താമരശേരി: സംയോജിത ജൈവകൃഷിയില്‍ മികച്ച നേട്ടം കൈവരിച്ചു നാടിനാകെ മാതൃകയാകുകയാണ് കുപ്പായക്കോട് കൈപ്പുറം സ്വദേശി ചുണ്ടാട്ട് പോളും കുടുബവും. പോളിന് കൃഷി വെറും ബിസിനസ് മാത്രമല്ല. സാമൂഹിക പ്രതിബദ്ധതയും സേവനവും കൂടിയാണ്.
എന്തു കൃഷി ചെയ്താലും പത്തു ശതമാനം ഇല്ലാത്തവര്‍ക്കുള്ളതാണ്. കൃഷികള്‍ക്കു ചെയ്യുന്ന വളപ്രയോഗരീതി ചോദിച്ചാല്‍ ആദ്യവള പ്രയോഗമെന്നത് ദാനധര്മമാണെന്ന് പോള്‍ പറയും. ഇടവിള കൃഷികളിലെ ആദ്യഫലം അഗതി മന്ദിരങ്ങളിലെത്തിച്ചു കൊടുക്കും.
അതിനുശേഷമാണ് വില്‍ക്കുന്നത്. ഭൂമിയെ സ്നേഹിച്ച് കൃഷിയിറക്കിയാല്‍ നല്ല വിളവാണ്. വിപണന സാധ്യതകള്‍ പഠിച്ചു വേണം കൃഷിയിറക്കാന്‍. ഒപ്പം അധ്വാനിക്കാനും തയ്യാറായാല്‍ കൃഷി ലാഭകരം തന്നെയാണെന്നാണ് പോളിന്റെ അനുഭവം.
പരമ്പരാഗതമായി ലഭിച്ച നാലേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഇതില്‍ അരയേക്കര്‍ വയലില്‍ നെല്‍കൃഷി കഴിഞ്ഞാല്‍ വേനല്‍ക്കാല പച്ചക്കറികളായ വെള്ളരി, ചീര, പയര്‍, പാവല്‍, മത്തന്‍, കുമ്പളം എന്നിവ കൃഷി ചെയ്യും.
കരഭൂമിയില്‍ ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, കൊക്കോ, റബര്‍, കുരുമുളക്, കശുമാവ്, ജാതി, കുടംപുളി, കറുവപ്പട്ട, മാവ്, പ്ലാവ് എന്നിവയും വാഴ, കപ്പ, മധുരക്കിഴങ്ങ്, ചേന ചേമ്പ്, കൂര്‍ക്ക, ചെറുകിഴങ്ങ്, കാച്ചില്, ഇഞ്ചി, മഞ്ഞള്‍, കരിവേപ്പ്, മുരിങ്ങ, കാന്താരി മുളക്, വഴുതന, വെണ്ട, തക്കാളി, മത്തന്‍ എന്നീ പച്ചക്കറികളും വിവിധ ഇനം പഴ വർഗങ്ങളും കൃഷിചെയ്യുന്നുണ്ട്.
ജനുവരി, ഫെബ്രുവരി കാലത്തു മഴ പെയ്താല്‍ ആ വര്‍ഷത്തെ കൃഷിയില്‍ നിന്നു കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട. അതാണനുഭവമെന്ന് പോള്‍ പറയുന്നു.
വളപ്രയോഗം
ജൈവവളം മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. സ്ഥിരമായി വളര്‍ത്തുന്ന രണ്ടു പശുക്കളുടെ ചാണകവും ആട്ടിന്‍കാട്ടവും ചാരവും പച്ചിലകളുമാണ് പ്രധാന വളം. ബയോഗ്യാസ് പ്ലാന്റുള്ളതിനാല്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകവും ലഭിക്കും.
കൃഷിയിടത്തിലെ ചപ്പു ചവറുകള്‍ കൊണ്ട് കമ്പോസ്റ്റ് വളവും ഉണ്ടാക്കും. തൊഴുത്തില്‍ പശുവിനെ കുളിപ്പിക്കുന്ന വെള്ളവും ഗോമൂത്രവും പ്രത്യേകമായി ടാങ്കിലേക്കു ശേഖരിച്ച് പൈപ്പിട്ട് കൃഷികള്‍ക്ക് നനച്ചു കൊടുക്കും. ഇത് വളരെ നല്ലൊരു വളപ്രയോഗമാണെന്നാണ് പോളിന്റെ കണ്ടെത്തല്‍.
