പോളിഹൗസിൽ ചെറുതേനീച്ചയുടെ സഹായത്തോടെ തക്കാളി വിളയിച്ച യുവകർഷകൻ അനീഷ് എൻ. രാജ് അംഗീകാര നിറവിൽ.
യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിന്റെ (URF) നാഷണൽ ബുക്ക് ഓഫ് റിക്കാഡ്സിലും അമേരിക്ക ബുക്ക് ഓഫ് റിക്കാർഡ്സിലും ഇദ്ദേഹത്തിന്റെ കൃഷിരീതി ഇടം നേടി.
കൊല്ലം അഞ്ചൽ ദ്വാരകയിൽ അനീഷ് എൻ. രാജിന്റെ പോളിഹൗസിലെ തക്കാളി കൃഷി 2020 മാർച്ചിൽ "കർഷകൻ മാസിക’ കവർസ്റ്റോറിയായി നൽകിയിരുന്നു. ആ ലക്കത്തിലെ മുഖചിത്രവും അനീഷിന്റെതായിരുന്നു.
സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി (SAHS) ഹൈടെക്കൃഷിയുടെ ബ്രാൻഡ് അംബാസിഡറായും അനീ ഷിനെ തെരഞ്ഞെടുത്തു. കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള കൃഷി കർണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ് അഗീകാരപത്രവും ബ്രാൻഡ് അംബാസിഡറായുള്ള നിയമന രേഖയും അനീഷിനു കൈമാറി.
സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകനുള്ള 2018- ലെ അവാർഡും അനീഷ് എൻ രാജിനായിരുന്നു.
പോളിഹൗസുകളിൽ പ്രാണികളോ ഈച്ചകളോ കയറാത്തതിനാൽ പരാഗണം ആവശ്യമുള്ള തക്കാളി, പാവൽ, പടവലം എന്നിവ കൃഷിചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് അനീഷ് പോളിഹൗസിൽ തേനീച്ചയെ വളർത്തി പരാഗണം സാധ്യമാക്കി തക്കാളി വിളയിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചറൽ റിസർച്ചിന്റെ "അർക്കാ രക്ഷക്' എന്നയിനമാണ് കൃഷിചെയ്തത്.
വിദേശരാജ്യങ്ങളിൽ പോളിഹൗ സുകളിൽ പരാഗണത്തിനായി "ബംബിൾ ബീ’ എന്ന ഈച്ചയെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയിൽ "ബംബിൾ ബീ’ക്ക് വിലക്കു ള്ളതിനാലാണ് അനീഷ് ചെറുതേനീച്ച വഴി പരാഗണം സാധ്യമാണോയെന്നു പരീക്ഷിച്ചത്. രണ്ടു വർഷം ഈ രീ തിയിൽ പോളിഹൗസിൽ തക്കാളി ക്കൃഷി നടത്തി.
സ്വയം പരാഗണം നടക്കുന്ന സ്വഭാവമുള്ളതല്ല അർക്കാരക്ഷക് എന്നയിനം തക്കാളി. പോളിഹൗസിൽ തേനീച്ച വളർത്തിയത് ഏറെ പാടുപെട്ടാണ്. ഒരു സ്റ്റൂൾ ചരിച്ചിട്ട് അതിനു ചുറ്റും ചണച്ചാക്കുപൊതിഞ്ഞ് അതിനുള്ളിലാണ് തേനീച്ചപ്പെട്ടി സ്ഥാപിച്ചത്. വീട്ടിലെ അന്പതു സെന്റിൽ ഒരു വലിയ പോളിഹൗസും മൂന്നു മിനി പോളിഹൗസുകളുമുണ്ട്.
അനീഷ് എൻ. രാജ്- 94962 09877.
യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറത്തിന്റെ (URF) നാഷണൽ ബുക്ക് ഓഫ് റിക്കാഡ്സിലും അമേരിക്ക ബുക്ക് ഓഫ് റിക്കാർഡ്സിലും ഇദ്ദേഹത്തിന്റെ കൃഷിരീതി ഇടം നേടി.
കൊല്ലം അഞ്ചൽ ദ്വാരകയിൽ അനീഷ് എൻ. രാജിന്റെ പോളിഹൗസിലെ തക്കാളി കൃഷി 2020 മാർച്ചിൽ "കർഷകൻ മാസിക’ കവർസ്റ്റോറിയായി നൽകിയിരുന്നു. ആ ലക്കത്തിലെ മുഖചിത്രവും അനീഷിന്റെതായിരുന്നു.
സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി (SAHS) ഹൈടെക്കൃഷിയുടെ ബ്രാൻഡ് അംബാസിഡറായും അനീ ഷിനെ തെരഞ്ഞെടുത്തു. കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള കൃഷി കർണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ് അഗീകാരപത്രവും ബ്രാൻഡ് അംബാസിഡറായുള്ള നിയമന രേഖയും അനീഷിനു കൈമാറി.
സംസ്ഥാനത്തെ മികച്ച ഹൈടെക് കർഷകനുള്ള 2018- ലെ അവാർഡും അനീഷ് എൻ രാജിനായിരുന്നു.
പോളിഹൗസുകളിൽ പ്രാണികളോ ഈച്ചകളോ കയറാത്തതിനാൽ പരാഗണം ആവശ്യമുള്ള തക്കാളി, പാവൽ, പടവലം എന്നിവ കൃഷിചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യ ത്തിലാണ് അനീഷ് പോളിഹൗസിൽ തേനീച്ചയെ വളർത്തി പരാഗണം സാധ്യമാക്കി തക്കാളി വിളയിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചറൽ റിസർച്ചിന്റെ "അർക്കാ രക്ഷക്' എന്നയിനമാണ് കൃഷിചെയ്തത്.
വിദേശരാജ്യങ്ങളിൽ പോളിഹൗ സുകളിൽ പരാഗണത്തിനായി "ബംബിൾ ബീ’ എന്ന ഈച്ചയെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യയിൽ "ബംബിൾ ബീ’ക്ക് വിലക്കു ള്ളതിനാലാണ് അനീഷ് ചെറുതേനീച്ച വഴി പരാഗണം സാധ്യമാണോയെന്നു പരീക്ഷിച്ചത്. രണ്ടു വർഷം ഈ രീ തിയിൽ പോളിഹൗസിൽ തക്കാളി ക്കൃഷി നടത്തി.
സ്വയം പരാഗണം നടക്കുന്ന സ്വഭാവമുള്ളതല്ല അർക്കാരക്ഷക് എന്നയിനം തക്കാളി. പോളിഹൗസിൽ തേനീച്ച വളർത്തിയത് ഏറെ പാടുപെട്ടാണ്. ഒരു സ്റ്റൂൾ ചരിച്ചിട്ട് അതിനു ചുറ്റും ചണച്ചാക്കുപൊതിഞ്ഞ് അതിനുള്ളിലാണ് തേനീച്ചപ്പെട്ടി സ്ഥാപിച്ചത്. വീട്ടിലെ അന്പതു സെന്റിൽ ഒരു വലിയ പോളിഹൗസും മൂന്നു മിനി പോളിഹൗസുകളുമുണ്ട്.
അനീഷ് എൻ. രാജ്- 94962 09877.