വിവിധ പദ്ധതികളുമായി കർഷകർക്ക് സഹായഹസ്തം നീട്ടുകയാണു മൃഗസംരക്ഷണ വകുപ്പ്. വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള അറിവ് ഇവ കർഷകർക്കു ലഭ്യമാകാൻ സഹായകമാകും. മൃഗാശുപത്രി, മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസുകൾ, ക്ഷീര സംഘങ്ങൾ എന്നിവടങ്ങളിൽ അന്വേഷിച്ചാൽ പദ്ധതിക്കു കീഴിൽ എങ്ങനെ സഹായം ലഭ്യമാകും എന്നു മനസിലാക്കാം.
1. മൃഗചികിത്സാ സേവനങ്ങൾ മൃഗാരോഗ്യ സംരക്ഷണം
സംസ്ഥാനത്തു മൂന്നു തലത്തിലുള്ള മൃഗാരോഗ്യ പരിപാലന സംവിധാനങ്ങളാണുള്ളത്. 215 വെറ്റിനറി ആശുപത്രികളും 885 വെറ്ററിനറി ഡിസ്പൻസറികളും താലൂക്ക് തലത്തിൽ 50 വെറ്ററിനറി പോളിക്ലിനിക്കുകളും ജില്ലാതലത്തിൽ 14 ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ സഞ്ചരിക്കുന്ന മൃഗാശുപത്രികൾ, ജില്ലാതല ക്ലിനിക്കൽ ലാബുകൾ, സംസ്ഥാനതല മുഖ്യരോഗനിർണയ കേന്ദ്രം, നാലു പ്രാദേശിക രോഗനിർണയ ലബോറട്ടറികൾ, സംസ്ഥാനതല വന്ധ്യതാ നിവാരണ ഓഫീസ്, സാംക്രമിക രോഗ വിശകലന യൂണിറ്റ്, കന്നുകാലി ഉത്പന്ന പരിശോധന ലാബോറട്ടറി, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവയുമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നിൽ ആധുനിക സജ്ജീകരണങ്ങളുള്ള മൾട്ടിസ്പെഷാലിറ്റി ആശുപത്രിയും പ്രവർത്തിക്കുന്നു.
കർഷകർക്കു ലഭിക്കുന്ന സേവനങ്ങൾ
• മൃഗചികിത്സയ്ക്ക് അത്യാവശ്യമായ മരുന്നുകൾ മൃഗാശുപത്രികളിൽ നിന്നു സൗജന്യമായി ലഭിക്കും.
• മൃഗാശുപത്രികളുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാന്പുകൾ, കന്നുകാലി ക്ലിനിക്കുകൾ, വന്ധ്യതാ നിവാരണ ക്ലിനിക്കുകൾ എന്നിവയിൽ പങ്കെടുക്കാം.
• അകിടുവീക്കം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സമഗ്ര പരിപാടി നടത്തുന്നുണ്ട്.
• പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ വാക്സിനുകൾ ഉത്പാദിപ്പിച്ച് മൃഗാശുപത്രികൾ വഴി കർഷകർക്കു ലഭ്യമാക്കുന്നു. നിലവിൽ പത്തിനം വാക്സിനുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
• കർഷകരുടെ വീട്ടുപടിക്കൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നുണ്ട്. ബ്ലോക്കടിസ്ഥാനത്തിൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും.
2. പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞങ്ങൾ
വർഷം രണ്ടുതവണ ഭവന സന്ദർശനം സംഘടിപ്പിച്ച് കന്നുകാലികൾക്കു കുളന്പുരോഗത്തിനെതിരേ പ്രതിരോധ കുത്തിവയ്പു നൽകുന്നുണ്ട്. ഗോരക്ഷാ പദ്ധതിയാണ് ഇതിൽ പ്രധാനം. കൂടാതെ ആടു വസന്ത, കോഴി-താറാവു രോഗങ്ങൾ എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകളും സംഘടിപ്പിക്കുന്നു.
