മധ്യകേരളത്തിലെ പച്ചക്കറി വിളകളുടെ കലവറയെന്നു വിശേഷിപ്പി ക്കാവുന്ന പ്രദേശമാണ് ഓണാട്ടുകര. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശം. ഫലഭൂയിഷ്ഠമായ മണ്ണും അധ്വാനശീലരായ ഒരുപറ്റം കർഷകരുമാണ് ഈ പ്രദേശത്തിന്റെ ധനം.
ഭക്ഷ്യസുര ക്ഷയുടെ ഭാഗമായി ഈ മഹാമാരിയുടെ കാലത്തും കഠിനാധ്വാനത്തിലൂടെ ഈ പ്രദേശത്തിന് ആവശ്യമുള്ള ഭക്ഷ്യവസ്തക്കൾ ഉത്പാദിപ്പിക്കുന്നു ഇവിടത്തുകാർ. കൂടാതെ ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും ഓണാട്ടുകരവിഭവങ്ങളെത്തുന്നു.
അയൽസംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറി ഇറക്കാതെ ഓണമാഘോഷിക്കാൻ സാധിക്കുമെന്നു കൂടി തെളിയിക്കുകയാണ് ഓണാട്ടുകരയിലെ കർഷകർ.
സംസ്ഥാന സർക്കാരിന്റെ ന്ധഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ലക്ഷ്യത്തി ലെത്തുക എന്നതിനൊപ്പം എല്ലാവർക്കും പച്ചക്കറി എത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് താമരക്കുളത്തെ കർഷകർക്ക്.
പലതരത്തിലുള്ള പ്രതിസന്ധികൾ മറികടന്ന് കഠിനാധ്വാനത്തിലൂടെ വിവിധ യിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന ധാരാളം കർഷകർ ഓണാട്ടുകരയിലുണ്ട്. ഇവരിൽ ചിലരെ പരിചയപ്പെടാം.
രത്നാകരന്റെ രത്നങ്ങൾ
വേടരപ്ലാവിൽ രത്ന നിവാസിൽ രത്നാകരൻ താമരക്കുളത്തെ പ്രധാന കർഷകരിലൊരാളാണ്. പാവൽ, പയർ, പടവലം, പപ്പായ, ചേന, ഇഞ്ചി, മഞ്ഞൾ, ഏത്തവാഴ എന്നീ വിളകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. രണ്ടേക്കറിനു മുകളിൽ നാടൻ പാവലാണു കൃഷി. ആഴ്ച ചന്തയിൽ എത്തിച്ചാണു വിപണനം.
പയർ, പടവലം എന്നിവ യുടെ കൃഷി ഒരേക്കറിനു മുകളിലുണ്ട്. കൃത്യമായ കൃഷിരീതികളിലൂടെ വിവിധയിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നു. കൃഷിഭവനു കീഴിലുള്ള എ ഗ്രേഡ് ക്ലസ്റ്റർ വഴിയാണു വിപണനം. ഇദ്ദേഹത്തെ സഹായിക്കാൻ സഹധ ർമ്മി ണിയും സദാസമയവും കൂടെ യുണ്ട്. 2018 - 19 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള അവാർ ഡും ഇദ്ദേഹത്തിനാണു ലഭിച്ചത്.
ചേനവിജയവുമായി സജിനി വിജയൻ
താമരക്കുളത്തെ മറ്റൊരു കർഷക യാണ് വേടരപ്ലാവിൽ അനന്തപുരി വീട്ടിൽ സജിനി വിജയൻ. പ്രധാനവിള ചേനയാണ്. കിളച്ചെടുക്കുന്ന താമസം മാത്രം എല്ലാ സമയത്തും എത്ര വേണ മെങ്കിലും ചേന കൊടുക്കാൻ റെഡിയാണു സജിനി.
അത്ര കൃത്യതയോടെ യാണു ചേന കൃഷി ചെയ്യുന്നത്. ചേ ന്പ്, പയർ, മരച്ചീനി, ഏത്ത വാഴ എ ന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൃഷി യാവശ്യങ്ങൾക്കു വേണ്ട ജൈവവളം ലഭിക്കുന്നതിനായി നാലു പശുവി നെയും വളർത്തുന്നു. സജിനിയുടെ കാർഷിക പ്രവർത്തനങ്ങളിൽ പൂർണ പിന്തുണയുമായി ഭർത്താവ് വിജയനും മകനും കൂടെയുണ്ട്.
