വേന്പനാട്ടുകായലിലൊരുക്കിയ ഒഴുകുന്ന പൂ, പച്ചക്കറി തോട്ടങ്ങൾ കൗതുകകാഴ്ചയായി. നമ്മുടെ നാട്ടിൽ തന്നെ ഒരുപക്ഷെ ആദ്യമായായിരിക്കും ഒഴുകുന്ന കൃഷിത്തോട്ടങ്ങളിൽ കൃഷി തുടങ്ങുന്നത്. ഉള്ളിയും സൂര്യകാന്തിയുമെല്ലാം കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ വിളയിച്ച് ചരിത്രം സൃഷ്ടിച്ച സ്വാമിനികർത്തിൽ സുജിത്ത് എന്ന യുവകർഷകൻ തന്നെയാണ് ഇതിനുപിന്നിലും.
തണ്ണീർമുക്കം- ആലപ്പുഴ റൂട്ടിൽ കണ്ണങ്കര ജെട്ടിക്കു സമീപമുള്ള കായലിലെത്തിയാൽ ഈ മനോഹര ദൃശ്യം കാണാം. കായലിനു സമീപമൊരുക്കിയിരിക്കുന്ന തോട്ടം കാണാൻ മുളകൊണ്ടുള്ള ചങ്ങാടത്തിൽ തുഴഞ്ഞു നീങ്ങാം. അല്ലെങ്കിൽ കുട്ടവള്ളങ്ങളും റെഡി. കായലിലെ തോട്ടത്തിനു സമീപമെത്തി സെൽഫിയുമെടുക്കാം. ലോക്ഡൗണ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് ഈ കാഴ്ചകാണാൻ നിരവധിപ്പേരാണെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു.
ജലാശയങ്ങൾ കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങൾക്കു യോജിച്ച കൃഷിരീതിയാണ് ഒഴുകുന്ന കൃഷിതോട്ടങ്ങൾ. ഹൗസ്ബോട്ട് ടൂറിസത്തിന്റെ ഭാഗമായി കായൽ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾക്ക് പുതുമയാർന്ന ദൃശ്യവിരുന്നൊരുക്കാനും ഒഴുകുന്ന തോട്ടങ്ങൾക്കാവും. ഇത് വിനോദസഞ്ചാരമേഖലയ്ക്കും ഒരു മുതൽക്കൂട്ടാകും.
അനുരൂപ് രാധാകൃഷ്ണനാണ് സുജിത്തിനുമുന്നിൽ ഇത് അവതരിപ്പിച്ചത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഒരുകൈനോക്കാൻ തീരുമാനിച്ചു. അകം പൊള്ളയായ മഞ്ഞമുള സംഘടിപ്പിക്കുകയായിരുന്നു ആദ്യപടി. ഇവ ചങ്ങാടം ഉണ്ടാക്കുന്ന രീതിയിൽ അടുപ്പിച്ചു കെട്ടി. അതിൽ കയർഭൂവസ്ത്രം വിരിച്ചു. ഏകദേശം ഒരുസെന്റുണ്ട് മുളയിൽ തീർത്ത പൂ ചങ്ങാടം. പച്ചക്കറിക്കായി ഇത്രയും വിസ്താരമില്ലാത്ത മറ്റൊന്നുമുണ്ടാക്കി. ഇതിനു മുകളിലേക്ക് 25 സെന്റിലെ കപ്പപ്പായൽ വാരി നിറച്ചു. നല്ലപൊക്കമുണ്ടായിരുന്നു പായൽ കൂനയ്ക്ക്.
വേന്പനാട്ടുകായലിൽ സവാരിക്കെത്തുന്ന ബോട്ടുകൾക്കും സഞ്ചാരികൾക്കും വൻവെല്ലുവിളി ഉയർത്തുന്ന ഒന്നാണ് കപ്പപ്പായൽ. ഇതിനൊരു ഉപയോഗവുമായി ഒഴുകുന്ന കൃഷിയിടങ്ങളിൽ. 25 സെന്റിലെ പോള വാരി ചങ്ങാടത്തിനുമുകളിൽ നിക്ഷേപിച്ചു. അഞ്ചു സെന്റിലേത് കരയ്ക്കും വാരിവച്ചു.
