ഉസ്ബക്കിസ്ഥാന്റെ കാർഷികമേഖലയിലൂടെ നടത്തിയ പഠനയാത്ര വലിയ ഉൾക്കാഴ്ചകളുടേതായിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയുമൊക്കെ കാർഷികമേഖല ഒരുപാട് മാറാനുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതിൽ ഒന്നാമത്തേത്.
കൃഷിയും മൂല്യവർധനവും വിപണിയുമൊക്കെ ഒരുമിപ്പിച്ച് അവിടത്തെ സർക്കാർ കർഷകർക്കു നൽകുന്ന പിന്തുണ വലുതാണ്. എല്ലാറ്റിലും ഒരു നൈപുണ്യം കണ്ടറിയാനുണ്ട്. സാങ്കേതികവിദ്യകൾ തങ്ങളുടെ രീതിയിൽ നടപ്പാക്കുന്നത് ചെലവുകുറയ്ക്കാനും ലാഭം വർധിപ്പിക്കാനും സഹായിക്കുന്നു. പദ്ധതികൾ വിജയിപ്പിക്കാൻ സർക്കാർ ഒപ്പമുണ്ട്.
അഥവ പരാജയപ്പെട്ടാൽ പരാജയകാരണം കണ്ടെത്തി അത് ഇനി ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ നാം കണ്ടുപഠിക്കേണ്ടതാണ്. തങ്ങൾ ആർജിച്ച അറിവ് മറ്റുള്ളവർക്കു പകർന്നു നൽകാനും അവർക്കുവേണ്ടി സമയം ചെലവിടാനും അവിടത്തെ ഉദ്യോഗസ്ഥരും കർഷകരും കാണിക്കുന്ന നല്ലമനസ് അനുകരണീയമാണ്.
കേരളത്തിലും യുഎഇയിലും നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ആവശ്യപ്രകാരമാണ് ഞാൻ ഉസ്ബെക്കിസ്ഥാനിലെത്തുന്നത്. ഇവിടെ പഴം, പച്ചക്കറി കൃഷി വ്യാവസായികാടിസ്ഥാനത്തിൽ ചെയ്യുന്നതിനായിരുന്നു ക്ഷണം.
പതിനഞ്ചു വർഷങ്ങൾക്കു മുന്പ് റഷ്യയുടെ ഭാഗമായിരുന്നു ഉസ്ബെക്കിസ്ഥാൻ. സ്വതന്ത്രമായ ശേഷം രാജ്യം ഭരിച്ച പ്രസിഡന്റ് എടുത്തു പറയത്തക്ക പുരോഗതിയൊന്നും കൊണ്ടുവന്നില്ല. ഇപ്പോഴത്തെ പ്രസിഡന്റായ ഷാവോക്ട് മിർസിയാവേയുടെ വിശാല കാഴ്ചപ്പാടും ഭരണ നൈപുണ്യവും ചുരുങ്ങിയ കാലയളവിൽ അദ്ഭുതാവഹമായ പുരോഗതി കൈവരിക്കാൻ രാജ്യത്തെ സഹായിച്ചു. തലസ്ഥാനമായ താഷ്കന്റ് സിറ്റിയുടെ രൂപകൽപ്പന എടുത്തു പറയേണ്ടതാണ്.
പാതയോരങ്ങൾ ഹരിതാഭമാണ്. പുൽതകിടികൾക്കു നടുവിൽ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ തലവിരിച്ചു നിൽക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിപാലനം. പട്ടണങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലേയും വഴിയോര കാഴ്ചകൾ ഏറെ മനോഹരമാണ്. ജനങ്ങളുടെ ആരോഗ്യത്തിനും കൃഷിക്കും ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണെവിടെയും.
ഗുണനിലവാരമുള്ള റോഡുകൾ വൃത്തിയായി പരിപാലിക്കപ്പെടുന്നു. റോഡ് നിയമങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നു. ഇടവഴികളിലോ, റോഡിനു സമീപമോ ചപ്പുചവറുകളോ മറ്റു വേസ്റ്റുകളോ ഒന്നും തന്നെയില്ല. വാഹനങ്ങളുടെ അനാവശ്യ ഹോണ് ഉപയോഗംമൂലമുള്ള ശബ്ദ മലിനീകരണം തീരെ യില്ല.
കൃഷി സന്പന്നമായ ഫർഗാനാവാലി
ഉസ്ബെക്കിസ്ഥാനെ പ്രധാനമായും 13 റീജിയനുകളായി തിരിച്ചിരിക്കുന്നു. അൽഡിജൻ, ബുക്ക്റ, ഡിസാക്, ഫർഗാനാവാലി, കന്ഥകഡാര്യ, കൊറീസം, നമൻ ഗാൻ, നാവോയ്, സമർഖണ്ഡ്, സുർഖാൻഡ്രിയ, സെർഡാര്യ, താഷ്കന്റ്, കരക്കൽ പാക്കിസ്ഥാൻ എന്നിവയാണവ.
ഫർഗാനാവാലിയാണ് കൃഷി സന്പന്നമായ ഇടം. വ്യത്യസ്തങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, മീൻ, നെല്ല്, ഗോതന്പ് എന്നിവയുടെ കൃഷികളാൽ സന്പന്നമാണിവിടം.
ഓരോ റീജണിനും പ്രത്യേകം ഗവർണർമാരുണ്ട്. കാർഷിക മേഖലയിൽ എത്ര ഉത്പാദനം ഉണ്ടാവണം, ഏതെല്ലാം കൃഷികൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്, കാർഷിക മേഖലയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിങ്ങനെ ഓരോ തലത്തിലും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥർ വിഷയങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽ പ്രധാന ഉദ്യോഗസ്ഥർ മുതൽ കീഴ്ജീവനക്കാർ വരെ കർമനിരതരാണ്.
രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിനെക്കുറിച്ച് ഇവർക്കുള്ള അവബോധം എടുത്തുപറയേണ്ടതു തന്നെയാണ്. കൃഷിസ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കു ലഭിക്കില്ല. പരമാവധി ഭൂമിയിൽ കൃഷി എന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റിന്.
നാവോയ്, സമർഖണ്ഡ്, കരക്കൽ പാക്കിസ്ഥാൻ എന്നിങ്ങനെ മൂന്നു റീജിയനുകളാണ് സർവേക്കു വേണ്ടി തെരഞ്ഞെടുത്തത്. സർവേ ആരംഭിക്കുന്നതിനു മുന്പേതന്നെ ഉസ്ബെക്കിസ്ഥാൻ കൃഷിവകുപ്പിലെ ഡയറക്ടർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി പ്രത്യേക മീറ്റിംഗുകളും നടന്നു.
സർവേയ്ക്കു വേണ്ടി തെരഞ്ഞെടുത്ത മൂന്നു റീജിയനുകളെ കുറിച്ചും സ്ഥലങ്ങളുടെ കാലാവസ്ഥ, ഭൂപ്രകൃതി, ഗവണ്മെന്റിനു പ്രത്യേകം താത്പര്യമുള്ള കൃഷികൾ, സബ്സിഡി സ്കീമുകൾ എന്നിങ്ങനെ കൃഷിയുടെ വിവിധ തലങ്ങൾ പ്രസന്റേഷനിലൂടെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.
ചെലവുകുറയ്ക്കുന്ന കൃഷി കാഴ്ചകൾ
ഇസ്രയേൽ, തുർക്കി, ചൈന എന്നീ രാജ്യങ്ങൾ ഉസ്ബെക്കിസ്ഥാനിൽ നടത്തുന്നത് വൻ കാർഷിക പ്രോജക്ടുകളാണ്. ഇസ്രയേൽ സമർഖണ്ഡിൽ നടത്തുന്ന 500 ഏക്കറിലെ മുന്തിരി കൃഷി കാണേണ്ടതാണ്.
