കടൽകവർന്ന പ്രതാപകാലത്തിന്റെ അവശേഷിപ്പുകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണു ധനുഷ്കോടി. ഇവിടത്തെ ഓരോ ശേഷിപ്പുകൾക്കും ഓരോരോ കഥകൾ പറയാനുണ്ടാകും. റെയിൽവേ സ്റ്റേഷനും സ്കൂളും ആരാധനാലയങ്ങളും കന്പോളങ്ങളുമെല്ലാമായി സന്പന്നമായിരുന്ന ധനുഷ്കോടിയെ മണിക്കൂറുകൾകൊണ്ടാണു പ്രകൃതി തകർത്തെറിഞ്ഞത്. തമിഴ്നാട്ടിലെ പാന്പൻ ദ്വീപിന്റെ ഭാഗമാണു ധനുഷ്കോടി. പൗരാണികതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സംഗമസ്ഥലംകൂടിയാണ് ഇവിടം. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജൻമനാടായ രാമേശ്വരം ഇതിനു സമീപത്തു തന്നെയാണ്.
ധനുഷ്കോടിയിലെ സൂര്യോദയവും അസ്തമയവും ആരെയും ആകർഷിക്കുന്നതാണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്നതും ഇവിടെത്തന്നെയാണ്. പുരാണ കാവ്യമായ രാമായണവുമായി ബന്ധപ്പെട്ട് നിരവധി കഥകളും ധനുഷ്കോടിയോട് ചേർന്നുനിൽക്കുന്നു. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്ന പാക് കടലിടുക്കും ഇവിടെയാണുള്ളത്.
കടലെടുത്ത പട്ടണം
ഒരുകാലത്തു പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന ഒരു പട്ടണം ധനുഷ്കോടിയിലുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനും സ്കൂളുകളും ആരാധനാലയങ്ങളും കന്പോളങ്ങളും ആശുപത്രിയും എല്ലാംകൊണ്ടു പുരോഗതിയിലേക്കു നീങ്ങുകയായിരുന്ന ആ പട്ടണത്തെ പ്രകൃതി കൊടുങ്കാറ്റിന്റെയും രാക്ഷസത്തിരമാലകളുടെയും രൂപത്തിൽ തച്ചുതകർത്തു. 1964ലെ ആ ദുരന്തത്തിൽ ഏകദേശം 1,800 പേരാണ് മരണമടഞ്ഞത്. സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശം താമസയോഗ്യമല്ലാതെ വന്നതോടെ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു ഗോസ്റ്റ് ടൗണ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നു പഴയ പട്ടണത്തിന്റെ അസ്ഥികൂടങ്ങൾ മാത്രമാണു ധനുഷ്കോടിയിൽ കാണാൻ സാധിക്കുക. പ്രളയത്തിൽ മുങ്ങിപ്പോയ നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പഴയ റെയിൽവേ സ്റ്റേഷന്റെ ഒരുഭാഗം ഇന്നും നിലകൊള്ളുന്നു. അല്പം മാറി പഴയ ക്രൈസ്തവ ദേവാലയവും അതിനോടു ചേർന്നു പഴയ വിദ്യാലയവും ചെറുകന്പോളവും ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി കാണാം. ഏതാനും ചില മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും ഇവിടെ പാർക്കുന്നുണ്ട്.
തൊട്ടടുത്ത് ശ്രീലങ്ക
ധനുഷ്കോടിയിൽനിന്ന് ഏകദേശം 29 കിലോമീറ്റർ അകലം മാത്രമേ ശ്രീലങ്കയിലെ തലൈമന്നാറിലേക്കുള്ളു. പ്രകൃതി ദുരന്തത്തിൽ പാന്പനേയും ധനുഷ്കോടിയേയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർക്കപ്പെടുന്നതുവരെ ട്രെയിൻ സർവീസും അതിന് അനുബന്ധമായി ശ്രീലങ്കയിലേയ്ക്കു ബോട്ട് സർവീസും നിലനിന്നിരുന്നു. ഫെറി ബോട്ടുകളിലാണ് അക്കാലത്തു മദ്രാസിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും ധനുഷ്കോടിയിലെത്തുന്ന യാത്രക്കാരെ തലൈമന്നാറിലേക്ക് കൊണ്ടുപോയിരുന്നത്. ശ്രീലങ്കയിലേക്കുള്ള ഭാഗത്ത് കടലിൽ നിരവധി പാറക്കെട്ടുകളുമുണ്ട്.