3. രോഗനിർണയ സംവിധാനങ്ങൾ
വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാന റഫറൽ ലബോറട്ടറിയാണു തിരുവനന്തപുരം ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്. ബയോസേഫ്റ്റി ലെവൽ-2 ഗ്രേഡിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ലാബുകളിൽ ഓന്നാണിത്.
ഇതിനു പുറമേ മൂന്നു മേഖലാ രോഗനിർണയ ലബോറട്ടറികൾ, 14 ജില്ലാ ലാബുകൾ, 50 താലൂക്ക് ലാബുകൾ തുടങ്ങിയവയുമുണ്ട്.
• പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന മേഖല ലാബായ ഏവിയൻ ഡിസീസ് ഡയോഗ്നോസ്റ്റിക് ലാബിൽ പക്ഷിരോഗ നിർണയ സംവിധാനങ്ങളുണ്ട്.
• വന്യജീവി പഠനകേന്ദ്രവും മൃഗങ്ങളിലെ കാൻസർ നിർണയത്തിനുള്ള ഓങ്കോളജി വിഭാഗവും പാലോടു തന്നെയുണ്ട്.
• എറണാകുളം മരടിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രോഡക്റ്റ്സ,് തിരുവനന്തപുരത്തെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ്, പാലക്കാട്ടെ മേഖലാ രോഗനിർണയ ലബോറട്ടറി എന്നിവിടങ്ങളിലെത്തി കർഷകർക്ക് പരിശോധനകൾ നടത്താം.
• സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റി അഗ്രി പ്രോഡക്ട്സ് ലാബിൽ പാലിലും മാംസത്തിലുമുള്ള ആന്റി ബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സംവിധാനമുണ്ട്. മാംസം ഏതു ജന്തുവിന്റെതാണെന്നു തിരിച്ചറിയുന്നതിനുള്ള പരിശോധനയും നടത്താം.
4. ഗോസമൃദ്ധി കന്നുകാലി ഇൻഷ്വറൻസ് പദ്ധതി
കന്നുകാലികൾക്കും ക്ഷീരകർഷകർക്കുമായി ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു. ഇന്ന് സംസ്ഥാനത്തു ലഭ്യമായ കന്നുകാലി ഇൻഷ്വറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കാണെന്നതാണ് ഈ പദ്ധതിയുടെ ആകർഷണം.
• ഉരുക്കളുടെ മരണത്തിനും ഉത്പാദന പ്രത്യുത്പാദന ക്ഷമത നഷ്ടത്തിനുമുള്ള പരിരക്ഷയാണു പദ്ധതി നൽകുന്നത്.
• ഒരു വർഷം, മൂന്നു വർഷം എന്നിങ്ങനെ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്.
• നഷ്ടപരിഹാര തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണു നൽകുന്നത്.
• ജനറൽ വിഭാഗത്തിനു പ്രീമിയം തുകയുടെ 50 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 70 ശതമാനവും പദ്ധതി പ്രകാരം സബ്സിഡി നൽകും.
• ജനറൽ വിഭാഗത്തിന് 65000 രൂപ വിലയിലുള്ള പശുവിനെ ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യാൻ 635 രൂപയും മൂന്നു വർഷത്തേക്ക് 1577 രൂപയും പ്രീമിയമായി നൽകിയാൽ മതിയാകും.
• എസ്സി/എസ്ടി വിഭാഗത്തിന് 65000 രൂപ വിലയിലുള്ള പശുവിനെ ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യാൻ 381 രൂപയും മൂന്ന് വർഷത്തേക്ക് 947 രൂപയും പ്രീമിയമായി നൽകിയാൽ മതിയാകും.