ആധുനിക കൃഷി എന്ന സങ്കൽപം തന്നെ മാറ്റിമറിക്കപ്പെടുകയാണിവിടെ. കൃഷിയിടമിളക്കാതെ കളകൾ നീക്കം ചെയ്യുന്നു. അത്യുത്പാദനശേഷിയുള്ള മുന്തിരിതൈകൾ ഒരടി താഴ്ചയിൽ നട്ടിരിക്കുന്നു. ചെടിയിൽ നിന്ന് രണ്ടടി അകലത്തിലുള്ള കളകൾ മാത്രമേ നീക്കം ചെയ്തിട്ടുള്ളു. മുന്തിരിതോപ്പിൽ പന്തൽ നിർമാണമൊന്നുമില്ല. കളകൾക്കു മുകളിലൂടെ പടർത്തി വിടുകയാണ് മുന്തിരിവള്ളികൾ.
മുന്തിരി കായ്പിടിക്കുന്ന സമയം ജീയോടെക്സിന്റെ വായൂ സഞ്ചാരമുള്ള കവറുകൾക്കുള്ളിലേക്ക് മുന്തിരിക്കുല കയറ്റിവയ്ക്കും. മുന്തിരിവള്ളികൾ പടർന്നു കയറുന്നതോടെ കളകളുടെ വളർച്ച മുരടിക്കും. കൃഷിയിടം തയാറാക്കുന്നതിനുള്ള ചെലവുകൾ പണിക്കൂലി എന്നിവയിൽ മാത്രം 60 ശതമാനം കുറവുണ്ടാക്കാൻ ഈ രീതിയിലൂടെ കഴിയുമെന്ന് ഫാം മാനേജർ പറഞ്ഞു.
ജലസേചനത്തിലെ ശാസ്ത്രീയത
മറ്റൊരു പ്രത്യേകത ജലസേചന സംവിധാനമാണ്. ഇവിടെ ഒരു ഇൻലൈൻ ലാറ്ററൽ പൈപ്പിലൂടെ പുറത്തുവരുന്നത് അരലിറ്റർ ജലം മാത്രമാണ്. ഓരോ ജലകണവും സമയമെടുത്തു മണ്ണിലേക്ക് ഉണർവായി ഉൗർന്നിറങ്ങുന്നു.
കൃത്യതയാർന്ന ജലസേചനത്തിലൂടെ ഫംഗൽ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നു മനസിലായത് ഇവിടെ നിന്നാണ്. ചെടിയുടെ കരുത്തോടെയുള്ള വളർച്ച യ്ക്കും അധികവിളവിനും അടിസ്ഥാനവും ജലസേചനത്തിലെ കൃത്യ ത തന്നെ.
500 ഏക്കറിൽ കേന്ദ്രീകൃത ഫെർട്ടിഗേഷൻ (ജലത്തിനൊപ്പം വെള്ളത്തിലലിയുന്ന വളങ്ങൾ നൽ കുന്ന രീതി) സംവിധാനവുമുണ്ട്. സോളിനോയ്ഡ് വാൽവിലുടെ ഏരിയ തിരിച്ചാണ് ജലസേചനം. ഇത് ഒരുവട്ടം പൂർത്തിയാക്കാൻ രണ്ടു ദിവസമെടുക്കും.
നാലു ദിവസത്തിൽ ഒരു പ്രാവശ്യമാണു ജലസേചനം. മണ്ണിൽ നിന്നുള്ള ജല ബാഷ്പീകരണം വളരെ കുറവായതിനാൽ ജലാംശം ഒരേപോലെ നിലനിൽക്കും.
ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാൻ ഭീമമായ ചെലവാണു നമുക്കു വരുന്നത്. നമ്മൾ ഒരേക്കറിൽ ഈ സംവിധാനങ്ങൾ ഒരുക്കുന്ന ചെലവുകൊണ്ട് ഇവിടെ 10 ഏക്കറിൽ കൃഷി ചെയ്യാനാവും.
ഫെറോ ജലസേചനത്തിൽ
വ്യത്യസ്തമായ പോളിഹൗസ്
അടുത്ത ദിവസങ്ങളിൽ ഞങ്ങൾ സന്ദർശിച്ചത് തുർക്കി പ്രോജക്ടായ 20 ഏക്കറിലെ പോളിഹൗസായിരുന്നു. ഇവിടെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അന്തരീക്ഷ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. ഈ സമയം പോളിഹൗസിനുള്ളിൽ ഇരുന്പുപൈപ്പുകളിലൂടെ ചൂടുവായൂ കടത്തിവിട്ട് അന്തരീക്ഷ താപനില ക്രമീകരിക്കുന്നു.
രണ്ടു തട്ടുകളായാണ് പോളിഹൗസ് നിർമിച്ചിരിക്കുന്നത്. ആദ്യ കവറിംഗിൽ നിന്ന് ഒരടി അകലമാണ് രണ്ടാമത്തേതിനു നൽകുന്നത്. പ്രധാന കൃഷി തക്കാളിയാണ്. ഒരു വർഷമാണ് ചെടിയുടെ കാലാവധി. വിളവെടുത്ത തക്കാളി കെച്ചപ്പ് നിർമാണത്തിനുപയോഗിക്കുന്നു. വിത്തുകൾ സംസ്കരിച്ച് ബ്രാന്റിംഗിലൂടെ വിൽക്കുന്നു.
ഇരുപതുവർഷം മുന്പ് അഞ്ചേക്കറിൽ നിർമിച്ച പോളിഹൗസ് ഞങ്ങൾ സന്ദർശിച്ചു. മുകൾഭാഗത്ത് യുവി ഷീറ്റിനു പകരം ഗ്ലാസാണിട്ടിരിക്കുന്നത്. യൂറോപ്യൻ കുക്കുംബറാണു കൃഷി. 20 വർഷം മുന്പു നടപ്പാക്കിയ രീതികൾ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നെന്നതാണ് പ്രത്യേകത.
മുൻകാല കൃഷിരീതികൾ കാണാനും പഠിക്കാനും വിദ്യാർഥികളും ടൂറിസ്റ്റുകളുമൊക്കെ എത്താറുണ്ടിവിടെ. ഏരിയതിരിച്ച് എല്ലാദിവസവും കുക്കുംബർ വിളവെടുക്കുന്നു. ഇവ പോളിഹൗസിനുള്ളിൽ വച്ചു തന്നെ ഗ്രേഡ്തിരിച്ചു പായ്ക്കുചെയ്തു വാഹനത്തിലേക്കു കയറ്റുന്നു.
പോളിഹൗസിലെ കൃഷിരീതി
പോളിഹൗസിൽ 90 സെന്റീമീറ്റർ വീതിയുള്ള ബെഡ്ഡിന്റെ ഇരുവശങ്ങളിലുമായി 60 സെന്റീമീറ്റർ അകലത്തിലാണു ചെടിനട്ടിരിക്കുന്നത്. 90 സെന്റീമീറ്ററാണു നടപ്പാത. പോളിഹൗസിനു പുറത്തു വലിയ തൊട്ടിയിൽ വെള്ളം നിറക്കുന്നു. ഇരുവശവും ചുട്ടകട്ട കൊണ്ട് ചാലുണ്ടാക്കി മുന്പു നിലനിന്നിരുന്ന ഫെറോ സംവിധാനത്തി ലാണു ജലസേചനം.
