പിൽ ഇന്ധനം വരുന്ന വീപ്പ പരുവപ്പെടുത്തിയെടുത്തതിലാണ് ഇത് വേവിക്കുന്നത്. വെള്ളമൊഴിച്ചു തിളപ്പിച്ച് ഈ ആവിയിൽ അറക്കപ്പൊടി ഒന്നരമണിക്കൂർ വേവിച്ച് അണുവിമുക്തമാക്കും. ശേഷം ഇത് തണുക്കാൻ വയ്ക്കും. 300 ഗ്രാം കൂണ് വിത്തുകൊണ്ട് (സ്പോണ്) രണ്ട് ബെഡ്ഡിൽ വിത്തുവിതയ്ക്കാം. 300 ഗ്രാം വിത്തിന് 50 രൂപയാണു വില. 12ഃ24 ന്റെ പ്ലാസ്റ്റിക് കവറിലാണു കൃഷി. ഈ കവറിന്റെ അടിഭാഗത്ത് ആദ്യം ഒരുപിടി സ്പോണ് ഇടും. പിന്നെ രണ്ടിഞ്ച് ഘനത്തിൽ വേവിച്ച അറക്കപ്പൊടി വിതറും. ഇതിനു മുകളിൽ വീണ്ടും സ്പോണ് വിതറും. ഇങ്ങനെ അഞ്ചു ലെയറാക്കി ഒരു കവർ നിറയ്ക്കും.
ഏറ്റവും മുകളിൽ ഒരു ലയർ സ്പോണ് വിതറിയാണ് ലെയറിംഗ് അവസാനിപ്പിക്കുന്നത്. ഇതിനുശേഷം കവർ റബർബാൻഡിട്ടു കെട്ടി സ്റ്റെറിലൈസ് ചെയ്ത പിന്നോ കന്പിയോ ഉപയോഗിച്ച് ചുറ്റിലും 50 തുളകളിടണം. കൃഷിക്കായി ഉപയോഗിക്കുന്ന ബ്ളേഡ്, പാത്രങ്ങൾ എന്നിവയെല്ലാം ഡെറ്റോൾ ലായനിയിൽ കഴുകി അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ ബെഡ്ഡു തയാറാക്കി 18-20 ദിവസത്തിനുള്ളൽ തന്നെ കൂണുകൾ പൊങ്ങിവരും. ചൂടുകൂടുതലാണെങ്കിൽ ഇത് 25-30 ദിവസംവരെയൊക്കെയാകും. തണുപ്പുള്ള കാലാവസ്ഥയിൽ ചിപ്പിക്കൂണും ചൂടു സമയങ്ങളിൽ പാൽകൂണുമാണ് കൃഷി ചെയ്യുന്നത്.
കൂടിനു പുറത്തേക്കു കൂണ്മൊട്ടുകണ്ടാൽ മൂന്നാം ദിവസം വിളവെടുപ്പു പാകമെത്തും. ഒരു ബഡ്ഡിൽ നിന്നു മൂന്നു നാലു പ്രാവശ്യമായി ഒന്നര കിലോ വരെ കൂണ് വിളയിക്കാം. ഒരു പ്രാവശ്യം വിളവെടുത്തതിനുശേഷം ഏഴെട്ടു ദിവസത്തിനുള്ളിൽ അടുത്ത വിളവെടുപ്പിനു പാകമാകും.
വൈക്കോലാണ് അറക്കപ്പൊടിക്കു പകരം എടുക്കുന്നതെങ്കിൽ തണ്ടു കൂടുതലുള്ള സ്വർണ്ണക്കളറിലുള്ളവ തെരഞ്ഞെടുക്കണം. എരമല്ലൂരിലെ ഷൈജി എന്ന കൂണ്സംരംഭകയുടെ പക്കൽ പരിശീലനത്തിനു പോയശേഷമാണ് ഷൈല കൃഷിയിലേക്കിറങ്ങിയത്.
