കോട്ടക്കൽ: അഞ്ചു വയസുകാരന്റെ അടുക്കളത്തോട്ടം ശ്രദ്ധേയമാകുന്നു. മലപ്പുറം സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ഷിജു കുഴിക്കണ്ടത്തിന്റെയും കോട്ടയ്ക്കൽ ആയുർവേദ കോളജിലെ നഴ്സായ ലിബിനയുടെയും ഇളയമകനായ ജോയൽ ജോ ആന്റണിയുടെ പച്ചക്കറിത്തോട്ടം സമൃദ്ധമായി വളരുകയാണ്.
കോട്ടക്കൽ പുതുപ്പറന്പിലെ വീട്ടുമുറ്റത്താണ് ജോയലിന്റെ പച്ചക്കറികൃഷി. കൃഷിക്കു നേതൃത്വം നൽകുന്നത് ജോയൽ ജോ ആന്റണിയുടെ വല്യപ്പച്ചൻ ജോസ് കുഴികണ്ടമാണ്. ജോയിലിന്റെ സഹോദരി ആൻ മാർഗരറ്റ് ആന്റണിയും സഹായത്തിനുണ്ട്.
കോട്ടക്കൽ സേക്രഡ് ഹാർട്ട് സിനീയർ സെക്കൻഡറി സ്കൂൾ എൽകെജി വിദ്യാർഥിയായ ജോയൽ തന്റെ തോട്ടത്തിൽ സജീവമായുണ്ട്. ചീര, പച്ചമുളക്, കോവൽ, പാവൽ, വെണ്ട, വഴുതന, പയർ തുടങ്ങി വിവിധ പച്ചക്കറികളാണുള്ളത്.
എടരിക്കോട് കൃഷിഭവൻ മുഖേന ലഭിച്ച പച്ചക്കറി വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തത്.
കോട്ടക്കൽ പുതുപ്പറന്പിലെ വീട്ടുമുറ്റത്താണ് ജോയലിന്റെ പച്ചക്കറികൃഷി. കൃഷിക്കു നേതൃത്വം നൽകുന്നത് ജോയൽ ജോ ആന്റണിയുടെ വല്യപ്പച്ചൻ ജോസ് കുഴികണ്ടമാണ്. ജോയിലിന്റെ സഹോദരി ആൻ മാർഗരറ്റ് ആന്റണിയും സഹായത്തിനുണ്ട്.
കോട്ടക്കൽ സേക്രഡ് ഹാർട്ട് സിനീയർ സെക്കൻഡറി സ്കൂൾ എൽകെജി വിദ്യാർഥിയായ ജോയൽ തന്റെ തോട്ടത്തിൽ സജീവമായുണ്ട്. ചീര, പച്ചമുളക്, കോവൽ, പാവൽ, വെണ്ട, വഴുതന, പയർ തുടങ്ങി വിവിധ പച്ചക്കറികളാണുള്ളത്.
എടരിക്കോട് കൃഷിഭവൻ മുഖേന ലഭിച്ച പച്ചക്കറി വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തത്.