ഒരുമാസം കഴിഞ്ഞപ്പോൾ ചങ്ങാടത്തിലെയും കരയിലെയും പോള അഴുകി ഇരുന്നു. ഈ സമയം ചങ്ങാടത്തിലുണ്ടായ കുഴികളടയ്ക്കുന്നതിനു വേണ്ടിയാണ് കരയിലെ പോള ഉപയോഗിച്ചത്. ചകിരിച്ചോറും വെർമിക്കുലേറ്റും ചേർത്ത മിശ്രിതത്തിൽ വളർത്തിയ 25 ദിവസം പ്രായമായ ഹൈബ്രിഡ് ബന്തിതൈകളാണ് ഇതിലേക്കു പറിച്ചു നട്ടത്.
പൂവിനും പച്ചക്കറിക്കും പ്രത്യേക തോട്ടങ്ങൾ
ബന്തിപ്പൂകൃഷിക്കായി ഉണ്ടാക്കിയ ചങ്ങാടത്തിന് അൽപം വീതി കൂടുതലായിരുന്നു. എന്നാൽ വിളവെടുക്കാനും മറ്റും എളുപ്പത്തിലാണ് പച്ചക്കറിയുടെ ഒഴുകും തോട്ടം റെഡിയാക്കിയത്. രണ്ടു മീറ്റർ വീതി മാത്രമാണ് ഇതിനു നൽകിയത്. പൂന്തോട്ടമുണ്ടാക്കിയ ചങ്ങാടത്തിനു വീതികൂടിപ്പോയതു മൂലമുള്ള ബുദ്ധിമുട്ട് പരീക്ഷണകൃഷിയായതിനാൽ പിന്നീടാണു മനസിലായത്.
ചങ്ങാടത്തിൽ കയറി വിളവെടുത്താൽ ചിലപ്പോൾ കാലു താഴ്ന്നു പോകാൻ സാധ്യതയുണ്ട്. രണ്ടു മീറ്റർ വീതിയിലുള്ള പൂന്തോട്ടമാണെങ്കിൽ ചങ്ങാടത്തിൽ കയറാതെ ഇരുവശങ്ങളിൽ നിന്നു വിളവെടുക്കാൻ സാധിക്കും.
പച്ചക്കറിത്തോട്ടത്തിലെ വെണ്ടയും വഴുതനയും നല്ല വളർച്ചനേടി. എന്നാൽ പച്ചമുളകിനു പ്രതീക്ഷിച്ച വളർച്ച കിട്ടിയില്ല. തണ്ണീർമുക്കം ബണ്ടിന് ഇപ്പുറത്തായതിനാൽ ഉപ്പുവെള്ളമല്ല കായലിലുള്ളതെന്നത് അനുഗ്രഹമായി.
ബണ്ടുതുറന്ന് ഉപ്പുവന്നാൽ ഉപ്പിനെ അതിജീവിക്കുന്ന വിളകൾ കൃഷിചെയ്യാനാകും. കായലിലേക്കു ചെടിയുടെ വേരുകളിറങ്ങി വെള്ളം വലിക്കുമെന്നതിനാൽ ജലസേചനം ആവശ്യമില്ല. നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ചെടികൾ പൊക്കം കുറഞ്ഞു വളർന്നു. ധാരാളം ശാഖകളുമുണ്ടായി. ഉണ്ടായ പൂക്കൾക്കും നല്ല മുഴുപ്പുണ്ട്.
ബന്തിച്ചെടികൾക്ക് ഫോളിയാർ സ്പ്രേയായി(ഇലകളിൽ വെള്ളത്തിലലിയുന്ന വളം തളിച്ചുകൊടുക്കുന്ന രീതി) ആദ്യം 19-19-19 ഒരു ലിറ്ററിൽ 10 ഗ്രാം എന്ന തോതിൽ ലയിപ്പിച്ച് പൂവാലിയിലൊഴിച്ച് അഞ്ചു ദിവസത്തിലൊരിക്കൽ നൽകി. മൊട്ടു വരുന്ന സമയം മുതൽ 13-0-45 എന്ന വളം 10 ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്തു നൽകി. നട്ട് 50-ാം ദിവസം പൂവന്നു.