കൂണ് വിത്തായ സ്പോണ് നിർമാണം പഠിക്കണമെന്നതാണ് ഷൈലയുടെ അടുത്ത ആഗ്രഹം. കൂണ് നിർമിച്ചശേഷമുള്ള അറക്കപ്പൊടി കന്പോസ്റ്റാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. ചിപ്പിക്കൂണ്‍ ബെഡ്ഡിന്റെ അവശിഷ്ടം മണ്ണിരകന്പോസ്റ്റാക്കി പാൽകൂണ്‍ ഉത്പാദനത്തിനായി ഉപയോഗിക്കാം.
പാൽക്കൂണ് ബെഡ്ഡു നിറച്ചശേഷം മുകളിൽ കേസിംഗായാണ് ഇത് ഉപയോഗിക്കുന്നത്. ചാണകപ്പൊടി മിശ്രിതവും കേസിംഗിന് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ കേസിംഗിനായുള്ള മിശ്രിതവും ആവിയിൽ വേവിച്ച് അണുവിമുക്തമാക്കിയശേഷം മാത്രമേ ബഡ്ഡിൽ ഉപയോഗിക്കാവൂ. ഇങ്ങനെ ശുദ്ധമായി തയാറാക്കുന്ന കൂണ് കഴുകാതെ തന്നെ കറിയാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
ഫോണ്‍: 99618 11169, 92495 22635.
രണ്ടുവർഷം മുന്‍പു തുടങ്ങിയ സംരംഭം ദിവസം ശരാശരി 2000-3000 രൂപയുടെ വരുമാനവും കൊണ്ടുവരുന്നു. നിലവിൽ 450 ബെഡ്ഡുകളാണുള്ളത്. എണ്ണം വ്യത്യാസപ്പെടാം. 600-650 ബെഡ്ഡുകളൊക്കെയുണ്ടാകും ചിലപ്പോൾ. എഫ്എസ്എസ്എഐ രജിസ്ട്രേഷനോടെ റോയൽ മഷ്റൂം എന്ന ബ്രാൻഡിൽ 150 ഗ്രാമിന്റെ പാക്കുകളിലാക്കി 10 കടകളിൽ കൂണ് നേരിട്ടു വിൽക്കുന്നു.
ആവശ്യപ്രകാരം 250, 500 ഗ്രാം പായ്ക്കറ്റുകളിലും കൂണ് നൽകാറുണ്ട്. കൂണ് വാങ്ങുന്നവർ കവറിൽ കൊടുത്തിരിക്കുന്ന ഫോണ്‍ നന്പരിൽ ബന്ധപ്പെട്ടാൽ പാചകം ചെയ്യുന്നതിനുള്ള കുറിപ്പുകൾ വാട്സാപ്പ് വഴി നൽകുന്ന പതിവുമുണ്ട്. ഒരു കിലോ കൂണിന് 400 രൂപ നിരക്കിലാണു വിൽപ്പന. കൂണ് അച്ചാറാക്കി 200 ഗ്രാമിന്റെ ഒരു ബോട്ടിലിന് 150 രൂപ നിരക്കിൽ സൂപ്പർ മാർക്കറ്റിലും മറ്റും നൽകുന്നു. കൂണിൽ നിന്നു ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നുണ്ടെങ്കിലും അതു വിൽക്കുന്നില്ല.
വൃത്തിയും കരുതലും ആവശ്യമുള്ള കൂണ്‍കൃഷി
അതീവ വൃത്തിയും കരുതലും ആവശ്യമുള്ള കൃഷിയാണ് കൂണ് വളർത്തൽ. അല്ലെങ്കിൽ ഫംഗസ് രോഗം ബാധിച്ചു കൃഷി നശിക്കുമെന്നു ഷൈലയും ഭർത്താവു സാബുവും പറയുന്നു. വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കിയാണ് ഇവർ കൂണ്‍കൃഷി ചെയ്യുന്നതെങ്കിലും കൂടുതലും അറക്കപ്പൊടിയിലാണ്(മരം അറക്കുന്നതിന്റെ പൊടി) കൃഷി.