5. കർഷകർക്ക് നഷ്ടപരിഹാരം
വന്യമൃഗങ്ങളുടെ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വൈദ്യുതാഘാതം, സൂര്യതാപം, മറ്റ് അപകടങ്ങൾ, പ്രകൃതിദുരന്തം, ആന്ത്രാക്സ്, പേവിഷബാധ, ആടുവസന്ത, താറാവു വസന്ത, പക്ഷിപ്പനി തുടങ്ങിയവ മൂലം ഉരുക്കൾ, കോഴി-താറാവ് എന്നിവ നഷ്ടപ്പെടുന്ന കർഷകർക്ക് ആനുകൂല്യം ലഭിക്കും. നഷ്ടപരിഹാരത്തിനു മറ്റു സ്രോതസുകളില്ലാത്തവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്തവരുമായ കർഷകർക്കാണ് ഈ നഷ്ടപരിഹാരത്തിന് അർഹത.
6. പ്രത്യേക കന്നുകാലി വികസന ഗോവർധിനി പദ്ധതികൾ
സംസ്ഥാനത്തു ശരാശരി നാലുലക്ഷത്തോളം കന്നുകുട്ടികൾ ജനിക്കുന്നതായാണു കണക്കാക്കുന്നത്. ഇതിൽ രണ്ടു ലക്ഷത്തോളം പശുക്കുട്ടികളാണ്. ഇപ്രകാരം ജനിക്കുന്ന മുഴുവൻ പശുക്കുട്ടികൾക്കും ശാസ്ത്രീയ പരിചരണം ലഭ്യമാക്കാനാണ് കന്നുകുട്ടി പരിപാലന-ഗോവർധിനി പദ്ധതി നടപ്പിലാക്കുന്നത്.
സബ്സിഡി നിരക്കിൽ തീറ്റയും ഇൻഷ്വറൻസ് പരിരക്ഷയും ശാസ്ത്രീയ പരിപാലനവും പദ്ധതിയിൽ അംഗമാകുന്നവർക്കു ലഭിക്കും. കന്നുകാലികളുടെ ആദ്യ പ്രസവത്തിന്റെ കാലദൈർഘ്യം, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള എന്നിവ കുറയ്ക്കുന്നതിനും മികച്ച ഉത്പാദനശേഷിയുള്ള കന്നുകാലികളെ ഉരുത്തിരിച്ചെടുക്കുന്നതിനും ഈ പദ്ധതി സഹായകമാണ്. ഒരു പശുക്കുട്ടിക്ക് 12500 രൂപ സബ്സിഡി ലഭിക്കും.
7. മറ്റു പദ്ധതികൾ
മൃഗസംരക്ഷണ വകുപ്പിന്റെ മറ്റു പദ്ധതികൾ ചുവടെ നൽകുന്നു.
സ്കൂൾ പൗൾട്രി ക്ലബ്
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അഞ്ചു മുതൽ ഒന്പതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അഞ്ചു കോഴികുഞ്ഞുങ്ങളും തീറ്റയും നൽകുന്ന പദ്ധതിയാണിത്. ഒരു വിദ്യാലയത്തിലെ 50 വിദ്യാർഥികൾക്കു വീതം പദ്ധതി ആനുകൂല്യം ലഭിക്കും.
8. മാതൃക മൃഗസംരക്ഷണ ഗ്രാമം
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 20 പഞ്ചായത്തുകളിൽ മൃഗസംരക്ഷണ മേഖലയിലുള്ള പദ്ധതികൾ നടപ്പിലാക്കി മാതൃകാ മൃഗസംരക്ഷണ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. അതാതു മേഖലാടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന പ്രോജക്ടുകൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായമായി ഒരു പഞ്ചായത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുന്നു.
ഗോട്ട്സാറ്റലൈറ്റ് പദ്ധതി
ഒരു ഗുണഭോക്താവിന് 25000 രൂപ ധനസഹായം. അഞ്ചു പെണ്ണാടും ഒരു മുട്ടനാടും നൽകുന്ന പദ്ധതി.