ചാലുകൾ ഓരോ ബെഡ്ഡിനും നടുവിലുള്ള നടപ്പാതയിലേക്കാണു തുറന്നിരിക്കുന്നത്. നടപ്പാതയിൽ വെള്ളം നിറഞ്ഞതിനുശേഷം ജലം ചാലിലൂടെ പുറത്തെ ടാങ്കിലേക്കു പോകുന്നു. ഈ രീതിയിൽ ജലസേചനം നടത്തിയ ശേഷം മണ്ണിലേക്കു ജലാശം വലിഞ്ഞു കഴിയുന്പോൾ രാസവളങ്ങൾ നടപ്പാതയിൽ ചെറുതായി തൂവികൊടുക്കുന്നു. വളങ്ങൾ അലിഞ്ഞു മണ്ണിലേക്കു പടർന്നിറങ്ങുന്നു.
ആഴ്ചയിൽ ഒരിക്കലാണു വളപ്രയോഗം. ജലസേചനം രണ്ടു തവണയും. ഗ്ലാസ് ഹൗസിനുള്ളിൽ ചൂടുകൂടുന്ന അവസരത്തിൽ ഇലകളിൽ അമിതജല ബാഷ്പീകരണം ഉണ്ടാകാതിരിക്കാൻ ചാരം തൂവുന്ന രീതിയുമുണ്ട്. ശരാശരി ഒരു കുക്കുംബർ ചെടിയിൽ നിന്ന് 10 കിലോയാണു വിളവു ലഭിക്കുന്നത്.
കൃഷി ചെലവു തീരെ കുറച്ചു നടത്തുന്ന ഇത്തരം കൃഷിരീതികൾ നമുക്കും പരീക്ഷിക്കാവുന്നതാണ്. നമ്മുടെ പോളിഹൗസുകളിൽ അമിത ശ്രദ്ധയും പരിചരണവും ചെടികൾക്കു കൊടുക്കുന്നതു കൊണ്ടാണോ കൃഷി സങ്കീർണമാകുന്നതെന്ന സംശയമിനിക്കുണ്ട്. ഞങ്ങൾ സന്ദർശിച്ച പോളി ഹൗസിലും ചിലചെടികൾക്ക് വേരഴുകൽ, മുരടിപ്പ് എന്നിവയെല്ലാമുണ്ട്.
അസുഖം ബാധിച്ച ചെടികളെ കൃഷിയിടത്തിൽ നിന്നു മാറ്റാത്തതെന്തെന്ന എന്റെ സംശയത്തിന് ഇതൊക്കെ സ്വാഭാവികമല്ലേ? പ്രതിരോധശേഷിയുള്ളവർ വളരും, മറ്റുള്ളവരും- അതിൽ നമ്മൾ ആശങ്കപ്പെടേണ്ടതില്ല എന്നായിരുന്നു ഫാം മാനേജരുടെ മറുപടി.
കാലാവസ്ഥാധിഷ്ഠിത കൃഷി
ഓരോ റീജിയണിലും കാലാവസ്ഥയെ അടിസ്ഥാനമാക്കി എന്തൊ ക്കെ കൃഷിചെയ്യണമെന്ന് കൃഷിവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് ഈ റീജണിലെ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. സമർഖണ്ഡ് എന്ന റീജണിൽ പരുത്തി, ഗോതന്പ്, പഴങ്ങൾ എന്നിവയാണു കൃഷി ചെയ്യുന്നത്. ഇതിനു സബ്സിഡിയും ലഭ്യമാണ്.
ഒരു ഹെക്ടറിലെ പരുത്തി കൃഷിക്ക് 1800 ഡോളറാണു ജലസേചന ചെലവ്. ഇതിൽ 800 ഡോളർ സബ്സിഡിയാണ്. രണ്ടു ഹെക്ടറിന് ഒരു ബോർവെൽ എന്നതാണു കണക്ക്. ഇതിനുള്ള 800 ഡോളറിൽ 400 ഡോളർ സബ്സിഡി ലഭിക്കും. കൃഷിവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു കൃഷിചെയ്യുന്ന കർഷകനു നഷ്ടം സംഭവിച്ചാൽ സർക്കാർ ഉത്തരവാദിത്തമേൽക്കും. പ്രതീക്ഷച്ച വിളവുണ്ടായില്ലങ്കിൽ എന്തു കൊണ്ടെന്നു വകുപ്പു പഠിക്കും.
കാർഷിക യൂണിവേഴ്സിറ്റി ഇവിടെ കാഴ്ചക്കാരല്ല. ശാസ്ത്രജ്ഞർ കൃത്യമായി കൃഷിയിടത്തിലെത്തും. കർഷകന് ആവശ്യമായ നിർദ്ദേശങ്ങൾ സമയാസമയങ്ങളിൽ നൽകും. കൃഷിക്കാവശ്യമായ വിവരസാങ്കേതിക വിദ്യകളെ കുറിച്ച് അവബോധമുണ്ടാക്കികൊടുക്കും. കൃഷിയിടത്തിൽ പുറത്തുനിന്നുള്ളവർ വരുന്നതിനും കർഷകനുമായി സംസാരിക്കുന്നതിനും മുൻകൂട്ടി അനുവാദം വാങ്ങണം.
ഉത്പാദനം അധികമാകുന്പോൾ വിലക്കുറയുക സ്വാഭാവികമാണ്. ഈ രീതിയിൽ കർഷകനുണ്ടാകുന്ന നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം സർക്കാർ നൽകും. കൃഷിയിടത്തിലുണ്ടാകുന്ന ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്താൻ അലയേണ്ടതില്ല. ഇതിനു സർക്കാർ സംവിധാനങ്ങൾ ജാഗരൂകരാണ്.
മത്സ്യകൃഷി, ഹാച്ചറി, തീറ്റകൾ, ഫാക്ടറി എന്നീ പദ്ധതികൾക്കും സർക്കാർ സഹായമുണ്ട്. പ്രകൃതിദത്തകുളങ്ങളിലുള്ള മത്സ്യകൃഷിയും ബയോഫ്ളോക്കും വൻപ്രചാരം നേടിക്കഴിഞ്ഞു. ആഫ്രിക്കൻ മുഷി, തിലാപ്പിയ, കാർപ്പ്, സിൽവർകാർപ്പ് എന്നിവയക്ക് ഏറെ ഡിമാൻഡുണ്ട്. ജപ്പാന്റെ സഹകരണത്തോടെ ഒട്ടേറെ മത്സ്യകൃഷി പദ്ധതികൾ രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
ഞങ്ങൾ സർവേക്കു തെരഞ്ഞെടുത്തതിൽ ഒന്നു താവേയ് റീജിയനാണ്. ഇവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും പഴവർഗ കൃഷിയാണ്. ആപ്പിൾ, ആപ്രിക്കോട്ട്, പിർച്ച്, പ്ലം, ഷമാം, തണ്ണിമത്തൻ എന്നിവയാണ് പ്രധാന കൃഷികൾ.
200 ഏക്കറിൽ പീച്ച്, ആപ്രിക്കോട്ട് കൃഷി നടത്തുന്ന ഒരു ഫാം ഞങ്ങൾ സന്ദർശിച്ചു. വിളവെടുപ്പു സമയമായിരുന്നു. ഈ പദ്ധതിയുടെ ഫാം മാനേജരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആപ്രിക്കോട്ട് ചെടി നട്ട് മൂന്നു വർഷത്തിനുള്ളിൽ വിളവെടുക്കാം. ആദ്യഘട്ടത്തിൽ ഒരു ചെടിയിൽനിന്ന് 15 കിലോ മുതൽ 20 കിലോവരെ വിളവു ലഭിക്കും.
അഞ്ചാം വർഷം 30 മുതൽ 35 വരെ കിലോ ലഭിക്കും. ഒരു ഹെക്ടറിൽ 1000 ചെടികൾ നടാം. ഓർഗാനിക് സർട്ടിഫിക്കേഷനുള്ള ഫാമായതിനാൽ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നു. ഫസ്റ്റ് ക്വാളിറ്റി ഉത്പന്നങ്ങൾ യൂറോപ്പിലേക്കാണു പോകുന്നത്. സെക്കന്റ് ക്വാളിറ്റി ഡ്രൈ ഫ്രൂട്ടാക്കിമാറ്റും.