കുട്ടനാടിനു മികച്ച കൃഷിരീതി
വെള്ളം പൊങ്ങി കൃഷി നശിക്കുന്ന കുട്ടനാടിനാണ് ഒഴുകുന്ന കൃഷിയിടങ്ങൾ തുണയാകുന്നതെന്നു സുജിത്ത് പറയുന്നു. കൃഷിക്ക് പോള ഉപയോഗിക്കുന്നതിനാൽ ഇതുമൂലമുണ്ടാകുന്ന ശല്യവും ഒഴിവാകും.
വളരെ ചെലവുകുറഞ്ഞ രീതിയിൽ തങ്ങളുടെ മുന്പിലുള്ള കായലിൽ അടുക്കളത്തോട്ടം ഒരുക്കാൻ ജലാശയങ്ങളുള്ള സ്ഥലത്തെ കർഷകർക്ക് ഇതുമൂലം സാധിക്കും. അടിവളവും ജലസേചനവും വേണ്ടെന്നത് കൃഷിച്ചെലവു കുറയ്ക്കും.
കായലിൽ കീടങ്ങൾക്ക് എത്തിപ്പെടാൻ സാധ്യമല്ലാത്തതിനാൽ കീടാക്രമണവും താരതമ്യേന കുറവാണ്. താൻ ഉണ്ടാക്കിയ കായൽകൃഷിത്തോട്ടത്തിനടിയിൽ മത്സ്യങ്ങളുടെ സജീവ സാന്നിധ്യമുണ്ടെന്നു സുജിത്ത് പറയുന്നു. മത്സ്യങ്ങളെ ഇത്തരത്തിലുള്ള ഒഴുകുന്ന കൃഷിയിടങ്ങൾ ആകർഷിക്കുന്നുണ്ടോ എന്നു പഠനം നടത്തി കണ്ടെത്തേണ്ടതാണെന്നാണു സുജിത്തിന്റെ അഭിപ്രായം.
ഫോണ്: സുജിത്ത് 94959 29729, 97445 81016.
ടോം ജോർജ്
തണ്ണീർമുക്കം- ആലപ്പുഴ റൂട്ടിൽ കണ്ണങ്കര ജെട്ടിക്കു സമീപമുള്ള കായലിലെത്തിയാൽ ഈ മനോഹര ദൃശ്യം കാണാം. കായലിനു സമീപമൊരുക്കിയിരിക്കുന്ന തോട്ടം കാണാൻ മുളകൊണ്ടുള്ള ചങ്ങാടത്തിൽ തുഴഞ്ഞു നീങ്ങാം. അല്ലെങ്കിൽ കുട്ടവള്ളങ്ങളും റെഡി. കായലിലെ തോട്ടത്തിനു സമീപമെത്തി സെൽഫിയുമെടുക്കാം. ലോക്ഡൗണ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് ഈ കാഴ്ചകാണാൻ നിരവധിപ്പേരാണെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു.
ജലാശയങ്ങൾ കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങൾക്കു യോജിച്ച കൃഷിരീതിയാണ് ഒഴുകുന്ന കൃഷിതോട്ടങ്ങൾ. ഹൗസ്ബോട്ട് ടൂറിസത്തിന്റെ ഭാഗമായി കായൽ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾക്ക് പുതുമയാർന്ന ദൃശ്യവിരുന്നൊരുക്കാനും ഒഴുകുന്ന തോട്ടങ്ങൾക്കാവും. ഇത് വിനോദസഞ്ചാരമേഖലയ്ക്കും ഒരു മുതൽക്കൂട്ടാകും.