ആടു വളർത്തൽ യൂണിറ്റുകൾ
19 പെണ്ണാടും ഒരു മുട്ടനാടും ഉൾപ്പെടെ 20 ആടുകളടങ്ങുന്ന യൂണിറ്റുകൾ സ്ഥാപിക്കാൻ സഹായം. ഒരു ഗുണഭോക്താവിന് ഒരു ലക്ഷം രൂപയാണു ധനസഹായം.
മൂരിക്കുട്ടി വളർത്തൽ പദ്ധതി
ഒരു മൂരിക്കുട്ടി അടങ്ങുന്ന ഒരു യൂണിറ്റിന് 10000 രൂപ ധനസഹായം നൽകും.
ലോണുകൾക്കുള്ള പലിശ സബ്സിഡി
മൃഗസംരക്ഷണ മേഖലയിൽ കർഷകർ എടുക്കുന്ന ദീർഘകാല ലോണുകളുടെ പലിശയിനത്തിൽ 5000 രൂപ വരെ പരിധി നിശ്ചയിച്ച് സബ്സിഡി നൽകും.
9. കേന്ദ്രാവിഷ്കൃത പദ്ധതികൾ
നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ, ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കണ്ട്രോൾ എന്നിവയ്ക്കു കീഴിൽ കർഷക സഹായപദ്ധതികളുണ്ട്. കുളന്പുരോഗ പ്രതിരോധകുത്തിവയ്പ് നൽകുന്നത് ഇതിനു കീഴിലാണ്.
നാഷണൽ ലൈവ്സ്റ്റോക്ക് മിഷന്റെ സഹായത്തോടെ തിരുവനന്തപുരം പാറശാലയിലുള്ള ആടുവളർത്തൽ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും ആടുകളെ വാങ്ങുന്നതിനുമായി 3.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
10. ജീവനോപാധി സഹായ പാക്കേജ്
മൃഗസംരക്ഷണ മേഖലയെ പുനരുദ്ധരിക്കുന്നതിനായി 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ് നടപ്പാക്കുന്നു. പശുവളർത്തൽ, കിടാരി വളർത്തൽ, ശാസ്ത്രീയതൊഴുത്തു നിർമാണം, സബ്സിഡി നിരക്കിൽ കാലിത്തീറ്റ, യന്ത്രവത്കരണം, തീറ്റപ്പുൽ കൃഷി, പന്നി, ആട്, കോഴി, താറാവ് വളർത്തൽ പദ്ധതികൾ, കന്നുകുട്ടി പരിപാലനത്തിനുള്ള ധനസഹായം തുടങ്ങി വിവിധ പദ്ധതികളാണു പാക്കേജിലൂടെ നടപ്പാക്കുന്നത്.
11. കേരള ചിക്കൻ പദ്ധതി
മൃഗസംരക്ഷണ വകുപ്പ് നോഡൽ ഏജൻസിയായി നടപ്പാക്കുന്ന പദ്ധതിയാണ് കേരളചിക്കൻ പദ്ധതി. 63.11 കോടി രൂപയുടെ പദ്ധതിക്കാണു റീബിൾഡ് കേരളയിലൂടെ അനുമതി ലഭിച്ചിട്ടുള്ളത്.
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും
മൃഗസംരക്ഷണ വകുപ്പിന്റെ ഭൂരിഭാഗം സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറിയിട്ടുള്ളതാണ്. മൃഗാശുപത്രിക്കു മരുന്നു വാങ്ങൽ, അടിസ്ഥാന സൗകര്യ വികസനം, കോഴി, ആട് കന്നുകാലി വളർത്തൽ പദ്ധതികൾ തുടങ്ങിയവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം നടപ്പിലാക്കുന്നത്. കൂടാതെ തെരുവുനായ നിയന്ത്രണത്തിനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്കു സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പാണു നൽകുന്നത്.
