ഡേവിസ് പൈനാടത്ത്
ആറ്റുനോറ്റു വളർത്തി വലുതാക്കിയ പെൺമക്കളുടെ ചിതറിത്തെറിച്ച ശരീരം നേരിൽ കാണേണ്ടിവന്നതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല തോമസിന്. ഒരു സ്വകാര്യബസിന്റെ മരണപ്പാച്ചിലിനു രക്തസാക്ഷികളാവുകയായിരുന്നു തൃശൂർ വടക്കാഞ്ചേരി പൊൻപറന്പിൽ തോമസിന്റെയും (സണ്ണി) വത്സയുടെയും മക്കളായ സിനിയയും (19) സോമിയയും (15).
തൃശൂർ വിമല കോളജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയായിരുന്നു സിനിയ. സോമിയ അത്താണി ജെഎംജെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയും. കോളജിൽനിന്നു വന്നശേഷം സോമിയയെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറുമായി പോയതാണ് സിനിയ. അനുജത്തിക്കൊപ്പം മടങ്ങിവരുന്പോൾ പാർളിക്കാട് കനാൽപാലത്തിനടുത്തുവച്ച് മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ആ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ പെൺകുട്ടികളുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു.
ഗൾഫിൽനിന്ന് അവധിക്ക് ഒരാഴ്ചമുന്പ് നാട്ടിലെത്തിയിരുന്ന തോമസ് തൊട്ടുപിറകേ അവിടെയെത്തിയ ബസിലുണ്ടായിരുന്നു. അപകടവും ഗതാഗത സ്തംഭനവുമായതോടെ ബസിൽനിന്നിറങ്ങി ഒരു കിലോമീറ്റർ മാത്രമുള്ള വിട്ടിലേക്കുപോകാൻ മുന്നോട്ടുനടന്ന തോമസ് കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയം തകർത്തുകളഞ്ഞു. സ്വന്തം മക്കൾ...തകർന്ന ശരീരങ്ങൾ...
ഗൾഫിൽ ഏറെക്കാലം ജോലിചെയ്തിരുന്ന തോമസ് ആ ജൂണിൽ അവസാനിപ്പിച്ചു വരാനിരിക്കുകയായിരുന്നു. കാരണവും അദ്ദേഹം പറഞ്ഞു - കുട്ടികൾക്കൊപ്പം ഞാൻ ജീവിച്ചിട്ടില്ല. മുപ്പതുവർഷത്തോളം ഗൾഫിലായിരുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്കായിരുന്നതിനാൽ പലപ്പോഴും ഒരു മാസത്തെ ലീവിനു വന്നാലും പത്തുദിവസം കഴിയുന്പോൾ തിരിച്ചുപോകേണ്ടിവരും. ഞങ്ങൾക്ക് അപ്പച്ചനെ ഒന്നു കാണാൻപോലും കിട്ടുന്നില്ലല്ലോ എന്നു മക്കൾ, പ്രത്യേകിച്ച് സിനിയ, എപ്പോഴും പറയുമായിരുന്നു. ഗൾഫ് വാസം മതിയാക്കുന്നതിൽ മക്കൾ ഏറെ സന്തോഷത്തിലുമായിരുന്നു.
ഒന്നു ബ്രേക്ക് ചെയ്തിരുന്നെങ്കിൽ...
കൺമുന്നിൽ മരിച്ച മക്കളെയോർത്ത് വിതുന്പി ആ പിതാവ് പറഞ്ഞു, ""ബസുകാർ അല്പം മനസാക്ഷി കാണിച്ചിരുന്നെങ്കിൽ ഇളയവളെയെങ്കിലും എനിക്കു കിട്ടുമായിരുന്നു''.
സ്കൂട്ടറിൽനിന്നു തെറിച്ചുവീണ സോമിയ വീണിടത്തുനിന്നു തല ഉയർത്തി എഴുന്നേല്ക്കാൻ ശ്രമിച്ചതാണെന്നു ദൃക്സാക്ഷികളും അവളുടെ സ്കൂളിലെ സഹപാഠികളുമായ വിദ്യാർഥികൾ പറഞ്ഞിരുന്നു. പക്ഷേ, കൊലയാളിബസ് അപ്പോഴേക്കും അവളുടെ ദേഹത്തേക്കു പാഞ്ഞുകയറി...ഒന്നു ബ്രേക്ക് ചെയ്തിരുന്നെങ്കിൽ...
