ഞാൻ സുരേഷ് പുത്തൻവീട്. പാലക്കാട് പെരുമാട്ടി പഞ്ചായത്ത് അഞ്ചാം വാർഡ് മുതലാംതോട് പാടശേഖരത്തിലെ നെൽകർഷകനാണ്. കേരളത്തിന്റെ തനതു നാടൻ നെല്ലിനങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നാണു പറയുന്നത്.
എന്നാൽ നാടൻനെല്ലിനങ്ങൾ നാടുനീങ്ങാതിരിക്കാൻ ചില കാര്യങ്ങൾ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു കൃഷിചെയ്യുന്ന കർഷകരുടെ ബുദ്ധിമുട്ടുകൾ അറിയേണ്ടപോലെ അറിയുകയും കൈത്താങ്ങാകുകയും വേണം.
നവര, രക്തശാലി, ഗന്ധകശാല, ജീരകശാല തുടങ്ങി നിരവധി നാടൻ നെല്ലിനങ്ങളാണ് കേരളത്തിനു സ്വന്തമായുള്ളതും ഞാൻ കൃഷി ചെയ്യുന്നതും. സർക്കാരിൽ നിന്നു ഹെക്ടറിന് 10,000 രൂപയാണ് എനിക്കു സഹായമായി ലഭിക്കുന്നത്.
ഒരേക്കറിൽ നാടൻ നെൽകൃഷി ചെയ്യണമെങ്കിൽ 30 കിലോ നെൽവിത്തെങ്കിലും വേണ്ടിവരും. കിലോക്ക് 150 രൂപയ്ക്കു മുകളിലാണ് ഒരുകിലോ നാടൻ നെൽവിത്തിന്റെ ശരാശരി വില. ഇങ്ങനെ നോക്കിയാൽ ഒരേക്കറിലേക്കുള്ള നെൽവിത്തു വില തന്നെ 4500 (150ഃ30) രൂപ വരും. ഒരു ഹെക്ടറിലേക്കുള്ള(2.47 ഏക്കർ) നെൽവിത്തു പോലും സർക്കാർ തുകകൊണ്ട് വാങ്ങാൻ കഴിയില്ല.
നാടൻ ഇനങ്ങളുടെ ചെടിത്തണ്ടിന് ബലക്കുറവായതിനാൽ മഴയത്തു കൃഷിചെയ്യാനാകില്ല. വീണുപോകുമെന്നതിനാലാണിത്. വർഷത്തിൽ ഒരുപ്രാവശ്യമേ കൃഷിചെയ്യാനാകൂ. ഇതിനായി ഒരുവർഷം വിത്തു സൂക്ഷിക്കുന്നതിനും ചെലവുണ്ട്.
സൂക്ഷിക്കുന്ന നെൽവിത്ത് മാസാമാസം വെയിലിൽ ഉണക്കിയില്ലെങ്കിൽ കേടാകും. വറ്റൽ മുളക്, ഗ്രാന്പൂ, വേപ്പില എന്നിവയൊക്കെ ഇട്ടാണ് ഉണക്കിയ നെല്ലു സൂക്ഷിക്കുന്നത്. ഇതിനും നല്ല ചെലവു വരും. വയലൊരുക്കലിനുള്ള ചെലവെന്തെന്നു ഞാൻപറയാതെ കർഷകർക്കു മനസിലാകും. ജൈവരീതിയിൽ ജീവാമൃതവും പഞ്ചഗവ്യവുമൊക്കെ വളമായുപയോഗിച്ചാലേ നാടൻ നെല്ലിന് പറയുന്ന ഗുണങ്ങൾ ലഭിക്കൂ. ഇതിനും നല്ല ചെലവു വരും.
തണ്ടിനു ബലക്കുറവായതിനാൽ കൊയ്ത്തു യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാനും ബുദ്ധിമുട്ടാണ്. കൈ കൊയ്ത്താണു നടത്താറ്. അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങൾക്ക് ഏക്കറിന് രണ്ട്- രണ്ടര ടണ് വിളവു ലഭിക്കുന്പോൾ നാടൻ നെല്ലിനങ്ങൾക്ക് 800-1000 കിലോയാണു ലഭിക്കുന്നത്. ഇത് സപ്ലൈക്കോ എടുക്കില്ല. വില കൂടുതലായതിനാൽ ഇവർ സാധാരണ നെൽവിലയ്ക്ക് എടുത്താലും ശരിയാകില്ല.