250 ഏക്കറിലെ ആപ്പിൾ കൃഷി നടക്കുന്നതോട്ടവും ഞങ്ങൾ സന്ദർശിച്ചു. കൃഷിരീതികൾ, ഉത്പാദനം എല്ലാം ആപ്രിക്കോട്ട് കൃഷിപോലെ തന്നെ. പ്രാദേശിക വിപണിയെയാണ് ഇവർ ആശ്രയിക്കുന്നത്.
ഒരു കിലോ ആപ്പിളിന് അര ഡോളർ പ്രകാരം ഹോൾസെയിൽ ആയിട്ടാണു കച്ചവടം. കൂടാതെ ഫ്രഷ് ആപ്പിൾ ജ്യൂസ്, വിന്നാഗിരി എന്നിവയും സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്നു.
പുളിരസമുള്ള മണ്ണു കഴുകി
കൃഷിയുമായി കരക്കൽ പാക്കിസ്ഥാൻ
ഖസാക്കിസ്ഥാൻ എന്ന രാജ്യവുമായി അതിർത്തിപങ്കിടുന്ന റീജിയനാണ് ഉസ്ബക്കിസ്ഥാനിലെ കരക്കൽ പാക്കിസ്ഥാൻ. പൊതുവേ ഉപ്പുരസം കൂടുതലുള്ള പ്രദേശം. ചിലയിടങ്ങളിൽ പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യുന്നു. നെല്ലും മത്സ്യകൃഷിയുമാണ് കൂടുതൽ.
പുളിരസമുള്ള മണ്ണിലെ പഴവർഗ കൃഷിയാണ് ഞങ്ങളെ അതിശയിപ്പിച്ചത്. പ്ളം, ആപ്പിൾ, പേർച്ച് എന്നിവ ജപ്പാൻ സഹകരണത്തോടെ പ്രത്യേക പദ്ധതിയുടെ കീഴിൽ കൃഷിചെയ്യുന്നു. 10 വ്യത്യസ്തങ്ങളായ ആപ്പിളുകളാണ് ഇവി ടത്തെ പ്രധാനകൃഷി. ആപ്പിൾ നടുന്നതിനു മുന്പ് മണ്ണു കഴുകും.
തട്ടുകളായി തിരിച്ച കുളത്തിൽ ജലം കയറ്റിയിറക്കി ശുദ്ധമാക്കിയാണു കൃഷിക്ക് ഉപയോഗിക്കുന്നത്. കൃഷിസ്ഥലത്തിനു ചുറ്റുമായി ശുദ്ധജലം മണ്ണിലേക്കു കയറ്റി ഉപ്പുരസം കടക്കാത്തരീതിയിലാണു സജ്ജീകരിച്ചിക്കുന്നത്. നിറയെ പഴങ്ങളുമായി കരുത്തോടെ വളരുന്ന ചെടികൾ കാണേണ്ടതു തന്നെ.
ചരിത്രപരമായ ഏറെ പ്രത്യേകതകളുള്ള സ്ഥലവും ജനസാന്ദ്രതവളരെ കുറഞ്ഞിടവുമാണ് കരക്കൽ പാക്കിസ്ഥാൻ.
മനസിരുത്തി പഠിക്കേണ്ടത്
ഏകദേശം ഒരുമാസമെടുത്തു ഞങ്ങളുടെ പ്രോജക്ട് വർക്ക് തീരാൻ. അനവധി പ്രോസസിംഗ് സെന്ററുകൾ, മാർക്കറ്റുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളൊക്കെ സന്ദർശിച്ചു. ഒരു പ്രോസസിംഗ് സെന്റർ സന്ദർശിക്കുന്പോൾ അതുമായി ബന്ധപ്പെട്ട വിദഗ്ധർ കൂടെ നടന്നു സമയമെടുത്തു കാര്യങ്ങൾ വിശദീകരിച്ചുതരുന്നു. കന്പനിയുടെ മാർക്കറ്റിംഗ് ടീമുകൾ അവർചെയ്യുന്ന മാർക്കറ്റിംഗ് രീതികളെ കുറിച്ചും വേണ്ടിവരുന്ന പരിശ്രമത്തെക്കുറിച്ചും വിശദമാക്കിത്തരുന്നു.
യാതൊരു മറയുമില്ലാത്ത ഒരു ഫിഷ് ഹാച്ചറിയിൽ ഞങ്ങൾ ചെലവഴിച്ചത് ഒരു ദിവസമാണ്. അത്രയേറെ വിഷയങ്ങൾ അറിയാനുള്ള ആഗ്രഹം ഞങ്ങൾക്കും വിശദീകരിച്ചു തരുന്നതിനുള്ള താത്പര്യം അവർക്കുമുണ്ടായിരുന്നു. മാത്രമല്ല, ഇനിയും ഹാച്ചറികൾ രാജ്യത്തു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അവർ സംസാരിച്ചത്.
ഈയൊരു സംസ്കാരം നമുക്ക് നമ്മുടെ നാട്ടിൽ സ്വപ്നം കാണാൻ സാധിക്കുമോ? ഇവിടെ ഏതെങ്കിലു മൊരു സർക്കാർ സ്ഥാപനത്തിൽ ഒരു സംശയവുമായി ചെന്നാൽ പറയുന്ന കൂടുതൽ വിവരങ്ങളും യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തതായിരിക്കും. സംഭരിച്ചു വച്ച ആത്മവി ശ്വാസം നഷ്ടപ്പെട്ടായിരിക്കും നമ്മൾ ആ സ്ഥാപനത്തിൽ നിന്നു തിരികെ ഇറങ്ങുന്നത്. നമ്മൾ എന്തൊക്കയോ മാറേണ്ടതുണ്ട്.
കൃഷി പ്രഫഷണലായി ചെയ്യാൻ, അവയുടെ മുല്യവർധന നടത്താൻ, വിപണികണ്ടെത്താൻ ഒക്കെ നാം ഇനിയും പുതുരീതികൾ അവലംബിക്കേണ്ടിയിരിക്കുന്നു. നാടിന്റെ പ്രത്യേകതകൾ മനസിലാക്കി കുറഞ്ഞചെലവിൽ പദ്ധതികളും സാങ്കേതിക വിദ്യകളും നടപ്പാക്കാൻ നാം ഏറെ ചിന്തിക്കേണ്ടതുണ്ട്. ഇതിന് ഉസ്ബെക്കിസ്ഥാനിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന സജീവ ഇടപെടൽ നാം കണ്ടുപഠിക്കേണ്ടതാണ്.
ഉസ്ബെക്കിസ്ഥാനിൽ ഒരു കർഷകനാവട്ടെ, വിദ്യാർഥിയാവട്ടെ, നിക്ഷേപകനാകട്ടെ കാര്യങ്ങൾ അറിയുന്നതിനുവേണ്ടി മുൻകൂട്ടി അനുവാദം വാങ്ങി എത്തിയാൽ നിരാശപ്പെടേണ്ടിവരില്ല.
അറിയാനാഗ്രഹിക്കുന്നതിനെക്കാൾ ഇരട്ടി അനുഭവങ്ങളുമായിട്ടായിരിക്കും അവൻ തിരികെ പോവുക. ഒരു സംരംഭകൻ രാജ്യത്തിന്റെ സമഗ്രവികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാക്കുന്നവനാണെന്ന ഉത്തമ ബോധ്യം ഇവർക്കുണ്ട്.
ഫോണ്: ഹരിഹരൻ- 88485 10319, 9048002625.