നിസാരക്കാരനല്ല ശങ്കരൻകുട്ടി
മൂന്നാമത്തെ കർഷകൻ ചത്തിയറ ആലുവിളയിൽ ശങ്കരൻകുട്ടിയാണ്. വിശ്രമമില്ലാതെ കഠിനാധ്വാനം നട ത്തുന്ന ശങ്കരൻകുട്ടിയുടെ കൃഷി വാണിജ്യാടിസ്ഥാനത്തിണ്. രണ്ടര യേക്കറിൽ ഏത്തവാഴ, അതോടൊപ്പം ചേന്പ്, ചേന, വെള്ളരി, പടവലം, പപ്പായ, കോവൽ എന്നിവയാണ് മുഖ്യ വിളകൾ.
താമരക്കുളം എ ഗ്രേഡ് ക്ലസ്റ്ററിന്റെ പ്രസിഡന്റ് കൂടിയായ ശങ്കരൻകുട്ടി സ്വന്തമായി കൃഷി ചെയ്യുന്നതു പോലെ തന്നെ മറ്റു കർഷകരെ സഹായിക്കാനും മുൻ പന്തിയിലാണ്. മറ്റു കർഷകരിൽ നിന്നു വ്യത്യസ്തമായി ഇദ്ദേഹം കൃഷിക്കാവശ്യമായ പഞ്ചഗവ്യം ഉത്പാദിപ്പിച്ച് വലിയ ടാങ്കു നിർമിച്ച് സൂക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിൽ സഹായവുമായി ഭാര്യയും മകളും കൂടെയുണ്ട്.
താമരക്കുളത്ത ക്ലസ്റ്ററിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഉത്പന്ന ങ്ങൾക്കു ന്യായമായ വില ലഭിക്കുന്നു. വിൽപന ഒരു പ്രശ്നമേയാകുന്നില്ല.
കൃഷിഓഫീസർ കർഷകർക്കൊപ്പം
താമരക്കുളം പ്രദേശത്തെ കർഷകരുടെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരവും നിർദ്ദേശവുമായി താമരക്കുളം കൃഷി ഓഫീസർ എസ്. ദിവ്യശ്രീ സദാസമയവും കൃഷി യിടങ്ങളിലുണ്ട്. ഓണത്തിന് പ്രദേശികമായി ഉത്പാദിപ്പി ക്കുന്ന പച്ചക്കറികളിൽ കൂടുതൽ താമരക്കുളത്തെ കർഷ കരിൽ നിന്നായിരിക്കുമെന്നാണു ദിവ്യശ്രീയുടെ അഭിപ്രായം.
ഫോണ്: ദിവ്യശ്രീ (കൃഷി ഓഫീസർ) 9383470655
ഭക്ഷ്യസുര ക്ഷയുടെ ഭാഗമായി ഈ മഹാമാരിയുടെ കാലത്തും കഠിനാധ്വാനത്തിലൂടെ ഈ പ്രദേശത്തിന് ആവശ്യമുള്ള ഭക്ഷ്യവസ്തക്കൾ ഉത്പാദിപ്പിക്കുന്നു ഇവിടത്തുകാർ. കൂടാതെ ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും ഓണാട്ടുകരവിഭവങ്ങളെത്തുന്നു.
അയൽസംസ്ഥാനങ്ങളിൽ നിന്നു പച്ചക്കറി ഇറക്കാതെ ഓണമാഘോഷിക്കാൻ സാധിക്കുമെന്നു കൂടി തെളിയിക്കുകയാണ് ഓണാട്ടുകരയിലെ കർഷകർ.
സംസ്ഥാന സർക്കാരിന്റെ ന്ധഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ലക്ഷ്യത്തി ലെത്തുക എന്നതിനൊപ്പം എല്ലാവർക്കും പച്ചക്കറി എത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് താമരക്കുളത്തെ കർഷകർക്ക്.
പലതരത്തിലുള്ള പ്രതിസന്ധികൾ മറികടന്ന് കഠിനാധ്വാനത്തിലൂടെ വിവിധ യിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന ധാരാളം കർഷകർ ഓണാട്ടുകരയിലുണ്ട്. ഇവരിൽ ചിലരെ പരിചയപ്പെടാം.
രത്നാകരന്റെ രത്നങ്ങൾ
വേടരപ്ലാവിൽ രത്ന നിവാസിൽ രത്നാകരൻ താമരക്കുളത്തെ പ്രധാന കർഷകരിലൊരാളാണ്. പാവൽ, പയർ, പടവലം, പപ്പായ, ചേന, ഇഞ്ചി, മഞ്ഞൾ, ഏത്തവാഴ എന്നീ വിളകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. രണ്ടേക്കറിനു മുകളിൽ നാടൻ പാവലാണു കൃഷി. ആഴ്ച ചന്തയിൽ എത്തിച്ചാണു വിപണനം.
