തടയാനാവില്ല; ലക്ഷങ്ങൾ സംസ്കാര ചടങ്ങുകൾ വീക്ഷിച്ചു

11:46 AM May 06, 2020 | Deepika.com
കോവിഡിന്‍റെ നിയന്ത്രണങ്ങളാൽ വാഴത്തോപ്പ് കത്തീഡ്രലിൽ ആളുകൾക്ക് എത്താനായില്ലെങ്കിലും ജനലക്ഷങ്ങളാണ് സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായത്.

ഇടുക്കിയുടെ പ്രഥമ ഇടയന്‍റെ സംസ്കാര ചടങ്ങുകൾ രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലും യൂടൂബിലുമായി കണ്ടത് ഒരുലക്ഷത്തിലധികം പേരാണ്. ഇതുകൂടാതെ പ്രാദേശിക ചാനലുകൾ വഴിയും ധാരാളംപേർ സംസ്കാര ശുശ്രൂഷയിൽ പങ്കാളികളായി.

വിദേശ രാജ്യങ്ങളിലുള്ളവർക്കുപോലും പിതാവിന്‍റെ സംസ്കാര ശുശ്രൂഷ കാണാനായി. മാധ്യമ പ്രവർത്തർക്കുപോലും സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നെങ്കിലും പിതാവിനോടുള്ള സ്നേഹത്തിനുമുന്പിൽ അതൊന്നും പ്രശ്നമായില്ല.