ഇപ്പോൾ നഷ്ടപരിഹാരത്തെച്ചൊല്ലി വാദിക്കുകയാണ് ബസ് ഉടമകൾ. പെൺകുട്ടികളായതിനാൽ നഷ്ടപരിഹാരം കുറവു മതിയെന്നാണത്രെ വാദം. കേസിനെപ്പറ്റി അന്വേഷിക്കാൻ പോകാത്ത തോമസ് ഇതറിഞ്ഞപ്പോൾ പറഞ്ഞു - ഞാൻ 25 ലക്ഷം അങ്ങോട്ടുതരാം. എനിക്കെന്റെ മക്കളെ തന്നാൽ മതി. പറ്റ്വോ...
സദാസമയവും പ്രിയ മക്കളുടെ ചിത്രവും പോക്കറ്റിലിട്ട് നെഞ്ചുനീറി ജീവിക്കുന്ന തോമസ് ദീപികയിൽനിന്നു ഫോണിൽ വിളിക്കുന്പോൾ വേളാങ്കണ്ണിയിലായിരുന്നു. സിനിയയുടെ ജന്മദിനമായ ഓഗസ്റ്റ് 25 ന് എല്ലാ വർഷവും വേളാങ്കണ്ണിയിൽ പോയി ദിവ്യബലിയിൽ സംബന്ധിച്ച് പ്രാർഥിക്കാറുണ്ട് തോമസ്. അന്ന് ഓഗസ്റ്റ് 25 ആയിരുന്നു.
ആളെക്കൊല്ലികൾ
വലിയ വാഹനങ്ങളുടെ മരണപ്പാച്ചിലിൽ മക്കളെ നഷ്ടപ്പെട്ട ഒരുപാടു തോമസുമാരും വത്സമാരുമുണ്ട് കേരളത്തിൽ. ഇരുചക്ര വാഹന യാത്രികരെ തെല്ലും വകവയ്ക്കാതെ പായുന്ന ബസുകളും ടിപ്പറുകളും ലോറികളുമൊക്കെ ആളെക്കൊല്ലികളാകുന്ന സംഭവങ്ങൾ ധാരാളം. എത്രയോ കുടുംബങ്ങളുടെ സന്തോഷത്തിന്റെ നെറുകയിലേക്കാണ് പല വാഹനങ്ങളും പാഞ്ഞുകയറിയത്. എത്രയോ മാതാപിതാക്കൾ കണ്ണീരും കൈയുമായി ജീവിക്കുന്നു.
പോലീസിന്റെ ഔദ്യോഗിക കണക്കു പ്രകാരം, കഴിഞ്ഞ വർഷം നിയമപരമായി വാഹനമോടിച്ചിട്ടും 589 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞു. മറ്റു വാഹനങ്ങളുടെ നിയമലംഘനം തന്നെയാണ് പ്രധാന കാരണം.
ആനപ്പുറത്തിരിക്കുന്നവർക്കു പട്ടിയെ പേടിക്കേണ്ടെന്ന മനോഭാവം വലിയ വാഹനമോടിക്കുന്നവർക്കും അരുതെന്ന് ഇരകളായവരുടെ ബന്ധുക്കൾ പറയുന്നു. സ്വന്തം മകനും മകളും കൊച്ചുമക്കളും പ്രിയപ്പെട്ടവരുമൊക്കെ ചെറുവാഹനങ്ങളുമായി റോഡിലുണ്ടെന്ന് അവർക്കും ഓർമയുണ്ടാകണം.
ഒരായുസിന്റെ കണ്ണീർ
ഓരോ അപകടവും ഒരായുസിന്റെ കണ്ണീരാണ് മാതാപിതാക്കൾക്കു സമ്മാനിക്കുക. മക്കളെ നഷ്ടപ്പെട്ട പല മാതാപിതാക്കളും ഇന്നു മരിച്ചു ജീവിക്കുന്നവരാണ്. പലരേയും അന്വേഷണത്തിനിടെ കണ്ടുമുട്ടാനായി. കണ്ണീരൊഴുക്കുന്ന അവർക്കു പറയാൻ മകന്റെ/മകളുടെ ഒട്ടേറെ വിശേഷങ്ങൾ. വാർധക്യത്തിൽ താങ്ങാകുമെന്നു കരുതിയിരുന്ന മകൻ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും അവരിലുണ്ടായിരുന്നു.