മൃഗസംരക്ഷണ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ചെറ്റച്ചൽ ഫാമിൽ നിന്നു നഗരപ്രദേശത്തേക്ക് ശുദ്ധമായ ഫാം ഫ്രഷ് പാൽ എത്തിക്കുന്ന ഗ്രീൻ മിൽക്ക് പദ്ധതി നടപ്പാക്കുന്നുണ്ട്.
സി.എസ്. അനിത
1. മൃഗചികിത്സാ സേവനങ്ങൾ മൃഗാരോഗ്യ സംരക്ഷണം
സംസ്ഥാനത്തു മൂന്നു തലത്തിലുള്ള മൃഗാരോഗ്യ പരിപാലന സംവിധാനങ്ങളാണുള്ളത്. 215 വെറ്റിനറി ആശുപത്രികളും 885 വെറ്ററിനറി ഡിസ്പൻസറികളും താലൂക്ക് തലത്തിൽ 50 വെറ്ററിനറി പോളിക്ലിനിക്കുകളും ജില്ലാതലത്തിൽ 14 ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ സഞ്ചരിക്കുന്ന മൃഗാശുപത്രികൾ, ജില്ലാതല ക്ലിനിക്കൽ ലാബുകൾ, സംസ്ഥാനതല മുഖ്യരോഗനിർണയ കേന്ദ്രം, നാലു പ്രാദേശിക രോഗനിർണയ ലബോറട്ടറികൾ, സംസ്ഥാനതല വന്ധ്യതാ നിവാരണ ഓഫീസ്, സാംക്രമിക രോഗ വിശകലന യൂണിറ്റ്, കന്നുകാലി ഉത്പന്ന പരിശോധന ലാബോറട്ടറി, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവയുമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നിൽ ആധുനിക സജ്ജീകരണങ്ങളുള്ള മൾട്ടിസ്പെഷാലിറ്റി ആശുപത്രിയും പ്രവർത്തിക്കുന്നു.
കർഷകർക്കു ലഭിക്കുന്ന സേവനങ്ങൾ
• മൃഗചികിത്സയ്ക്ക് അത്യാവശ്യമായ മരുന്നുകൾ മൃഗാശുപത്രികളിൽ നിന്നു സൗജന്യമായി ലഭിക്കും.
• മൃഗാശുപത്രികളുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാന്പുകൾ, കന്നുകാലി ക്ലിനിക്കുകൾ, വന്ധ്യതാ നിവാരണ ക്ലിനിക്കുകൾ എന്നിവയിൽ പങ്കെടുക്കാം.
• അകിടുവീക്കം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സമഗ്ര പരിപാടി നടത്തുന്നുണ്ട്.
• പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ വാക്സിനുകൾ ഉത്പാദിപ്പിച്ച് മൃഗാശുപത്രികൾ വഴി കർഷകർക്കു ലഭ്യമാക്കുന്നു. നിലവിൽ പത്തിനം വാക്സിനുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
• കർഷകരുടെ വീട്ടുപടിക്കൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നുണ്ട്. ബ്ലോക്കടിസ്ഥാനത്തിൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും.
2. പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞങ്ങൾ
വർഷം രണ്ടുതവണ ഭവന സന്ദർശനം സംഘടിപ്പിച്ച് കന്നുകാലികൾക്കു കുളന്പുരോഗത്തിനെതിരേ പ്രതിരോധ കുത്തിവയ്പു നൽകുന്നുണ്ട്. ഗോരക്ഷാ പദ്ധതിയാണ് ഇതിൽ പ്രധാനം. കൂടാതെ ആടു വസന്ത, കോഴി-താറാവു രോഗങ്ങൾ എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകളും സംഘടിപ്പിക്കുന്നു.
3. രോഗനിർണയ സംവിധാനങ്ങൾ
വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാന റഫറൽ ലബോറട്ടറിയാണു തിരുവനന്തപുരം ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്. ബയോസേഫ്റ്റി ലെവൽ-2 ഗ്രേഡിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ലാബുകളിൽ ഓന്നാണിത്.
