നാളികേരത്തിന്റെ നാട്ടിൽ തന്നെ ഒരു കുടുംബ സംരംഭം. ചെറുകിട കേര കർഷകനും സംരംഭകനാകാമെന്നു കൂടി തെളിയിക്കുകയാണ് ആലപ്പുഴ പത്തിയൂർ 13-ാം വാർഡിലെ രാധാകൃഷ്ണനും കുടുംബവും.
സംരംഭത്തിനു പൂർണ സഹായവുമായി ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലുമുണ്ട്. തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ (സിപിസിആർഐ) നേതൃത്വത്തിൽ പത്തിയൂർ പഞ്ചായത്തിൽ നടത്തുന്ന "ഫാർമർ ഫസ്റ്റ്’ പദ്ധതിയാണ് രാധാകൃഷ്ണനെ മികച്ച സംരംഭകനാക്കിയത്.
പ്രധാനി ഉരുക്കുവെളിച്ചെണ്ണ
പ്രവാസി ജീവിതശേഷം തിരിച്ചെത്തി. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ഇതിനായി വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തും വായിച്ചും മേഖലയെക്കുറിച്ച് അറിവുനേടി. അങ്ങനെയാണ് തേങ്ങയിൽ നിന്നു മൂല്യവർധിത ഉത്പന്ന നിർമാണം എന്ന ആശയത്തിലെത്തിയത്.
രാധാകൃഷ്ണന്റെ നാളികേരാധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഇന്ന് ഉപഭോക്താക്കൾ ഏറെയാണ്. അര ഹെക്ടറിൽ താഴെ മാത്രം കൃഷിയിടമുള്ള രാധാകൃഷ്ണന്റെ പ്രധാന ഉത്പന്നം ഉരുക്കുവെളിച്ചെണ്ണയാണ്. ഉരുക്കു വെളിച്ചെണ്ണയുടെ ഉത്പാദനം ഇവിടങ്ങളിൽ വളരെ കുറവാണെന്നതും ഈ സംരംഭം തെരഞ്ഞെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ ഫാർമർ ഫസ്റ്റ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമാണ് ഇദ്ദേഹത്തിനു ശാസ്ത്രീയ വശങ്ങൾ പകർന്നു നൽകിയത്. നിർമാണ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധവേണ്ട മൂല്യവർധിത ഉത്പന്നങ്ങളിൽ ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. ലിറ്ററിനു ശരാശരി 1200 രൂപ വിപണിമൂല്യമുണ്ട്. ഉരുക്കു വെളിച്ചെണ്ണ വില്പനയിലൂടെ മികച്ച വരുമാനമാണ് ഇദ്ദേഹം നേടുന്നത്. സാങ്കേതിക മേൽനോട്ടവും വി.സി.ഒ കുക്കറും സിപിസിആർഐ ലഭ്യ മാക്കി. മികച്ച വരുമാനം നേടുന്ന ചെറുകിട വ്യവസായ യൂണിറ്റാണിന്നിത്.
ഉരുക്കുവെളിച്ചെണ്ണയുടെ ഉത്പാദനത്തിനു ശേഷം മിച്ചം വരുന്ന അസംസ്കൃത വസ്തുക്കളുപയോ ഗിച്ച് വിവിധ ഉത്പന്നങ്ങൾ വിപണി യിലെത്തിക്കുന്നു. ചമ്മന്തിപ്പൊടി, തേങ്ങാപ്പാൽ പ്രധാന ഘടകമായ അപ്പംമാവ്, അവലോസുപൊടി, തേങ്ങാ വറുത്തത്, തീയൽ മിക്സ്, കൊക്കോനട്ട് ലഡു, സ്ക്വാഷ്, ദോശച്ചമ്മന്തി, മല്ലിപ്പൊടി, മുളകു പൊടി, പുട്ടുപൊടി, അരിപ്പൊടി തുടങ്ങി പത്തിൽപരം ഉത്പന്നങ്ങളും വിപണനം നടത്തുന്നു.