കീടനാശിനി
പരിപൂർണമായി ജൈവ കീടനാശിയാണ് ഉപയോഗിക്കുന്നത്. ഇഞ്ചി കൃഷിയെ കീടബാധയില്‍ നിന്ന് രക്ഷിക്കാന്‍ ബെന്തി അതോടൊപ്പം നട്ടു വളര്‍ത്തി ഇതിന്റെ പൂക്കള്‍ വില്‍ക്കുകയും ചെയ്യും.
കപ്പയ്ക്കു ചുറ്റും മഞ്ഞള്‍ വേലി തീര്‍ത്താണ് എലി ശല്യത്തില്‍ നിന്നു രക്ഷ നേടുന്നത്. ട്രൈക്കോഡെര്‍മ, സ്യൂഡോമൊണാസ് തുടങ്ങിയവ ഇഞ്ചി കൃഷിക്കും പച്ചക്കറികള്‍ക്കും ഉപയോഗിക്കും.
കഞ്ഞി വെള്ളം പച്ചമുളകിലെ രോഗ കീടബാധക്കെതിരെയും കാന്താരി മുളക് മറ്റു പച്ചക്കറികളുടെ കീടബാധയ്ക്കെതിരെയും പ്രയോഗിക്കും.
നാട്ടറിവുകളും ജൈവവളങ്ങളും ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളും സ്വീകരിക്കുന്നതിനാല്‍ പോളിന്റെ കൃഷിരീതി തികച്ചും പരിസ്ഥിതിയ്ക്കിണങ്ങിയതുമാണ്.
വില്‍പ്പന
ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് ആവശ്യക്കാരനു എത്തിച്ചു നല്‍കുന്നതാണ് പോളിന്റെ വേറിട്ട വിപണന രീതി. പച്ചക്കറികള്‍ ചാക്കില്‍ നിറച്ചു ബൈക്കില്‍ കെട്ടിവച്ച് അങ്ങാടികളിലെത്തിച്ച് ആവശ്യക്കാര്‍ക്കു നേരിട്ടു വില്‍ക്കും.
ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വിറ്റുപോകുന്നതിനായി കാത്തു നില്‍ക്കേണ്ടി വരാറില്ല. ചേന, മത്തന്‍, കുമ്പളം എന്നിവ എണ്ണത്തിനാണ് വില്‍ക്കുന്നത്.
മൂന്നു, നാലു കിലോയോളം വരുന്ന ചേനയ്ക്ക് ഒന്നിന് 150 രൂപ, കുമ്പളം, മത്തന്‍ എന്നിവയ്ക്ക് ഒന്നിന് 50 രൂപ എന്നിങ്ങനെയൊക്കെയാണ് കച്ചവടം. കപ്പ ഉണക്കി വില്‍ക്കും.
തേന്‍ കൃഷി
വ്യത്യസ്തതയയുള്ള തേന്‍ കൃഷിയാണു പോളിന്റേത്. ചെറുതേനാണു കൃഷി ചെയ്യുന്നത്. 30 തേനീച്ച പെട്ടികളാണ് വീടിന്റെ സൈഡില്‍ തൂക്കിയിട്ടിരിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പിയില്‍ ചെറിയ സുഷിരങ്ങളിട്ടു തേന്പെട്ടിയില് തേനീച്ചകയറുന്ന പൊത്തില്‍ വച്ചു കൊടുത്ത ശേഷം പെട്ടി പതിയെ തട്ടിയിളക്കും. പെട്ടിയിളകുന്നതോടെ ഈച്ചകള്‍ പുറത്തേയ്ക്ക് ഇറങ്ങി കുപ്പിയില്‍ നിറയും.
അപ്പോള്‍ കുപ്പി അടച്ചുവച്ചു തേന്‍ ശേഖരിച്ചതിനു ശേഷം തേനീച്ചകളെ തുറന്നു വിടും. ഈ തേനീച്ചകള്‍ വീണ്ടും പെട്ടിയിലേക്കുതന്നെ കയറും.
