സംയോജിതകൃഷി വിജയാനുഭവങ്ങൾ അറിയാൻ ആരെ സമീപിക്കണമെന്ന ചോദ്യത്തിനു താമരശേരി കട്ടിപ്പാറയിൽ ഒറ്റ ഉത്തരമേയുള്ളൂ- ഇട്ട്യേപാറയിൽ സിബി ഫ്രാൻസീസിനെ. എല്ലാതരം കൃഷിയിലും മികച്ച നേട്ടം കൈവരിക്കുന്ന നല്ല കർഷകനാണു സിബി. ഒരു വർഷമായി മത്സ്യകൃഷിയിൽ മികവു തെളിയിച്ചു മാതൃകയാകുകയാണ്.
വീടിനു സമീപം ഒന്പതു വലിയ ടാങ്കുകൾ സ്ഥാപിച്ചാണ് സിബി ബയോഫ്ളോക് മത്സ്യകൃഷി നടത്തുന്നത്. ഗിഫ്റ്റ് തിലാപ്പിയ, ആറ്റുകൊഞ്ച് ഇനങ്ങളാണു വളർത്തുന്നത്. 10 മീറ്റർ വ്യാസമുള്ള രണ്ടെണ്ണം, നാലു മീറ്റർ വ്യാസമുള്ള ആറെണ്ണം, അഞ്ചു മീറ്റർ വ്യാസമുള്ള ഒരെണ്ണം എന്നിങ്ങനെ ഒന്പതു ടാങ്കുകളാണു സിബി നിർമിച്ചത്. നാലു മീറ്റർ വ്യാസമുള്ള ടാങ്കിന് 50000 രൂപ വീതവും 10 മീറ്റർ ടാങ്കിനു മൂന്നു ലക്ഷവുമാണു നിർമാണച്ചെലവ്.
10 മീറ്റർ വ്യാസമുള്ള ടാങ്കിൽ ഒന്നിൽ പതിനായിരം ഗിഫ്റ്റ് തിലാപ്പിയകളെയും രണ്ടാമത്തേതിൽ 15,000 ആറ്റുകൊഞ്ചിനെയുമാണു വളർത്തുന്നത്. നാലു മീറ്റർ വ്യാസമുള്ള ടാങ്കുകളിൽ ആയിരംവീതം തിലാപ്പിയകളെയിട്ടിരിക്കുന്നു. കാർഗിൽ, ഗ്രോവൽസ് എന്നീ മത്സ്യത്തീറ്റകളാണു നൽകുന്നത്.
കൈയ്യബദ്ധങ്ങൾ ഒന്നും പറ്റാതെ കൃത്യമായി പരിപാലിച്ചാൽ 50 ശതമാനം വരെ ലാഭമുള്ള കൃഷിയാണിതെന്നു സിബി പറയുന്നു.
മണ്ണിനു മുകളിലേക്കു 1.20 മീറ്റർ ഉയരത്തിൽ ടാർപോളിൻ ഷീറ്റും കന്പിയും ഉപയോഗിച്ചാണു ടാങ്കു നിർമിച്ചിരിക്കുന്നത്. ബയോഫ്ളോക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ബയോഫ്ളോക്ക് പ്രവർത്തിക്കുന്നതിന് 24 മണിക്കൂറും വൈദ്യുതി നിർബന്ധമാണ്. വൈദ്യുതി തടസമുണ്ടായാൽ പരിഹരിക്കുന്നതിനു ജനറേറ്ററും ഇൻവേർട്ടറും കരുതിയിട്ടുണ്ട്. വൈദ്യുതി ഇല്ലാതായാൽ വെള്ളത്തിലേക്കുള്ള ഒക്സിജൻ പ്രവാഹം നിലയ്ക്കും. വെള്ളത്തിന്റെ ചലനവും ഇല്ലാതാ കുന്നതോടെ ബയോഫ്ളോക്കുകൾ ടാങ്കിനടിയിൽ അടിഞ്ഞു കൂടി നശിച്ചുപോകും. മത്സ്യങ്ങളുടെ മരണകാരണമാകുന്ന വെള്ളത്തിലെ അമോണിയയെയും ബയോഫ്ളോക്ക് ഇല്ലാതാക്കുമെന്നതാണ് ഈ രീതിയിലെ മറ്റൊരു ഗുണം.
