ഭൗമോപരിതലത്തിലെ കര വിസ്തൃതിയുടെ ഏതാണ്ട് 31 ശതമാനം വനഭൂമിയാണ്. ജനസംഖ്യാ വർധനവും വികസന പ്രവർത്തനങ്ങളുമെല്ലാം വനങ്ങളുടെമേൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്.
ഏതാണ്ട് കേരളത്തിന്റെ മൂന്നിരട്ടി ഭൂവിസ്തൃതിക്ക് തുല്യമായ വനങ്ങളാണു പ്രതിവർഷം ഭൂമിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിലും കൂടു തലാണ് ക്ഷയോന്മുഖമായി തീരുന്ന വനഭൂമിയുടെ വിസ്തൃതി. ഇത്തര ത്തിലുള്ള വനനഷ്ടങ്ങൾ നികത്താനും വന പുനഃസ്ഥാപനത്തിനുമുള്ള നടീ ൽ രീതിയാണു മിയാവാക്കി.
ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ പ്രഫസർ അകിര മിയാവാക്കിയാണ് ഇതു വികസിപ്പിച്ചെടുത്തിട്ടുള്ളത്. വന പുനഃസ്ഥാപന പ്രവർത്തനങ്ങളിലെ വേറിട്ടുനിൽക്കുന്നതും ഒട്ടേറെ സവി ശേഷതകളുള്ളതുമായ സാങ്കേതികവിദ്യയാണിത്. ഇക്കഴിഞ്ഞ ജൂലൈ 16 നു ലോകത്തോടു വിടപറഞ്ഞ അദ്ദേഹം ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാ ഷണൽ സ്റ്റഡീസ് ഇൻ ഇക്കോളജി യിലെ ലൈഫ് ടൈം ഹോണററി ഡയറക്ടർ ആയിരുന്നു.
ദി ഹീലിംഗ് പവർ ഓഫ് ഫോറസ്റ്റ്സ്, ഫോറസ്റ്റ്സ് പ്രൊട്ടക്ട് ദോസ് ഹു യു ലവ്, പ്ലാന്റ് ട്രീസ് തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി ആധികാരിക പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 2006ലെ ബ്ലൂ പ്ലാനറ്റ് പുരസ്കാരമുൾപ്പെടെ ഒട്ടേറെ ബഹുമതികളും മിയാവാക്കിക്കു ലഭിച്ചിരുന്നു. മസ്തിഷ്ക ആഘാതത്തെ തുടർന്നു ചികിത്സയിലിരിക്കേ 93-ാം വയസിലായിരുന്നു അന്ത്യം.
മിയാവാക്കി വനങ്ങൾ
1980 മുതൽ ലോകമൊട്ടുക്കും നിർമിച്ചുകൊണ്ടിരിക്കുന്ന മിയാവാക്കി വനങ്ങൾ പെട്ടെന്നു ലോകശ്രദ്ധ പിടിച്ചുപറ്റി. നഗരങ്ങളിലുൾപ്പെടെ ചുരുങ്ങിയ സ്ഥലത്തു ചെടികൾ നട്ടുപിടിപ്പിച്ച് ഈ മാതൃകയിൽ വന നിർമാണം സാധ്യമാകും. ഇതിനായി ഒരു ചതുരശ്രമീറ്ററിൽ മൂന്നു മുതൽ അഞ്ചുവരെ തൈകൾ പ്രത്യേക രീതിയിൽ മണ്ണൊരുക്കി നടണം.
മൂന്നുവർഷത്തേക്കു പരിചരണം ആവശ്യമുള്ള ഇത്തരം വനങ്ങൾ തുടർന്നു സ്വയം നിലനിൽക്കുന്ന മിയാവാക്കി വനങ്ങളായി രൂപപ്പെടുന്നു. ഇത്തരത്തിൽ വളരെ വേഗത്തിൽ നിർമിച്ചെടുക്കുന്ന കൃത്രിമ മിയാവാക്കി വനങ്ങൾ മുഖേന കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ, ശുദ്ധവായൂ ലഭ്യമാക്കൽ, സസ്യജന്തുജാലങ്ങൾക്ക് അഭയം നൽകുക തുടങ്ങി കാടിന്റെ ധാരാളം ധർമ്മങ്ങൾ നിറവേറ്റാൻ സാധിക്കും. സ്വാഭാവിക വനങ്ങളുമായി സാദൃശ്യമുള്ള ഇത്തരം വനങ്ങൾ ഇന്നു കേരളത്തിൽ പലയിടത്തും വിവിധ പദ്ധതികൾ പ്രകാരം വച്ചുപിടിപ്പിക്കുന്നുണ്ട്.