ഇതിനു പുറമേ മൂന്നു മേഖലാ രോഗനിർണയ ലബോറട്ടറികൾ, 14 ജില്ലാ ലാബുകൾ, 50 താലൂക്ക് ലാബുകൾ തുടങ്ങിയവയുമുണ്ട്.
• പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന മേഖല ലാബായ ഏവിയൻ ഡിസീസ് ഡയോഗ്നോസ്റ്റിക് ലാബിൽ പക്ഷിരോഗ നിർണയ സംവിധാനങ്ങളുണ്ട്.
• വന്യജീവി പഠനകേന്ദ്രവും മൃഗങ്ങളിലെ കാൻസർ നിർണയത്തിനുള്ള ഓങ്കോളജി വിഭാഗവും പാലോടു തന്നെയുണ്ട്.
• എറണാകുളം മരടിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രോഡക്റ്റ്സ,് തിരുവനന്തപുരത്തെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ്, പാലക്കാട്ടെ മേഖലാ രോഗനിർണയ ലബോറട്ടറി എന്നിവിടങ്ങളിലെത്തി കർഷകർക്ക് പരിശോധനകൾ നടത്താം.
• സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റി അഗ്രി പ്രോഡക്ട്സ് ലാബിൽ പാലിലും മാംസത്തിലുമുള്ള ആന്റി ബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സംവിധാനമുണ്ട്. മാംസം ഏതു ജന്തുവിന്റെതാണെന്നു തിരിച്ചറിയുന്നതിനുള്ള പരിശോധനയും നടത്താം.
4. ഗോസമൃദ്ധി കന്നുകാലി ഇൻഷ്വറൻസ് പദ്ധതി
കന്നുകാലികൾക്കും ക്ഷീരകർഷകർക്കുമായി ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു. ഇന്ന് സംസ്ഥാനത്തു ലഭ്യമായ കന്നുകാലി ഇൻഷ്വറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കാണെന്നതാണ് ഈ പദ്ധതിയുടെ ആകർഷണം.
• ഉരുക്കളുടെ മരണത്തിനും ഉത്പാദന പ്രത്യുത്പാദന ക്ഷമത നഷ്ടത്തിനുമുള്ള പരിരക്ഷയാണു പദ്ധതി നൽകുന്നത്.
• ഒരു വർഷം, മൂന്നു വർഷം എന്നിങ്ങനെ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്.
• നഷ്ടപരിഹാര തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണു നൽകുന്നത്.
• ജനറൽ വിഭാഗത്തിനു പ്രീമിയം തുകയുടെ 50 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 70 ശതമാനവും പദ്ധതി പ്രകാരം സബ്സിഡി നൽകും.
• ജനറൽ വിഭാഗത്തിന് 65000 രൂപ വിലയിലുള്ള പശുവിനെ ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യാൻ 635 രൂപയും മൂന്നു വർഷത്തേക്ക് 1577 രൂപയും പ്രീമിയമായി നൽകിയാൽ മതിയാകും.
• എസ്സി/എസ്ടി വിഭാഗത്തിന് 65000 രൂപ വിലയിലുള്ള പശുവിനെ ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യാൻ 381 രൂപയും മൂന്ന് വർഷത്തേക്ക് 947 രൂപയും പ്രീമിയമായി നൽകിയാൽ മതിയാകും.
5. കർഷകർക്ക് നഷ്ടപരിഹാരം
വന്യമൃഗങ്ങളുടെ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വൈദ്യുതാഘാതം, സൂര്യതാപം, മറ്റ് അപകടങ്ങൾ, പ്രകൃതിദുരന്തം, ആന്ത്രാക്സ്, പേവിഷബാധ, ആടുവസന്ത, താറാവു വസന്ത, പക്ഷിപ്പനി തുടങ്ങിയവ മൂലം ഉരുക്കൾ, കോഴി-താറാവ് എന്നിവ നഷ്ടപ്പെടുന്ന കർഷകർക്ക് ആനുകൂല്യം ലഭിക്കും. നഷ്ടപരിഹാരത്തിനു മറ്റു സ്രോതസുകളില്ലാത്തവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്തവരുമായ കർഷകർക്കാണ് ഈ നഷ്ടപരിഹാരത്തിന് അർഹത.