ബിടെക് വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ ഗുരുതരപരിക്കേറ്റ് മൂന്നരവർഷം ശരീരം തളർന്നുകിടന്ന ഏക മകനെ കുഞ്ഞിനെപ്പോലെ നോക്കിയ ഒരമ്മയുണ്ട് തൃശൂരിനടുത്ത കുന്നത്തങ്ങാടിയിൽ. ജീവൻ രക്ഷിച്ചെടുക്കാൻ ലക്ഷങ്ങൾ മുടക്കിയിട്ടും മകൻ മരിച്ചു. ""ഞാൻ നോക്കുമായിരുന്നല്ലോ അവനെ... മരിക്കുംവരെ മുഖം കണ്ടുകൊണ്ടിരിക്കാനെങ്കിലും അവനെ എനിക്കു തന്നില്ലല്ലോ'' എന്നായിരുന്നു അന്ന് ആ അമ്മയുടെ വിലാപം.
അകാലത്തിൽ വിട്ടുപോയ പൊന്നുമോന്റെ മുറി അവൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ നിരത്തി, അവന്റെ വലിയൊരു ഫോട്ടോയും വച്ച് ലൈറ്റുകളിട്ട് സൂക്ഷിക്കുന്ന അമ്മയേയും പരിചയപ്പെട്ടു. സമയം കിട്ടുന്പോഴൊക്കെ അമ്മ ആ മുറിയിൽ വന്നിരിക്കും. ഓർമകൾക്കു മരണമില്ലല്ലോ...എന്നാൽ, മറയൂരിലെ സംഭവം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു.
അന്ത്യചുംബനമേകി മരണം
ഏകമകനെ ബൈക്കപകടത്തിൽ നഷ്ടമായ മാതാപിതാക്കൾ, മകന് അന്ത്യചുംബനം നല്കിയശേഷം കാറിൽ കയറിയിരുന്ന് വിഷം കഴിച്ചുമരിച്ച സംഭവം കേരളത്തെ നടുക്കിയിരുന്നു. നാമക്കൽ ഐക്കാട്ടൂർ ശക്തിവേലിന്റെ ഏകമകൻ നിഷാന്താണ് (18) മരിച്ചത്. മകന്റെ മരണം അറിഞ്ഞെത്തിയ അച്ഛൻ ശക്തിവേലും (48) അമ്മ സുധയും (45) പൊന്നുമോന്റെ മൃതദേഹം കണ്ടതോടെ നെഞ്ചുപൊട്ടിക്കരഞ്ഞു. പിന്നീടു തിരികെ കാറിൽ കയറിയിരുന്നു വിഷം കഴിക്കുകയായിരുന്നു. കാറിൽ കയറിയ ഇവർ ഏറെനേരമായിട്ടും പുറത്തിറങ്ങാത്തതിനെതുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മകനൊപ്പം യാത്രയായി.
റോഡരികിൽ നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോയിൽ ഇടിച്ചശേഷം ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് നിഷാന്തും സുഹൃത്ത് കൃപാകരനും മരിച്ചത്.
രക്തം വീണ ചിത്രങ്ങൾ
ഇടയ്ക്കു മാധ്യമങ്ങളിൽ ചില പരസ്യങ്ങൾ വരും. ചരമവാർഷിക പരസ്യങ്ങൾ. സ്നേഹിച്ചു കൊതിതീരുംമുന്പേ, വിടരുംമുന്പേ കൊഴിഞ്ഞ... എന്നൊക്കെയാവും വാചകങ്ങൾ. യുവാക്കളുടേതാകും ചിത്രം. അന്വേഷിച്ചോളൂ.. മിക്കവാറും മരണങ്ങൾ അപകടങ്ങളിൽതന്നെയാവും.