സി. ഹിരിഹരൻ
കണ്സൾട്ടന്റ്, ഹരിത ഓർഗാനിക് ഫാംസ്
കൃഷിയും മൂല്യവർധനവും വിപണിയുമൊക്കെ ഒരുമിപ്പിച്ച് അവിടത്തെ സർക്കാർ കർഷകർക്കു നൽകുന്ന പിന്തുണ വലുതാണ്. എല്ലാറ്റിലും ഒരു നൈപുണ്യം കണ്ടറിയാനുണ്ട്. സാങ്കേതികവിദ്യകൾ തങ്ങളുടെ രീതിയിൽ നടപ്പാക്കുന്നത് ചെലവുകുറയ്ക്കാനും ലാഭം വർധിപ്പിക്കാനും സഹായിക്കുന്നു. പദ്ധതികൾ വിജയിപ്പിക്കാൻ സർക്കാർ ഒപ്പമുണ്ട്.
അഥവ പരാജയപ്പെട്ടാൽ പരാജയകാരണം കണ്ടെത്തി അത് ഇനി ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾ നാം കണ്ടുപഠിക്കേണ്ടതാണ്. തങ്ങൾ ആർജിച്ച അറിവ് മറ്റുള്ളവർക്കു പകർന്നു നൽകാനും അവർക്കുവേണ്ടി സമയം ചെലവിടാനും അവിടത്തെ ഉദ്യോഗസ്ഥരും കർഷകരും കാണിക്കുന്ന നല്ലമനസ് അനുകരണീയമാണ്.
കേരളത്തിലും യുഎഇയിലും നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ആവശ്യപ്രകാരമാണ് ഞാൻ ഉസ്ബെക്കിസ്ഥാനിലെത്തുന്നത്. ഇവിടെ പഴം, പച്ചക്കറി കൃഷി വ്യാവസായികാടിസ്ഥാനത്തിൽ ചെയ്യുന്നതിനായിരുന്നു ക്ഷണം.
പതിനഞ്ചു വർഷങ്ങൾക്കു മുന്പ് റഷ്യയുടെ ഭാഗമായിരുന്നു ഉസ്ബെക്കിസ്ഥാൻ. സ്വതന്ത്രമായ ശേഷം രാജ്യം ഭരിച്ച പ്രസിഡന്റ് എടുത്തു പറയത്തക്ക പുരോഗതിയൊന്നും കൊണ്ടുവന്നില്ല. ഇപ്പോഴത്തെ പ്രസിഡന്റായ ഷാവോക്ട് മിർസിയാവേയുടെ വിശാല കാഴ്ചപ്പാടും ഭരണ നൈപുണ്യവും ചുരുങ്ങിയ കാലയളവിൽ അദ്ഭുതാവഹമായ പുരോഗതി കൈവരിക്കാൻ രാജ്യത്തെ സഹായിച്ചു. തലസ്ഥാനമായ താഷ്കന്റ് സിറ്റിയുടെ രൂപകൽപ്പന എടുത്തു പറയേണ്ടതാണ്.
പാതയോരങ്ങൾ ഹരിതാഭമാണ്. പുൽതകിടികൾക്കു നടുവിൽ വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ തലവിരിച്ചു നിൽക്കുന്നു. വൃത്തിയും വെടിപ്പുമുള്ള പരിപാലനം. പട്ടണങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലേയും വഴിയോര കാഴ്ചകൾ ഏറെ മനോഹരമാണ്. ജനങ്ങളുടെ ആരോഗ്യത്തിനും കൃഷിക്കും ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണെവിടെയും.
ഗുണനിലവാരമുള്ള റോഡുകൾ വൃത്തിയായി പരിപാലിക്കപ്പെടുന്നു. റോഡ് നിയമങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നു. ഇടവഴികളിലോ, റോഡിനു സമീപമോ ചപ്പുചവറുകളോ മറ്റു വേസ്റ്റുകളോ ഒന്നും തന്നെയില്ല. വാഹനങ്ങളുടെ അനാവശ്യ ഹോണ് ഉപയോഗംമൂലമുള്ള ശബ്ദ മലിനീകരണം തീരെ യില്ല.
കൃഷി സന്പന്നമായ ഫർഗാനാവാലി
ഉസ്ബെക്കിസ്ഥാനെ പ്രധാനമായും 13 റീജിയനുകളായി തിരിച്ചിരിക്കുന്നു. അൽഡിജൻ, ബുക്ക്റ, ഡിസാക്, ഫർഗാനാവാലി, കന്ഥകഡാര്യ, കൊറീസം, നമൻ ഗാൻ, നാവോയ്, സമർഖണ്ഡ്, സുർഖാൻഡ്രിയ, സെർഡാര്യ, താഷ്കന്റ്, കരക്കൽ പാക്കിസ്ഥാൻ എന്നിവയാണവ.
ഫർഗാനാവാലിയാണ് കൃഷി സന്പന്നമായ ഇടം. വ്യത്യസ്തങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, മീൻ, നെല്ല്, ഗോതന്പ് എന്നിവയുടെ കൃഷികളാൽ സന്പന്നമാണിവിടം.
ഓരോ റീജണിനും പ്രത്യേകം ഗവർണർമാരുണ്ട്. കാർഷിക മേഖലയിൽ എത്ര ഉത്പാദനം ഉണ്ടാവണം, ഏതെല്ലാം കൃഷികൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്, കാർഷിക മേഖലയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിങ്ങനെ ഓരോ തലത്തിലും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥർ വിഷയങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിൽ പ്രധാന ഉദ്യോഗസ്ഥർ മുതൽ കീഴ്ജീവനക്കാർ വരെ കർമനിരതരാണ്.
രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിനെക്കുറിച്ച് ഇവർക്കുള്ള അവബോധം എടുത്തുപറയേണ്ടതു തന്നെയാണ്. കൃഷിസ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കു ലഭിക്കില്ല. പരമാവധി ഭൂമിയിൽ കൃഷി എന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റിന്.
നാവോയ്, സമർഖണ്ഡ്, കരക്കൽ പാക്കിസ്ഥാൻ എന്നിങ്ങനെ മൂന്നു റീജിയനുകളാണ് സർവേക്കു വേണ്ടി തെരഞ്ഞെടുത്തത്. സർവേ ആരംഭിക്കുന്നതിനു മുന്പേതന്നെ ഉസ്ബെക്കിസ്ഥാൻ കൃഷിവകുപ്പിലെ ഡയറക്ടർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി പ്രത്യേക മീറ്റിംഗുകളും നടന്നു.
സർവേയ്ക്കു വേണ്ടി തെരഞ്ഞെടുത്ത മൂന്നു റീജിയനുകളെ കുറിച്ചും സ്ഥലങ്ങളുടെ കാലാവസ്ഥ, ഭൂപ്രകൃതി, ഗവണ്മെന്റിനു പ്രത്യേകം താത്പര്യമുള്ള കൃഷികൾ, സബ്സിഡി സ്കീമുകൾ എന്നിങ്ങനെ കൃഷിയുടെ വിവിധ തലങ്ങൾ പ്രസന്റേഷനിലൂടെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.
ചെലവുകുറയ്ക്കുന്ന കൃഷി കാഴ്ചകൾ
ഇസ്രയേൽ, തുർക്കി, ചൈന എന്നീ രാജ്യങ്ങൾ ഉസ്ബെക്കിസ്ഥാനിൽ നടത്തുന്നത് വൻ കാർഷിക പ്രോജക്ടുകളാണ്. ഇസ്രയേൽ സമർഖണ്ഡിൽ നടത്തുന്ന 500 ഏക്കറിലെ മുന്തിരി കൃഷി കാണേണ്ടതാണ്.