6. പ്രത്യേക കന്നുകാലി വികസന ഗോവർധിനി പദ്ധതികൾ
സംസ്ഥാനത്തു ശരാശരി നാലുലക്ഷത്തോളം കന്നുകുട്ടികൾ ജനിക്കുന്നതായാണു കണക്കാക്കുന്നത്. ഇതിൽ രണ്ടു ലക്ഷത്തോളം പശുക്കുട്ടികളാണ്. ഇപ്രകാരം ജനിക്കുന്ന മുഴുവൻ പശുക്കുട്ടികൾക്കും ശാസ്ത്രീയ പരിചരണം ലഭ്യമാക്കാനാണ് കന്നുകുട്ടി പരിപാലന-ഗോവർധിനി പദ്ധതി നടപ്പിലാക്കുന്നത്.
സബ്സിഡി നിരക്കിൽ തീറ്റയും ഇൻഷ്വറൻസ് പരിരക്ഷയും ശാസ്ത്രീയ പരിപാലനവും പദ്ധതിയിൽ അംഗമാകുന്നവർക്കു ലഭിക്കും. കന്നുകാലികളുടെ ആദ്യ പ്രസവത്തിന്റെ കാലദൈർഘ്യം, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള എന്നിവ കുറയ്ക്കുന്നതിനും മികച്ച ഉത്പാദനശേഷിയുള്ള കന്നുകാലികളെ ഉരുത്തിരിച്ചെടുക്കുന്നതിനും ഈ പദ്ധതി സഹായകമാണ്. ഒരു പശുക്കുട്ടിക്ക് 12500 രൂപ സബ്സിഡി ലഭിക്കും.
7. മറ്റു പദ്ധതികൾ
മൃഗസംരക്ഷണ വകുപ്പിന്റെ മറ്റു പദ്ധതികൾ ചുവടെ നൽകുന്നു.
സ്കൂൾ പൗൾട്രി ക്ലബ്
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അഞ്ചു മുതൽ ഒന്പതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അഞ്ചു കോഴികുഞ്ഞുങ്ങളും തീറ്റയും നൽകുന്ന പദ്ധതിയാണിത്. ഒരു വിദ്യാലയത്തിലെ 50 വിദ്യാർഥികൾക്കു വീതം പദ്ധതി ആനുകൂല്യം ലഭിക്കും.
8. മാതൃക മൃഗസംരക്ഷണ ഗ്രാമം
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 20 പഞ്ചായത്തുകളിൽ മൃഗസംരക്ഷണ മേഖലയിലുള്ള പദ്ധതികൾ നടപ്പിലാക്കി മാതൃകാ മൃഗസംരക്ഷണ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. അതാതു മേഖലാടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന പ്രോജക്ടുകൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായമായി ഒരു പഞ്ചായത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുന്നു.
ഗോട്ട്സാറ്റലൈറ്റ് പദ്ധതി
ഒരു ഗുണഭോക്താവിന് 25000 രൂപ ധനസഹായം. അഞ്ചു പെണ്ണാടും ഒരു മുട്ടനാടും നൽകുന്ന പദ്ധതി.
ആടു വളർത്തൽ യൂണിറ്റുകൾ
19 പെണ്ണാടും ഒരു മുട്ടനാടും ഉൾപ്പെടെ 20 ആടുകളടങ്ങുന്ന യൂണിറ്റുകൾ സ്ഥാപിക്കാൻ സഹായം. ഒരു ഗുണഭോക്താവിന് ഒരു ലക്ഷം രൂപയാണു ധനസഹായം.