ബൈക്കപകട വാർത്തയ്ക്കൊപ്പം പത്രം ഓഫീസുകളിലെത്തുക മിക്കവാറും ഫേസ് ബുക്ക് പടങ്ങളാവും. പലതും ഫ്രീക്കൻ സ്റ്റൈലിൽ മുടിയൊക്കെ പലതരത്തിൽ ചെത്തിയൊതുക്കി ഷൈൻ ചെയ്യാൻ തുടങ്ങിയവരുടെ ചെത്തുചിത്രങ്ങൾ. മിക്കവാറും സെൽഫികൾ.. അകാലത്തിൽ പൊലിഞ്ഞ യൗവനം തന്നെയാണ് ചിത്രങ്ങളിലെല്ലാം തെളിയുക.
വേഗം കൊല്ലും, സമയലാഭവുമില്ല
നൂറുകണക്കിനാളുകളുടെ കൊലയാളിയാകുന്ന അമിതവേഗം ആർക്കും കാര്യമായ സമയലാഭമൊന്നും ഉണ്ടാക്കുന്നില്ലെന്നു വിദഗ്ധർ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.
അഞ്ചു കിലോമീറ്റർ ദൂരത്തേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും 60 കിലോമീറ്റർ വേഗത്തിലും പോയാൽ വരുന്ന സമയവ്യത്യാസം വെറും ഒരു മിനിറ്റാണ്. ദൂരം 20 കിലോമീറ്ററാണെങ്കിൽ സമയവ്യത്യാസം നാലു മിനിറ്റ്. 70 കിലോമീറ്റർ വേഗത്തിൽ ഇത്രയും ദൂരം പോയാൽ മൂന്നുമിനിറ്റുകൂടി ലാഭിക്കാം..!
ഓരോ മിനിറ്റും ഇടവിട്ട് ടൈം ഷെഡ്യൂൾ നിർണയിക്കുന്ന അധികൃതരും സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ കുറ്റക്കാരാണ്.
ഒരു വർഷം, 3.78 ലക്ഷം ഇരുചക്രവാഹന യാത്രികർ!
റോഡ് സുരക്ഷ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് പറയുന്നു:
ലോകത്ത് ഓരോ 24 സെക്കൻഡിലും ഒരാൾ റോഡപകടങ്ങളിൽ മരിക്കുന്നു. ഒരു വർഷം13.5 ലക്ഷം പേർ. ഇതിൽ 28 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്; എന്നുവച്ചാൽ, 3.78 ലക്ഷം പേർ. അഞ്ചുകോടിയാണ് പരിക്കേല്ക്കുന്നവരുടെ എണ്ണം.
വികസ്വര - അവികസിത രാജ്യങ്ങളിലാണ് 93 ശതമാനം മരണവും. ഇന്ത്യ ഉൾപ്പെടുന്ന ഈ രാജ്യങ്ങളിലെ ബൈക്ക് - സൈക്കിൾ യാത്രക്കാരും കാൽനടയാത്രികരാണ് ഇരകളിൽ പകുതിയിലേറെയും.
റോഡപകടങ്ങൾ മൂലമുള്ള ആഗോള മരണ നിരക്ക് ഒരു ലക്ഷത്തിൽ 18.2 പേരാണ്. ഏറ്റവും കൂടിയ മരണനിരക്ക് ആഫ്രിക്കയിലും (26.6), ഏഷ്യയിലും (20.7) ആണ്.
അഞ്ചുമുതൽ 29 വയസുവരെ പ്രായപരിധിയിലുള്ളവരുടെ മരണകാരണങ്ങളിൽ ഒന്നാംസ്ഥാനം ഇന്നു റോഡപകടങ്ങൾക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പകർച്ചവ്യാധികളോ യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ മൂലമുള്ള ജീവഹാനിയുമായി താരതമ്യപ്പെടുത്തുന്പോഴും, റോഡപകടങ്ങൾ മൂലമുള്ള ജീവഹാനിയാണ് മുന്നിൽ. അതുകൊണ്ടുതന്നെ റോഡ് സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്കുന്ന ആരോഗ്യ അജൻഡയിലേക്ക് മാറേണ്ടതുണ്ടെന്നും, 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച് ഒ റിപ്പോർട്ടിൽ നിർദേശിച്ചു.
