മേലൂർ: നാലുമാസം മൂപ്പെത്തിയ നെല്ലിനെ മഴയിൽ മുക്കി കളയാതെ നൂറുമേനി കൊയ്തെടുത്തു മേലൂരിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.
പെരുന്പാവിലെ ജോയിന്റ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും മേലൂർ കരേടൻ ദേവസി മാസ്റ്ററുടെ മകനുമായ ജസ്റ്റിൻ ഡേവിസാണ് വീടിനോടു ചേർന്നുള്ള 60 സെന്റ് ഭൂമിയിൽ നെൽകൃഷി ചെയ്തത്.
ജ്യോതി ഇനത്തിലുള്ള നെൽ വിത്താണ് ഇറക്കിയത്. വിതയ്ക്കാൻ പണിക്കാരെ കിട്ടാത്തതുകൊണ്ട് ആ പ്രവർത്തനവും ജസ്റ്റിൻ ഏറ്റെടുത്തു. ഒഴിവു സമയങ്ങളിലും ജോലിക്കു പോകുന്നതിനു മുന്പും പിന്നീടും രണ്ടുമണിക്കൂർ വീതമാണ് ജസ്റ്റിൻ കൃഷി പണികൾ ചെയ്യുന്നത്.
കളനീക്കുന്നതും പരിപാലനവും തുടങ്ങി എല്ലാക്കാര്യങ്ങളും ജസ്റ്റിനാണു ചെയ്യുന്നത്. സഹായി ആയി സുഹൃത്ത് കെ.വി. ദേവസിയുമുണ്ട് കൂട്ടിന്. മണ്ണു പരിശോധന നടത്താതെ ചെയ്ത കൃഷിക്ക് മഞ്ഞപ്പു രോഗം പിടിപെട്ടെങ്കിലും മരുന്നു പ്രയോഗം കൊണ്ട് അവയെല്ലാം പരിഹരിക്കാൻ സാധിച്ചു.
2019-ൽ കൈതോലപ്പാടത്ത് മൂന്നരയേക്കറിൽ നെൽകൃഷി ചെയ്തതിന്റെ അനുഭവ സന്പത്തിലാണ് ഇവിടെയും കൃഷിയിറക്കിയത്.
അമ്മ അന്നവും ഭാര്യ റോസ്മോളും മക്കളായ ആരോൺ, ആന്റൺ എന്നിവരും കാർഷികവൃത്തിയിൽ ജസ്റ്റിന്റെ സഹായികളാണ്.
ലിക്സൺ വർഗീസ്
പെരുന്പാവിലെ ജോയിന്റ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും മേലൂർ കരേടൻ ദേവസി മാസ്റ്ററുടെ മകനുമായ ജസ്റ്റിൻ ഡേവിസാണ് വീടിനോടു ചേർന്നുള്ള 60 സെന്റ് ഭൂമിയിൽ നെൽകൃഷി ചെയ്തത്.
ജ്യോതി ഇനത്തിലുള്ള നെൽ വിത്താണ് ഇറക്കിയത്. വിതയ്ക്കാൻ പണിക്കാരെ കിട്ടാത്തതുകൊണ്ട് ആ പ്രവർത്തനവും ജസ്റ്റിൻ ഏറ്റെടുത്തു. ഒഴിവു സമയങ്ങളിലും ജോലിക്കു പോകുന്നതിനു മുന്പും പിന്നീടും രണ്ടുമണിക്കൂർ വീതമാണ് ജസ്റ്റിൻ കൃഷി പണികൾ ചെയ്യുന്നത്.
കളനീക്കുന്നതും പരിപാലനവും തുടങ്ങി എല്ലാക്കാര്യങ്ങളും ജസ്റ്റിനാണു ചെയ്യുന്നത്. സഹായി ആയി സുഹൃത്ത് കെ.വി. ദേവസിയുമുണ്ട് കൂട്ടിന്. മണ്ണു പരിശോധന നടത്താതെ ചെയ്ത കൃഷിക്ക് മഞ്ഞപ്പു രോഗം പിടിപെട്ടെങ്കിലും മരുന്നു പ്രയോഗം കൊണ്ട് അവയെല്ലാം പരിഹരിക്കാൻ സാധിച്ചു.
2019-ൽ കൈതോലപ്പാടത്ത് മൂന്നരയേക്കറിൽ നെൽകൃഷി ചെയ്തതിന്റെ അനുഭവ സന്പത്തിലാണ് ഇവിടെയും കൃഷിയിറക്കിയത്.
അമ്മ അന്നവും ഭാര്യ റോസ്മോളും മക്കളായ ആരോൺ, ആന്റൺ എന്നിവരും കാർഷികവൃത്തിയിൽ ജസ്റ്റിന്റെ സഹായികളാണ്.
ലിക്സൺ വർഗീസ്