മിയാവാക്കി വന നിർമാണം
മിയാവാക്കി വനനിർമാണത്തിൽ ശ്രദ്ധപുലർത്തേണ്ട പ്രധാന മേഖലയാണു തൈകൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ. കഴിയുന്നതും തദ്ദേശീയ ചെടികളാവണം മിയാവാക്കി വന നിർമാണത്തിനായി തെരഞ്ഞെടുക്കേണ്ടത്. അതുവഴി തദ്ദേശീയ ജൈവവൈവിധ്യത്തെ തിരിച്ചുകൊണ്ടുവരാനും സാധിക്കുന്നു. മരങ്ങൾക്കൊപ്പം തന്നെ യോജിച്ചു പോകുന്ന കുറ്റിച്ചെടികളും വള്ളിച്ചെടികളും മിയാവാക്കിയുടെ ഭാഗമാക്കാം.
സസ്യങ്ങളുടെ തണൽ സഹിഷ്ണുതയെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രമീകരണം മിയാവാക്കി വന നിർമാണത്തിൽ പ്രധാനമാണ്. ഇത്തരം തൈകളുടെ ലഭ്യത ഉറപ്പാക്കി വേണം മിയാവാക്കി വന നിർമാണത്തിലേക്കു കാലുവയ്ക്കാൻ. സ്വാഭാവിക വനങ്ങളെ ക്കാൾ വളർച്ചാനിരക്കു പ്രകടിപ്പിക്കുന്നവയാണ് മിയാവാക്കി വനങ്ങൾ.
വൃക്ഷങ്ങൾ അടുപ്പിച്ചു നിൽക്കുന്നതിനാൽ സൂര്യപ്രകാശത്തിനായുള്ള മത്സരം വഴി ചെടികൾ കൂടുതൽ ഉയരത്തിൽ വേഗം വളരുന്നു. മിയാവാക്കി വനം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ പോഷക നില പരിശോധിക്കൽ വളരെ പ്രധാനപ്പെട്ടതാണ്.
പ്രധാനമായും പ്രാദേശികമായി ലഭ്യമായ ജൈവവസ്തുക്കൾ കൊണ്ടാണു മണ്ണു പുഷ്ടിപ്പെടുത്തേണ്ടത്. ഇതിനായി ഉണങ്ങിയ ചാണകപ്പൊടി, ചകിരിച്ചോർ, വളക്കൂറുള്ള മണ്ണ്, ഉമി, ആട്ടിൻ കാഷ്ഠം, കരിയില പൊടിച്ചത് തുടങ്ങിയവയൊക്കെ ഉപയോഗിക്കാം.
ഒരു മീറ്റർ ആഴത്തിലെടുക്കുന്ന കുഴിയിലേക്കു വിവിധ തരത്തിലുള്ള നടീൽ മിശ്രിതങ്ങൾ നിശ്ചിത അനുപാതത്തിൽ കൂട്ടിച്ചേർത്തു നിറയ്ക്കുന്നതാണ് ആദ്യപടി. തുടർന്ന് ഒരു മീറ്റർ കള്ളികളാക്കി തിരിച്ച് മൂന്നു മുതൽ അഞ്ചുവരെ തദ്ദേശ ഇനം സസ്യങ്ങൾ ഓരോ കള്ളിയിലും നടുന്നു. ഇതോടൊപ്പം തന്നെ ജൈവപുത നൽകുകയും നീളംകൂടിയ തൈകൾക്ക് വടികൊണ്ടു താങ്ങു നൽകുകയും വേണം.
മിതമായ ചെലവിൽ നിർമിക്കാൻ കഴിയുന്ന മിയാവാക്കി വനങ്ങളുടെ പാരിസ്ഥിതിക ധർമ്മങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിൽ ദീർഘകാല പഠനങ്ങൾ ആവശ്യമാണ്.
മിയാവാക്കി വനത്തിൽ ഉൾപ്പെടുത്താൻ യോജിച്ച സസ്യങ്ങൾ
അത്തി, ഇത്തി, പേരാൽ, മുരിക്ക്, കാഞ്ഞിരം, മഞ്ചാടി, നെല്ലി, കായാന്പൂ, കറുവപ്പട്ട, പുന്ന, വേങ്ങ, അശോകം, അയനിപ്ലാവ്, കുടംപുളി, പാല, ഇലഞ്ഞി, ഞാവൽ, കരിമരം, വെട്ടി, പ്ലാവ്, മാവ്.