(തുടരും)
ആറ്റുനോറ്റു വളർത്തി വലുതാക്കിയ പെൺമക്കളുടെ ചിതറിത്തെറിച്ച ശരീരം നേരിൽ കാണേണ്ടിവന്നതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല തോമസിന്. ഒരു സ്വകാര്യബസിന്റെ മരണപ്പാച്ചിലിനു രക്തസാക്ഷികളാവുകയായിരുന്നു തൃശൂർ വടക്കാഞ്ചേരി പൊൻപറന്പിൽ തോമസിന്റെയും (സണ്ണി) വത്സയുടെയും മക്കളായ സിനിയയും (19) സോമിയയും (15).
തൃശൂർ വിമല കോളജിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയായിരുന്നു സിനിയ. സോമിയ അത്താണി ജെഎംജെ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയും. കോളജിൽനിന്നു വന്നശേഷം സോമിയയെ സ്കൂളിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറുമായി പോയതാണ് സിനിയ. അനുജത്തിക്കൊപ്പം മടങ്ങിവരുന്പോൾ പാർളിക്കാട് കനാൽപാലത്തിനടുത്തുവച്ച് മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ആ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ പെൺകുട്ടികളുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു.
ഗൾഫിൽനിന്ന് അവധിക്ക് ഒരാഴ്ചമുന്പ് നാട്ടിലെത്തിയിരുന്ന തോമസ് തൊട്ടുപിറകേ അവിടെയെത്തിയ ബസിലുണ്ടായിരുന്നു. അപകടവും ഗതാഗത സ്തംഭനവുമായതോടെ ബസിൽനിന്നിറങ്ങി ഒരു കിലോമീറ്റർ മാത്രമുള്ള വിട്ടിലേക്കുപോകാൻ മുന്നോട്ടുനടന്ന തോമസ് കണ്ട കാഴ്ച അദ്ദേഹത്തിന്റെ ഹൃദയം തകർത്തുകളഞ്ഞു. സ്വന്തം മക്കൾ...തകർന്ന ശരീരങ്ങൾ...
ഗൾഫിൽ ഏറെക്കാലം ജോലിചെയ്തിരുന്ന തോമസ് ആ ജൂണിൽ അവസാനിപ്പിച്ചു വരാനിരിക്കുകയായിരുന്നു. കാരണവും അദ്ദേഹം പറഞ്ഞു - കുട്ടികൾക്കൊപ്പം ഞാൻ ജീവിച്ചിട്ടില്ല. മുപ്പതുവർഷത്തോളം ഗൾഫിലായിരുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്കായിരുന്നതിനാൽ പലപ്പോഴും ഒരു മാസത്തെ ലീവിനു വന്നാലും പത്തുദിവസം കഴിയുന്പോൾ തിരിച്ചുപോകേണ്ടിവരും. ഞങ്ങൾക്ക് അപ്പച്ചനെ ഒന്നു കാണാൻപോലും കിട്ടുന്നില്ലല്ലോ എന്നു മക്കൾ, പ്രത്യേകിച്ച് സിനിയ, എപ്പോഴും പറയുമായിരുന്നു. ഗൾഫ് വാസം മതിയാക്കുന്നതിൽ മക്കൾ ഏറെ സന്തോഷത്തിലുമായിരുന്നു.
ഒന്നു ബ്രേക്ക് ചെയ്തിരുന്നെങ്കിൽ...
കൺമുന്നിൽ മരിച്ച മക്കളെയോർത്ത് വിതുന്പി ആ പിതാവ് പറഞ്ഞു, ""ബസുകാർ അല്പം മനസാക്ഷി കാണിച്ചിരുന്നെങ്കിൽ ഇളയവളെയെങ്കിലും എനിക്കു കിട്ടുമായിരുന്നു''.
സ്കൂട്ടറിൽനിന്നു തെറിച്ചുവീണ സോമിയ വീണിടത്തുനിന്നു തല ഉയർത്തി എഴുന്നേല്ക്കാൻ ശ്രമിച്ചതാണെന്നു ദൃക്സാക്ഷികളും അവളുടെ സ്കൂളിലെ സഹപാഠികളുമായ വിദ്യാർഥികൾ പറഞ്ഞിരുന്നു. പക്ഷേ, കൊലയാളിബസ് അപ്പോഴേക്കും അവളുടെ ദേഹത്തേക്കു പാഞ്ഞുകയറി...ഒന്നു ബ്രേക്ക് ചെയ്തിരുന്നെങ്കിൽ...