എല്ലാ മരങ്ങളുടെയും അറക്കപ്പൊടി കൃഷിക്കുപയോഗിക്കാനാകില്ല. റബർ, തീപ്പെട്ടി ഉണ്ടാക്കാനുപയോഗിക്കുന്ന പരശുമരം തുടങ്ങിയ മൃദുലമായ വൃക്ഷങ്ങളുടെ തടി അറക്കുന്ന പൊടിയാണെടുക്കുന്നത്. നേരത്തേ അറക്കപൊടിക്ക് പണമൊന്നും നൽകേണ്ടിയിരുന്നില്ല. ഇപ്പോൾ കൂണ്‍കൃഷിക്കും കോഴിവളർത്തലിനുമൊക്കെ അറക്കപ്പൊടി ഉപയോഗിക്കുന്നതിനാൽ കിലോയ്ക്ക് ഒന്നര രൂപയോളം വിലവരുന്നുണ്ട്. ഏറ്റുമാനൂരിലെ മില്ലിൽ നിന്നാണ് ഇവർ അറക്കപ്പൊടി ശേഖരിക്കുന്നത്. ഒരു പെട്ടിഓട്ടോറിക്ഷയിൽ 1000 കിലോ വരെ എടുക്കും. ഇത് വീടിന്റെ ടെറസിൽ പൂപ്പലടിക്കാതെ സൂക്ഷിച്ചാണു കൃഷിക്കെടുക്കുന്നത്. അറുത്ത ഉടനേയുള്ള പൊടിയാണ് കൂടുതൽ വിളവുണ്ടാകാൻ നല്ലത്.
ആറു ബെഡ്ഡിൽ വീടിനകത്തായിരുന്നു കൃഷിയുടെ തുടക്കം. പിന്നീട് ബെഡ്ഡുകളുടെ എണ്ണം വർധിപ്പിച്ച് വീടിനു സമീപമുള്ള രണ്ടു ഷെഡ്ഡുകളിലേക്കു കൃഷി വ്യാപിപ്പിച്ചു. അങ്ങനെ ബെഡ്ഡുകളുടെ എണ്ണം ആറിൽ നിന്ന് അറുനൂറിലെത്തി.
കൃഷിരീതി
പുട്ടിനു പൊടി നനയ്ക്കുന്ന രീതിയിൽ അറക്കപ്പൊടി കുഴയ്ക്കുകയാണ് കൃഷിയുടെ ആദ്യപടി. പെട്രോൾ പന്പിൽ ഇന്ധനം വരുന്ന വീപ്പ പരുവപ്പെടുത്തിയെടുത്തതിലാണ് ഇത് വേവിക്കുന്നത്. വെള്ളമൊഴിച്ചു തിളപ്പിച്ച് ഈ ആവിയിൽ അറക്കപ്പൊടി ഒന്നരമണിക്കൂർ വേവിച്ച് അണുവിമുക്തമാക്കും. ശേഷം ഇത് തണുക്കാൻ വയ്ക്കും. 300 ഗ്രാം കൂണ് വിത്തുകൊണ്ട് (സ്പോണ്) രണ്ട് ബെഡ്ഡിൽ വിത്തുവിതയ്ക്കാം. 300 ഗ്രാം വിത്തിന് 50 രൂപയാണു വില. 12ഃ24 ന്റെ പ്ലാസ്റ്റിക് കവറിലാണു കൃഷി. ഈ കവറിന്റെ അടിഭാഗത്ത് ആദ്യം ഒരുപിടി സ്പോണ് ഇടും. പിന്നെ രണ്ടിഞ്ച് ഘനത്തിൽ വേവിച്ച അറക്കപ്പൊടി വിതറും. ഇതിനു മുകളിൽ വീണ്ടും സ്പോണ് വിതറും. ഇങ്ങനെ അഞ്ചു ലെയറാക്കി ഒരു കവർ നിറയ്ക്കും.