ഒരു മാസം ശരാശരി മുപ്പതിനായിരത്തോളം രൂപ ലാഭമുണ്ടാക്കുന്ന കാർഷിക സംരംഭമാണിന്ന് "പ്രാണ്‍’ എന്ന ഇവരുടെ ബ്രാൻഡ്. കായംകുളം കരീലകുളങ്ങരയിലാണ് വിപണന കേന്ദ്രം. സംരംഭത്തിനാവശ്യമായ നാളികേരം ഒന്നിന് 24 രൂപ നിരക്കിലാണ് കർഷകരിൽ നിന്നു വാങ്ങുന്നത്. മൂല്യ വർധിത ഉത്പന്നങ്ങളുടെ വൈവിധ്യം, ശുദ്ധമായ ഉത്പാദന പ്രക്രിയ, യന്ത്രവത്കരണം എന്നിവയിലൂടെ മികച്ച നേട്ടം കൈവരിക്കാൻ രാധാകൃഷ് ണനാകുന്നു.
ഗുണമേന്മയുള്ള ഉത്പാദനം യഥാസമയങ്ങളിൽ യന്ത്രവത്കരണം
15 വർഷം മുന്‍പ് ചെറിയ രീതിയിൽ സംരംഭം ആരംഭിക്കുന്പോൾ സാന്പ ത്തിക വെല്ലുവിളികളുണ്ടായിരുന്നു. സംരംഭത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കമൂലം യന്ത്രവത്കരണം സാധി ച്ചിരുന്നില്ല. എന്നാൽ തുടർന്ന് ആവ ശ്യാനുസരണം ഓരോ ഉപകരണങ്ങൾ വാങ്ങി തന്റെ ലാഭം ക്രമേണ വർധി പ്പിക്കാൻ ഇദ്ദേഹം ശ്രദ്ധിച്ചു. വർഷാ വർഷം വർധിച്ചു വന്ന തൃപ്തരായ ഉപഭോക്താക്കൾ കൂടുതൽ നിക്ഷേപം ഈ മേഖലയിൽ നടത്താൻ ഇദ്ദേഹത്തിനു പ്രചോദനമായി.
കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിൽ നിന്നു ഫാർമർ ഫസ്റ്റ് പദ്ധതിയിലുടെ ലഭിച്ച വി.സി.ഒ കുക്കർ ഉരുക്കു വെളിച്ചെണ്ണ ഉത്പാദനത്തിൽ വഴിതിരിവായി.അതിനുശേഷം വെറ്റ് ഗ്രൈൻഡർ, തേങ്ങ തിരുമുന്നതിനുള്ള സ്ക്രയ്പ്പർ, പൊടികൾ വറുക്കുന്നതിനുള്ള റോസ്റ്റ ർ, തേങ്ങാപ്പാൽ പിഴിയുന്നതിനുള്ള സ്ക്രുപ്രസ്, പൾവെറൈസർ, ഉഴുന്ന് അരയ്ക്കുന്നതിനുള്ള ഇൻസ്റ്റന്റ് ഗ്രൈൻഡർ (മിനിമിൽ), ചെറുതും വലുതുമായ സീലിംഗ് മെഷീനുകൾ തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങൾ ഓരോ ഘട്ടത്തിലും സംരംഭത്തിനു കൂട്ടായി.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഒരിക്കൽ വാങ്ങിയവരുടെ അഭിപ്രായങ്ങളാണ് പ്രചാരം വർധിപ്പിച്ചത്. ഗുണമേന്മ ഉറപ്പു വരുത്തുന്ന FSSAI ലൈസൻസ്, പഞ്ചായത്തിൽ നിന്നുള്ള സർട്ടിഫിക്കേഷൻ, മലി നീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ചെറുകിട വ്യവസായ സംരംഭ ങ്ങൾ ക്കുള്ള ലൈസെൻസുകൾ തുടങ്ങി എല്ലാം രാധാകൃഷ്ണൻ കരസ്ഥമാക്കി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നുമൊക്കെ സ്ഥിരമായെത്തുന്ന ഉപഭോക്താക്കൾ സംരംഭ വിജയത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. പത്തിയൂർ പഞ്ചായത്തിലെ നാളികേര കർഷകരിൽ നിന്നു ഗുണമേ·യുള്ള നാളികേരം സംഭരി ക്കുന്നത് കർഷകർക്കും സ്ഥിരവി പണി ഉറപ്പാക്കുന്നു.