ഇപ്പോൾ നഷ്ടപരിഹാരത്തെച്ചൊല്ലി വാദിക്കുകയാണ് ബസ് ഉടമകൾ. പെൺകുട്ടികളായതിനാൽ നഷ്ടപരിഹാരം കുറവു മതിയെന്നാണത്രെ വാദം. കേസിനെപ്പറ്റി അന്വേഷിക്കാൻ പോകാത്ത തോമസ് ഇതറിഞ്ഞപ്പോൾ പറഞ്ഞു - ഞാൻ 25 ലക്ഷം അങ്ങോട്ടുതരാം. എനിക്കെന്റെ മക്കളെ തന്നാൽ മതി. പറ്റ്വോ...
സദാസമയവും പ്രിയ മക്കളുടെ ചിത്രവും പോക്കറ്റിലിട്ട് നെഞ്ചുനീറി ജീവിക്കുന്ന തോമസ് ദീപികയിൽനിന്നു ഫോണിൽ വിളിക്കുന്പോൾ വേളാങ്കണ്ണിയിലായിരുന്നു. സിനിയയുടെ ജന്മദിനമായ ഓഗസ്റ്റ് 25 ന് എല്ലാ വർഷവും വേളാങ്കണ്ണിയിൽ പോയി ദിവ്യബലിയിൽ സംബന്ധിച്ച് പ്രാർഥിക്കാറുണ്ട് തോമസ്. അന്ന് ഓഗസ്റ്റ് 25 ആയിരുന്നു.
ആളെക്കൊല്ലികൾ
വലിയ വാഹനങ്ങളുടെ മരണപ്പാച്ചിലിൽ മക്കളെ നഷ്ടപ്പെട്ട ഒരുപാടു തോമസുമാരും വത്സമാരുമുണ്ട് കേരളത്തിൽ. ഇരുചക്ര വാഹന യാത്രികരെ തെല്ലും വകവയ്ക്കാതെ പായുന്ന ബസുകളും ടിപ്പറുകളും ലോറികളുമൊക്കെ ആളെക്കൊല്ലികളാകുന്ന സംഭവങ്ങൾ ധാരാളം. എത്രയോ കുടുംബങ്ങളുടെ സന്തോഷത്തിന്റെ നെറുകയിലേക്കാണ് പല വാഹനങ്ങളും പാഞ്ഞുകയറിയത്. എത്രയോ മാതാപിതാക്കൾ കണ്ണീരും കൈയുമായി ജീവിക്കുന്നു.
പോലീസിന്റെ ഔദ്യോഗിക കണക്കു പ്രകാരം, കഴിഞ്ഞ വർഷം നിയമപരമായി വാഹനമോടിച്ചിട്ടും 589 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞു. മറ്റു വാഹനങ്ങളുടെ നിയമലംഘനം തന്നെയാണ് പ്രധാന കാരണം.
ആനപ്പുറത്തിരിക്കുന്നവർക്കു പട്ടിയെ പേടിക്കേണ്ടെന്ന മനോഭാവം വലിയ വാഹനമോടിക്കുന്നവർക്കും അരുതെന്ന് ഇരകളായവരുടെ ബന്ധുക്കൾ പറയുന്നു. സ്വന്തം മകനും മകളും കൊച്ചുമക്കളും പ്രിയപ്പെട്ടവരുമൊക്കെ ചെറുവാഹനങ്ങളുമായി റോഡിലുണ്ടെന്ന് അവർക്കും ഓർമയുണ്ടാകണം.
ഒരായുസിന്റെ കണ്ണീർ
ഓരോ അപകടവും ഒരായുസിന്റെ കണ്ണീരാണ് മാതാപിതാക്കൾക്കു സമ്മാനിക്കുക. മക്കളെ നഷ്ടപ്പെട്ട പല മാതാപിതാക്കളും ഇന്നു മരിച്ചു ജീവിക്കുന്നവരാണ്. പലരേയും അന്വേഷണത്തിനിടെ കണ്ടുമുട്ടാനായി. കണ്ണീരൊഴുക്കുന്ന അവർക്കു പറയാൻ മകന്റെ/മകളുടെ ഒട്ടേറെ വിശേഷങ്ങൾ. വാർധക്യത്തിൽ താങ്ങാകുമെന്നു കരുതിയിരുന്ന മകൻ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും അവരിലുണ്ടായിരുന്നു.