10 മീറ്റർ വ്യാസമുള്ള ടാങ്കിൽ ഒരു ലക്ഷം ലിറ്റർ വെള്ളവും മറ്റു ടാങ്കുകളിൽ 50,000 ലിറ്റർ വരെ വെള്ളവുമാണു നിറയ്ക്കുന്നത്. ടാങ്കു മുകളിലേക്കുയർത്തി നിർമിക്കുന്നതിനാൽ വെള്ളം ഒഴിവാക്കി ടാങ്ക് വൃത്തിയാക്കുന്നതിനും സാധിക്കും.
വിളവെടുപ്പ്
മത്സ്യകുഞ്ഞുങ്ങളെ ടാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ കൃത്യമായി പരിപാലിച്ചാൽ നാലുമാസമാകുന്പോൾ വിൽപ്പന തുടങ്ങാം. തിലാപ്പിയ ഒന്നിന് 250 ഗ്രാം വരെ തൂക്കമുണ്ടാകും. കിലോയ്ക്ക് 250 രൂപക്കാണു വിൽക്കുന്നത്. വീട്ടിലെത്തി ആവശ്യക്കാർ വാങ്ങിപ്പോ കുകയാണു പതിവ്. അതാത് ദിവസ ങ്ങളിൽ വിൽപ്പന നടത്താനുള്ള മീനുകളെ ചെറിയൊരു ടാങ്കിലേക്കു മാറ്റിയിടും. ലോക്ക്ഡൗണ് വന്നതോടെ ആവശ്യത്തിനു മത്സ്യത്തീറ്റ കിട്ടാതായതു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. തീറ്റ കുറഞ്ഞാൽ മീൻ വലുപ്പമെത്താതെ വിളവെടുപ്പു നീളും. ഇപ്പോൾ ആവശ്യക്കാർക്കു മുഴുവൻ കൊടുക്കാൻ മീൻ തികയാത്ത അവസ്ഥയാണ്. ആറ്റു കൊഞ്ച് വിളവെടുക്കാൻ എട്ടു മാസം വേണം. ഒരു കൊഞ്ചിന് 100ഗ്രാം വരെ തൂക്കമുണ്ടാകും. കിലോയ്ക്ക് 700 രൂപ വിലയും ലഭിക്കും.
ആറേക്കർ കൃഷിയിടത്തിൽ സിബി നട്ടുവളർത്താത്ത വിളകളില്ല. തെങ്ങ്, കവുങ്ങ്, റബർ എന്നിവയ്ക്കൊപ്പം എല്ലാത്തരം പഴവർഗങ്ങളും കൃഷിയിടത്തിലുണ്ട്. കന്നുകാലികൾ, കോഴി, താറാവ് തുടങ്ങിയവയും വളർത്തുന്നുണ്ട്. കരിങ്കോഴി ഉൾ പ്പെടെയുള്ള നാടൻ കോഴികളുടെ മുട്ട വിൽക്കുന്നതിനു പകരം കുഞ്ഞു ങ്ങളെ വിരിയിച്ചാണു വിൽക്കുന്നത്. 75 മുതൽ 150 രൂപ വരെ വിലയ്ക്കാണു കുഞ്ഞുങ്ങളെ കൊടുക്കുന്നത്. മുട്ട വിറ്റാൽ ആറു രൂപയാണു ലഭിക്കുന്നത്.
കൃഷിയിൽ ഏറെ ആഭി മുഖ്യമുള്ള സിബിക്ക് ശാസ്ത്രീയ കൃഷി രീതികളിലും നാടൻ കൃഷി രീതിയിലുമെല്ലാം നല്ല പരിചയവും അനുഭവ സന്പത്തുമുണ്ട്. തികഞ്ഞ സാമൂഹിക അവബോധമുള്ള മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണു സിബി. 15 വർഷം മുന്പു താമരശേരി പഞ്ചായത്തു വിഭജിച്ചു കട്ടിപ്പാറ ഗ്രമപഞ്ചായത്ത് രൂപീകരിച്ചപ്പോൾ കട്ടിപ്പാറ ടൗണിനോടു ചേർന്നുള്ള 30 സെന്റ് പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നതിന് സൗജന്യമായി വിട്ടു നൽകി കട്ടിപ്പാറയുടെ വികസനത്തിൽ പങ്കാളിയായി സിബി. കട്ടിപ്പാറയുടെ വികസന മുന്നേറ്റങ്ങളിൽ അന്പത്തിരണ്ടുകാരനായ സിബിയുടെ സാന്നിധ്യം എപ്പോഴുമുണ്ട്.