നാളികേര ഉത്പന്നങ്ങളുടെ നിർമാണത്തിനു പുറമെ വീട്ടാവശ്യത്തിനു ള്ള പച്ചക്കറികൾ, മഞ്ഞൾ, ഇഞ്ചി, കപ്പ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്ന ഇദ്ദേഹം തികഞ്ഞൊരു കർഷകനുമാണ്. സഹധർമിണിയായ പത്മജ, ഗവേഷണ വിദ്യാർഥിയായ അനു, സാങ്കേതിക വിദ്യാർഥിയായ അനൻ എന്നിവരും ഓരോ പ്രവർത്തനങ്ങൾക്കും കൂട്ടായുണ്ട്.
ചിട്ടയായ പ്രവർത്തനവും കുടുംബാംഗങ്ങളുടെ സഹകരണവും പങ്കാളിത്തവും വിശ്വ സ്ഥത നിലനിർത്തുന്ന സാമൂഹിക ഇടപെടലുകളും ന്ധപ്രാണ്’ എന്ന സംരം ഭത്തെ ഇവരുടെ പ്രാണനാക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപ നം ഫാർമർഫസ്റ്റ് പദ്ധതിയുടെ കീഴി ൽ ആരംഭിച്ച ഓടനാട് കർഷക ഉത്പാദക കന്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ന്ധതെങ്ങും തേങ്ങയും ചതി ക്കില്ല’ എന്ന പഴമൊഴിയുടെ സാക്ഷ്യം കൂടിയാണ് ഈ കുടുംബത്തിന്റെ പ്രവർത്തനങ്ങൾ.
വിലാസം : രാധാകൃഷ്ണൻ കെ.,
പ്രാണ്‍ ട്രേഡേഴ്സ്, എരുവാവെസ്റ്റ്, കരീലക്കുളങ്ങര പോസ്റ്റ്, കായംകുളം, ആലപ്പുഴ- 690512
ഫോണ്‍: 9446856231
ഡോ. അനിതകുമാരി പി.
(പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം)
ജിതിൻ ഷാജു
(സീനിയർ റിസർച്ച് ഫെല്ലോ, ഫാർമർ ഫസ്റ്റ് പദ്ധതി, കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം)
സംരംഭത്തിനു പൂർണ സഹായവുമായി ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലുമുണ്ട്. തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ (സിപിസിആർഐ) നേതൃത്വത്തിൽ പത്തിയൂർ പഞ്ചായത്തിൽ നടത്തുന്ന "ഫാർമർ ഫസ്റ്റ്’ പദ്ധതിയാണ് രാധാകൃഷ്ണനെ മികച്ച സംരംഭകനാക്കിയത്.
പ്രധാനി ഉരുക്കുവെളിച്ചെണ്ണ
പ്രവാസി ജീവിതശേഷം തിരിച്ചെത്തി. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ഇതിനായി വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തും വായിച്ചും മേഖലയെക്കുറിച്ച് അറിവുനേടി. അങ്ങനെയാണ് തേങ്ങയിൽ നിന്നു മൂല്യവർധിത ഉത്പന്ന നിർമാണം എന്ന ആശയത്തിലെത്തിയത്.
രാധാകൃഷ്ണന്റെ നാളികേരാധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഇന്ന് ഉപഭോക്താക്കൾ ഏറെയാണ്. അര ഹെക്ടറിൽ താഴെ മാത്രം കൃഷിയിടമുള്ള രാധാകൃഷ്ണന്റെ പ്രധാന ഉത്പന്നം ഉരുക്കുവെളിച്ചെണ്ണയാണ്. ഉരുക്കു വെളിച്ചെണ്ണയുടെ ഉത്പാദനം ഇവിടങ്ങളിൽ വളരെ കുറവാണെന്നതും ഈ സംരംഭം തെരഞ്ഞെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഭാരതീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ ഫാർമർ ഫസ്റ്റ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമാണ് ഇദ്ദേഹത്തിനു ശാസ്ത്രീയ വശങ്ങൾ പകർന്നു നൽകിയത്. നിർമാണ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധവേണ്ട മൂല്യവർധിത ഉത്പന്നങ്ങളിൽ ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. ലിറ്ററിനു ശരാശരി 1200 രൂപ വിപണിമൂല്യമുണ്ട്. ഉരുക്കു വെളിച്ചെണ്ണ വില്പനയിലൂടെ മികച്ച വരുമാനമാണ് ഇദ്ദേഹം നേടുന്നത്. സാങ്കേതിക മേൽനോട്ടവും വി.സി.ഒ കുക്കറും സിപിസിആർഐ ലഭ്യ മാക്കി. മികച്ച വരുമാനം നേടുന്ന ചെറുകിട വ്യവസായ യൂണിറ്റാണിന്നിത്.