ബിടെക് വിദ്യാർഥിയായിരിക്കെ ബൈക്കപകടത്തിൽ ഗുരുതരപരിക്കേറ്റ് മൂന്നരവർഷം ശരീരം തളർന്നുകിടന്ന ഏക മകനെ കുഞ്ഞിനെപ്പോലെ നോക്കിയ ഒരമ്മയുണ്ട് തൃശൂരിനടുത്ത കുന്നത്തങ്ങാടിയിൽ. ജീവൻ രക്ഷിച്ചെടുക്കാൻ ലക്ഷങ്ങൾ മുടക്കിയിട്ടും മകൻ മരിച്ചു. ""ഞാൻ നോക്കുമായിരുന്നല്ലോ അവനെ... മരിക്കുംവരെ മുഖം കണ്ടുകൊണ്ടിരിക്കാനെങ്കിലും അവനെ എനിക്കു തന്നില്ലല്ലോ'' എന്നായിരുന്നു അന്ന് ആ അമ്മയുടെ വിലാപം.
അകാലത്തിൽ വിട്ടുപോയ പൊന്നുമോന്റെ മുറി അവൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ നിരത്തി, അവന്റെ വലിയൊരു ഫോട്ടോയും വച്ച് ലൈറ്റുകളിട്ട് സൂക്ഷിക്കുന്ന അമ്മയേയും പരിചയപ്പെട്ടു. സമയം കിട്ടുന്പോഴൊക്കെ അമ്മ ആ മുറിയിൽ വന്നിരിക്കും. ഓർമകൾക്കു മരണമില്ലല്ലോ...എന്നാൽ, മറയൂരിലെ സംഭവം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു.
അന്ത്യചുംബനമേകി മരണം
ഏകമകനെ ബൈക്കപകടത്തിൽ നഷ്ടമായ മാതാപിതാക്കൾ, മകന് അന്ത്യചുംബനം നല്കിയശേഷം കാറിൽ കയറിയിരുന്ന് വിഷം കഴിച്ചുമരിച്ച സംഭവം കേരളത്തെ നടുക്കിയിരുന്നു. നാമക്കൽ ഐക്കാട്ടൂർ ശക്തിവേലിന്റെ ഏകമകൻ നിഷാന്താണ് (18) മരിച്ചത്. മകന്റെ മരണം അറിഞ്ഞെത്തിയ അച്ഛൻ ശക്തിവേലും (48) അമ്മ സുധയും (45) പൊന്നുമോന്റെ മൃതദേഹം കണ്ടതോടെ നെഞ്ചുപൊട്ടിക്കരഞ്ഞു. പിന്നീടു തിരികെ കാറിൽ കയറിയിരുന്നു വിഷം കഴിക്കുകയായിരുന്നു. കാറിൽ കയറിയ ഇവർ ഏറെനേരമായിട്ടും പുറത്തിറങ്ങാത്തതിനെതുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മകനൊപ്പം യാത്രയായി.
റോഡരികിൽ നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോയിൽ ഇടിച്ചശേഷം ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് നിഷാന്തും സുഹൃത്ത് കൃപാകരനും മരിച്ചത്.
രക്തം വീണ ചിത്രങ്ങൾ
ഇടയ്ക്കു മാധ്യമങ്ങളിൽ ചില പരസ്യങ്ങൾ വരും. ചരമവാർഷിക പരസ്യങ്ങൾ. സ്നേഹിച്ചു കൊതിതീരുംമുന്പേ, വിടരുംമുന്പേ കൊഴിഞ്ഞ... എന്നൊക്കെയാവും വാചകങ്ങൾ. യുവാക്കളുടേതാകും ചിത്രം. അന്വേഷിച്ചോളൂ.. മിക്കവാറും മരണങ്ങൾ അപകടങ്ങളിൽതന്നെയാവും.