ഫോണ്: നിയാസ്- 94963 04569.
ഏതാണ്ട് കേരളത്തിന്റെ മൂന്നിരട്ടി ഭൂവിസ്തൃതിക്ക് തുല്യമായ വനങ്ങളാണു പ്രതിവർഷം ഭൂമിക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിലും കൂടു തലാണ് ക്ഷയോന്മുഖമായി തീരുന്ന വനഭൂമിയുടെ വിസ്തൃതി. ഇത്തര ത്തിലുള്ള വനനഷ്ടങ്ങൾ നികത്താനും വന പുനഃസ്ഥാപനത്തിനുമുള്ള നടീ ൽ രീതിയാണു മിയാവാക്കി.
ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ പ്രഫസർ അകിര മിയാവാക്കിയാണ് ഇതു വികസിപ്പിച്ചെടുത്തിട്ടുള്ളത്. വന പുനഃസ്ഥാപന പ്രവർത്തനങ്ങളിലെ വേറിട്ടുനിൽക്കുന്നതും ഒട്ടേറെ സവി ശേഷതകളുള്ളതുമായ സാങ്കേതികവിദ്യയാണിത്. ഇക്കഴിഞ്ഞ ജൂലൈ 16 നു ലോകത്തോടു വിടപറഞ്ഞ അദ്ദേഹം ജാപ്പനീസ് സെന്റർ ഫോർ ഇന്റർനാ ഷണൽ സ്റ്റഡീസ് ഇൻ ഇക്കോളജി യിലെ ലൈഫ് ടൈം ഹോണററി ഡയറക്ടർ ആയിരുന്നു.
ദി ഹീലിംഗ് പവർ ഓഫ് ഫോറസ്റ്റ്സ്, ഫോറസ്റ്റ്സ് പ്രൊട്ടക്ട് ദോസ് ഹു യു ലവ്, പ്ലാന്റ് ട്രീസ് തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി ആധികാരിക പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 2006ലെ ബ്ലൂ പ്ലാനറ്റ് പുരസ്കാരമുൾപ്പെടെ ഒട്ടേറെ ബഹുമതികളും മിയാവാക്കിക്കു ലഭിച്ചിരുന്നു. മസ്തിഷ്ക ആഘാതത്തെ തുടർന്നു ചികിത്സയിലിരിക്കേ 93-ാം വയസിലായിരുന്നു അന്ത്യം.
മിയാവാക്കി വനങ്ങൾ
1980 മുതൽ ലോകമൊട്ടുക്കും നിർമിച്ചുകൊണ്ടിരിക്കുന്ന മിയാവാക്കി വനങ്ങൾ പെട്ടെന്നു ലോകശ്രദ്ധ പിടിച്ചുപറ്റി. നഗരങ്ങളിലുൾപ്പെടെ ചുരുങ്ങിയ സ്ഥലത്തു ചെടികൾ നട്ടുപിടിപ്പിച്ച് ഈ മാതൃകയിൽ വന നിർമാണം സാധ്യമാകും. ഇതിനായി ഒരു ചതുരശ്രമീറ്ററിൽ മൂന്നു മുതൽ അഞ്ചുവരെ തൈകൾ പ്രത്യേക രീതിയിൽ മണ്ണൊരുക്കി നടണം.
മൂന്നുവർഷത്തേക്കു പരിചരണം ആവശ്യമുള്ള ഇത്തരം വനങ്ങൾ തുടർന്നു സ്വയം നിലനിൽക്കുന്ന മിയാവാക്കി വനങ്ങളായി രൂപപ്പെടുന്നു. ഇത്തരത്തിൽ വളരെ വേഗത്തിൽ നിർമിച്ചെടുക്കുന്ന കൃത്രിമ മിയാവാക്കി വനങ്ങൾ മുഖേന കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ, ശുദ്ധവായൂ ലഭ്യമാക്കൽ, സസ്യജന്തുജാലങ്ങൾക്ക് അഭയം നൽകുക തുടങ്ങി കാടിന്റെ ധാരാളം ധർമ്മങ്ങൾ നിറവേറ്റാൻ സാധിക്കും. സ്വാഭാവിക വനങ്ങളുമായി സാദൃശ്യമുള്ള ഇത്തരം വനങ്ങൾ ഇന്നു കേരളത്തിൽ പലയിടത്തും വിവിധ പദ്ധതികൾ പ്രകാരം വച്ചുപിടിപ്പിക്കുന്നുണ്ട്.
