കോവിഡ് ബാധിച്ച 499 പേരിൽ ഇപ്പോൾ ചികിത്സയിലുള്ളത് വെറും 34 പേർ മാത്രം

07:20 PM May 04, 2020 | Deepika.com
കോവിഡ് ബാധിച്ച് നിലവിൽ കേരളത്തിൽ ചികിത്സയിൽ കഴിയുന്നത് വെറും 34 പേർ. തിങ്കളാഴ്ച 61 പേർ രോഗമുക്തി നേടിയതോടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ വൻ കുറവുണ്ടായത്.

കണ്ണൂർ- 19 ,കാസർഗോഡ്- 2, ഇടുക്കി- 11, കോഴിക്കോട്- 4, കൊല്ലം- 9, കോട്ടയം- 12, മലപ്പുറം- 2, തിരുവനന്തപുരം- 2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഇതോടെ കോവിഡ് മുക്ത ജില്ലകളായി മാറി.

499 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,724 പേർ നിരീക്ഷണത്തിലുണ്ട്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ് നീരീക്ഷണത്തിൽ കഴിയുന്നത്.

ഇതുവരെ 33,010 സാന്പിൾ പരിശോധനയ്ക്ക് അയച്ചു. 32,315 എണ്ണത്തിൽ രോഗബാധയില്ലെന്നു കണ്ടെത്തി. സംസ്ഥാനത്ത് നിലവിൽ 84 ഹോട്സ്പോട്ടുകളാണുള്ളത്. തിങ്കളാഴ്ച പുതിയ കൂട്ടിചേർക്കലുകൾ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.