ഫോണ്: സിബി 9446732460
ജിൽസ് തോമസ്, താമരശേരി
ഫോണ്: 9526680131
വീടിനു സമീപം ഒന്പതു വലിയ ടാങ്കുകൾ സ്ഥാപിച്ചാണ് സിബി ബയോഫ്ളോക് മത്സ്യകൃഷി നടത്തുന്നത്. ഗിഫ്റ്റ് തിലാപ്പിയ, ആറ്റുകൊഞ്ച് ഇനങ്ങളാണു വളർത്തുന്നത്. 10 മീറ്റർ വ്യാസമുള്ള രണ്ടെണ്ണം, നാലു മീറ്റർ വ്യാസമുള്ള ആറെണ്ണം, അഞ്ചു മീറ്റർ വ്യാസമുള്ള ഒരെണ്ണം എന്നിങ്ങനെ ഒന്പതു ടാങ്കുകളാണു സിബി നിർമിച്ചത്. നാലു മീറ്റർ വ്യാസമുള്ള ടാങ്കിന് 50000 രൂപ വീതവും 10 മീറ്റർ ടാങ്കിനു മൂന്നു ലക്ഷവുമാണു നിർമാണച്ചെലവ്.
10 മീറ്റർ വ്യാസമുള്ള ടാങ്കിൽ ഒന്നിൽ പതിനായിരം ഗിഫ്റ്റ് തിലാപ്പിയകളെയും രണ്ടാമത്തേതിൽ 15,000 ആറ്റുകൊഞ്ചിനെയുമാണു വളർത്തുന്നത്. നാലു മീറ്റർ വ്യാസമുള്ള ടാങ്കുകളിൽ ആയിരംവീതം തിലാപ്പിയകളെയിട്ടിരിക്കുന്നു. കാർഗിൽ, ഗ്രോവൽസ് എന്നീ മത്സ്യത്തീറ്റകളാണു നൽകുന്നത്.
കൈയ്യബദ്ധങ്ങൾ ഒന്നും പറ്റാതെ കൃത്യമായി പരിപാലിച്ചാൽ 50 ശതമാനം വരെ ലാഭമുള്ള കൃഷിയാണിതെന്നു സിബി പറയുന്നു.
മണ്ണിനു മുകളിലേക്കു 1.20 മീറ്റർ ഉയരത്തിൽ ടാർപോളിൻ ഷീറ്റും കന്പിയും ഉപയോഗിച്ചാണു ടാങ്കു നിർമിച്ചിരിക്കുന്നത്. ബയോഫ്ളോക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ബയോഫ്ളോക്ക് പ്രവർത്തിക്കുന്നതിന് 24 മണിക്കൂറും വൈദ്യുതി നിർബന്ധമാണ്. വൈദ്യുതി തടസമുണ്ടായാൽ പരിഹരിക്കുന്നതിനു ജനറേറ്ററും ഇൻവേർട്ടറും കരുതിയിട്ടുണ്ട്. വൈദ്യുതി ഇല്ലാതായാൽ വെള്ളത്തിലേക്കുള്ള ഒക്സിജൻ പ്രവാഹം നിലയ്ക്കും. വെള്ളത്തിന്റെ ചലനവും ഇല്ലാതാ കുന്നതോടെ ബയോഫ്ളോക്കുകൾ ടാങ്കിനടിയിൽ അടിഞ്ഞു കൂടി നശിച്ചുപോകും. മത്സ്യങ്ങളുടെ മരണകാരണമാകുന്ന വെള്ളത്തിലെ അമോണിയയെയും ബയോഫ്ളോക്ക് ഇല്ലാതാക്കുമെന്നതാണ് ഈ രീതിയിലെ മറ്റൊരു ഗുണം.
10 മീറ്റർ വ്യാസമുള്ള ടാങ്കിൽ ഒരു ലക്ഷം ലിറ്റർ വെള്ളവും മറ്റു ടാങ്കുകളിൽ 50,000 ലിറ്റർ വരെ വെള്ളവുമാണു നിറയ്ക്കുന്നത്. ടാങ്കു മുകളിലേക്കുയർത്തി നിർമിക്കുന്നതിനാൽ വെള്ളം ഒഴിവാക്കി ടാങ്ക് വൃത്തിയാക്കുന്നതിനും സാധിക്കും.
