വിദ്യാർഥികൾക്കു വായ്പാ സൗകര്യമൊരുക്കി ജർമനി

03:53 PM May 04, 2020 | Deepika.com
കോവിഡ് -19ന്‍റെ താണ്ഡവത്തിൽ നട്ടംതിരിയുന്ന ജർമനിയിലെ വിദ്യാർഥികൾക്കു വായ്പാ സൗകര്യമൊരുക്കി വിദ്യാഭ്യാസ മന്ത്രി ആൻയ കാർലിസെക് ഉത്തരവായി.വിദ്യാഭ്യാസത്തിനായി ജർമനിയിലെത്തിയ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഇതു സഹായകമാകും. സ്റ്റുഡന്‍റ് വീസയിൽ ജർമനിയിലെത്തിയവർക്ക് ഉപജീവനത്തിനായി പാർട്ട്ടൈം ജോലി ചെയ്യാൻ അനുവാദമുണ്ട്.

ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനും മാസത്തിൽ നികുതി രഹിതമായി 450 യൂറോ വരെ സന്പാദിക്കാനും ‌നിലവിൽ കഴിയും. എന്നാൽ, ലോക്ക്ഡൗണ്‍ മൂലം ജോലികൾ തടസപ്പെട്ടതോടെ വിദ്യാർഥികൾ പ്രതിസന്ധിയിലാണ്. ഇതോടെയാണ് പ്രതിമാസം 650 യൂറോ വായ്പ നൽകാൻ തീരുമാനിച്ചത്. ഇതിനായി 100 മില്യൻ യൂറോയുടെ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നു മുതൽ ഓരോ വിദ്യാർഥിക്കും പലിശരഹിതമായി ഓരോ മാസവും 650 യൂറോ ലഭിക്കും. ജർമനിയിൽ പഠനം നടത്തുന്ന എല്ലാവർക്കും ആനുകൂല്യം ലഭിക്കും. 2021 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. വായ്പയ്ക്കുള്ള അപേക്ഷകൾ മേയ് എട്ടുമുതൽ സ്വീകരിക്കും.

സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്ഡബ്ല്യു ബാങ്ക് മുഖേനയാണ് വായ്പകൾ സാധ്യമാക്കുന്നത്. പേയ്മെന്‍റ് ഘട്ടം കഴിഞ്ഞ് ആറു മുതൽ 23 മാസം വരെ കാലയളവാണു തിരിച്ചടവിനുള്ളത്. വിദ്യാർഥികൾ സാധാരണ പ്രയോജനപ്പെടുത്തുന്ന സൂപ്പർമാർക്കറ്റുകളിൽ സഹായികൾ, റസ്റ്ററന്‍റുകളിൽ, പബ്ബ് വെയിറ്റർമാർ, ഇവന്‍റുകളിലെ സഹായികൾ, ക്ലബ് ഡിജെകൾ തുടങ്ങിയ ജോലികളൊന്നും നിലവിൽ നടക്കുന്നില്ല.

ജർമനിയിലെ മൊത്തം വിദ്യാർഥികളിൽ 13 ശതമാനം അന്താരാഷ്‌ട്ര വിദ്യാർഥികളാണ്. ജർമനിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സംഖ്യയിൽ ക്രമാനുഗതമായ വർധനയുണ്ട്. ഇത് 2008 മുതൽ എഴു വർഷംകൊണ്ട് 53 ശതമാനമായി വർധിച്ചു. ഇവരിൽ 80 ശതമാനമാത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ യൂണിവേഴ്സിറ്റി മേഖലകളിൽ പഠനമോ ഗവേഷണമോ നടത്തുന്നു. ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 20,810 (വിന്‍റർ സെമസ്റ്റർ 2018/19) ആണ്. ഇതിൽത്തന്നെ നല്ലൊരു ശതമാനം മലയാളികളുമാണ്.