കാഴ്ചകൾ
* മനോഹരമായ ട്രെയിൻ യാത്ര
* പാന്പൻ പാലം
* രാമേശ്വരം ക്ഷേത്രം
* രാമേശ്വരം ബീച്ച്
* രാമേശ്വരം ലൈറ്റ് ഹൗസ്
* എ.പി.ജെ. അബ്ദുൾ
* കലാമിന്റെ സ്മൃതിമണ്ഡപം
* കലാമിന്റെ വീട്
* പൈൻമരക്കാടുകൾ
* ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന സ്ഥലം
* ഇപ്പോഴും സംരക്ഷിച്ചിട്ടുള്ള വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പാറക്കഷണങ്ങൾ
* അരിച്ചൽ മുനൈ
* ധനുഷ്കോടി വ്യൂ പോയിന്റ്
* ധനുഷ്കോടി ബീച്ച്
* സൂര്യോദയവും അസ്തമയവും
* പഴയ ധനുഷ്കോടി പട്ടണത്തിന്റെ ശേഷിപ്പുകൾ
* പാക് കടലിടുക്ക്
ധനുഷ്കോടിയിലേക്ക് എത്തിച്ചേരാൻ
രാമേശ്വരമാണു ധനുഷ്കോടിക്കടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെനിന്ന് 23 കിലോമീറ്റർ യാത്രചെയ്താൽ ധനുഷ്കോടിയിലെ വ്യൂപോയിന്റിലെത്താം.
എറണാകുളത്തുനിന്ന് എല്ലാ ചൊവ്വാഴ്ചയും രാമേശ്വരത്തേക്കു സ്പെഷൽ ട്രെയിൻ ഓടുന്നുണ്ട്. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
രാമേശ്വരത്തുനിന്നു ധനുഷ്കോടിയിലേക്കു ബസുകൾ ലഭിക്കും. 22 രൂപയാണു ടിക്കറ്റ് നിരക്ക്. മധുരയാണ് അടുത്ത വിമാനത്താവളം 202 കിലോമീറ്റർ ദൂരം. തിരുവനന്തപുരം വിമാനത്താവളം 398 കിലോമീറ്റർ.
റോഡ് മാർഗം തിരുവനന്തപുരത്തുനിന്നു നാഗർകോവിൽ-തിരുനെൽവേലി-രാമനാഥപുരം-രാമേശ്വരം വഴി 400 കിലോമീറ്റർ ദൂരം.
കൊച്ചിയിൽനിന്നു മൂന്നാർ-തേനിമധുര-രാമനാഥപുരം-രാമേശ്വരം വഴി 488 കിലോമീറ്റർ.
കോഴിക്കോടുനിന്ന പാലക്കാട്-പൊള്ളാച്ചി-ദിണ്ഡിഗൽ-മധുര-രാമനാഥപുരം-രാമേശ്വരം വഴി 552 കിലോമീറ്റർ.
ധനുഷ്കോടിയിലെ സൂര്യോദയവും അസ്തമയവും ആരെയും ആകർഷിക്കുന്നതാണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്നതും ഇവിടെത്തന്നെയാണ്. പുരാണ കാവ്യമായ രാമായണവുമായി ബന്ധപ്പെട്ട് നിരവധി കഥകളും ധനുഷ്കോടിയോട് ചേർന്നുനിൽക്കുന്നു. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്ന പാക് കടലിടുക്കും ഇവിടെയാണുള്ളത്.
കടലെടുത്ത പട്ടണം
ഒരുകാലത്തു പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന ഒരു പട്ടണം ധനുഷ്കോടിയിലുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനും സ്കൂളുകളും ആരാധനാലയങ്ങളും കന്പോളങ്ങളും ആശുപത്രിയും എല്ലാംകൊണ്ടു പുരോഗതിയിലേക്കു നീങ്ങുകയായിരുന്ന ആ പട്ടണത്തെ പ്രകൃതി കൊടുങ്കാറ്റിന്റെയും രാക്ഷസത്തിരമാലകളുടെയും രൂപത്തിൽ തച്ചുതകർത്തു. 1964ലെ ആ ദുരന്തത്തിൽ ഏകദേശം 1,800 പേരാണ് മരണമടഞ്ഞത്. സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശം താമസയോഗ്യമല്ലാതെ വന്നതോടെ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു ഗോസ്റ്റ് ടൗണ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നു പഴയ പട്ടണത്തിന്റെ അസ്ഥികൂടങ്ങൾ മാത്രമാണു ധനുഷ്കോടിയിൽ കാണാൻ സാധിക്കുക. പ്രളയത്തിൽ മുങ്ങിപ്പോയ നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പഴയ റെയിൽവേ സ്റ്റേഷന്റെ ഒരുഭാഗം ഇന്നും നിലകൊള്ളുന്നു. അല്പം മാറി പഴയ ക്രൈസ്തവ ദേവാലയവും അതിനോടു ചേർന്നു പഴയ വിദ്യാലയവും ചെറുകന്പോളവും ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി കാണാം. ഏതാനും ചില മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും ഇവിടെ പാർക്കുന്നുണ്ട്.