ബൈക്കപകട വാർത്തയ്ക്കൊപ്പം പത്രം ഓഫീസുകളിലെത്തുക മിക്കവാറും ഫേസ് ബുക്ക് പടങ്ങളാവും. പലതും ഫ്രീക്കൻ സ്റ്റൈലിൽ മുടിയൊക്കെ പലതരത്തിൽ ചെത്തിയൊതുക്കി ഷൈൻ ചെയ്യാൻ തുടങ്ങിയവരുടെ ചെത്തുചിത്രങ്ങൾ. മിക്കവാറും സെൽഫികൾ.. അകാലത്തിൽ പൊലിഞ്ഞ യൗവനം തന്നെയാണ് ചിത്രങ്ങളിലെല്ലാം തെളിയുക.
വേഗം കൊല്ലും, സമയലാഭവുമില്ല
നൂറുകണക്കിനാളുകളുടെ കൊലയാളിയാകുന്ന അമിതവേഗം ആർക്കും കാര്യമായ സമയലാഭമൊന്നും ഉണ്ടാക്കുന്നില്ലെന്നു വിദഗ്ധർ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.
അഞ്ചു കിലോമീറ്റർ ദൂരത്തേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലും 60 കിലോമീറ്റർ വേഗത്തിലും പോയാൽ വരുന്ന സമയവ്യത്യാസം വെറും ഒരു മിനിറ്റാണ്. ദൂരം 20 കിലോമീറ്ററാണെങ്കിൽ സമയവ്യത്യാസം നാലു മിനിറ്റ്. 70 കിലോമീറ്റർ വേഗത്തിൽ ഇത്രയും ദൂരം പോയാൽ മൂന്നുമിനിറ്റുകൂടി ലാഭിക്കാം..!
ഓരോ മിനിറ്റും ഇടവിട്ട് ടൈം ഷെഡ്യൂൾ നിർണയിക്കുന്ന അധികൃതരും സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ കുറ്റക്കാരാണ്.
ഒരു വർഷം, 3.78 ലക്ഷം ഇരുചക്രവാഹന യാത്രികർ!
റോഡ് സുരക്ഷ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് പറയുന്നു:
ലോകത്ത് ഓരോ 24 സെക്കൻഡിലും ഒരാൾ റോഡപകടങ്ങളിൽ മരിക്കുന്നു. ഒരു വർഷം13.5 ലക്ഷം പേർ. ഇതിൽ 28 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്; എന്നുവച്ചാൽ, 3.78 ലക്ഷം പേർ. അഞ്ചുകോടിയാണ് പരിക്കേല്ക്കുന്നവരുടെ എണ്ണം.
വികസ്വര - അവികസിത രാജ്യങ്ങളിലാണ് 93 ശതമാനം മരണവും. ഇന്ത്യ ഉൾപ്പെടുന്ന ഈ രാജ്യങ്ങളിലെ ബൈക്ക് - സൈക്കിൾ യാത്രക്കാരും കാൽനടയാത്രികരാണ് ഇരകളിൽ പകുതിയിലേറെയും.
റോഡപകടങ്ങൾ മൂലമുള്ള ആഗോള മരണ നിരക്ക് ഒരു ലക്ഷത്തിൽ 18.2 പേരാണ്. ഏറ്റവും കൂടിയ മരണനിരക്ക് ആഫ്രിക്കയിലും (26.6), ഏഷ്യയിലും (20.7) ആണ്.
അഞ്ചുമുതൽ 29 വയസുവരെ പ്രായപരിധിയിലുള്ളവരുടെ മരണകാരണങ്ങളിൽ ഒന്നാംസ്ഥാനം ഇന്നു റോഡപകടങ്ങൾക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പകർച്ചവ്യാധികളോ യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ മൂലമുള്ള ജീവഹാനിയുമായി താരതമ്യപ്പെടുത്തുന്പോഴും, റോഡപകടങ്ങൾ മൂലമുള്ള ജീവഹാനിയാണ് മുന്നിൽ. അതുകൊണ്ടുതന്നെ റോഡ് സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്കുന്ന ആരോഗ്യ അജൻഡയിലേക്ക് മാറേണ്ടതുണ്ടെന്നും, 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഡബ്ല്യുഎച്ച് ഒ റിപ്പോർട്ടിൽ നിർദേശിച്ചു.
(തുടരും)