മിയാവാക്കി വന നിർമാണം
മിയാവാക്കി വനനിർമാണത്തിൽ ശ്രദ്ധപുലർത്തേണ്ട പ്രധാന മേഖലയാണു തൈകൾ തെരഞ്ഞെടുക്കുന്ന പ്രക്രിയ. കഴിയുന്നതും തദ്ദേശീയ ചെടികളാവണം മിയാവാക്കി വന നിർമാണത്തിനായി തെരഞ്ഞെടുക്കേണ്ടത്. അതുവഴി തദ്ദേശീയ ജൈവവൈവിധ്യത്തെ തിരിച്ചുകൊണ്ടുവരാനും സാധിക്കുന്നു. മരങ്ങൾക്കൊപ്പം തന്നെ യോജിച്ചു പോകുന്ന കുറ്റിച്ചെടികളും വള്ളിച്ചെടികളും മിയാവാക്കിയുടെ ഭാഗമാക്കാം.
സസ്യങ്ങളുടെ തണൽ സഹിഷ്ണുതയെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രമീകരണം മിയാവാക്കി വന നിർമാണത്തിൽ പ്രധാനമാണ്. ഇത്തരം തൈകളുടെ ലഭ്യത ഉറപ്പാക്കി വേണം മിയാവാക്കി വന നിർമാണത്തിലേക്കു കാലുവയ്ക്കാൻ. സ്വാഭാവിക വനങ്ങളെ ക്കാൾ വളർച്ചാനിരക്കു പ്രകടിപ്പിക്കുന്നവയാണ് മിയാവാക്കി വനങ്ങൾ.
വൃക്ഷങ്ങൾ അടുപ്പിച്ചു നിൽക്കുന്നതിനാൽ സൂര്യപ്രകാശത്തിനായുള്ള മത്സരം വഴി ചെടികൾ കൂടുതൽ ഉയരത്തിൽ വേഗം വളരുന്നു. മിയാവാക്കി വനം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ പോഷക നില പരിശോധിക്കൽ വളരെ പ്രധാനപ്പെട്ടതാണ്.
പ്രധാനമായും പ്രാദേശികമായി ലഭ്യമായ ജൈവവസ്തുക്കൾ കൊണ്ടാണു മണ്ണു പുഷ്ടിപ്പെടുത്തേണ്ടത്. ഇതിനായി ഉണങ്ങിയ ചാണകപ്പൊടി, ചകിരിച്ചോർ, വളക്കൂറുള്ള മണ്ണ്, ഉമി, ആട്ടിൻ കാഷ്ഠം, കരിയില പൊടിച്ചത് തുടങ്ങിയവയൊക്കെ ഉപയോഗിക്കാം.
ഒരു മീറ്റർ ആഴത്തിലെടുക്കുന്ന കുഴിയിലേക്കു വിവിധ തരത്തിലുള്ള നടീൽ മിശ്രിതങ്ങൾ നിശ്ചിത അനുപാതത്തിൽ കൂട്ടിച്ചേർത്തു നിറയ്ക്കുന്നതാണ് ആദ്യപടി. തുടർന്ന് ഒരു മീറ്റർ കള്ളികളാക്കി തിരിച്ച് മൂന്നു മുതൽ അഞ്ചുവരെ തദ്ദേശ ഇനം സസ്യങ്ങൾ ഓരോ കള്ളിയിലും നടുന്നു. ഇതോടൊപ്പം തന്നെ ജൈവപുത നൽകുകയും നീളംകൂടിയ തൈകൾക്ക് വടികൊണ്ടു താങ്ങു നൽകുകയും വേണം.
മിതമായ ചെലവിൽ നിർമിക്കാൻ കഴിയുന്ന മിയാവാക്കി വനങ്ങളുടെ പാരിസ്ഥിതിക ധർമ്മങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിൽ ദീർഘകാല പഠനങ്ങൾ ആവശ്യമാണ്.
മിയാവാക്കി വനത്തിൽ ഉൾപ്പെടുത്താൻ യോജിച്ച സസ്യങ്ങൾ
അത്തി, ഇത്തി, പേരാൽ, മുരിക്ക്, കാഞ്ഞിരം, മഞ്ചാടി, നെല്ലി, കായാന്പൂ, കറുവപ്പട്ട, പുന്ന, വേങ്ങ, അശോകം, അയനിപ്ലാവ്, കുടംപുളി, പാല, ഇലഞ്ഞി, ഞാവൽ, കരിമരം, വെട്ടി, പ്ലാവ്, മാവ്.
ഫോണ്: നിയാസ്- 94963 04569.