അനുരൂപ് രാധാകൃഷ്ണനാണ് സുജിത്തിനുമുന്നിൽ ഇത് അവതരിപ്പിച്ചത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ഒരുകൈനോക്കാൻ തീരുമാനിച്ചു. അകം പൊള്ളയായ മഞ്ഞമുള സംഘടിപ്പിക്കുകയായിരുന്നു ആദ്യപടി. ഇവ ചങ്ങാടം ഉണ്ടാക്കുന്ന രീതിയിൽ അടുപ്പിച്ചു കെട്ടി. അതിൽ കയർഭൂവസ്ത്രം വിരിച്ചു. ഏകദേശം ഒരുസെന്റുണ്ട് മുളയിൽ തീർത്ത പൂ ചങ്ങാടം. പച്ചക്കറിക്കായി ഇത്രയും വിസ്താരമില്ലാത്ത മറ്റൊന്നുമുണ്ടാക്കി. ഇതിനു മുകളിലേക്ക് 25 സെന്റിലെ കപ്പപ്പായൽ വാരി നിറച്ചു. നല്ലപൊക്കമുണ്ടായിരുന്നു പായൽ കൂനയ്ക്ക്.
വേന്പനാട്ടുകായലിൽ സവാരിക്കെത്തുന്ന ബോട്ടുകൾക്കും സഞ്ചാരികൾക്കും വൻവെല്ലുവിളി ഉയർത്തുന്ന ഒന്നാണ് കപ്പപ്പായൽ. ഇതിനൊരു ഉപയോഗവുമായി ഒഴുകുന്ന കൃഷിയിടങ്ങളിൽ. 25 സെന്റിലെ പോള വാരി ചങ്ങാടത്തിനുമുകളിൽ നിക്ഷേപിച്ചു. അഞ്ചു സെന്റിലേത് കരയ്ക്കും വാരിവച്ചു.
ഒരുമാസം കഴിഞ്ഞപ്പോൾ ചങ്ങാടത്തിലെയും കരയിലെയും പോള അഴുകി ഇരുന്നു. ഈ സമയം ചങ്ങാടത്തിലുണ്ടായ കുഴികളടയ്ക്കുന്നതിനു വേണ്ടിയാണ് കരയിലെ പോള ഉപയോഗിച്ചത്. ചകിരിച്ചോറും വെർമിക്കുലേറ്റും ചേർത്ത മിശ്രിതത്തിൽ വളർത്തിയ 25 ദിവസം പ്രായമായ ഹൈബ്രിഡ് ബന്തിതൈകളാണ് ഇതിലേക്കു പറിച്ചു നട്ടത്.
പൂവിനും പച്ചക്കറിക്കും പ്രത്യേക തോട്ടങ്ങൾ
ബന്തിപ്പൂകൃഷിക്കായി ഉണ്ടാക്കിയ ചങ്ങാടത്തിന് അൽപം വീതി കൂടുതലായിരുന്നു. എന്നാൽ വിളവെടുക്കാനും മറ്റും എളുപ്പത്തിലാണ് പച്ചക്കറിയുടെ ഒഴുകും തോട്ടം റെഡിയാക്കിയത്. രണ്ടു മീറ്റർ വീതി മാത്രമാണ് ഇതിനു നൽകിയത്. പൂന്തോട്ടമുണ്ടാക്കിയ ചങ്ങാടത്തിനു വീതികൂടിപ്പോയതു മൂലമുള്ള ബുദ്ധിമുട്ട് പരീക്ഷണകൃഷിയായതിനാൽ പിന്നീടാണു മനസിലായത്.
ചങ്ങാടത്തിൽ കയറി വിളവെടുത്താൽ ചിലപ്പോൾ കാലു താഴ്ന്നു പോകാൻ സാധ്യതയുണ്ട്. രണ്ടു മീറ്റർ വീതിയിലുള്ള പൂന്തോട്ടമാണെങ്കിൽ ചങ്ങാടത്തിൽ കയറാതെ ഇരുവശങ്ങളിൽ നിന്നു വിളവെടുക്കാൻ സാധിക്കും.