ആടു കൃഷി
മലബാറി ഇനത്തില്‍പ്പെട്ട 20 ആടുകളാണ് പോളിന്റെ ഫാമിലുള്ളത്. ഇവയില്‍ നിന്നു മൂന്നു ലിറ്റര്‍ പാല് ലഭിക്കും. ലിറ്ററിന് 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. വളര്ച്ചയെത്തുന്നതനുസരിച്ചു ആടുകളെ വില്‍ക്കും. ആട്ടിൻകാട്ടം വളമായി ഉപയോഗിക്കും.
പോളിന്റെ കൃഷിയിടം പഠനക്കളരി
ജൈവകൃഷി രീതികള്‍ പഠിക്കാന്‍ താമരശേരി വിഎച്ച്സിയിലെ വിദ്യാര്‍ഥികള്‍ എല്ലാ വര്‍ഷവും പോളിന്റെ കൃഷിയിടത്തിലെത്തും. ഇവര്‍ക്കു പോള്‍ തന്നെയാണ് വിശദമായി കൃഷിരീതികള്‍ പറഞ്ഞു കൊടുക്കുന്നത്. പോളിന്റെ കൃഷിയിലെത്തിയാല് എല്ലാത്തരം കൃഷികളും പഠിച്ചു മടങ്ങാമെന്നതാണ് പ്രധാന കാര്യം.
അവാര്‍ഡുകള്‍
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2019-2020 വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ജില്ലാതല അവാര്‍ഡ്, പുതുപ്പാടി പഞ്ചായത്തിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ്, പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ മാതൃക പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് എന്നിവ പോളിന് ലഭിച്ചിട്ടുണ്ട്.
കൃഷിയുടെ ബാലപാഠം പഠിപ്പിച്ച പിതാവ് 75 കാരനായ പവിയനോസ് എല്ലാകാര്യത്തിനും ഒപ്പംതന്നെയുണ്ട്.
അമ്മ ഏലിയാമ്മയും ഭാര്യ സിജിയും മക്കൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചല്‍, അഞ്ചാം ക്ലാസുകാരൻ എബിന്, രണ്ടാം ക്ലാസുകാരന് റിച്ചാര്‍ഡ് എന്നിവരും സഹായിക്കും.
ജിൽസ് വളയനാനിക്കൽ
എന്തു കൃഷി ചെയ്താലും പത്തു ശതമാനം ഇല്ലാത്തവര്‍ക്കുള്ളതാണ്. കൃഷികള്‍ക്കു ചെയ്യുന്ന വളപ്രയോഗരീതി ചോദിച്ചാല്‍ ആദ്യവള പ്രയോഗമെന്നത് ദാനധര്മമാണെന്ന് പോള്‍ പറയും. ഇടവിള കൃഷികളിലെ ആദ്യഫലം അഗതി മന്ദിരങ്ങളിലെത്തിച്ചു കൊടുക്കും.
അതിനുശേഷമാണ് വില്‍ക്കുന്നത്. ഭൂമിയെ സ്നേഹിച്ച് കൃഷിയിറക്കിയാല്‍ നല്ല വിളവാണ്. വിപണന സാധ്യതകള്‍ പഠിച്ചു വേണം കൃഷിയിറക്കാന്‍. ഒപ്പം അധ്വാനിക്കാനും തയ്യാറായാല്‍ കൃഷി ലാഭകരം തന്നെയാണെന്നാണ് പോളിന്റെ അനുഭവം.
പരമ്പരാഗതമായി ലഭിച്ച നാലേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഇതില്‍ അരയേക്കര്‍ വയലില്‍ നെല്‍കൃഷി കഴിഞ്ഞാല്‍ വേനല്‍ക്കാല പച്ചക്കറികളായ വെള്ളരി, ചീര, പയര്‍, പാവല്‍, മത്തന്‍, കുമ്പളം എന്നിവ കൃഷി ചെയ്യും.