മൂരിക്കുട്ടി വളർത്തൽ പദ്ധതി
ഒരു മൂരിക്കുട്ടി അടങ്ങുന്ന ഒരു യൂണിറ്റിന് 10000 രൂപ ധനസഹായം നൽകും.
ലോണുകൾക്കുള്ള പലിശ സബ്സിഡി
മൃഗസംരക്ഷണ മേഖലയിൽ കർഷകർ എടുക്കുന്ന ദീർഘകാല ലോണുകളുടെ പലിശയിനത്തിൽ 5000 രൂപ വരെ പരിധി നിശ്ചയിച്ച് സബ്സിഡി നൽകും.
9. കേന്ദ്രാവിഷ്കൃത പദ്ധതികൾ
നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ, ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കണ്ട്രോൾ എന്നിവയ്ക്കു കീഴിൽ കർഷക സഹായപദ്ധതികളുണ്ട്. കുളന്പുരോഗ പ്രതിരോധകുത്തിവയ്പ് നൽകുന്നത് ഇതിനു കീഴിലാണ്.
നാഷണൽ ലൈവ്സ്റ്റോക്ക് മിഷന്റെ സഹായത്തോടെ തിരുവനന്തപുരം പാറശാലയിലുള്ള ആടുവളർത്തൽ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും ആടുകളെ വാങ്ങുന്നതിനുമായി 3.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
10. ജീവനോപാധി സഹായ പാക്കേജ്
മൃഗസംരക്ഷണ മേഖലയെ പുനരുദ്ധരിക്കുന്നതിനായി 77 കോടി രൂപയുടെ ജീവനോപാധി സഹായ പാക്കേജ് നടപ്പാക്കുന്നു. പശുവളർത്തൽ, കിടാരി വളർത്തൽ, ശാസ്ത്രീയതൊഴുത്തു നിർമാണം, സബ്സിഡി നിരക്കിൽ കാലിത്തീറ്റ, യന്ത്രവത്കരണം, തീറ്റപ്പുൽ കൃഷി, പന്നി, ആട്, കോഴി, താറാവ് വളർത്തൽ പദ്ധതികൾ, കന്നുകുട്ടി പരിപാലനത്തിനുള്ള ധനസഹായം തുടങ്ങി വിവിധ പദ്ധതികളാണു പാക്കേജിലൂടെ നടപ്പാക്കുന്നത്.
11. കേരള ചിക്കൻ പദ്ധതി
മൃഗസംരക്ഷണ വകുപ്പ് നോഡൽ ഏജൻസിയായി നടപ്പാക്കുന്ന പദ്ധതിയാണ് കേരളചിക്കൻ പദ്ധതി. 63.11 കോടി രൂപയുടെ പദ്ധതിക്കാണു റീബിൾഡ് കേരളയിലൂടെ അനുമതി ലഭിച്ചിട്ടുള്ളത്.
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും
മൃഗസംരക്ഷണ വകുപ്പിന്റെ ഭൂരിഭാഗം സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറിയിട്ടുള്ളതാണ്. മൃഗാശുപത്രിക്കു മരുന്നു വാങ്ങൽ, അടിസ്ഥാന സൗകര്യ വികസനം, കോഴി, ആട് കന്നുകാലി വളർത്തൽ പദ്ധതികൾ തുടങ്ങിയവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖാന്തിരം നടപ്പിലാക്കുന്നത്. കൂടാതെ തെരുവുനായ നിയന്ത്രണത്തിനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്കു സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പാണു നൽകുന്നത്.
മൃഗസംരക്ഷണ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ചെറ്റച്ചൽ ഫാമിൽ നിന്നു നഗരപ്രദേശത്തേക്ക് ശുദ്ധമായ ഫാം ഫ്രഷ് പാൽ എത്തിക്കുന്ന ഗ്രീൻ മിൽക്ക് പദ്ധതി നടപ്പാക്കുന്നുണ്ട്.
സി.എസ്. അനിത