ഏറ്റവും മുകളിൽ ഒരു ലയർ സ്പോണ് വിതറിയാണ് ലെയറിംഗ് അവസാനിപ്പിക്കുന്നത്. ഇതിനുശേഷം കവർ റബർബാൻഡിട്ടു കെട്ടി സ്റ്റെറിലൈസ് ചെയ്ത പിന്നോ കന്പിയോ ഉപയോഗിച്ച് ചുറ്റിലും 50 തുളകളിടണം. കൃഷിക്കായി ഉപയോഗിക്കുന്ന ബ്ളേഡ്, പാത്രങ്ങൾ എന്നിവയെല്ലാം ഡെറ്റോൾ ലായനിയിൽ കഴുകി അണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ ബെഡ്ഡു തയാറാക്കി 18-20 ദിവസത്തിനുള്ളൽ തന്നെ കൂണുകൾ പൊങ്ങിവരും. ചൂടുകൂടുതലാണെങ്കിൽ ഇത് 25-30 ദിവസംവരെയൊക്കെയാകും. തണുപ്പുള്ള കാലാവസ്ഥയിൽ ചിപ്പിക്കൂണും ചൂടു സമയങ്ങളിൽ പാൽകൂണുമാണ് കൃഷി ചെയ്യുന്നത്.
കൂടിനു പുറത്തേക്കു കൂണ്മൊട്ടുകണ്ടാൽ മൂന്നാം ദിവസം വിളവെടുപ്പു പാകമെത്തും. ഒരു ബഡ്ഡിൽ നിന്നു മൂന്നു നാലു പ്രാവശ്യമായി ഒന്നര കിലോ വരെ കൂണ് വിളയിക്കാം. ഒരു പ്രാവശ്യം വിളവെടുത്തതിനുശേഷം ഏഴെട്ടു ദിവസത്തിനുള്ളിൽ അടുത്ത വിളവെടുപ്പിനു പാകമാകും.
വൈക്കോലാണ് അറക്കപ്പൊടിക്കു പകരം എടുക്കുന്നതെങ്കിൽ തണ്ടു കൂടുതലുള്ള സ്വർണ്ണക്കളറിലുള്ളവ തെരഞ്ഞെടുക്കണം. എരമല്ലൂരിലെ ഷൈജി എന്ന കൂണ്സംരംഭകയുടെ പക്കൽ പരിശീലനത്തിനു പോയശേഷമാണ് ഷൈല കൃഷിയിലേക്കിറങ്ങിയത്.
കൂണ് വിത്തായ സ്പോണ് നിർമാണം പഠിക്കണമെന്നതാണ് ഷൈലയുടെ അടുത്ത ആഗ്രഹം. കൂണ് നിർമിച്ചശേഷമുള്ള അറക്കപ്പൊടി കന്പോസ്റ്റാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. ചിപ്പിക്കൂണ്‍ ബെഡ്ഡിന്റെ അവശിഷ്ടം മണ്ണിരകന്പോസ്റ്റാക്കി പാൽകൂണ്‍ ഉത്പാദനത്തിനായി ഉപയോഗിക്കാം.
പാൽക്കൂണ് ബെഡ്ഡു നിറച്ചശേഷം മുകളിൽ കേസിംഗായാണ് ഇത് ഉപയോഗിക്കുന്നത്. ചാണകപ്പൊടി മിശ്രിതവും കേസിംഗിന് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ കേസിംഗിനായുള്ള മിശ്രിതവും ആവിയിൽ വേവിച്ച് അണുവിമുക്തമാക്കിയശേഷം മാത്രമേ ബഡ്ഡിൽ ഉപയോഗിക്കാവൂ. ഇങ്ങനെ ശുദ്ധമായി തയാറാക്കുന്ന കൂണ് കഴുകാതെ തന്നെ കറിയാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
ഫോണ്‍: 99618 11169, 92495 22635.