ആധുനിക കൃഷി എന്ന സങ്കൽപം തന്നെ മാറ്റിമറിക്കപ്പെടുകയാണിവിടെ. കൃഷിയിടമിളക്കാതെ കളകൾ നീക്കം ചെയ്യുന്നു. അത്യുത്പാദനശേഷിയുള്ള മുന്തിരിതൈകൾ ഒരടി താഴ്ചയിൽ നട്ടിരിക്കുന്നു. ചെടിയിൽ നിന്ന് രണ്ടടി അകലത്തിലുള്ള കളകൾ മാത്രമേ നീക്കം ചെയ്തിട്ടുള്ളു. മുന്തിരിതോപ്പിൽ പന്തൽ നിർമാണമൊന്നുമില്ല. കളകൾക്കു മുകളിലൂടെ പടർത്തി വിടുകയാണ് മുന്തിരിവള്ളികൾ.
മുന്തിരി കായ്പിടിക്കുന്ന സമയം ജീയോടെക്സിന്റെ വായൂ സഞ്ചാരമുള്ള കവറുകൾക്കുള്ളിലേക്ക് മുന്തിരിക്കുല കയറ്റിവയ്ക്കും. മുന്തിരിവള്ളികൾ പടർന്നു കയറുന്നതോടെ കളകളുടെ വളർച്ച മുരടിക്കും. കൃഷിയിടം തയാറാക്കുന്നതിനുള്ള ചെലവുകൾ പണിക്കൂലി എന്നിവയിൽ മാത്രം 60 ശതമാനം കുറവുണ്ടാക്കാൻ ഈ രീതിയിലൂടെ കഴിയുമെന്ന് ഫാം മാനേജർ പറഞ്ഞു.
ജലസേചനത്തിലെ ശാസ്ത്രീയത
മറ്റൊരു പ്രത്യേകത ജലസേചന സംവിധാനമാണ്. ഇവിടെ ഒരു ഇൻലൈൻ ലാറ്ററൽ പൈപ്പിലൂടെ പുറത്തുവരുന്നത് അരലിറ്റർ ജലം മാത്രമാണ്. ഓരോ ജലകണവും സമയമെടുത്തു മണ്ണിലേക്ക് ഉണർവായി ഉൗർന്നിറങ്ങുന്നു.
കൃത്യതയാർന്ന ജലസേചനത്തിലൂടെ ഫംഗൽ രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നു മനസിലായത് ഇവിടെ നിന്നാണ്. ചെടിയുടെ കരുത്തോടെയുള്ള വളർച്ച യ്ക്കും അധികവിളവിനും അടിസ്ഥാനവും ജലസേചനത്തിലെ കൃത്യ ത തന്നെ.
500 ഏക്കറിൽ കേന്ദ്രീകൃത ഫെർട്ടിഗേഷൻ (ജലത്തിനൊപ്പം വെള്ളത്തിലലിയുന്ന വളങ്ങൾ നൽ കുന്ന രീതി) സംവിധാനവുമുണ്ട്. സോളിനോയ്ഡ് വാൽവിലുടെ ഏരിയ തിരിച്ചാണ് ജലസേചനം. ഇത് ഒരുവട്ടം പൂർത്തിയാക്കാൻ രണ്ടു ദിവസമെടുക്കും.
നാലു ദിവസത്തിൽ ഒരു പ്രാവശ്യമാണു ജലസേചനം. മണ്ണിൽ നിന്നുള്ള ജല ബാഷ്പീകരണം വളരെ കുറവായതിനാൽ ജലാംശം ഒരേപോലെ നിലനിൽക്കും.
ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാൻ ഭീമമായ ചെലവാണു നമുക്കു വരുന്നത്. നമ്മൾ ഒരേക്കറിൽ ഈ സംവിധാനങ്ങൾ ഒരുക്കുന്ന ചെലവുകൊണ്ട് ഇവിടെ 10 ഏക്കറിൽ കൃഷി ചെയ്യാനാവും.
ഫെറോ ജലസേചനത്തിൽ
വ്യത്യസ്തമായ പോളിഹൗസ്
അടുത്ത ദിവസങ്ങളിൽ ഞങ്ങൾ സന്ദർശിച്ചത് തുർക്കി പ്രോജക്ടായ 20 ഏക്കറിലെ പോളിഹൗസായിരുന്നു. ഇവിടെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അന്തരീക്ഷ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. ഈ സമയം പോളിഹൗസിനുള്ളിൽ ഇരുന്പുപൈപ്പുകളിലൂടെ ചൂടുവായൂ കടത്തിവിട്ട് അന്തരീക്ഷ താപനില ക്രമീകരിക്കുന്നു.
രണ്ടു തട്ടുകളായാണ് പോളിഹൗസ് നിർമിച്ചിരിക്കുന്നത്. ആദ്യ കവറിംഗിൽ നിന്ന് ഒരടി അകലമാണ് രണ്ടാമത്തേതിനു നൽകുന്നത്. പ്രധാന കൃഷി തക്കാളിയാണ്. ഒരു വർഷമാണ് ചെടിയുടെ കാലാവധി. വിളവെടുത്ത തക്കാളി കെച്ചപ്പ് നിർമാണത്തിനുപയോഗിക്കുന്നു. വിത്തുകൾ സംസ്കരിച്ച് ബ്രാന്റിംഗിലൂടെ വിൽക്കുന്നു.
ഇരുപതുവർഷം മുന്പ് അഞ്ചേക്കറിൽ നിർമിച്ച പോളിഹൗസ് ഞങ്ങൾ സന്ദർശിച്ചു. മുകൾഭാഗത്ത് യുവി ഷീറ്റിനു പകരം ഗ്ലാസാണിട്ടിരിക്കുന്നത്. യൂറോപ്യൻ കുക്കുംബറാണു കൃഷി. 20 വർഷം മുന്പു നടപ്പാക്കിയ രീതികൾ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നെന്നതാണ് പ്രത്യേകത.
മുൻകാല കൃഷിരീതികൾ കാണാനും പഠിക്കാനും വിദ്യാർഥികളും ടൂറിസ്റ്റുകളുമൊക്കെ എത്താറുണ്ടിവിടെ. ഏരിയതിരിച്ച് എല്ലാദിവസവും കുക്കുംബർ വിളവെടുക്കുന്നു. ഇവ പോളിഹൗസിനുള്ളിൽ വച്ചു തന്നെ ഗ്രേഡ്തിരിച്ചു പായ്ക്കുചെയ്തു വാഹനത്തിലേക്കു കയറ്റുന്നു.
പോളിഹൗസിലെ കൃഷിരീതി
പോളിഹൗസിൽ 90 സെന്റീമീറ്റർ വീതിയുള്ള ബെഡ്ഡിന്റെ ഇരുവശങ്ങളിലുമായി 60 സെന്റീമീറ്റർ അകലത്തിലാണു ചെടിനട്ടിരിക്കുന്നത്. 90 സെന്റീമീറ്ററാണു നടപ്പാത. പോളിഹൗസിനു പുറത്തു വലിയ തൊട്ടിയിൽ വെള്ളം നിറക്കുന്നു. ഇരുവശവും ചുട്ടകട്ട കൊണ്ട് ചാലുണ്ടാക്കി മുന്പു നിലനിന്നിരുന്ന ഫെറോ സംവിധാനത്തി ലാണു ജലസേചനം.
ചാലുകൾ ഓരോ ബെഡ്ഡിനും നടുവിലുള്ള നടപ്പാതയിലേക്കാണു തുറന്നിരിക്കുന്നത്. നടപ്പാതയിൽ വെള്ളം നിറഞ്ഞതിനുശേഷം ജലം ചാലിലൂടെ പുറത്തെ ടാങ്കിലേക്കു പോകുന്നു. ഈ രീതിയിൽ ജലസേചനം നടത്തിയ ശേഷം മണ്ണിലേക്കു ജലാശം വലിഞ്ഞു കഴിയുന്പോൾ രാസവളങ്ങൾ നടപ്പാതയിൽ ചെറുതായി തൂവികൊടുക്കുന്നു. വളങ്ങൾ അലിഞ്ഞു മണ്ണിലേക്കു പടർന്നിറങ്ങുന്നു.