തൊട്ടടുത്ത് ശ്രീലങ്ക
ധനുഷ്കോടിയിൽനിന്ന് ഏകദേശം 29 കിലോമീറ്റർ അകലം മാത്രമേ ശ്രീലങ്കയിലെ തലൈമന്നാറിലേക്കുള്ളു. പ്രകൃതി ദുരന്തത്തിൽ പാന്പനേയും ധനുഷ്കോടിയേയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർക്കപ്പെടുന്നതുവരെ ട്രെയിൻ സർവീസും അതിന് അനുബന്ധമായി ശ്രീലങ്കയിലേയ്ക്കു ബോട്ട് സർവീസും നിലനിന്നിരുന്നു. ഫെറി ബോട്ടുകളിലാണ് അക്കാലത്തു മദ്രാസിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും ധനുഷ്കോടിയിലെത്തുന്ന യാത്രക്കാരെ തലൈമന്നാറിലേക്ക് കൊണ്ടുപോയിരുന്നത്. ശ്രീലങ്കയിലേക്കുള്ള ഭാഗത്ത് കടലിൽ നിരവധി പാറക്കെട്ടുകളുമുണ്ട്.
കാഴ്ചകൾ
* മനോഹരമായ ട്രെയിൻ യാത്ര
* പാന്പൻ പാലം
* രാമേശ്വരം ക്ഷേത്രം
* രാമേശ്വരം ബീച്ച്
* രാമേശ്വരം ലൈറ്റ് ഹൗസ്
* എ.പി.ജെ. അബ്ദുൾ
* കലാമിന്റെ സ്മൃതിമണ്ഡപം
* കലാമിന്റെ വീട്
* പൈൻമരക്കാടുകൾ
* ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന സ്ഥലം
* ഇപ്പോഴും സംരക്ഷിച്ചിട്ടുള്ള വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പാറക്കഷണങ്ങൾ
* അരിച്ചൽ മുനൈ
* ധനുഷ്കോടി വ്യൂ പോയിന്റ്
* ധനുഷ്കോടി ബീച്ച്
* സൂര്യോദയവും അസ്തമയവും
* പഴയ ധനുഷ്കോടി പട്ടണത്തിന്റെ ശേഷിപ്പുകൾ
* പാക് കടലിടുക്ക്
ധനുഷ്കോടിയിലേക്ക് എത്തിച്ചേരാൻ
രാമേശ്വരമാണു ധനുഷ്കോടിക്കടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെനിന്ന് 23 കിലോമീറ്റർ യാത്രചെയ്താൽ ധനുഷ്കോടിയിലെ വ്യൂപോയിന്റിലെത്താം.
എറണാകുളത്തുനിന്ന് എല്ലാ ചൊവ്വാഴ്ചയും രാമേശ്വരത്തേക്കു സ്പെഷൽ ട്രെയിൻ ഓടുന്നുണ്ട്. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
രാമേശ്വരത്തുനിന്നു ധനുഷ്കോടിയിലേക്കു ബസുകൾ ലഭിക്കും. 22 രൂപയാണു ടിക്കറ്റ് നിരക്ക്. മധുരയാണ് അടുത്ത വിമാനത്താവളം 202 കിലോമീറ്റർ ദൂരം. തിരുവനന്തപുരം വിമാനത്താവളം 398 കിലോമീറ്റർ.
റോഡ് മാർഗം തിരുവനന്തപുരത്തുനിന്നു നാഗർകോവിൽ-തിരുനെൽവേലി-രാമനാഥപുരം-രാമേശ്വരം വഴി 400 കിലോമീറ്റർ ദൂരം.
കൊച്ചിയിൽനിന്നു മൂന്നാർ-തേനിമധുര-രാമനാഥപുരം-രാമേശ്വരം വഴി 488 കിലോമീറ്റർ.
കോഴിക്കോടുനിന്ന പാലക്കാട്-പൊള്ളാച്ചി-ദിണ്ഡിഗൽ-മധുര-രാമനാഥപുരം-രാമേശ്വരം വഴി 552 കിലോമീറ്റർ.