പച്ചക്കറിത്തോട്ടത്തിലെ വെണ്ടയും വഴുതനയും നല്ല വളർച്ചനേടി. എന്നാൽ പച്ചമുളകിനു പ്രതീക്ഷിച്ച വളർച്ച കിട്ടിയില്ല. തണ്ണീർമുക്കം ബണ്ടിന് ഇപ്പുറത്തായതിനാൽ ഉപ്പുവെള്ളമല്ല കായലിലുള്ളതെന്നത് അനുഗ്രഹമായി.
ബണ്ടുതുറന്ന് ഉപ്പുവന്നാൽ ഉപ്പിനെ അതിജീവിക്കുന്ന വിളകൾ കൃഷിചെയ്യാനാകും. കായലിലേക്കു ചെടിയുടെ വേരുകളിറങ്ങി വെള്ളം വലിക്കുമെന്നതിനാൽ ജലസേചനം ആവശ്യമില്ല. നല്ല സൂര്യപ്രകാശം ലഭിക്കുന്നതിനാൽ ചെടികൾ പൊക്കം കുറഞ്ഞു വളർന്നു. ധാരാളം ശാഖകളുമുണ്ടായി. ഉണ്ടായ പൂക്കൾക്കും നല്ല മുഴുപ്പുണ്ട്.
ബന്തിച്ചെടികൾക്ക് ഫോളിയാർ സ്പ്രേയായി(ഇലകളിൽ വെള്ളത്തിലലിയുന്ന വളം തളിച്ചുകൊടുക്കുന്ന രീതി) ആദ്യം 19-19-19 ഒരു ലിറ്ററിൽ 10 ഗ്രാം എന്ന തോതിൽ ലയിപ്പിച്ച് പൂവാലിയിലൊഴിച്ച് അഞ്ചു ദിവസത്തിലൊരിക്കൽ നൽകി. മൊട്ടു വരുന്ന സമയം മുതൽ 13-0-45 എന്ന വളം 10 ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്തു നൽകി. നട്ട് 50-ാം ദിവസം പൂവന്നു.
കുട്ടനാടിനു മികച്ച കൃഷിരീതി
വെള്ളം പൊങ്ങി കൃഷി നശിക്കുന്ന കുട്ടനാടിനാണ് ഒഴുകുന്ന കൃഷിയിടങ്ങൾ തുണയാകുന്നതെന്നു സുജിത്ത് പറയുന്നു. കൃഷിക്ക് പോള ഉപയോഗിക്കുന്നതിനാൽ ഇതുമൂലമുണ്ടാകുന്ന ശല്യവും ഒഴിവാകും.
വളരെ ചെലവുകുറഞ്ഞ രീതിയിൽ തങ്ങളുടെ മുന്പിലുള്ള കായലിൽ അടുക്കളത്തോട്ടം ഒരുക്കാൻ ജലാശയങ്ങളുള്ള സ്ഥലത്തെ കർഷകർക്ക് ഇതുമൂലം സാധിക്കും. അടിവളവും ജലസേചനവും വേണ്ടെന്നത് കൃഷിച്ചെലവു കുറയ്ക്കും.
കായലിൽ കീടങ്ങൾക്ക് എത്തിപ്പെടാൻ സാധ്യമല്ലാത്തതിനാൽ കീടാക്രമണവും താരതമ്യേന കുറവാണ്. താൻ ഉണ്ടാക്കിയ കായൽകൃഷിത്തോട്ടത്തിനടിയിൽ മത്സ്യങ്ങളുടെ സജീവ സാന്നിധ്യമുണ്ടെന്നു സുജിത്ത് പറയുന്നു. മത്സ്യങ്ങളെ ഇത്തരത്തിലുള്ള ഒഴുകുന്ന കൃഷിയിടങ്ങൾ ആകർഷിക്കുന്നുണ്ടോ എന്നു പഠനം നടത്തി കണ്ടെത്തേണ്ടതാണെന്നാണു സുജിത്തിന്റെ അഭിപ്രായം.
ഫോണ്: സുജിത്ത് 94959 29729, 97445 81016.
ടോം ജോർജ്