ഇനി ഈ നെല്ലുകുത്തി അരിയാക്കാനുള്ള മില്ലുതേടി 30-40 കിലോമീറ്റർ യാത്രചെയ്യണം. റബറൈസ്ഡ് മില്ലിലേ നാടൻ നെല്ലുകുത്താനാകൂ. ഇതിനു വരുന്ന ചെലവ് വേറെ. സൂക്ഷിച്ചു വച്ചാൽ എലി, പെരിച്ചാഴി ശല്യം മൂലം 30 ശതമാനത്തോളം കേടുവരാം. ഇവയിൽ നിന്നു സംരക്ഷിച്ചു വേണം നെല്ലു സൂക്ഷിക്കാൻ. കിലോക്ക് 180-200 രൂപവരെ വിലവരുന്ന നാടൻ നെല്ലുനേടി ആവശ്യക്കാർ അനവധിയെത്താറുണ്ട്. എന്നാലും ഉത്പാദന ചെലവും ലാഭവും കൂടുന്ന സംഖ്യ വിലയാക്കിയാൽ ഇവർക്കൊന്നും അതു താങ്ങാനാവില്ല. അതിനാൽ വില വർധിപ്പിക്കാനുമാകില്ല.
ഇതിനിടയിലും സബ്സിഡി വാങ്ങിയിട്ടും കൃഷി ചെയ്യാതെയും അനുവദിച്ച തുകയ്ക്കുള്ള അത്രയും സ്ഥലത്ത് കൃഷിയിറക്കാതെയും ഇരിക്കുന്ന വിദ്വാൻമാരുമുണ്ട്. നന്നായി കൃഷിചെയ്യുന്ന കർഷകരുടെ പോലും പേരുകളയുന്ന ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനും യഥാർഥ കർഷകരുടെ പക്കലേക്ക് സഹായങ്ങൾ എത്തിക്കാനും കൃഷി ഓഫീസർമാർ ശ്രദ്ധിക്കണം. എങ്കിലേ നമ്മുടെ നാടൻ നെല്ലുകൾ നാടുനീങ്ങാതിരിക്കൂ.
എന്നാൽ നാടൻനെല്ലിനങ്ങൾ നാടുനീങ്ങാതിരിക്കാൻ ചില കാര്യങ്ങൾ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു കൃഷിചെയ്യുന്ന കർഷകരുടെ ബുദ്ധിമുട്ടുകൾ അറിയേണ്ടപോലെ അറിയുകയും കൈത്താങ്ങാകുകയും വേണം.
നവര, രക്തശാലി, ഗന്ധകശാല, ജീരകശാല തുടങ്ങി നിരവധി നാടൻ നെല്ലിനങ്ങളാണ് കേരളത്തിനു സ്വന്തമായുള്ളതും ഞാൻ കൃഷി ചെയ്യുന്നതും. സർക്കാരിൽ നിന്നു ഹെക്ടറിന് 10,000 രൂപയാണ് എനിക്കു സഹായമായി ലഭിക്കുന്നത്.
ഒരേക്കറിൽ നാടൻ നെൽകൃഷി ചെയ്യണമെങ്കിൽ 30 കിലോ നെൽവിത്തെങ്കിലും വേണ്ടിവരും. കിലോക്ക് 150 രൂപയ്ക്കു മുകളിലാണ് ഒരുകിലോ നാടൻ നെൽവിത്തിന്റെ ശരാശരി വില. ഇങ്ങനെ നോക്കിയാൽ ഒരേക്കറിലേക്കുള്ള നെൽവിത്തു വില തന്നെ 4500 (150ഃ30) രൂപ വരും. ഒരു ഹെക്ടറിലേക്കുള്ള(2.47 ഏക്കർ) നെൽവിത്തു പോലും സർക്കാർ തുകകൊണ്ട് വാങ്ങാൻ കഴിയില്ല.