കരഭൂമിയില്‍ ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, കൊക്കോ, റബര്‍, കുരുമുളക്, കശുമാവ്, ജാതി, കുടംപുളി, കറുവപ്പട്ട, മാവ്, പ്ലാവ് എന്നിവയും വാഴ, കപ്പ, മധുരക്കിഴങ്ങ്, ചേന ചേമ്പ്, കൂര്‍ക്ക, ചെറുകിഴങ്ങ്, കാച്ചില്, ഇഞ്ചി, മഞ്ഞള്‍, കരിവേപ്പ്, മുരിങ്ങ, കാന്താരി മുളക്, വഴുതന, വെണ്ട, തക്കാളി, മത്തന്‍ എന്നീ പച്ചക്കറികളും വിവിധ ഇനം പഴ വർഗങ്ങളും കൃഷിചെയ്യുന്നുണ്ട്.
ജനുവരി, ഫെബ്രുവരി കാലത്തു മഴ പെയ്താല്‍ ആ വര്‍ഷത്തെ കൃഷിയില്‍ നിന്നു കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട. അതാണനുഭവമെന്ന് പോള്‍ പറയുന്നു.
വളപ്രയോഗം
ജൈവവളം മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. സ്ഥിരമായി വളര്‍ത്തുന്ന രണ്ടു പശുക്കളുടെ ചാണകവും ആട്ടിന്‍കാട്ടവും ചാരവും പച്ചിലകളുമാണ് പ്രധാന വളം. ബയോഗ്യാസ് പ്ലാന്റുള്ളതിനാല്‍ വീട്ടാവശ്യത്തിനുള്ള പാചകവാതകവും ലഭിക്കും.
കൃഷിയിടത്തിലെ ചപ്പു ചവറുകള്‍ കൊണ്ട് കമ്പോസ്റ്റ് വളവും ഉണ്ടാക്കും. തൊഴുത്തില്‍ പശുവിനെ കുളിപ്പിക്കുന്ന വെള്ളവും ഗോമൂത്രവും പ്രത്യേകമായി ടാങ്കിലേക്കു ശേഖരിച്ച് പൈപ്പിട്ട് കൃഷികള്‍ക്ക് നനച്ചു കൊടുക്കും. ഇത് വളരെ നല്ലൊരു വളപ്രയോഗമാണെന്നാണ് പോളിന്റെ കണ്ടെത്തല്‍.
കീടനാശിനി
പരിപൂർണമായി ജൈവ കീടനാശിയാണ് ഉപയോഗിക്കുന്നത്. ഇഞ്ചി കൃഷിയെ കീടബാധയില്‍ നിന്ന് രക്ഷിക്കാന്‍ ബെന്തി അതോടൊപ്പം നട്ടു വളര്‍ത്തി ഇതിന്റെ പൂക്കള്‍ വില്‍ക്കുകയും ചെയ്യും.
കപ്പയ്ക്കു ചുറ്റും മഞ്ഞള്‍ വേലി തീര്‍ത്താണ് എലി ശല്യത്തില്‍ നിന്നു രക്ഷ നേടുന്നത്. ട്രൈക്കോഡെര്‍മ, സ്യൂഡോമൊണാസ് തുടങ്ങിയവ ഇഞ്ചി കൃഷിക്കും പച്ചക്കറികള്‍ക്കും ഉപയോഗിക്കും.
കഞ്ഞി വെള്ളം പച്ചമുളകിലെ രോഗ കീടബാധക്കെതിരെയും കാന്താരി മുളക് മറ്റു പച്ചക്കറികളുടെ കീടബാധയ്ക്കെതിരെയും പ്രയോഗിക്കും.
നാട്ടറിവുകളും ജൈവവളങ്ങളും ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളും സ്വീകരിക്കുന്നതിനാല്‍ പോളിന്റെ കൃഷിരീതി തികച്ചും പരിസ്ഥിതിയ്ക്കിണങ്ങിയതുമാണ്.
വില്‍പ്പന
ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് ആവശ്യക്കാരനു എത്തിച്ചു നല്‍കുന്നതാണ് പോളിന്റെ വേറിട്ട വിപണന രീതി. പച്ചക്കറികള്‍ ചാക്കില്‍ നിറച്ചു ബൈക്കില്‍ കെട്ടിവച്ച് അങ്ങാടികളിലെത്തിച്ച് ആവശ്യക്കാര്‍ക്കു നേരിട്ടു വില്‍ക്കും.
ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വിറ്റുപോകുന്നതിനായി കാത്തു നില്‍ക്കേണ്ടി വരാറില്ല. ചേന, മത്തന്‍, കുമ്പളം എന്നിവ എണ്ണത്തിനാണ് വില്‍ക്കുന്നത്.
മൂന്നു, നാലു കിലോയോളം വരുന്ന ചേനയ്ക്ക് ഒന്നിന് 150 രൂപ, കുമ്പളം, മത്തന്‍ എന്നിവയ്ക്ക് ഒന്നിന് 50 രൂപ എന്നിങ്ങനെയൊക്കെയാണ് കച്ചവടം. കപ്പ ഉണക്കി വില്‍ക്കും.
തേന്‍ കൃഷി
വ്യത്യസ്തതയയുള്ള തേന്‍ കൃഷിയാണു പോളിന്റേത്. ചെറുതേനാണു കൃഷി ചെയ്യുന്നത്. 30 തേനീച്ച പെട്ടികളാണ് വീടിന്റെ സൈഡില്‍ തൂക്കിയിട്ടിരിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പിയില്‍ ചെറിയ സുഷിരങ്ങളിട്ടു തേന്പെട്ടിയില് തേനീച്ചകയറുന്ന പൊത്തില്‍ വച്ചു കൊടുത്ത ശേഷം പെട്ടി പതിയെ തട്ടിയിളക്കും. പെട്ടിയിളകുന്നതോടെ ഈച്ചകള്‍ പുറത്തേയ്ക്ക് ഇറങ്ങി കുപ്പിയില്‍ നിറയും.
അപ്പോള്‍ കുപ്പി അടച്ചുവച്ചു തേന്‍ ശേഖരിച്ചതിനു ശേഷം തേനീച്ചകളെ തുറന്നു വിടും. ഈ തേനീച്ചകള്‍ വീണ്ടും പെട്ടിയിലേക്കുതന്നെ കയറും.
ആടു കൃഷി
മലബാറി ഇനത്തില്‍പ്പെട്ട 20 ആടുകളാണ് പോളിന്റെ ഫാമിലുള്ളത്. ഇവയില്‍ നിന്നു മൂന്നു ലിറ്റര്‍ പാല് ലഭിക്കും. ലിറ്ററിന് 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. വളര്ച്ചയെത്തുന്നതനുസരിച്ചു ആടുകളെ വില്‍ക്കും. ആട്ടിൻകാട്ടം വളമായി ഉപയോഗിക്കും.
പോളിന്റെ കൃഷിയിടം പഠനക്കളരി
ജൈവകൃഷി രീതികള്‍ പഠിക്കാന്‍ താമരശേരി വിഎച്ച്സിയിലെ വിദ്യാര്‍ഥികള്‍ എല്ലാ വര്‍ഷവും പോളിന്റെ കൃഷിയിടത്തിലെത്തും. ഇവര്‍ക്കു പോള്‍ തന്നെയാണ് വിശദമായി കൃഷിരീതികള്‍ പറഞ്ഞു കൊടുക്കുന്നത്. പോളിന്റെ കൃഷിയിലെത്തിയാല് എല്ലാത്തരം കൃഷികളും പഠിച്ചു മടങ്ങാമെന്നതാണ് പ്രധാന കാര്യം.
അവാര്‍ഡുകള്‍
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2019-2020 വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ജില്ലാതല അവാര്‍ഡ്, പുതുപ്പാടി പഞ്ചായത്തിന്റെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ്, പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ മാതൃക പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് എന്നിവ പോളിന് ലഭിച്ചിട്ടുണ്ട്.
കൃഷിയുടെ ബാലപാഠം പഠിപ്പിച്ച പിതാവ് 75 കാരനായ പവിയനോസ് എല്ലാകാര്യത്തിനും ഒപ്പംതന്നെയുണ്ട്.
അമ്മ ഏലിയാമ്മയും ഭാര്യ സിജിയും മക്കൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ഏയ്ഞ്ചല്‍, അഞ്ചാം ക്ലാസുകാരൻ എബിന്, രണ്ടാം ക്ലാസുകാരന് റിച്ചാര്‍ഡ് എന്നിവരും സഹായിക്കും.
ജിൽസ് വളയനാനിക്കൽ