ആഴ്ചയിൽ ഒരിക്കലാണു വളപ്രയോഗം. ജലസേചനം രണ്ടു തവണയും. ഗ്ലാസ് ഹൗസിനുള്ളിൽ ചൂടുകൂടുന്ന അവസരത്തിൽ ഇലകളിൽ അമിതജല ബാഷ്പീകരണം ഉണ്ടാകാതിരിക്കാൻ ചാരം തൂവുന്ന രീതിയുമുണ്ട്. ശരാശരി ഒരു കുക്കുംബർ ചെടിയിൽ നിന്ന് 10 കിലോയാണു വിളവു ലഭിക്കുന്നത്.
കൃഷി ചെലവു തീരെ കുറച്ചു നടത്തുന്ന ഇത്തരം കൃഷിരീതികൾ നമുക്കും പരീക്ഷിക്കാവുന്നതാണ്. നമ്മുടെ പോളിഹൗസുകളിൽ അമിത ശ്രദ്ധയും പരിചരണവും ചെടികൾക്കു കൊടുക്കുന്നതു കൊണ്ടാണോ കൃഷി സങ്കീർണമാകുന്നതെന്ന സംശയമിനിക്കുണ്ട്. ഞങ്ങൾ സന്ദർശിച്ച പോളി ഹൗസിലും ചിലചെടികൾക്ക് വേരഴുകൽ, മുരടിപ്പ് എന്നിവയെല്ലാമുണ്ട്.
അസുഖം ബാധിച്ച ചെടികളെ കൃഷിയിടത്തിൽ നിന്നു മാറ്റാത്തതെന്തെന്ന എന്റെ സംശയത്തിന് ഇതൊക്കെ സ്വാഭാവികമല്ലേ? പ്രതിരോധശേഷിയുള്ളവർ വളരും, മറ്റുള്ളവരും- അതിൽ നമ്മൾ ആശങ്കപ്പെടേണ്ടതില്ല എന്നായിരുന്നു ഫാം മാനേജരുടെ മറുപടി.
കാലാവസ്ഥാധിഷ്ഠിത കൃഷി
ഓരോ റീജിയണിലും കാലാവസ്ഥയെ അടിസ്ഥാനമാക്കി എന്തൊ ക്കെ കൃഷിചെയ്യണമെന്ന് കൃഷിവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് ഈ റീജണിലെ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. സമർഖണ്ഡ് എന്ന റീജണിൽ പരുത്തി, ഗോതന്പ്, പഴങ്ങൾ എന്നിവയാണു കൃഷി ചെയ്യുന്നത്. ഇതിനു സബ്സിഡിയും ലഭ്യമാണ്.
ഒരു ഹെക്ടറിലെ പരുത്തി കൃഷിക്ക് 1800 ഡോളറാണു ജലസേചന ചെലവ്. ഇതിൽ 800 ഡോളർ സബ്സിഡിയാണ്. രണ്ടു ഹെക്ടറിന് ഒരു ബോർവെൽ എന്നതാണു കണക്ക്. ഇതിനുള്ള 800 ഡോളറിൽ 400 ഡോളർ സബ്സിഡി ലഭിക്കും. കൃഷിവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു കൃഷിചെയ്യുന്ന കർഷകനു നഷ്ടം സംഭവിച്ചാൽ സർക്കാർ ഉത്തരവാദിത്തമേൽക്കും. പ്രതീക്ഷച്ച വിളവുണ്ടായില്ലങ്കിൽ എന്തു കൊണ്ടെന്നു വകുപ്പു പഠിക്കും.
കാർഷിക യൂണിവേഴ്സിറ്റി ഇവിടെ കാഴ്ചക്കാരല്ല. ശാസ്ത്രജ്ഞർ കൃത്യമായി കൃഷിയിടത്തിലെത്തും. കർഷകന് ആവശ്യമായ നിർദ്ദേശങ്ങൾ സമയാസമയങ്ങളിൽ നൽകും. കൃഷിക്കാവശ്യമായ വിവരസാങ്കേതിക വിദ്യകളെ കുറിച്ച് അവബോധമുണ്ടാക്കികൊടുക്കും. കൃഷിയിടത്തിൽ പുറത്തുനിന്നുള്ളവർ വരുന്നതിനും കർഷകനുമായി സംസാരിക്കുന്നതിനും മുൻകൂട്ടി അനുവാദം വാങ്ങണം.
ഉത്പാദനം അധികമാകുന്പോൾ വിലക്കുറയുക സ്വാഭാവികമാണ്. ഈ രീതിയിൽ കർഷകനുണ്ടാകുന്ന നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം സർക്കാർ നൽകും. കൃഷിയിടത്തിലുണ്ടാകുന്ന ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്താൻ അലയേണ്ടതില്ല. ഇതിനു സർക്കാർ സംവിധാനങ്ങൾ ജാഗരൂകരാണ്.
മത്സ്യകൃഷി, ഹാച്ചറി, തീറ്റകൾ, ഫാക്ടറി എന്നീ പദ്ധതികൾക്കും സർക്കാർ സഹായമുണ്ട്. പ്രകൃതിദത്തകുളങ്ങളിലുള്ള മത്സ്യകൃഷിയും ബയോഫ്ളോക്കും വൻപ്രചാരം നേടിക്കഴിഞ്ഞു. ആഫ്രിക്കൻ മുഷി, തിലാപ്പിയ, കാർപ്പ്, സിൽവർകാർപ്പ് എന്നിവയക്ക് ഏറെ ഡിമാൻഡുണ്ട്. ജപ്പാന്റെ സഹകരണത്തോടെ ഒട്ടേറെ മത്സ്യകൃഷി പദ്ധതികൾ രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
ഞങ്ങൾ സർവേക്കു തെരഞ്ഞെടുത്തതിൽ ഒന്നു താവേയ് റീജിയനാണ്. ഇവിടത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും പഴവർഗ കൃഷിയാണ്. ആപ്പിൾ, ആപ്രിക്കോട്ട്, പിർച്ച്, പ്ലം, ഷമാം, തണ്ണിമത്തൻ എന്നിവയാണ് പ്രധാന കൃഷികൾ.
200 ഏക്കറിൽ പീച്ച്, ആപ്രിക്കോട്ട് കൃഷി നടത്തുന്ന ഒരു ഫാം ഞങ്ങൾ സന്ദർശിച്ചു. വിളവെടുപ്പു സമയമായിരുന്നു. ഈ പദ്ധതിയുടെ ഫാം മാനേജരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആപ്രിക്കോട്ട് ചെടി നട്ട് മൂന്നു വർഷത്തിനുള്ളിൽ വിളവെടുക്കാം. ആദ്യഘട്ടത്തിൽ ഒരു ചെടിയിൽനിന്ന് 15 കിലോ മുതൽ 20 കിലോവരെ വിളവു ലഭിക്കും.
അഞ്ചാം വർഷം 30 മുതൽ 35 വരെ കിലോ ലഭിക്കും. ഒരു ഹെക്ടറിൽ 1000 ചെടികൾ നടാം. ഓർഗാനിക് സർട്ടിഫിക്കേഷനുള്ള ഫാമായതിനാൽ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നു. ഫസ്റ്റ് ക്വാളിറ്റി ഉത്പന്നങ്ങൾ യൂറോപ്പിലേക്കാണു പോകുന്നത്. സെക്കന്റ് ക്വാളിറ്റി ഡ്രൈ ഫ്രൂട്ടാക്കിമാറ്റും.