നാടൻ ഇനങ്ങളുടെ ചെടിത്തണ്ടിന് ബലക്കുറവായതിനാൽ മഴയത്തു കൃഷിചെയ്യാനാകില്ല. വീണുപോകുമെന്നതിനാലാണിത്. വർഷത്തിൽ ഒരുപ്രാവശ്യമേ കൃഷിചെയ്യാനാകൂ. ഇതിനായി ഒരുവർഷം വിത്തു സൂക്ഷിക്കുന്നതിനും ചെലവുണ്ട്.
സൂക്ഷിക്കുന്ന നെൽവിത്ത് മാസാമാസം വെയിലിൽ ഉണക്കിയില്ലെങ്കിൽ കേടാകും. വറ്റൽ മുളക്, ഗ്രാന്പൂ, വേപ്പില എന്നിവയൊക്കെ ഇട്ടാണ് ഉണക്കിയ നെല്ലു സൂക്ഷിക്കുന്നത്. ഇതിനും നല്ല ചെലവു വരും. വയലൊരുക്കലിനുള്ള ചെലവെന്തെന്നു ഞാൻപറയാതെ കർഷകർക്കു മനസിലാകും. ജൈവരീതിയിൽ ജീവാമൃതവും പഞ്ചഗവ്യവുമൊക്കെ വളമായുപയോഗിച്ചാലേ നാടൻ നെല്ലിന് പറയുന്ന ഗുണങ്ങൾ ലഭിക്കൂ. ഇതിനും നല്ല ചെലവു വരും.
തണ്ടിനു ബലക്കുറവായതിനാൽ കൊയ്ത്തു യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാനും ബുദ്ധിമുട്ടാണ്. കൈ കൊയ്ത്താണു നടത്താറ്. അത്യുത്പാദന ശേഷിയുള്ള നെല്ലിനങ്ങൾക്ക് ഏക്കറിന് രണ്ട്- രണ്ടര ടണ് വിളവു ലഭിക്കുന്പോൾ നാടൻ നെല്ലിനങ്ങൾക്ക് 800-1000 കിലോയാണു ലഭിക്കുന്നത്. ഇത് സപ്ലൈക്കോ എടുക്കില്ല. വില കൂടുതലായതിനാൽ ഇവർ സാധാരണ നെൽവിലയ്ക്ക് എടുത്താലും ശരിയാകില്ല.
ഇനി ഈ നെല്ലുകുത്തി അരിയാക്കാനുള്ള മില്ലുതേടി 30-40 കിലോമീറ്റർ യാത്രചെയ്യണം. റബറൈസ്ഡ് മില്ലിലേ നാടൻ നെല്ലുകുത്താനാകൂ. ഇതിനു വരുന്ന ചെലവ് വേറെ. സൂക്ഷിച്ചു വച്ചാൽ എലി, പെരിച്ചാഴി ശല്യം മൂലം 30 ശതമാനത്തോളം കേടുവരാം. ഇവയിൽ നിന്നു സംരക്ഷിച്ചു വേണം നെല്ലു സൂക്ഷിക്കാൻ. കിലോക്ക് 180-200 രൂപവരെ വിലവരുന്ന നാടൻ നെല്ലുനേടി ആവശ്യക്കാർ അനവധിയെത്താറുണ്ട്. എന്നാലും ഉത്പാദന ചെലവും ലാഭവും കൂടുന്ന സംഖ്യ വിലയാക്കിയാൽ ഇവർക്കൊന്നും അതു താങ്ങാനാവില്ല. അതിനാൽ വില വർധിപ്പിക്കാനുമാകില്ല.
ഇതിനിടയിലും സബ്സിഡി വാങ്ങിയിട്ടും കൃഷി ചെയ്യാതെയും അനുവദിച്ച തുകയ്ക്കുള്ള അത്രയും സ്ഥലത്ത് കൃഷിയിറക്കാതെയും ഇരിക്കുന്ന വിദ്വാൻമാരുമുണ്ട്. നന്നായി കൃഷിചെയ്യുന്ന കർഷകരുടെ പോലും പേരുകളയുന്ന ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാനും യഥാർഥ കർഷകരുടെ പക്കലേക്ക് സഹായങ്ങൾ എത്തിക്കാനും കൃഷി ഓഫീസർമാർ ശ്രദ്ധിക്കണം. എങ്കിലേ നമ്മുടെ നാടൻ നെല്ലുകൾ നാടുനീങ്ങാതിരിക്കൂ.