പയർ, പടവലം എന്നിവ യുടെ കൃഷി ഒരേക്കറിനു മുകളിലുണ്ട്. കൃത്യമായ കൃഷിരീതികളിലൂടെ വിവിധയിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നു. കൃഷിഭവനു കീഴിലുള്ള എ ഗ്രേഡ് ക്ലസ്റ്റർ വഴിയാണു വിപണനം. ഇദ്ദേഹത്തെ സഹായിക്കാൻ സഹധ ർമ്മി ണിയും സദാസമയവും കൂടെ യുണ്ട്. 2018 - 19 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകനുള്ള അവാർ ഡും ഇദ്ദേഹത്തിനാണു ലഭിച്ചത്.
ചേനവിജയവുമായി സജിനി വിജയൻ
താമരക്കുളത്തെ മറ്റൊരു കർഷക യാണ് വേടരപ്ലാവിൽ അനന്തപുരി വീട്ടിൽ സജിനി വിജയൻ. പ്രധാനവിള ചേനയാണ്. കിളച്ചെടുക്കുന്ന താമസം മാത്രം എല്ലാ സമയത്തും എത്ര വേണ മെങ്കിലും ചേന കൊടുക്കാൻ റെഡിയാണു സജിനി.
അത്ര കൃത്യതയോടെ യാണു ചേന കൃഷി ചെയ്യുന്നത്. ചേ ന്പ്, പയർ, മരച്ചീനി, ഏത്ത വാഴ എ ന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൃഷി യാവശ്യങ്ങൾക്കു വേണ്ട ജൈവവളം ലഭിക്കുന്നതിനായി നാലു പശുവി നെയും വളർത്തുന്നു. സജിനിയുടെ കാർഷിക പ്രവർത്തനങ്ങളിൽ പൂർണ പിന്തുണയുമായി ഭർത്താവ് വിജയനും മകനും കൂടെയുണ്ട്.
നിസാരക്കാരനല്ല ശങ്കരൻകുട്ടി
മൂന്നാമത്തെ കർഷകൻ ചത്തിയറ ആലുവിളയിൽ ശങ്കരൻകുട്ടിയാണ്. വിശ്രമമില്ലാതെ കഠിനാധ്വാനം നട ത്തുന്ന ശങ്കരൻകുട്ടിയുടെ കൃഷി വാണിജ്യാടിസ്ഥാനത്തിണ്. രണ്ടര യേക്കറിൽ ഏത്തവാഴ, അതോടൊപ്പം ചേന്പ്, ചേന, വെള്ളരി, പടവലം, പപ്പായ, കോവൽ എന്നിവയാണ് മുഖ്യ വിളകൾ.
താമരക്കുളം എ ഗ്രേഡ് ക്ലസ്റ്ററിന്റെ പ്രസിഡന്റ് കൂടിയായ ശങ്കരൻകുട്ടി സ്വന്തമായി കൃഷി ചെയ്യുന്നതു പോലെ തന്നെ മറ്റു കർഷകരെ സഹായിക്കാനും മുൻ പന്തിയിലാണ്. മറ്റു കർഷകരിൽ നിന്നു വ്യത്യസ്തമായി ഇദ്ദേഹം കൃഷിക്കാവശ്യമായ പഞ്ചഗവ്യം ഉത്പാദിപ്പിച്ച് വലിയ ടാങ്കു നിർമിച്ച് സൂക്ഷിക്കുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിൽ സഹായവുമായി ഭാര്യയും മകളും കൂടെയുണ്ട്.
താമരക്കുളത്ത ക്ലസ്റ്ററിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഉത്പന്ന ങ്ങൾക്കു ന്യായമായ വില ലഭിക്കുന്നു. വിൽപന ഒരു പ്രശ്നമേയാകുന്നില്ല.
കൃഷിഓഫീസർ കർഷകർക്കൊപ്പം
താമരക്കുളം പ്രദേശത്തെ കർഷകരുടെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരവും നിർദ്ദേശവുമായി താമരക്കുളം കൃഷി ഓഫീസർ എസ്. ദിവ്യശ്രീ സദാസമയവും കൃഷി യിടങ്ങളിലുണ്ട്. ഓണത്തിന് പ്രദേശികമായി ഉത്പാദിപ്പി ക്കുന്ന പച്ചക്കറികളിൽ കൂടുതൽ താമരക്കുളത്തെ കർഷ കരിൽ നിന്നായിരിക്കുമെന്നാണു ദിവ്യശ്രീയുടെ അഭിപ്രായം.
ഫോണ്: ദിവ്യശ്രീ (കൃഷി ഓഫീസർ) 9383470655