250 ഏക്കറിലെ ആപ്പിൾ കൃഷി നടക്കുന്നതോട്ടവും ഞങ്ങൾ സന്ദർശിച്ചു. കൃഷിരീതികൾ, ഉത്പാദനം എല്ലാം ആപ്രിക്കോട്ട് കൃഷിപോലെ തന്നെ. പ്രാദേശിക വിപണിയെയാണ് ഇവർ ആശ്രയിക്കുന്നത്.
ഒരു കിലോ ആപ്പിളിന് അര ഡോളർ പ്രകാരം ഹോൾസെയിൽ ആയിട്ടാണു കച്ചവടം. കൂടാതെ ഫ്രഷ് ആപ്പിൾ ജ്യൂസ്, വിന്നാഗിരി എന്നിവയും സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്നു.
പുളിരസമുള്ള മണ്ണു കഴുകി
കൃഷിയുമായി കരക്കൽ പാക്കിസ്ഥാൻ
ഖസാക്കിസ്ഥാൻ എന്ന രാജ്യവുമായി അതിർത്തിപങ്കിടുന്ന റീജിയനാണ് ഉസ്ബക്കിസ്ഥാനിലെ കരക്കൽ പാക്കിസ്ഥാൻ. പൊതുവേ ഉപ്പുരസം കൂടുതലുള്ള പ്രദേശം. ചിലയിടങ്ങളിൽ പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യുന്നു. നെല്ലും മത്സ്യകൃഷിയുമാണ് കൂടുതൽ.
പുളിരസമുള്ള മണ്ണിലെ പഴവർഗ കൃഷിയാണ് ഞങ്ങളെ അതിശയിപ്പിച്ചത്. പ്ളം, ആപ്പിൾ, പേർച്ച് എന്നിവ ജപ്പാൻ സഹകരണത്തോടെ പ്രത്യേക പദ്ധതിയുടെ കീഴിൽ കൃഷിചെയ്യുന്നു. 10 വ്യത്യസ്തങ്ങളായ ആപ്പിളുകളാണ് ഇവി ടത്തെ പ്രധാനകൃഷി. ആപ്പിൾ നടുന്നതിനു മുന്പ് മണ്ണു കഴുകും.
തട്ടുകളായി തിരിച്ച കുളത്തിൽ ജലം കയറ്റിയിറക്കി ശുദ്ധമാക്കിയാണു കൃഷിക്ക് ഉപയോഗിക്കുന്നത്. കൃഷിസ്ഥലത്തിനു ചുറ്റുമായി ശുദ്ധജലം മണ്ണിലേക്കു കയറ്റി ഉപ്പുരസം കടക്കാത്തരീതിയിലാണു സജ്ജീകരിച്ചിക്കുന്നത്. നിറയെ പഴങ്ങളുമായി കരുത്തോടെ വളരുന്ന ചെടികൾ കാണേണ്ടതു തന്നെ.
ചരിത്രപരമായ ഏറെ പ്രത്യേകതകളുള്ള സ്ഥലവും ജനസാന്ദ്രതവളരെ കുറഞ്ഞിടവുമാണ് കരക്കൽ പാക്കിസ്ഥാൻ.
മനസിരുത്തി പഠിക്കേണ്ടത്
ഏകദേശം ഒരുമാസമെടുത്തു ഞങ്ങളുടെ പ്രോജക്ട് വർക്ക് തീരാൻ. അനവധി പ്രോസസിംഗ് സെന്ററുകൾ, മാർക്കറ്റുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളൊക്കെ സന്ദർശിച്ചു. ഒരു പ്രോസസിംഗ് സെന്റർ സന്ദർശിക്കുന്പോൾ അതുമായി ബന്ധപ്പെട്ട വിദഗ്ധർ കൂടെ നടന്നു സമയമെടുത്തു കാര്യങ്ങൾ വിശദീകരിച്ചുതരുന്നു. കന്പനിയുടെ മാർക്കറ്റിംഗ് ടീമുകൾ അവർചെയ്യുന്ന മാർക്കറ്റിംഗ് രീതികളെ കുറിച്ചും വേണ്ടിവരുന്ന പരിശ്രമത്തെക്കുറിച്ചും വിശദമാക്കിത്തരുന്നു.
യാതൊരു മറയുമില്ലാത്ത ഒരു ഫിഷ് ഹാച്ചറിയിൽ ഞങ്ങൾ ചെലവഴിച്ചത് ഒരു ദിവസമാണ്. അത്രയേറെ വിഷയങ്ങൾ അറിയാനുള്ള ആഗ്രഹം ഞങ്ങൾക്കും വിശദീകരിച്ചു തരുന്നതിനുള്ള താത്പര്യം അവർക്കുമുണ്ടായിരുന്നു. മാത്രമല്ല, ഇനിയും ഹാച്ചറികൾ രാജ്യത്തു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അവർ സംസാരിച്ചത്.
ഈയൊരു സംസ്കാരം നമുക്ക് നമ്മുടെ നാട്ടിൽ സ്വപ്നം കാണാൻ സാധിക്കുമോ? ഇവിടെ ഏതെങ്കിലു മൊരു സർക്കാർ സ്ഥാപനത്തിൽ ഒരു സംശയവുമായി ചെന്നാൽ പറയുന്ന കൂടുതൽ വിവരങ്ങളും യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തതായിരിക്കും. സംഭരിച്ചു വച്ച ആത്മവി ശ്വാസം നഷ്ടപ്പെട്ടായിരിക്കും നമ്മൾ ആ സ്ഥാപനത്തിൽ നിന്നു തിരികെ ഇറങ്ങുന്നത്. നമ്മൾ എന്തൊക്കയോ മാറേണ്ടതുണ്ട്.
കൃഷി പ്രഫഷണലായി ചെയ്യാൻ, അവയുടെ മുല്യവർധന നടത്താൻ, വിപണികണ്ടെത്താൻ ഒക്കെ നാം ഇനിയും പുതുരീതികൾ അവലംബിക്കേണ്ടിയിരിക്കുന്നു. നാടിന്റെ പ്രത്യേകതകൾ മനസിലാക്കി കുറഞ്ഞചെലവിൽ പദ്ധതികളും സാങ്കേതിക വിദ്യകളും നടപ്പാക്കാൻ നാം ഏറെ ചിന്തിക്കേണ്ടതുണ്ട്. ഇതിന് ഉസ്ബെക്കിസ്ഥാനിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന സജീവ ഇടപെടൽ നാം കണ്ടുപഠിക്കേണ്ടതാണ്.
ഉസ്ബെക്കിസ്ഥാനിൽ ഒരു കർഷകനാവട്ടെ, വിദ്യാർഥിയാവട്ടെ, നിക്ഷേപകനാകട്ടെ കാര്യങ്ങൾ അറിയുന്നതിനുവേണ്ടി മുൻകൂട്ടി അനുവാദം വാങ്ങി എത്തിയാൽ നിരാശപ്പെടേണ്ടിവരില്ല.
അറിയാനാഗ്രഹിക്കുന്നതിനെക്കാൾ ഇരട്ടി അനുഭവങ്ങളുമായിട്ടായിരിക്കും അവൻ തിരികെ പോവുക. ഒരു സംരംഭകൻ രാജ്യത്തിന്റെ സമഗ്രവികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാക്കുന്നവനാണെന്ന ഉത്തമ ബോധ്യം ഇവർക്കുണ്ട്.
ഫോണ്: ഹരിഹരൻ- 88485 10319, 9048002625.
സി. ഹിരിഹരൻ
കണ്സൾട്ടന്റ്, ഹരിത ഓർഗാനിക് ഫാംസ്