വിളവെടുപ്പ്
മത്സ്യകുഞ്ഞുങ്ങളെ ടാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ കൃത്യമായി പരിപാലിച്ചാൽ നാലുമാസമാകുന്പോൾ വിൽപ്പന തുടങ്ങാം. തിലാപ്പിയ ഒന്നിന് 250 ഗ്രാം വരെ തൂക്കമുണ്ടാകും. കിലോയ്ക്ക് 250 രൂപക്കാണു വിൽക്കുന്നത്. വീട്ടിലെത്തി ആവശ്യക്കാർ വാങ്ങിപ്പോ കുകയാണു പതിവ്. അതാത് ദിവസ ങ്ങളിൽ വിൽപ്പന നടത്താനുള്ള മീനുകളെ ചെറിയൊരു ടാങ്കിലേക്കു മാറ്റിയിടും. ലോക്ക്ഡൗണ് വന്നതോടെ ആവശ്യത്തിനു മത്സ്യത്തീറ്റ കിട്ടാതായതു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. തീറ്റ കുറഞ്ഞാൽ മീൻ വലുപ്പമെത്താതെ വിളവെടുപ്പു നീളും. ഇപ്പോൾ ആവശ്യക്കാർക്കു മുഴുവൻ കൊടുക്കാൻ മീൻ തികയാത്ത അവസ്ഥയാണ്. ആറ്റു കൊഞ്ച് വിളവെടുക്കാൻ എട്ടു മാസം വേണം. ഒരു കൊഞ്ചിന് 100ഗ്രാം വരെ തൂക്കമുണ്ടാകും. കിലോയ്ക്ക് 700 രൂപ വിലയും ലഭിക്കും.
ആറേക്കർ കൃഷിയിടത്തിൽ സിബി നട്ടുവളർത്താത്ത വിളകളില്ല. തെങ്ങ്, കവുങ്ങ്, റബർ എന്നിവയ്ക്കൊപ്പം എല്ലാത്തരം പഴവർഗങ്ങളും കൃഷിയിടത്തിലുണ്ട്. കന്നുകാലികൾ, കോഴി, താറാവ് തുടങ്ങിയവയും വളർത്തുന്നുണ്ട്. കരിങ്കോഴി ഉൾ പ്പെടെയുള്ള നാടൻ കോഴികളുടെ മുട്ട വിൽക്കുന്നതിനു പകരം കുഞ്ഞു ങ്ങളെ വിരിയിച്ചാണു വിൽക്കുന്നത്. 75 മുതൽ 150 രൂപ വരെ വിലയ്ക്കാണു കുഞ്ഞുങ്ങളെ കൊടുക്കുന്നത്. മുട്ട വിറ്റാൽ ആറു രൂപയാണു ലഭിക്കുന്നത്.
കൃഷിയിൽ ഏറെ ആഭി മുഖ്യമുള്ള സിബിക്ക് ശാസ്ത്രീയ കൃഷി രീതികളിലും നാടൻ കൃഷി രീതിയിലുമെല്ലാം നല്ല പരിചയവും അനുഭവ സന്പത്തുമുണ്ട്. തികഞ്ഞ സാമൂഹിക അവബോധമുള്ള മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയാണു സിബി. 15 വർഷം മുന്പു താമരശേരി പഞ്ചായത്തു വിഭജിച്ചു കട്ടിപ്പാറ ഗ്രമപഞ്ചായത്ത് രൂപീകരിച്ചപ്പോൾ കട്ടിപ്പാറ ടൗണിനോടു ചേർന്നുള്ള 30 സെന്റ് പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നതിന് സൗജന്യമായി വിട്ടു നൽകി കട്ടിപ്പാറയുടെ വികസനത്തിൽ പങ്കാളിയായി സിബി. കട്ടിപ്പാറയുടെ വികസന മുന്നേറ്റങ്ങളിൽ അന്പത്തിരണ്ടുകാരനായ സിബിയുടെ സാന്നിധ്യം എപ്പോഴുമുണ്ട്.
ഫോണ്: സിബി 9446732460
ജിൽസ് തോമസ്, താമരശേരി
ഫോണ്: 9526680131