ഉരുക്കുവെളിച്ചെണ്ണയുടെ ഉത്പാദനത്തിനു ശേഷം മിച്ചം വരുന്ന അസംസ്കൃത വസ്തുക്കളുപയോ ഗിച്ച് വിവിധ ഉത്പന്നങ്ങൾ വിപണി യിലെത്തിക്കുന്നു. ചമ്മന്തിപ്പൊടി, തേങ്ങാപ്പാൽ പ്രധാന ഘടകമായ അപ്പംമാവ്, അവലോസുപൊടി, തേങ്ങാ വറുത്തത്, തീയൽ മിക്സ്, കൊക്കോനട്ട് ലഡു, സ്ക്വാഷ്, ദോശച്ചമ്മന്തി, മല്ലിപ്പൊടി, മുളകു പൊടി, പുട്ടുപൊടി, അരിപ്പൊടി തുടങ്ങി പത്തിൽപരം ഉത്പന്നങ്ങളും വിപണനം നടത്തുന്നു.
ഒരു മാസം ശരാശരി മുപ്പതിനായിരത്തോളം രൂപ ലാഭമുണ്ടാക്കുന്ന കാർഷിക സംരംഭമാണിന്ന് "പ്രാണ്‍’ എന്ന ഇവരുടെ ബ്രാൻഡ്. കായംകുളം കരീലകുളങ്ങരയിലാണ് വിപണന കേന്ദ്രം. സംരംഭത്തിനാവശ്യമായ നാളികേരം ഒന്നിന് 24 രൂപ നിരക്കിലാണ് കർഷകരിൽ നിന്നു വാങ്ങുന്നത്. മൂല്യ വർധിത ഉത്പന്നങ്ങളുടെ വൈവിധ്യം, ശുദ്ധമായ ഉത്പാദന പ്രക്രിയ, യന്ത്രവത്കരണം എന്നിവയിലൂടെ മികച്ച നേട്ടം കൈവരിക്കാൻ രാധാകൃഷ് ണനാകുന്നു.
ഗുണമേന്മയുള്ള ഉത്പാദനം യഥാസമയങ്ങളിൽ യന്ത്രവത്കരണം
15 വർഷം മുന്‍പ് ചെറിയ രീതിയിൽ സംരംഭം ആരംഭിക്കുന്പോൾ സാന്പ ത്തിക വെല്ലുവിളികളുണ്ടായിരുന്നു. സംരംഭത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കമൂലം യന്ത്രവത്കരണം സാധി ച്ചിരുന്നില്ല. എന്നാൽ തുടർന്ന് ആവ ശ്യാനുസരണം ഓരോ ഉപകരണങ്ങൾ വാങ്ങി തന്റെ ലാഭം ക്രമേണ വർധി പ്പിക്കാൻ ഇദ്ദേഹം ശ്രദ്ധിച്ചു. വർഷാ വർഷം വർധിച്ചു വന്ന തൃപ്തരായ ഉപഭോക്താക്കൾ കൂടുതൽ നിക്ഷേപം ഈ മേഖലയിൽ നടത്താൻ ഇദ്ദേഹത്തിനു പ്രചോദനമായി.
കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിൽ നിന്നു ഫാർമർ ഫസ്റ്റ് പദ്ധതിയിലുടെ ലഭിച്ച വി.സി.ഒ കുക്കർ ഉരുക്കു വെളിച്ചെണ്ണ ഉത്പാദനത്തിൽ വഴിതിരിവായി.അതിനുശേഷം വെറ്റ് ഗ്രൈൻഡർ, തേങ്ങ തിരുമുന്നതിനുള്ള സ്ക്രയ്പ്പർ, പൊടികൾ വറുക്കുന്നതിനുള്ള റോസ്റ്റ ർ, തേങ്ങാപ്പാൽ പിഴിയുന്നതിനുള്ള സ്ക്രുപ്രസ്, പൾവെറൈസർ, ഉഴുന്ന് അരയ്ക്കുന്നതിനുള്ള ഇൻസ്റ്റന്റ് ഗ്രൈൻഡർ (മിനിമിൽ), ചെറുതും വലുതുമായ സീലിംഗ് മെഷീനുകൾ തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങൾ ഓരോ ഘട്ടത്തിലും സംരംഭത്തിനു കൂട്ടായി.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഒരിക്കൽ വാങ്ങിയവരുടെ അഭിപ്രായങ്ങളാണ് പ്രചാരം വർധിപ്പിച്ചത്. ഗുണമേന്മ ഉറപ്പു വരുത്തുന്ന FSSAI ലൈസൻസ്, പഞ്ചായത്തിൽ നിന്നുള്ള സർട്ടിഫിക്കേഷൻ, മലി നീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ചെറുകിട വ്യവസായ സംരംഭ ങ്ങൾ ക്കുള്ള ലൈസെൻസുകൾ തുടങ്ങി എല്ലാം രാധാകൃഷ്ണൻ കരസ്ഥമാക്കി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നുമൊക്കെ സ്ഥിരമായെത്തുന്ന ഉപഭോക്താക്കൾ സംരംഭ വിജയത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. പത്തിയൂർ പഞ്ചായത്തിലെ നാളികേര കർഷകരിൽ നിന്നു ഗുണമേ·യുള്ള നാളികേരം സംഭരി ക്കുന്നത് കർഷകർക്കും സ്ഥിരവി പണി ഉറപ്പാക്കുന്നു.
നാളികേര ഉത്പന്നങ്ങളുടെ നിർമാണത്തിനു പുറമെ വീട്ടാവശ്യത്തിനു ള്ള പച്ചക്കറികൾ, മഞ്ഞൾ, ഇഞ്ചി, കപ്പ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്ന ഇദ്ദേഹം തികഞ്ഞൊരു കർഷകനുമാണ്. സഹധർമിണിയായ പത്മജ, ഗവേഷണ വിദ്യാർഥിയായ അനു, സാങ്കേതിക വിദ്യാർഥിയായ അനൻ എന്നിവരും ഓരോ പ്രവർത്തനങ്ങൾക്കും കൂട്ടായുണ്ട്.
ചിട്ടയായ പ്രവർത്തനവും കുടുംബാംഗങ്ങളുടെ സഹകരണവും പങ്കാളിത്തവും വിശ്വ സ്ഥത നിലനിർത്തുന്ന സാമൂഹിക ഇടപെടലുകളും ന്ധപ്രാണ്’ എന്ന സംരം ഭത്തെ ഇവരുടെ പ്രാണനാക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപ നം ഫാർമർഫസ്റ്റ് പദ്ധതിയുടെ കീഴി ൽ ആരംഭിച്ച ഓടനാട് കർഷക ഉത്പാദക കന്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ന്ധതെങ്ങും തേങ്ങയും ചതി ക്കില്ല’ എന്ന പഴമൊഴിയുടെ സാക്ഷ്യം കൂടിയാണ് ഈ കുടുംബത്തിന്റെ പ്രവർത്തനങ്ങൾ.
വിലാസം : രാധാകൃഷ്ണൻ കെ.,
പ്രാണ്‍ ട്രേഡേഴ്സ്, എരുവാവെസ്റ്റ്, കരീലക്കുളങ്ങര പോസ്റ്റ്, കായംകുളം, ആലപ്പുഴ- 690512
ഫോണ്‍: 9446856231
ഡോ. അനിതകുമാരി പി.
(പ്രിൻസിപ്പൽ സയന്റിസ്റ്റ്, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം)
ജിതിൻ ഷാജു
(സീനിയർ റിസർച്ച് ഫെല്ലോ, ഫാർമർ ഫസ്റ്റ് പദ്ധതി, കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം)